Saturday, January 18, 2014

മനുഷ്യന്റെ വിസര്‍ജ്യത്തില്‍യൂറിനില്‍ നിന്നും നിന്നും വീടുകള്‍ക്ക് ഇലക്ട്രിസിറ്റി

Kerala tv show and news

 

വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റിയുടെ ആവശ്യകത കണക്കിലെടുത്ത് മനുഷ്യന്റെ വിസര്‍ജ്യത്തില്‍ നിന്നും ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന ആശയവുമായി ഗവേഷകര്‍ രംഗത്ത്. യൂറിന്‍ ഉപയോഗിച്ച് മൈക്രോ ബിയല്‍ ഫ്യുവല്‍ സെല്ല് വഴി ഫോണ്‍ ചാര്‍ജു ചെയ്യാനാകുമെന്ന് ഇപ്പോള്‍ തന്നെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ തെളിയിച്ചുകഴിഞ്ഞു. കൂടുതല്‍ ഇലക്ട്രിസിറ്റി ഈ ടെക്‌നോളജി വഴി ഉല്‍പ്പാദിപ്പിക്കാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ദരിദ്രവും ഉള്‍നാടനുമായ പ്രദേശങ്ങളിലെ ബാത്ത് റൂമുകളില്‍ ശ്രദ്ധാപൂര്‍വ്വം ഈ പദ്ധതി പരീക്ഷിക്കാനും ഇവര്‍ ഒരുങ്ങുകയാണ്. 
മെലിന്റ ആന്‍ഡ് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഗവേഷണത്തിന് വേണ്ട പണം നല്‍കുന്നത്. ഇലക്ട്രിക് ഉപകരണങ്ങളെയും വീടുനുതന്നെയും പ്രകാശം നല്‍കുന്ന രീതിയില്‍ യൂറിന്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ബാത്തുറൂമുകളില്‍ ഈ ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഈ കോടീശ്വരന്റെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിന്റെയും സഹകരണത്തില്‍ റോബോട്ടിക് ലാബാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. 
ശേഖരിക്കുന്ന യൂറിനിലേക്ക് മൈക്രോബ്‌സുകള്‍ നല്‍കും. ഇവ ബയോ കാറ്റലിസ്റ്റുകളാണ്. മൈക്രോബുകള്‍ യൂറിന്‍ കണ്‍സ്യൂം ചെയ്യുന്നു. ഇതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തുവരുന്നു. ഇവ കാതോടുമായി ബന്ധിപ്പിക്കപ്പെടുന്നു. ഇതാണ് ഇലക്ട്രിക് കറന്റ് ഉണ്ടാകാന്‍ കാരണമാകുന്നത്.

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

Kerala tv show and newsദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരും മെഹര്‍ തരാറും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും പുറത്ത്. ഇന്ത്യാടുഡേയാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടത്. മെഹറിനെച്ചൊല്ലി സുനന്ദയും തരൂരം തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തം. ആറ് മാസം മുന്‍പ് അയച്ച മെയിലുകളാണ് പുറത്ത് വിട്ടത്. തരൂരിന്റെ ജീവിതത്തില്‍ ഉണ്ടായ കുഴപ്പങ്ങള്‍ക്ക് മെഹര്‍ ഇമെയിലിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്. സുനന്ദയെ ആഴത്തില്‍ താന്‍ സ്‌നേഹിയ്ക്കുന്നുവെന്ന് തരൂര്‍ മെഹറിനയച്ച ഇമെയില്‍ സന്ദേശത്തിലുണ്ട്. ബൗദ്ധിക സൗഹൃദമാണ് തങ്ങളെ അടുപ്പിച്ചതെന്ന കാര്യം മനസിലാക്കാന്‍ സുനന്ദയ്ക്ക് കഴിയുന്നില്ലെന്നും തരൂര്‍ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മൂന്ന് പേരും ഒരുമിച്ച് കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് തരൂര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നിടത്ത് സന്ദേശം അവസാനിയ്ക്കുന്നു. മെഹര്‍ തരൂരിനയച്ച ഇമെയിലിന്റെ പരിഭാഷ നിങ്ങളുടെ ജീവിതത്തെയോര്‍ത്ത് എനിയ്ക്ക് ദുഖമുണ്ട്. വിവാഹവും നിങ്ങളുടെ ഭാര്യയും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യമുള്ളതാണെന്നും എനിയ്ക്കറിയാം. എന്റെ വെള്ളിയാഴ്ചത്തെ ലേഖനത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മറ്റെന്തോ ആണ് പറയുന്നത്. അതെന്നെ നിരാശയാക്കി. അതിനെക്കുറിച്ച് പറയാന്‍ കഴിയാതിരുന്നതിനാണ് ഞാന്‍ ഇന്നലെ അതേക്കുറിച്ച് തമാശ പറഞ്ഞത്. നമ്മള്‍ രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ട്.നല്ല സുഹൃത്തുക്കളായി. താങ്കളുമായുള്ള സൗഹൃദത്തില്‍ എനിയ്്്ക്ക് സന്തോഷം തോന്നുന്നു.ഞാന്‍ ട്വിറ്ററിലും ലേഖനങ്ങളിലും പറഞ്ഞത് പോലെ നിങ്ങളുടെ പുസ്തകങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആരാധികയാണ്. എന്റെ ജീവിതത്തെപ്പറ്റി നിങ്ങളോട് സംസാരിയ്ക്കുമ്പോഴാണ് എനിയ്ക്ക് തിരിച്ചറിവുകളുണ്ടാകുന്നത്. താങ്കളുടെ മാന്യതയും സദാചാരബോഝവും ചില കാര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ശശീ.സൗഹൃദം സത്യമാണ്, ചില കാര്യങ്ങളില്‍ ചിന്തിയ്ക്കാനും സമരസപ്പെടാനും പ്രയാസമാണ്. നമുക്ക് കാണാന്‍ സാധിക്കാത്തതില്‍ ംസശയം കാണുക, കാര്യങ്ങളുടെ ഒരുവശം മാത്രം കാണാനുമാണ് ജീവിതം നമ്മെ പഠിപ്പിയ്ക്കുക. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ എല്ലാ വാക്കുകളും സംശയത്തോടെ കാണുന്നു. എല്ലാ സത്യങ്ങളും പൊള്ളയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ സത്യം ജയിക്കുന്നു. നിങ്ങള്‍ നിങ്ങളായി തുടരുക. നിങ്ങള്‍ മഹാനാണ്. നിങ്ങളുടെ രണ്ട് പേരുടേയും കാര്യങ്ങള്‍ എല്ലാം ശരിയാകും, ഇന്‍ഷാ അള്ളാ. നിങ്ങളുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കാരണക്കാരി അയതില്‍ ഞെനെത് പറയാന്‍. എന്റെ ഇളയകുട്ടിയ്ക്ക് അതുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും ആഗ്രഹമില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. തെളിവുകള്‍ നിങ്ങള്‍ക്കനുകൂലമാണെങ്കിലും നിങ്ങളുടെ ഭാര്യ നിങ്ങളുടെ വാക്കുകളെ അവിശ്വസിയ്ക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ സമാധാനമുണ്ടാകട്ടെ. തരൂര്‍ മെഹറിനയച്ച ഇമെയിലിന്റെ പരിഭാഷ ദയനിറഞ്ഞതും ചിന്തയുണര്‍ത്തുന്നതുമായി വാക്കുകള്‍ക്ക് നന്ദി മെഹര്‍. ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാണെന്ന് ആളുകള്‍ക്ക് ചിന്തിയ്ക്കാന്‍ കഴിയില്ല, അതില്‍ എനിയ്ക്ക് ദുഖമുണ്ട്. ബൗദ്ധിക സൗഹൃമാണ് നമ്മളെ അടുപ്പിച്ചതെന്ന് മനസിലാക്കാന്‍ ഇത്തരക്കാര്‍ക്കാവില്ല. ഞാന്‍ അവളെ ആഴത്തില്‍ സ്‌നേഹിയ്ക്കുന്നു, പക്ഷേ അവളെന്നെ വിശ്വസിക്കുന്നില്ല, ഇതില്‍ ഞാന്‍ ദുഖിതനാണ്. ഇനി ഒരിയ്ക്കലും നമ്മള്‍ തമ്മില്‍ സംസാരിയ്ക്കരുതെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവളുടെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ക്കിടയിലെ ഇമെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങള്‍ അത് മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. എന്റെ മനസില്‍ നിങ്ങളെന്റെ നല്ല സുഹൃത്തായിരിയ്ക്കും എന്നും. നമ്മള്‍ മൂവരും ഒരുമിച്ച് കണ്ടാല്‍ തെറ്റിദ്ധാരണമാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.



സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയും

Kerala tv show and news

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയുംദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


Wednesday, January 15, 2014

സെക്‌സ് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി ഗവേഷകര്‍

Kerala tv show and news
മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്. 
അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 

Tuesday, January 14, 2014

Parasparam I പരസ്പരം Episode 139 14-01-14

Kerala tv show and newsParasparam I പരസ്പരം Episode 139 14-01-14

ThumbnailParasparam I പരസ്പരം Episode 139 14-01-14

Monday, January 13, 2014

ഇതാണ് ക്രൂരത; ആമയുടെ പുറത്തു കയറി നായയുടെ സഞ്ചാരം. (വീഡിയോ)

 

 

ഈ ക്രൂരത ആരും കാണുന്നില്ലേ?. ലോകം എത്ര ക്രൂരമാണെന്ന് ഈ ചിത്രം കാണുമ്പോള്‍ ബോധ്യമാകും. ആമയുടെ പുറത്തു കയറി യാത്ര ചെയ്യുന്ന നായയുടെ ദൃശ്യം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ആമയുടെ പുറത്ത് കയറി അഹങ്കാരത്തോടെ സഞ്ചരിക്കുന്ന നായയുടെ പേരോ ഉടമയുടെ പേരോ വ്യക്തമല്ല.
                    ഈ ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വീഡിയോ കാണുക. 

WORLD FOOTBOLLER WINNER Cristiano Ronaldo LLora 13 01 2014.

Kerala tv show and news

 


സൂറിച്ച്: 2013 ലെ ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ തന്നെ. 2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. മെസിയേയും റിബറിയയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്ക്കാരം സ്വന്തമാക്കി. ഇതിനു മുന്‍പ് 2008 ലാണ് റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോള്‍ പുരസ്ക്കാരം ലഭിച്ചത്.
                      ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ പരിശീലകരും ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

കോട്ടും, സ്യൂട്ടും അടിവസ്ത്രവും മാത്രം; അങ്ങനെ ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു.

 

 

ലണ്ടന്‍: ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു. അണ്ടര്‍വെയര്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആയിരങ്ങളാണ് പാന്റിടാതെ ലോകമെമ്പാടുമുള്ള 60 ഓളം നഗരങ്ങളില്‍ ഒത്തുകൂടിയത്. 2002-ല്‍ സിഡ്നിയില്‍ ഇംപ്രൂവ് എവരിവെയര്‍ എന്ന കോമഡി ഗ്രൂപ്പ് ആരംഭിച്ച പരിപാടി വളരെപെട്ടെന്ന് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയായിരുന്നു. ഇത് ആദ്യമായി ആരംഭിച്ചപ്പോള്‍ 7 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരങ്ങളാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തുവരുന്നത്. 
                   
                        ബ്രസല്‍സ് മുതല്‍ ബീജിംഗ് വരെയും സോഫിയ മുതല്‍ സിഡ്നി വരെയുമുള്ള ട്രെയിന്‍ സ്റ്റേഷനുകളില്‍ അണ്ടര്‍വെയര്‍ ആഘോഷകരെക്കൊണ്ട് നിറയുകയായിരുന്നു. സൌത്ത് മെല്‍ബണിലും അഡ് ലെയ്ഡിലും എല്ലാ ട്രെയിന്‍ ട്യൂബുകളിലും ഇക്കൂട്ടരുണ്ടായിരുന്നു. ഹോങ്കോങില്‍ 40 പേരാണ് പങ്കെടുത്തത്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം സംസാരിക്കരുതെന്നും ട്രെയിനില്‍ പതിവായി ചെയ്യുന്ന പുസ്തക വായന, പത്രവായന എന്നിവ പാടില്ലെന്നും നിയമാവലിയില്‍ പറയുന്നു. അണ്ടര്‍വെയര്‍ ദിനമാണെങ്കിലും ആരെങ്കിലും അറപ്പുളവാക്കുന്ന രീതിയില്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംഘാടകരും ഉണ്ടായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതികഠിനമായ 
തണുപ്പ് തുടരുമ്പോഴാണ് ഈ ദിനത്തിന്റെ ഭാഗമായി ആളുകള്‍ പാന്റ്സ് ഉപേക്ഷിച്ച് എത്തിയത്. 

Pattu Saree 13 1 2014,13 January 2014

Thumbnail

Kerala tv show and newshttps://www.youtube.com/watch?feature=player_detailpage&v=ehrAFx83cgs

അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി.

 
വത്തിക്കാന്‍ സിറ്റി: അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി. കഴിഞ്ഞ ദിവസം സിസ്റ്റെയ് ന്‍ ചാപ്പലില്‍ 32 കുട്ടികളെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കിയത്. ഇതില്‍ ഒരു കുട്ടി അവിവാഹിതരായ ദമ്പതികളുടേതായിരുന്നു എന്നതാണ് പ്രത്യേകത. ക്രൈസ്തവ മതത്തിന്റെ വ്യാപനത്തിന് അവിവാഹിതരായ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കണമെന്ന് വൈദീകരോട് നേരത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ ഇരട്ടത്താപ്പുകാരാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
           സ്നാപക യോഹന്നാന്‍ യേശു ക്രിസ്തുവിനെ മാമോദീസ മുക്കിയ ദിവസത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തിലായിരുന്നു ചടങ്ങ്. അങ്ങനെ സഭയ്ക്കുള്ള പല വിപ്ലവങ്ങള്‍ക്കും നാന്ദി കുറിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. 

മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു

Kerala tv show and news
നെയ് റോബി: മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു. നെയ് റോബിയില്‍ നിന്ന് മുപ്പത് മൈലോളം അകലെയുള്ള ലിമുറുവിലാണ് സംഭവം നടന്നത്. ഇവിടെ പോള്‍ മുട്ടോറ എന്ന ഇരുപത്തിനാലുകാരന്‍ പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയുമായിരുന്നു. ലിമുറുവില്‍ നിന്ന് 55 മൈല്‍ അകലെയുള്ള ജില്ല ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അധികം വൈകാതെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ 15 മണിക്കൂറിനുശേഷം മോര്‍ച്ചറിക്ക് സമീപത്തുകൂടി പോകുകയായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരാണ് അതില്‍ നിന്ന് തട്ടലും മുട്ടലും നിലവിളിയും കേട്ടത്. ഇതേത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ജീവനക്കാര്‍ ഞടുങ്ങിപ്പോവുകയാണ് ഉണ്ടായത്. പതിനഞ്ച് മണിക്കൂറിനു മുന്‍പ് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്ന് കരയുന്നതാണ് അവര്‍ കണ്ടത്. പിന്നീട് ജീവനക്കാര്‍ പോള്‍ മുട്ടോറയെ മോര്‍ച്ചറിയില്‍ നിന്ന് മാറ്റി ആശുപത്രിയിലെ പഴയ വാര്‍ഡിലെത്തിക്കുകയായിരുന്നു.
 

                   യുവാവ് ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വിഷം കഴിച്ചതിന് ചികിത്സിക്കുമ്പോള്‍ നല്‍കുന്ന അട്രോപ്പൈനുകള്‍ ചിലരിലെ ഹൃദയമിടിപ്പ് വളരെ പതുക്കെയാക്കാറൂണ്ടെന്നും ഇതായിരിക്കും മുട്ടോറയ്ക്ക് സംഭവിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.ജോസഫ് എംബുറു ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്തായാലും ഈ ഇരുപത്തിനാലുകാരനായ യുവാവ് മരിച്ചതായി പ്രഖ്യാപിക്കാനും മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് എത്തിക്കാനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  

Sunday, January 12, 2014

പുരുഷന്‌ കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ

Priya Anand













Kerala tv show and news
തെുങ്കു നാട്ടില്‍നിന്നും തമിഴ്‌ സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ നടിയാണ്‌ പ്രിയാ ആനന്ദ്‌. അതിനെപ്പറ്റി നടി പറയുന്നു- അതെന്റെ ഭാഗ്യമായി കരുതുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പാതി തമിഴ്‌ പെണ്ണാണ്‌. അമ്മ മയിലാടും തുറൈ സ്വദേശി. അപ്പയ്‌ക്ക് ആന്ധ്രയും മഹാരാഷ്‌ട്രയും നാട്‌. അതുകൊണ്ട്‌ ഹിന്ദിയും തമിഴും തെലുങ്കുമൊക്കെ പരിചയമുള്ള ഭാഷയായി. തമിഴ്‌ സിനിമ പോലെതന്നെ ഭാഷയും എനിക്കിഷ്‌ടമാണ്‌.

? വണക്കം ചെന്നൈ എന്ന പടത്തിലെ അഞ്‌ജലിയെ ഗംഭീരമാക്കി എന്നാണല്ലോ ആസ്വാദകരുടെ അഭിപ്രായം.

ഠ അക്കാര്യത്തില്‍ 90 ശതമാനം ക്രെഡിറ്റും ഞാന്‍ സംവിധായകനു നല്‍കുന്നു. എനിക്ക്‌ ആ റോള്‍ തന്നതിന്‌ അവരോടൊക്കെ നന്ദിയുണ്ട്‌. അത്‌ എനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന അഹങ്കാരമൊന്നുമില്ല. എന്നേക്കാള്‍ മികച്ച അഭിനേത്രികള്‍ ഇവിടെയുണ്ട്‌.

? വണക്കം ചെന്നൈ, ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌, വൈ രാജ വൈ എന്നിങ്ങനെ സ്‌ത്രീസംവിധായകരുടെ സിനിമകളിലാണല്ലോ കൂടുതലും അഭിനയിക്കുന്നത്‌.

ഠ അതിന്‌ പ്രത്യേക കാരണങ്ങളൊന്നുമില്ല. കഥയ്‌ക്കാണ്‌ ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്‌. പിന്നെ സ്‌ത്രീ സംവിധായകരാകുമ്പോള്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാമുഖ്യവും അവരെ മാന്യമായി ചിത്രീകരിക്കാനുള്ള താല്‌പര്യവും കൂടും.

? സ്‌ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനെപ്പറ്റി എന്തു പറയുന്നു.

ഠ അക്കാര്യത്തില്‍ മുമ്പും നമ്മുടെ നാട്‌ മോശമായിരുന്നില്ല. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിനു പിന്നാലെയാണ്‌ മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌. എത്ര ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യക്ക്‌ തനിക്കൊപ്പം തുല്യത കൊടുക്കുന്നുണ്ട്‌? പുരുഷന്മാര്‍ക്ക്‌ കീഴടങ്ങിക്കഴിയേണ്ടവളാണ്‌ സ്‌ത്രീ എന്ന അധമവിചാരം ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ഒരു സാമുഹിക, കുടുംബാന്തരീക്ഷമാണ്‌ നിലവിലുള്ളത്‌. അതിനൊരു മാറ്റം വരാതെ ഈ പിന്നോക്കാവസ്‌ഥ പരിഹരിക്കപ്പെടില്ല.

? ആണ്‍, പെണ്‍ സംവിധായകര്‍ തമ്മില്‍ എന്തു വ്യത്യാസമാണ്‌ പ്രിയ കാണുന്നത്‌.

ഠ ഇരുകൂട്ടരും ചെയ്യുന്ന ജോലി ഒന്നുതന്നെ. എന്നാല്‍ തിരക്കഥയിലും അത്‌ ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലും വ്യതാസമുണ്ടാവും. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടായിരിക്കും വനിതാ സംവിധായകര്‍ക്കുണ്ടാവുക. അതില്‍തന്നെ വേറിട്ട വീക്ഷണങ്ങള്‍ വരും.

? ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌ എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി.

ഠ അവരെന്റെ റോള്‍ മോഡലാണ്‌. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക്‌ ശ്രീദേവിയെ ഇഷ്‌ടമായിരുന്നു. അവരുടെ വസ്‌ത്രധാരണം, പെരുമാറ്റം, അഭിനയം, നടപ്പ്‌ ഒക്കെ ഞാന്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കുമായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത്‌ പ്രതിഫലം നോക്കിയല്ല.

? ആ ചിത്രത്തിനു ശേഷം ബോളിവുഡില്‍ ചെയ്‌തത്‌.

ഠ തമിഴ്‌ സിനിമയായ നാടോടികളുടെ റീമേക്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ചു. പിന്നെ ബക്‌റെ എന്ന പടം ചെയ്‌തു. തുടര്‍ന്ന്‌ തമിഴില്‍ പടങ്ങള്‍ ലഭിച്ചതിനാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
 

അറിയാത്ത ഗര്‍ഭത്തില്‍ നിന്ന് യുവതിക്ക് സുഖ പ്രസവം; വിശ്വസിക്കാനാവാതെ യുവതി.

Kerala tv show and news

 


ലണ്ടന്‍: അറിയാത്ത ഗര്‍ഭത്തില്‍ നിന്ന് യുവതിക്ക് സുഖ പ്രസവം. നോര്‍വിച്ചിയിലാണ് ഇത്തരമൊരു രസകരമായ സംഭവം നടന്നത്. കലശലായ വയറുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെരേസ ഹൌവാഡ് എന്ന 43 കാരിയാണ് കഴിഞ്ഞ ശനിയാഴ്ച ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച തെരസേയ്ക്ക് കലശലായ വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവായ ഗ്ലെന്‍ ടോഹന്‍ ജോലി സ്ഥലത്തുനിന്നും വീട്ടില്‍ എത്തി ഇവരെ നോര്‍ഫോക്ക് ആന്‍ഡ് നോര്‍വിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നിട്ടും വയറു വേദന ശമിക്കാതെ വന്നപ്പോള്‍ പ്രസവ വേദനയായിരിക്കുമെന്ന് എമര്‍ജന്‍സിയിലെ റിസപ്ഷനിസ്റ്റ് സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലായെന്നാണ് ഭാര്യയും ഭര്‍ത്താവും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. 2 മണിക്കൂറിനുള്ളില്‍ തെരേസ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
                   ഈ വിവരം അറിഞ്ഞിട്ടും ആദ്യം ഗ്ലെന്‍ ടോഹന് കുറച്ചു നേരത്തേയ്ക്ക് ഈ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ ഗ്ലെന്നിന്റെ കൈയ്യിലേയ്ക്ക് നഴ്സുമാര്‍ വച്ചു കൊടുത്തപ്പോഴാണ് പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. അങ്ങനെ ദമ്പതികള്‍ അറിയാതെ മൂന്നാമത്തെ കണ്മണിക്ക് ജന്മം നല്‍കുകയായിരുന്നു. ഏതന്‍ എന്നാണ് അവര്‍ കുട്ടിക്ക് പേര്‍ നല്‍കിയിരിക്കുന്നത്. പാര്‍സല്‍ഫോഴ്സിലെ ജോലിക്കാരനാണ് ഗ്ലെന്‍ ടോഹന്‍. ആദ്യ രണ്ട് ഗര്‍ഭങ്ങളിലും കാണിച്ച ലക്ഷണങ്ങളൊന്നും മൂന്നാമത്തെ കുഞ്ഞ് ഉദരത്തില്‍ വളരുന്നതിനിടെ പ്രകടമായിരുന്നില്ലെന്നും ദഹനക്കേടുകൊണ്ടുള്ള വയറു വേദനയാണെന്നാണ് താന്‍ കരുതിയതെന്നും തെരേസ പറഞ്ഞു. ഇടയ്ക്കിടെ വയറുവേദന വരാറുണ്ടെങ്കിലും പ്രസവവേദനയാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും തെരേസ വ്യക്തമാക്കി. 

പാര്‍ട്ടിയില്‍ പൂര്‍ണനഗ്നരായി പെണ്‍കുട്ടികള്‍

 

അരിസോണ: ഹാലോവീന്‍ പാര്‍ട്ടിയില്‍ പൂര്‍ണനഗ്നരായി പെണ്‍കുട്ടികള്‍. രണ്ട് യൂണിവേഴ്സിറ്റിയിലെ ഹാലോവീന്‍ പാര്‍ട്ടിക്കിടയില്‍ പെണ്‍കുട്ടികള്‍ പൂര്‍ണ നഗ്നരായി എത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുകയാണ്. ട്വിറ്ററിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹാലോവിന്‍ പാര്‍ട്ടിയിലെ ചിത്രമാണ് ആദ്യം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.

             രണ്ടാമത്തെതില്‍ മറ്റൊരു പെണ്‍കുട്ടി ഹാലോവീന്‍ പാര്‍ട്ടിയില്‍ നഗ്നയായി പങ്കെടുക്കുന്നതിന്റെ ചിത്രമാണ്. ഇത് അസുകണ്‍ഫെഷന്‍സ് ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 

ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ ബീജം കടത്തി ഗര്‍ഭിണിയായി

mangalam malayalam online newspaperKerala tv show and news














ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ

 ബീജം കടത്തി ഗര്‍ഭിണിയായി


ഗാസ സിറ്റി: എത്ര കൊള്ളരുതാത്തവനാണെങ്കിലും തന്തയ്‌ക്ക് തന്നെ കുട്ടിയുണ്ടാകണമെന്ന്‌ ശഠിക്കുന്ന അമ്മമാര്‍ തടവുപുള്ളിയായ താമര്‍ സാനൈനിന്റെ ഭാര്യയെ കണ്ടു പഠിക്കണം. ജയിലില്‍ നിന്നും അധികൃതര്‍ അറിയാതെ കടത്തിയ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച്‌ ആദ്യ പ്രസവം ഭംഗിയായി നടത്തി.

ഇരുപത്തൊന്‍പതുകാരന്‍ താമര്‍ ഇസ്രയേലിലെ ജയിലില്‍ കഴിയുമ്പോഴാണ്‌ ഇവരുടെ ആദ്യ കണ്‍മണിക്ക്‌ ഭാര്യ ജന്മം നല്‍കിയത്‌. പാലസ്‌തീന്‍ പൗരനായ താമര്‍ വിവാഹം കഴിഞ്ഞ്‌ മൂന്ന്‌ മാസമായപ്പോള്‍ തന്നെ അറസ്‌റ്റിലാകുകയും ഏഴ്‌ വര്‍ഷമായി ഇസ്രയേലില്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയുമാണ്‌. 2006 ല്‍ ഇയാള്‍ക്ക്‌ പന്ത്രണ്ട്‌ വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കാണ്‌ വിധിക്കപ്പെട്ടത്‌.
ജയിലില്‍ നിന്ന്‌ ശേഖരിച്ച താമറിന്റെ ബീജം അതീവരഹസ്യമായി അതിര്‍ത്തി കടത്തി പാലസ്‌തീനില്‍ എത്തിക്കുകയിരുന്നെന്ന്‌ ഇസ്രയേല്‍ ജയില്‍ അസോസിയേഷന്‍ അറിയിച്ചു. അയ്യായിരത്തിലധികം പാലസ്‌തീന്‍ പൗരന്‍മാരാണ്‌ ഇത്തരത്തില്‍ വിവിധ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്‌.