Saturday, March 15, 2014

അവസാനം നിമിഷം അമ്മയുടെ കണ്ണടയുന്നത് വരെ അവന്‍ അമ്മയ്ക്ക് കാവലിരുന്നു. ണ്ണാതെ ഉറങ്ങാതെ.

മനുഷ്യന്‍റെക്രൂരത,ആനക്കുട്ടിയ്ക്ക് അമ്മയെ നഷ്ടമായിKerala tv show and newsഅവസാനം നിമിഷം അമ്മയുടെ കണ്ണടയുന്നത് വരെ അവന്‍ അമ്മയ്ക്ക് കാവലിരുന്നു. ണ്ണാതെ ഉറങ്ങാതെ.അമ്മ ഉണരുന്നതും കാത്ത് എന്നിട്ടും.. ശ്രീലങ്കയിലെ മുരുന്‍ഗനില്‍ നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായ ഒരു ആനയുടേയും ആനക്കുട്ടിയുടേയും അവസ്ഥയാണിത്. വന്യ ജീവികളെ കൊല്ലുന്നതിനായി നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ടതാണ് ആനയും കുട്ടിയും. വന്യജീവികളെ അകറ്റാന്‍ മത്തങ്ങയ്ക്കുള്ളില്‍ നാട്ടുകാര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു വച്ചു. മത്തങ്ങ കഴിച്ച ആനയുടെ വായില്‍ വച്ച് സ്‌ഫോടക വസ്തു പൊട്ടി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ആന ഞായറാഴ്ച രാത്രിയോടെ ചരിഞ്ഞു. കടപ്പാട്: എമിറേറ്റ്സ് 247.കോം റോഡരികിലാണ് ആനയുടെ ശവശരീരം കിടക്കുന്നത്. അതിനരികില്‍ തന്നെയാണ് കുട്ടിയാനയും നില്‍ക്കുന്നത്. തുമ്പിക്കൈ കൊണ്ട് തോണ്ടിയും മറ്റും അമ്മയെ ഉണര്‍ത്താന്‍ ശ്രമിയ്ക്കുന്ന ആനക്കുട്ടി വേദനയാകുന്നു. ആഹാരം കഴിയ്ക്കാതെ അവശനായ നിലയിലാണ് ആനക്കുട്ടി കാട്ടില്‍ ഭക്ഷണം ഇല്ലാതായതോടെയാണ് രണ്ടാഴ്ച മുന്‍പ് കാട്ടാനകള്‍ നാട്ടിലേയ്ക്കിറങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ആനയ്ക്ക് ആഹാരം തേടാനും കഴിഞ്ഞില്ല. അമ്മയാനയുടെ അവശതയില്‍ ആനക്കുട്ടി അതിന് ഉപേക്ഷിയ്ക്കാതെ അവിടെ തന്നെ ചുറ്റിത്തിരിഞ്ഞു. അമ്മ കിടപ്പിലായതാടെ ആനക്കുട്ടിയുടെ ഭക്ഷണവും മുടങ്ങി. വന്യജീവി സംരക്ഷണ വകുപ്പ് ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആനക്കുട്ടി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മൃഗങ്ങളെ അകറ്റാന്‍ ശ്രമിച്ചവരെ ഇത് വരെ കണ്ടെത്താനായിട്ടില്ല. മൂന്നോളം ആനകള്‍ ഇത്തരത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്


No comments:

Post a Comment