വാഷിങ്ടണ്‍: വാഷിങ്ടണിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് ഒരു നായ. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് കണ്ട് വാഹനം നിര്‍ത്തിയതാണ് ജോലിക്കു പോകുകയായിരുന്ന തബിത ഓര്‍മചീ. ഈ സമയം യാദൃശ്ചികമായി അവരുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന് ചെറിയ കേടുപറ്റിയതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് പരാതി പറയാന്‍ ഇറങ്ങിയപ്പോഴാണ് മറ്റേ കാറിന്റെ ഡ്രൈവറെ കണ്ട് തബിത ഞെട്ടിയത്. അത് ഒരു നായയായിരുന്നു. എന്തുപറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോഴാണ് നായയുടെ ഉടമ ജാസണ്‍ മാര്‍ട്ടിനെസ് ഓടിക്കിതച്ച് എത്തിയത്. സംഭവം ഇങ്ങനെ: ഷോപ്പില്‍ പോകാന്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം നായയെ കാറില്‍ ഇരുത്തിപ്പോയതാണ് ജാസണ്‍.
Saturday, January 11, 2014
ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു.
Kerala tv show and news
ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു. (ചിത്രങ്ങള്‍ കാണുക)
14
ഇന്‍ഡോര്‍: കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന റെസ്ലിംഗ് മാച്ചിലാണ് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ച്. അതും വെറും 3 മിനിട്ടുകൊണ്ട്. റോഷ്നി ഖാത്രി എന്ന് പേരുള്ള 15 കാരിയാണ് റെസ്ലിംഗ് ഫീല്‍ഡില്‍ ഇറങ്ങി പുരുഷന്മാരെ മത്സരത്തിന് വെല്ലുവിളിച്ചത്. ഒട്ടുമിക്കവരും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ പരസ് സോളങ്കി എന്ന് പേരുള്ള 17 കാരനെ റോഷ്നി ഖാത്രിയുമായി ഏറ്റുമുട്ടാന്‍ ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. മത്സരം തുടങ്ങി ഏതാണ്ട് 3 മിനിട്ട് ആയപ്പോഴേയ്ക്കും റോഷ്നി പരസിനെ മലര്‍ത്തിയടിക്കുകയായിരുന്നു.
55 കിലോ ആയിരുന്നു പരസിന്റെ ഭാരം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിരുന്ന ആളുകള്‍ വന്‍ കൈയ്യടിയോടെയാണ് റോഷ്നിയെ എതിരേറ്റത്. മത്സരത്തിന്റെ ചിത്രങ്ങള്‍ കാണുക. 





കരിക്ക് കുടിക്കാത്തവരായി ആരുണ്ട് ഇവിടെ?

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നി
ന്നുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്നതാണ് രസകരമായ വൈരുദ്ധ്യം.
പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ് തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട് പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക് താല്‍ക്കാലിക വിരാമംകൊടുത്ത് നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക് രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്-
?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.
സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴും പോകാറുണ്ട്. അങ്ങനെയാണ് പബ്ലിക്ക് കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന് മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത് യാതൊരു കഴമ്പുമില്ല.
? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.
അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത് പബ്ലിക്കിന്റെ മുന്‍പിലാണ്. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ് ചെന്നത്. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?
? കുടുംബത്തെക്കുറിച്ച്...
ഭാര്യ ലളിതാംബിക. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക് മൂന്നു മക്കളാണ്. മൂത്തമകന്‍ എയറോസ്‌പേസ് എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ് സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ് കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.
? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.
അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക് നല്ല ബന്ധമാണ്. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന് പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.
? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.
ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട് പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത് ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ് എന്നു പറയുന്നത് വലിയ ജനാധിപത്യപാര്‍ട്ടിയാണ്. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.
? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്...
അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച് ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.
? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.
എനിക്ക് വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട് പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക് എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്.
? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.
ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നന്ദകുമാറും എന്നോട് സംസാരിച്ചിട്ടുണ്ട്. സംസാരിച്ച വിഷയം എന്താണെന്ന് പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന് കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും
മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖി
മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. (വീഡിയോ).
Date: 11 Jan 201
4
I AM SEARCHING FOR MY MISSING BODY PART നഷ്ടപ്പെട്ടുപോയ ‘സ്വന്തം ശരീരഭാഗം‘. (ഫോട്ടോ)
പാരീസ്: നഷ്ടപ്പെട്ട സ്വന്തം ശരീരഭാഗം തിരയുന്നവരോ?. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. യൂറോപ്പിന്റെ സാംസ്ക്കാരിക തലസ്ഥാനമായ മസാലിയ പ്രവിശ്യയില്‍ ചെന്നാല്‍ ഇത്തരത്തിലുള്ള കുറച്ചു പ്രതിമകള്‍ കാണാം. ഒറ്റയടിക്ക് നോക്കിയാല്‍ ഇവര്‍ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുകയാണന്നെ തോന്നു. ഫ്രാന്‍സിലാണ് മസാലിയ പ്രവിശ്യ. ഇവിടെ തങ്ങളുടെ പ്രൌഡി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി 2013-ല്‍ ഫ്രഞ്ച് ആര്‍ട്ടിസ്റ്റായ ബ്രൂണോ കാറ്റലാനോയുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ് ഈ വിചിത്രമായ പ്രതിമകള്‍.
തങ്ങളുടെ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുന്ന രീതിയില്‍ ബ്രോണ്‍സുകൊണ്ട് ഈ പ്രതിമകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ചില പ്രതിമകളുടെ ഫോട്ടോകളാണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്.
യുവാവിന്റെ വയറ്റില്‍ ഒരു കുപ്പിയും ഒരു കഷണം വയറും.
ബെയ്ജിംഗ്: യുവാവിന്റെ വയറ്റില്‍ ഒരു കുപ്പിയും ഒരു കഷണം വയറും. ചൈനയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കലശലായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിലാണ് ഒരു കുപ്പിയും ഒരു കഷണംവയറും കണ്ടെത്തിയത്. എക്സ് റേയ്ക്ക് വിധേയനാക്കിയപ്പോള്‍ യുവാവിന്റെ വയറ്റില്‍ കുപ്പിയും വയറും കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിത്തരിക്കുകയാണ് ഉണ്ടായത്.
പിന്നീട് ഓപ്പറേഷനിലൂടെ ഈ കുപ്പിയും വയറും നീക്കം ചെയ്യുകയായിരുന്നു. തന്റെ വയറ്റില്‍ എങ്ങനെ കുപ്പിയും വയറും വന്നുവെന്ന് യുവാവിന് ഇപ്പോഴും ഒരുപിടിയും കിട്ടിയിട്ടില്ല.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്ന അമ്മമാരുടെ പെണ്‍കുട്ടികള്‍ പുകവലിക്കാരാന്‍ സാധ്യതയുള്ളതായി പഠനം
ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ പുകവലിക്കുകയോ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്യുന്ന അമ്മമാരുടെ കുട്ടികളില്‍ പുകവലിയും മാനസിക സമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്ന് പഠനഫലം. ഭാവിയില്‍ ഇത്തരം പെണ്‍കുഞ്ഞുങ്ങള്‍ പുകവലിക്കാരാകുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതേ രീതി തന്നെയാണ് മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്ന അമ്മമാരുടെ ആണ്‍കുട്ടികളിലും കണ്ടുവരിക. ഇവര്‍ കൂടുതല്‍ സ്‌ട്രേസ്സ് അനുഭവിക്കുന്നതായിരിക്കുമെന്നാണ് പഠനഫലം.
ഗര്‍ഭിണിയായിരിക്കുമ്പോളുള്ള പുകവലി ശിശുവിന്റെ ഭാരം കുറയാനും, മരണം സംഭവിക്കാനും സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകുമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് ഇതുവരെ ആയിട്ടില്ലെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മിരിയം ഹോസ്പിറ്റലിലെ ഡോക്ടര്‍ ലൗറ സ്ട്രൗഡ് വ്യക്തമാക്കുന്നു.
കോര്‍ട്ടിസോളും നിക്കോട്ടിനും കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയേയും ബാധിക്കുമെന്ന് പറയുന്നു. 1086 ഗര്‍ഭിണിയായ സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. 1959ലാണ് പഠനം ആരംഭിച്ചത്. പഠനം നടത്തിയ അമ്മമാരില്‍ ഉണ്ടായ 649കുട്ടികള്‍ പെണ്‍കുട്ടികളും 437പേര്‍ ആണ്‍കുട്ടികളുമാണ്. ബയോളജിക്കല്‍ സൈക്കാട്രി എന്ന ജേര്‍ണലില്‍ വിവരങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.
ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു.
Kerala tv show and news
ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു.
Date: 11 Jan 2014
ലണ്ടന്‍: ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു. നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന ശക്തിവേല്‍ വാഗ്വേശ്വരന്റെ ഭാര്യ ജയവാണിയാണ് അഞ്ചും എട്ടും മാസം പ്രായമുള്ള രണ്ട് ആണ്‍കൂട്ടികളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഹാരോയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയാണ് 36 കാരനായ ശക്തിവേല്‍. ഇദേഹം ജോലിക്കുപോയ സമയത്താണ് ജയവാണി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ശക്തിവേല്‍ കാണുന്നത് ഭാര്യയുടെയും മക്കളുടേയും മൃതശരീരങ്ങളാണ്. സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ താളം തെറ്റുകയായിരുന്നെന്നും രണ്ടുകുട്ടികളെയും നോക്കാന്‍ ജയവാണി പാടുപെടുകയായിരുന്നെന്നും പറയുന്നു. 

ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള വാക്കേറ്റം കേള്‍ക്കുക പതിവായിരുന്നെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുകയുണ്ടായി. മൂവരുടെയും മരണത്തിനു പിന്നില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും മക്കളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ജയവാണിക്ക് പ്രസവശേഷം ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഡിപ്രഷന്‍ അലട്ടിയിരുന്നോ എന്ന്
അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. മക്കളെ നഷ്ടമായ ശക്തിവേല്‍ ഇപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ തന്റെ മക്കള്‍ക്കായി നിലവിളിക്കുകയാണെന്നും വീട്ടിലേയ്ക്ക് കയറാന്‍ സാധിക്കുന്നില്ലെന്നും അയല്‍വാസിയായ ഗൌതമി മേനോന്‍ പറയുന്നു. 

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു
സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?
ഏറ്റവും ഗുണനിലവാരമുള്ള ജര്‍മന്‍ ഷോഷ്‌ക്കോസ് ഉപയോഗിച്ച് മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌താലും ആറുമാസത്തിലേറെ നില്‍ക്കില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും വളര്‍ന്നുവരുന്ന മുടി സ്‌ട്രെയ്‌റ്റ് ചെയ്‌തുകൊണ്ടിരിക്കണം. ജയിലില്‍ സരിതയ്‌ക്കായി ബ്യൂട്ടീഷന്‍ എത്തുന്നുണ്ടെന്ന കിംവദന്തി മുമ്പേയുള്ളതാണ്. കോടതിയുടെ പരാമര്‍ശം ഇതിനു ബലമേകുന്നു.
ആദ്യഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണു മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത് സരിത അടിമുടി മാറിയത്. വിവാഹസമയത്തു ചുരിദാറണിയാന്‍ സരിത ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന് ആദ്യഭര്‍ത്താവ് രാജേന്ദ്രന്‍ പറയുന്നു. അതിന്റെ രഹസ്യം ഒരുവര്‍ഷം കഴിഞ്ഞാണു മനസിലാക്കിയത്. വിവാഹശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ സരിതയെ അവരുടെ മാതാവിനൊപ്പമാക്കിയാണു രാജേന്ദ്രന്‍ ഗള്‍ഫില്‍ പോയത്. ആയിടെ കൊട്ടാരക്കര സ്വദേശിയായ അബ്‌കാരിയുമായി സരിത അടുത്തു. ചാരായം സുരക്ഷിതമായി കടത്താന്‍ സരിതയെ അയാള്‍ ഉപയോഗിച്ചിരുന്നത്രേ.
ചാരായക്കന്നാസ് ഒളിപ്പിച്ച ഓട്ടോറിക്ഷ അബ്‌കാരിതന്നെയാണ് ഓടിച്ചിരുന്നത്. സാരിയുടുത്ത കുലീനയാത്രക്കാരി പിന്നിലിരിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി ചാരായം കടത്താന്‍ കഴിയുമെന്നതിനാലാണ് ഈ തന്ത്രം പരീക്ഷിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ വിവാഹമോചനസമയത്താണ് പലരില്‍നിന്നും താന്‍ അറിഞ്ഞതെന്നു രാജേന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ ധരിച്ച സാരിയുടുത്തു സരിത ജയിലില്‍നിന്നു വീണ്ടും കോടതിയില്‍ എത്തിയിരുന്നില്ല. ചില അവസരങ്ങളില്‍ ചുരിദാറും അണിഞ്ഞിരുന്നു. മറ്റൊരു ജയില്‍പുള്ളിക്കും ഇതുവരെ ലഭിക്കാത്ത സൗകര്യമാണിത്. അതുതന്നെയാണു കോടതിയുടെപോലും പരാമര്‍ശങ്ങള്‍ക്കിടയാക്കിയത്.
സജിത്ത് പരമേശ്വരന്‍
പത്തനംതിട്ട: സരിത എസ്. നായര്‍ ജയിലിലായിട്ട് 17-ന് ആറുമാസം തികയുമ്പോഴും സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത മുടി അപ്പടി തുടരുന്നതെങ്ങനെ? സരിതയ്‌ക്കു ജയിലില്‍ സര്‍ക്കാര്‍വക ബ്യൂട്ടീഷനുണ്ടോയെന്ന കോടതിയുടെ ചോദ്യം ചില യഥാര്‍ഥ്യങ്ങള്‍ക്കുനേരേയാണു വിരല്‍ ചൂണ്ടുന്നത്. ജയിലിലായശേഷം ഒരിക്കല്‍പോലും സരിത ജാമ്യത്തിലിറങ്ങിയിട്ടില്ല. അറസ്‌റ്റ് ചെയ്യുമ്പോള്‍ അണിഞ്ഞ വസ്‌ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവശ്യം വേണ്ട വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും വീട്ടില്‍നിന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ജയിലില്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Friday, January 10, 2014
വല്ലായ് മുഷ്കിൽ കഫെ രോ അന്ന മന്ത്രീ ളാശീഊമ്മ് ജി എന്ന്ന !!!!!!വല്ലായ് അന്ന മഫെ രോ ............ അന്ന മാഫീ മല്ലും കുല്ലു സൗദി കഫെ ആക്കൽ കുബുസ്
Kerala tv show and news
സൌദി അറേബ്യ: സൌദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സൌദി ഭരണകൂടം രംഗത്ത്. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി സൌദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന കാലാവധി ഇനി 8 വര്‍ഷമായി പരിമിതപ്പെടുത്താനാണ് സൌദി അധികൃതരുടെ തീരുമാനം. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ നിയമം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ സൌദി എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. പുതിയ നിയമത്തിലൂടെ രാജ്യത്ത് 10 ശതമാനം തൊഴിലവസരങ്ങള്‍ സൌദിക്കാര്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ഭാര്യയുമൊത്ത് സൌദിയില്‍ കഴിയുന്ന വിദേശിയരുടെ കാര്യത്തില്‍ രണ്ട് വിദേശജോലിക്കാര്‍ എന്ന രീതിയില്‍ പരിഗണിക്കാനാണ് പുതിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി തൊഴില്‍ കാലാവധി കണക്കുകൂട്ടാന്‍ പുതിയ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ദമ്പതിക്ക് 1.5 പോയിന്റും അവരുടെ ഒരു കുട്ടിക്ക് നാലിലൊന്ന് പോയിന്റും കണക്കുകൂട്ടും. പരമാവധി മൂന്ന് പോയിന്റുകള്‍ മാത്രമേ ഒരു വിദേശിക്ക് നേടാന്‍ കഴിയു. ഇതനുസരിച്ച് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശിക്ക് നിതാഹത്തില്‍ 1.5 പോയിന്റും ഏഴ് വര്‍ഷമാകുമ്പോള്‍ 3 പോയിന്റുമാണ് കണക്കാക്കുക. എട്ടാം വര്‍ഷത്തില്‍ തൊഴില്‍ അനുമതി വേണ്ടതായും വരും. അവിദഗ്ധരായ വിദേശികള്‍ കൂടുതല്‍ കാലം തൊഴില്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിര്‍ദേശത്തെ സംബന്ധിച്ച് സൌദി തൊഴില്‍ മന്ത്രാലയം പഠനം നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ട്.
സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി
സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി രംഗത്ത്. സ്വവര്‍ഗ പ്രേമത്തെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ പറ്റില്ലെന്നും അത്തരം ആളുകളെ പിന്തുണയ്ക്കണമെന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഒരു പുരുഷനോട് തോന്നുന്നതുപോലെ തനിക്ക് വേണമെങ്കില്‍ ഒരു സ്ത്രീയോടും അടുപ്പം തോന്നാം.അത് എന്റെ കുറ്റമല്ല. അത് നമ്മുടെ സംസ്ക്കാരത്തെ മലിനമാക്കുമെന്ന് കരുതുന്നില്ലെന്നും പ്രിയാമണി പറഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കൊടുക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ താന്‍ എന്നും പിന്തുണയ്ക്കുമെന്നും പ്രിയമണി പറഞ്ഞു.
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ നിലപാട് വ്യക്തമാക്കിയത്.
Thursday, January 9, 2014
ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.
Kerala tv show and news
ലണ്ടന്‍: ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ജനുവരി 8 ന് പ്രസിദ്ധീകരിച്ച 187 രാജ്യങ്ങളിലെ പുകവലിക്കാരുടെ കണക്കിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 12.1 ദശലക്ഷമാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം. ഇന്ത്യയില്‍ ദിവസവും വലിക്കുന്ന ശരാശരി സിഗരറ്റുകളുടെ എണ്ണത്തിലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
1980 നും 2012 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ പുകവലിക്കാരുടെ വ്യാപ്തി 33.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുകവലിക്കാര്‍ ഒരു ദിവസം ശരാശരി 8.2 സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത് 10 ലക്ഷത്തോളം പേരാണ്. ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പുകവലിക്ക്.
സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍.
വാഷിങ്ടണ്‍: സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. മെക്സിക്കോ - അമേരിക്ക അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് പോണ്‍കാമോള്‍ മോങ്കോള്‍ സെര്‍മാസ്ക് (48) എന്ന തായ് യുവതിയെയും 56 കാരനായ ഡ്രൈവറെയും അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കടത്താന്‍ ശ്രമിച്ച ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിലെ വലിയ സ്യൂട്ട് കേസ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് തുണികള്‍ക്കുള്ളില്‍ ചുരുണ്ടുകൂടി ഇരിക്കുന്ന യുവതിയെ കണ്ടത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കാന്‍ ജീസസ് പാവ.
മാഡ്രിഡ്: കുട്ടികളെ പ്രാര്‍ത്ഥന പഠിപ്പിക്കാന്‍ ജീസസ് പാവ. ലിറ്റില്‍ ജീസസ് ഓഫ് മൈ ലൈഫ് എന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയാണ് ഈ പാവകളുടെ വില്‍പ്പന നടക്കുന്നത്. കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 5 വ്യത്യസ്ത ഭാഷകളിലാണ് പ്രാര്‍ത്ഥന ഇതില്‍ റെക്കോഡ് ചെയ്തിരിക്കുന്നത്. ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രാര്‍ത്ഥന.
ഈ പാവയ്ക്ക് വന്‍ ഡിമാന്റ് ആണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇടതു കൈയില്‍ പിടിക്കുമ്പോള്‍ പാവ പ്രാര്‍ത്ഥന ആരംഭിക്കും. 30 യൂറോയും 10 യൂറോ പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ പാവ വീടുകളിലെ
യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് ഇന്റി ക്രിസ്റ്റോ എന്ന 66 കാരന്‍.
റിയോഡി ജനിറോ: ഇന്റി ക്രിസ്റ്റോ എന്ന അറുപത്തിയാറുകാരനാണ് യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് പറഞ്ഞ് 35 വര്‍ഷമായി ദൈവവചനം പ്രഘോഷിച്ച് നടക്കുന്നത്. 1979 മുതല്‍ ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദേഹം വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര്‍ അദേഹം സ്വീകരിക്കുകയായിരുന്നെന്ന് അദേഹം തന്നെ വെളിപ്പെടുത്തുന്നു. യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഈ വാക്കുണ്ടായിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നാടുകളില്‍ നിന്ന് ഇന്റി ക്രിസ്റ്റോയ്ക്ക് നൂറുകണക്കിന് അനുയായികളുണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കു പുറത്തുള്ള ചര്‍ച്ച് കോമ്പൌണ്ടില്‍ അദേഹത്തോടൊപ്പം പാര്‍ക്കുകയും ചെയ്യുന്നു. 

ചര്‍ച്ച് കോമ്പൌണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദേഹത്തെ അനുഗമിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യയ്ക്ക് 24 വയസാണ് പ്രായം. രണ്ടു വയസുള്ളപ്പോഴാണ് അവള്‍ ഇന്റിയെ കണ്ടുമുട്ടിയതെന്ന് പറയുന്നു. സുപ്രീമ ഓര്‍ഡെം യൂണിവേഴ്സല്‍ ഡാ സാന്റ്സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് ഇപ്പോള്‍ ഇന്റി. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ആണ് സഭയുടെ ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദേഹം വിളിക്കുന്നത്. തന്റെ ഹൃദയവുമായി ഒരുമിച്ച് മിടിക്കുന്ന അനേകായിരം ഹൃദയങ്ങള്‍ ബ്രസീലിലും ലോകത്താകെയുമായി ചിതറി കിടക്കുന്നുണ്ടെന്നാണ് ഇദേഹം അവകാശപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുക്കമല്ലാത്ത ഇദേഹം ക്രിസ്തുമസിനെപ്പറ്റി പറയുന്നത് ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമെന്നാണ്. ചിലിയിലെ സാന്റിയാഗോയില്‍ 1979 ല്‍ ഉപവസിക്കുമ്പോഴാണ് തനിക്ക് ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്നും കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നെന്നും ഇദേഹം പറയുന്നു. ഇതിനിടെ ഇദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇന്റിയെ യുഎസ്, ബ്രിട്ടന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 

യേശുവിന്റെ പോലുള്ള വേഷവും മുതലാളിത്തം, ഗര്‍ഭഛിദ്രം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും 40 പ്രാവശ്യം അറസ്റ്റു ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഇന്റിക്ക് ഭ്രാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാവും മറുപടി.
സ്റ്റീല്‍ കറിക്കത്തിയില്‍ യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു. (ഫോട്ടോ കാണുക).
ലണ്ടന്‍: സ്റ്റീല്‍ കറിക്കത്തിയില്‍ യേശു പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ ബില്ലിങ് ഹാമിലാണ് സംഭവം നടന്നത്. ഇവിടെയാണ് 39 കാരനായ മാറ്റ് സ്കുലിയും മൂന്നംഗ കുടുംബവും താമസിക്കുന്നത്. സ്ക്കുലി എല്ലാ ദിവസത്തേയും പോലെ അന്നും ഉച്ചഭക്ഷണം തയാറാക്കാനുള്ള തിരക്കില്‍ ഉരുളക്കുഴങ്ങ് മുറിക്കുന്നതിനിടെയാണ് സ്റ്റീല്‍ കത്തിയിലേയ്ക്ക് ഒരു വെളിച്ചം വന്നടിച്ചത്. ഒപ്പം കത്തിയില്‍ യേശുക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരികയായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് താന്‍ കണ്ടത് സത്യമാണോ എന്നറിയാന്‍ ഉടന്‍ തന്നെ മാറ്റ് സ്കുലി ഭാര്യയെയും 15 കാരിയായ മകളെയും വിളിച്ചു വരുത്തുകയാണുണ്ടായത്. അവരേയും ഇത് കാണിച്ചതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല സത്യമാണെന്ന് സ്കുലിയ്ക്ക് വിശ്വാസമായത്. 
Wednesday, January 8, 2014
ലെനയും വിവാഹമോചനത്തിലേക്ക്?
Kerala tv show and news
മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.
ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു.
ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. അഴകിയ രാവണന്‍ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം എഴുതിയത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു.
ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ
Kerala tv show and newsന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയുടെ ശരീരത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി പരിശോധന നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. പ്രകോപനപരമായ പല ദൃശ്യങ്ങളും വീഡിയോയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജോലിക്കാര്‍ അല്ല വീഡിയോയില്‍ ഉള്ളതെന്നാണ് യുഎസ് മാര്‍ഷല്‍ സര്‍വീസ് പറയുന്നത്. ചില ന്യൂസ് സൈറ്റുകള്‍ വീഡിയോയുടെ ആധികാരികത നോക്കാതെ പോസ്റ്റ് ചെയ്യുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.
വീഡിയോ അപകടകരമായ വ്യാജ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്നും അവ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു.
Kerala tv show and news
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. നാട്ടിലെയ്ക്ക് പോകാന്‍ തയാറായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കുവൈത്തില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചത്. തുണിയഴിച്ച് നിലത്ത് കിടന്ന് പ്രതിഷേധിച്ച യുവാവിനെ പുതപ്പിട്ട് മൂടിയാണ് പൊലീസ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്. ഇയാള്‍ക്കെതിരെ കുവൈത്തിലെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ നാട്ടിലേയ്ക്കുള്ള യാത്ര തടയുകയായിരുന്നു. കേസ് തീരുന്നതുവരെ രാജ്യം വിട്ടുപോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നാട്ടിലെയ്ക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് വിമാനത്താവളത്തില്‍ വെച്ച് പൊട്ടിക്കരയുകയും തുടര്‍ന്ന് തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ കോടതിയിലുള്ള കേസിനെപ്പറ്റിയോ വിസയുമായി ബന്ധപ്പെട്ട വിവരങ്ങളോ വ്യക്തമല്ല. അല്‍ അന്‍ബ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ.
വത്തിക്കാന്‍ സിറ്റി: ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ. എപ്പിഫെനി (ദനഹ) തിരുനാളിലായിരുന്നു സംഭവം. ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കുനിന്ന് ജ്ഞാനികള്‍ എത്തിയതും യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമായതുമാണ് എപ്പിഫെനി തിരുനാളില്‍ അനുസ്മരിക്കുന്നത്.
എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ റോമിലെ ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കുട് കാണാനെത്തിയ ഫ്രാന്‍സീസ് മാര്‍പാപ്പ കാലിത്തൊഴുത്തിലെ ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലേറ്റുകയായിരുന്നു
ലോകത്തിലെ ആദ്യ ഡ്രൈവറില്ലാത്ത കാര്‍ വില്‍പ്പനയ്‌ക്കെത്തുന്നു
Kerala tv show and news
ആദ്യത്തെ ഡ്രൈവറില്ലാത്ത കാര്‍ റോഡിലേക്കെത്തുന്നു. ടെല്‍സയും ഗൂഗിളും ചേര്‍ന്നാണ് പുതിയ കാര്‍ വിപണിയിലിറക്കുന്നത്. ഫ്രഞ്ചുകമ്പനിയായ ടെല്‍സ ഇതോടെ ലോകത്തിലെ തന്നെ പ്രമുഖ കാര്‍ കമ്പനികളെ പിന്നിലാക്കിയിരിക്കുകയാണ്. ലാസ് വേഗാസില്‍ നടന്ന ഇന്റര്‍നാഷണല്‍ സിഇഎസ് ഷോയിലാണ് പുതിയ കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് ഒരേ സമയം എട്ട് യാത്രക്കാരെ വഹിക്കാനാകും. 250,000ഡോളറാണ് കാറിന് വില. 12.5എംപിഎച്ചില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിനാകില്ല. റോഡിലെ തടസ്സങ്ങളെ മനസ്സിലാക്കുന്നത് ലേസര്‍ വഴിയാണ്.
കാര്‍ വളരെ സ്വയം പ്രാപ്തിയുള്ളതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ഡെസ്‌ക് ടോപ്പ് വഴിയോ കാറിന് സൂചന ചെയ്യാനാകും. യാത്രക്കാര്‍ക്ക് ഒരു ടച്ച് സ്‌ക്രീന്‍ വഴി അവര്‍ക്ക് പോകേണ്ട സ്ഥലം ചൂണ്ടിക്കാണിക്കാനാകും. ഏത് തരത്തിലുള്ള റോഡിലൂടെയും ഇവയ്ക്ക് സഞ്ചരിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നാവിയ എന്ന് പേരിട്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്നതാണെന്ന് കമ്പനി പറയുന്നു. 100ശതമാനം ഇലക്ട്രിക്കും, അതോടൊപ്പം സുരക്ഷിതവും സുഖകരവുമാണ്.
ഒരുവര്‍ഷം കാര്‍ ഓടിക്കുന്നതി ന്200,000ഡോളര്‍ മാത്രമേ മുടക്കേണ്ടിവരുന്നുള്ളൂ.
















