Saturday, March 15, 2014

സൌദി വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍.

Kerala tv show and news
ജിദ്ദ: സൌദി വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി അയ്യൂബ് ഖാന്‍ (38) എന്നയാളെയാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹൌസ് ഡ്രൈവര്‍ വിസയില്‍ ആയിരുന്നു അയ്യൂബ്  ഖാന്‍. നാട്ടിലേയ്ക്ക് എക്സിറ്റ് അടിച്ച് പോവുകയായിരുന്ന അയ്യൂബ് ഖാന് മുംബൈയിലേയ്ക്കാണ് സ്പോണ്‍സര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. എമിഗ്രേഷന്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ ടോയ് ലറ്റില്‍ പോയിവരാമെന്ന് പറയുകയും പിന്നീട് തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ അനേഷിച്ചപ്പോള്‍ ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

അവസാനം നിമിഷം അമ്മയുടെ കണ്ണടയുന്നത് വരെ അവന്‍ അമ്മയ്ക്ക് കാവലിരുന്നു. ണ്ണാതെ ഉറങ്ങാതെ.

മനുഷ്യന്‍റെക്രൂരത,ആനക്കുട്ടിയ്ക്ക് അമ്മയെ നഷ്ടമായിKerala tv show and newsഅവസാനം നിമിഷം അമ്മയുടെ കണ്ണടയുന്നത് വരെ അവന്‍ അമ്മയ്ക്ക് കാവലിരുന്നു. ണ്ണാതെ ഉറങ്ങാതെ.അമ്മ ഉണരുന്നതും കാത്ത് എന്നിട്ടും.. ശ്രീലങ്കയിലെ മുരുന്‍ഗനില്‍ നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായ ഒരു ആനയുടേയും ആനക്കുട്ടിയുടേയും അവസ്ഥയാണിത്. വന്യ ജീവികളെ കൊല്ലുന്നതിനായി നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ടതാണ് ആനയും കുട്ടിയും. വന്യജീവികളെ അകറ്റാന്‍ മത്തങ്ങയ്ക്കുള്ളില്‍ നാട്ടുകാര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു വച്ചു. മത്തങ്ങ കഴിച്ച ആനയുടെ വായില്‍ വച്ച് സ്‌ഫോടക വസ്തു പൊട്ടി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ആന ഞായറാഴ്ച രാത്രിയോടെ ചരിഞ്ഞു. കടപ്പാട്: എമിറേറ്റ്സ് 247.കോം റോഡരികിലാണ് ആനയുടെ ശവശരീരം കിടക്കുന്നത്. അതിനരികില്‍ തന്നെയാണ് കുട്ടിയാനയും നില്‍ക്കുന്നത്. തുമ്പിക്കൈ കൊണ്ട് തോണ്ടിയും മറ്റും അമ്മയെ ഉണര്‍ത്താന്‍ ശ്രമിയ്ക്കുന്ന ആനക്കുട്ടി വേദനയാകുന്നു. ആഹാരം കഴിയ്ക്കാതെ അവശനായ നിലയിലാണ് ആനക്കുട്ടി കാട്ടില്‍ ഭക്ഷണം ഇല്ലാതായതോടെയാണ് രണ്ടാഴ്ച മുന്‍പ് കാട്ടാനകള്‍ നാട്ടിലേയ്ക്കിറങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ആനയ്ക്ക് ആഹാരം തേടാനും കഴിഞ്ഞില്ല. അമ്മയാനയുടെ അവശതയില്‍ ആനക്കുട്ടി അതിന് ഉപേക്ഷിയ്ക്കാതെ അവിടെ തന്നെ ചുറ്റിത്തിരിഞ്ഞു. അമ്മ കിടപ്പിലായതാടെ ആനക്കുട്ടിയുടെ ഭക്ഷണവും മുടങ്ങി. വന്യജീവി സംരക്ഷണ വകുപ്പ് ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആനക്കുട്ടി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മൃഗങ്ങളെ അകറ്റാന്‍ ശ്രമിച്ചവരെ ഇത് വരെ കണ്ടെത്താനായിട്ടില്ല. മൂന്നോളം ആനകള്‍ ഇത്തരത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്


Friday, March 14, 2014

28 കാരിയായ യുവതിക്ക് പിറന്നത് രണ്ട് തലയുള്ള പെണ്‍കുട്ടി; രക്ഷപെടുമോ എന്ന ആശങ്കയില്‍ ഡോക്ടര്‍മാര്‍.d

Kerala tv show and news
ന്യൂഡല്‍ഹി: 28 കാരിയായ യുവതിക്ക് പിറന്നത് രണ്ട് തലയുള്ള പെണ്‍കുട്ടി. ഹരിയാനയിലെ സോണിപ്പട്ടില്‍ ആണ് 28 കാരിയായ യുവതിക്ക് 2 തലയുള്ള പെണ്‍കുട്ടി പിറന്നത്. സിഗ്നസ് ജെ.കെ ഹിന്ദു ഹോസ്പിറ്റലില്‍ നടന്ന ഓപ്പറേഷനില്‍ പുറത്തെടുത്ത കുട്ടിക്ക രണ്ട് തലയും രണ്ട് കഴുത്തും രണ്ട് നട്ടെല്ലുമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് രക്ഷപെടാന്‍ സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ച് മനസിലാക്കിയത്. അപ്പോഴേയ്ക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു. 
                            അസാധാരണമായ രീതിയിലുള്ളതിനാല്‍ ശരീരം വേര്‍പെടുത്താനും കഴിയില്ല. ഗര്‍ഭിണിയായിരിക്കെ അള്‍ട്രാ സൌണ്ട് സ്കാന്‍ നടത്താന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ കുഞ്ഞിന്റെ അവസ്ഥ മുന്‍കൂട്ടി മനസിലാക്കാന്‍ ഊര്‍മിള ശര്‍മ എന്ന യുവതിക്ക് കഴിഞ്ഞില്ലെന്നും തങ്ങള്‍ക്ക് ആകും വിധം സഹായമേകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സൂഷ്മനിരീക്ഷണത്തില്‍ കഴിയുകയാണ് കുഞ്ഞ്.

ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ ടോയ്‌ലെറ്റ് ഇന്ത്യയില്‍; നിര്‍മ്മാണത്തിന് പിന്നില്‍ ബില്‍ഗേറ്റ്‌സ്

ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ ടോയ്‌ലെറ്റ് ഇന്ത്യയില്‍; നിര്‍മ്മാണത്തിന് പിന്നില്‍ ബില്‍ഗേറ്റ്‌സ്Kerala tv show and news

ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ ടോയ്‌ലെറ്റ് ഇന്ത്യയില്‍; നിര്‍മ്മാണത്തിന് പിന്നില്‍ ബില്‍ഗേറ്റ്‌സ്

ദില്ലി: ഇന്ത്യയില്‍ 25ലക്ഷത്തോളം പേര്‍ക്ക് സുരക്ഷിതമായ ശൌചാലയങ്ങള്‍ ഇല്ലെന്നാണ് കണക്ക് എന്നാല്‍ അതിന് പരിഹാരമായേക്കാവുന്ന ഒരു കണ്ടുപിടുത്തം ഇന്ത്യയില്‍ നടന്നിരിക്കുന്നു. സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളം ആവശ്യമില്ലാത്ത കക്കൂസുകളാണ് ഈ പുതിയ കണ്ടുപിടുത്തം. അടുത്ത മാസം ഇത് പുറത്തിറക്കും.

ഈ കണ്ടുപിടുത്തതിന് പിന്നില്‍ 7ലക്ഷത്തോളം ഡോളര്‍ ഗ്രാന്റായി നല്‍കിയത് മറ്റാരുമല്ല മൈക്രോസോഫ്റ്റ് മുന്‍ തലവന്‍ ബില്‍ഗേറ്റ്‌സും ഭാര്യയും നടത്തുന്ന സംഘടനയാണ്. ഹ്യൂമന്‍ വേസ്റ്റ് സോളാര്‍ ഊര്‍ജം ഉപയോഗിച്ച് ചാര്‍ക്കോളാക്കി മാറ്റും ഇത് പിന്നീട് വ്യാവസായിക ഉപയോഗത്തിന് ഉപയോഗിക്കാം എന്നാണ് ഇത് വികസിച്ചവര്‍ പറയുന്നത്.

യൂണിവേഴ്‌സിറ്റി കൊളറാഡോയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ അത്യാധുനികമായ കണ്ടുപിടുത്തതിന് പിന്നില്‍. ബയോചാര്‍ എന്നാണ് ഈ ടോയ് ലെറ്റിന്റെ ബൈപ്രോഡക്ടിന്റെ യഥാര്‍ത്ഥ പേര് ഇത് ഏറെ വിലവരുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
- See more at: http://www.asianetnews.tv/technology/article.php?article=8238_World-s-first-solar-powered-toilet-set-for-India-launch#sthash.lvX33XvW.dpuf

മണിയുടെ മുദ്രാവാക്യംവിളിയില്‍ ഇന്നസെന്റ് ഞെട്ടി!!!!!! vedio വീഡിയോ കാണൂ...

mani_innocentKerala tv show and news









ചാലക്കുടി: ഇന്‍ക്വിലാബ് സിന്ദാബാദ്… കലാഭവന്‍ മണിയെ കാണാനെത്തിയ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെ മുദ്രാവാക്യം വിളിച്ചാണ് മണി സ്വീകരിച്ചത്.  മണിയുടെ മുദ്രാവാക്യത്തെ ഒപ്പമുള്ളവരും ഏറ്റുപിടിച്ചതോടെ ഇന്നസെന്റിന് പോലും അത്ഭുതമായി. ചാലക്കുടി ചേനത്തുനാട്ടിലുള്ള മണിക്കൂടാരത്തില്‍ വെച്ചായിരുന്നു മലയാളത്തിലെ രണ്ട് താരങ്ങളുടേയും തിരഞ്ഞെടുപ്പ് സമാഗമം.

ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് തനിക്ക് പിന്തുണ നല്‍കണമെന്ന് പറഞ്ഞാണ് മണിയുടെ വീട്ടിലെത്തിയത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മണി പ്രചാരണത്തിനും താന്‍ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. തമാശകള്‍ക്ക് അവധികൊടുത്തുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇന്നസെന്റിന്റേയും കലാഭവന്‍ മണിയുടേയും.
‘ചേട്ടന്‍ ഒട്ടും പേടിക്കണ്ട, മികച്ച ഭൂരിപക്ഷത്തിനു തന്നെ വിജയിക്കും’ ചാലക്കുടിയുടെ മനസറിയുന്ന മണിയുടെ ഉറപ്പ് ലഭിച്ചതോടെ ഇന്നസെന്റിന്റെ മുഖം തെളിഞ്ഞു. പത്തുമിനിറ്റിന്റെ സന്ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്നസെന്റിനുവേണ്ടി കലാഭവന്‍മണിയുടെ മുദ്രാവാക്യം വിളി. ആവേശം കൊടുമുടിയിലെത്തിയപ്പോള്‍ വിളിച്ചുപോയതാണെന്നായിരുന്നു മണി പിന്നീട് പറഞ്ഞത്.
യാതൊരു സംശയവും വേണ്ട ഇന്നസെന്റ് നല്ല ഭൂരിപക്ഷത്തിനു ജയിക്കും, എന്റെയും കൂട്ടുകാരുടെയും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. പത്രലേഖകരുടെ ചോദ്യത്തിനു മണി പറഞ്ഞു.  മണിയും ഭാര്യ നിമ്മിയും ചേര്‍ന്നാണ് വീട്ടിലെത്തിയ ഇന്നസെന്റിനെ സ്വീകരിച്ചത്.

New Machine to cut coconuts from tree..How it use??. Watch Video തേങ്ങ ഇടാന്‍ ആളില്ലേ..?? പേടിക്കണ്ട !!! ഇതാ പുതിയ യന്തിരന്‍.. കണ്ടുനോക്കു ...

Kerala tv show and newsThe coconut palm (Cocos nucifera), is a member of the family Arecaceae (palm family). It is the only accepted species in the genus Cocos. The term coconut can refer to the entire coconut palm, the seed, or the fruit, which, botanically, is a drupe, not a nut.
The coconut palm (Cocos nucifera), is a member of the family Arecaceae (palm family). It is the only accepted species in the genus Cocos. The term coconut can refer to the entire coconut palm, the seed, or the fruit, which, botanically, is a drupe, not a nut.

ക്രിസ്ത്യാനികള്‍ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ വീഡിയോ!!














Kerala tv show and newsക്രിസ്ത്യാനികള്‍ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ വീഡിയോ!!
അതാത് മതാനുയായികള്‍ തങ്ങളുടെ സ്വന്തം മതത്തെ എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നത് ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസ്സിലാകും. ഒരു സ്ത്രീയില്‍ പിശാച് ബാധ ഇറക്കി കൊടുക്കുന്ന ഒരു പ്രമുഖന്റെ വീഡിയോ ആണിത്. സ്ത്രീയുടെ നടനം ഓവര്‍ ആണെന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ പിശാചിന് ഇത്രയും അഭിനയിക്കാന്‍ അറിയുന്ന ആളെന്ന പേര് ചാര്‍ത്തി കൊടുക്കേണ്ടി വരും. സ്ത്രീയുടെ ശരീരത്തിലെ പിശാചിനെക്കാള്‍ ഇത്തരം പിശാച് ബാധയെ ആണ് സമൂഹത്തില്‍ നിന്നും പുറത്തു ചാടിക്കേണ്ടത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ മതങ്ങളിലും മതമില്ലാത്തവരിലും ഇത്തരം ചൂഷണ വിഭാഗം എന്നും ഉണ്ടാവാറുണ്ട്. അവരെ കണ്ടു പിടിച്ചു ഒറ്റപ്പെടുത്തുക.
''''അന്ന്‍ പലരും എനോടു ചോദിക്കും; കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അത്ഭുത്ങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും; നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതിപ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്‍നിന്നും അകന്നുപോകുവിന്‍..''.(മത്തായി.7:22-23)
എന്താണ് കാലത്തിന്‍റെ അടയാളങ്ങള്‍?
കൂടുതല്‍ അറിയുവാന്‍:- Visit --►http://www.emperoremmanuel.com/

Wednesday, March 12, 2014

ഇതൊരു സിനിമാ അല്ല,!!!!!!!!! സിനിമയാണെന്നേ തോന്നൂ.!!!!!!! സൗദിയില്‍ നിന്നുള്ള ഒരു സംഭവം!!!!!!ഇഷ്ടപെട്ടാല്‍ ഷെയ൪ ചെയ്യുക.......

അച്ഛന്റെ കടം തീര്‍ക്കാന്‍ 20 കാരി വൃദ്ധനെ കെട്ടി?Kerala tv show and newsറിയാദ്‌: ചില സംഭവങ്ങള്‍ കേട്ടാല്‍ സിനിമാക്കഥപോലെയണ്‌ തോന്നുക. സൗദിയില്‍ നിന്നുള്ള ഒരു സംഭവം കേട്ടാല്‍ ഇതൊരു നല്ല സിനിമയാണെന്നേ തോന്നൂ. ഇനി സിനിമയിലേക്ക്‌. അല്ല, സംഭവത്തിലേയ്‌ക്ക്‌. ഈ സംഭവത്തിലെ നയിക 20കാരിയായ പെണ്‍കുട്ടിയാണ്‌. തന്റെ പിതാവ്‌ വരുത്തി വച്ച കടാം തീര്‍ക്കാന്‍ ഇവള്‍ കണ്ടെത്തിയ വഴിയാണ്‌ സംഭവത്തില്‍ നിര്‍ണായകമായത്‌. 30 ലക്ഷം സൗദി റിയാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരാളില്‍ നിന്നും കടം വാങ്ങിയിരുന്നു. എന്നാല്‍ ഈ പണം തിരികെ നല്‍കാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍. പണം അടച്ചില്ലെങ്കില്‍ ഉറപ്പായും അച്ഛന്‍ ജയിലില്‍ പോകും. അച്ഛനോട്‌ ഒത്തിരി സ്‌നേഹമുള്ള മകള്‍ക്ക്‌ അത്‌ മാത്രം സഹിയ്‌ക്കാന്‍ കഴിയില്ല. ഇതിനായി പെണ്‍കുട്ടി ഒരു പോം വഴി കണ്ടെത്തി. അച്ഛന്‍ പണം വാങ്ങിയ ആളെ ഫോണ്‍ ചെയ്‌തു. സ്വയം പരിചയപ്പെടുത്തി. ഞാന്‍ നിങ്ങളെ വിവാഹം കഴിയ്‌ക്കാനാഗ്രഹിയ്‌ക്കുന്നു. ഉടന്‍ തന്നെ വന്നു മറുപടി. ഞാന്‍ നിന്നെക്കാള്‍ 40 വയസ്സ്‌ പ്രായക്കൂടുതലുള്ള വ്യക്തിയാണ്‌. അത്‌ മാത്രമല്ല എനിയ്‌ക്ക്‌ മൂന്ന്‌ ഭാര്യമാര്‍ ഉണ്ട്‌. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ അയാളോട്‌ പെണ്‍കുട്ടി താന്‍ വിവാഹത്തിന്‌ തയ്യാറാണെന്നും തന്റെ അച്ഛന്റെ പേരിലുള്ള കടം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. തനിയ്‌ക്ക്‌ മെഹറായി 30 ലക്ഷം സൗദി റിയാല്‍ തന്നാല്‍ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു. വൃദ്ധനുമായുള്ള കല്യാണത്തിന്‌ പെണ്‍കുട്ടി തന്നെ മുന്‍െൈകയ്യൈടുത്തു. മതപുരേഹിതനം വീട്ടില്‍ വിളിച്ച്‌ വരുത്തി. പറഞ്ഞുറപ്പിച്ച ദിവസം തന്നെ വരനായി പെണ്‍കുട്ടിയുടെ അച്ഛന്‌ പണം കടം കൊടുത്ത വ്യക്തി എത്തി. എല്ലാവരെയും അത്ഭുതപ്പെടുത്തി അയാള്‍ പെണ്‍കുട്ടിയോട്‌ പറഞ്ഞു. നീ വിവാഹം കഴിയ്‌ക്കേണ്ടത്‌ നിന്റെ പ്രായത്തിന്‌ ചേര്‍ന്ന ഒരാളെയാണ്‌. നിന്നെപ്പോലൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കാന്‍ എനിയ്‌ക്ക്‌ ആഗ്രഹമില്ല. എന്നിട്ടയാള്‍ 30 ലക്ഷം സൗദി റിയാലിന്റെ ഒരു ചെക്ക്‌ പെണ്‍കുട്ടിയ്‌ക്ക്‌ നല്‍കിയിട്ട്‌ പറഞ്ഞു. അച്‌ഛനെയും കുടുംബത്തെയും ഇത്രയേറെ സ്‌നേഹിയ്‌ക്കുന്ന നിനക്കുള്ള എന്റെ വിവാഹം സമ്മാനമാണിത്‌. നിനക്കെന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. ഇത്രയും പറഞ്ഞ്‌ വൃദ്ധന്‍ യാത്രയായി

BLOOD TEST BY ROBORT

പരസ്യ ബോർഡിൽ "ജീവനുള്ള പെണ്‍കുട്ടി "(വീഡിയോ)

Kerala tv show and newsസ്റ്റോക്ക് ഹോമിലെ സബ് വെ സ്‌റ്റേഷനിലാണ് വിചിത്രമായ ഒരു പരസ്യ ബോര്‍ഡാണ് യാത്രക്കാരെ ആകര്‍ഷിച്ചത്. ഒരു പ്രാദേശിക കേശ സംരക്ഷണ ഉത്പ്പന്നത്തിന്റെ പരസ്യ ബോര്‍ഡിലെ 'ജീവനുള്ള' മോഡലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്.  പ്ലാറ്റ് ഫോമിനോട് ചേര്‍ന്നാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പരസ്യബോര്‍ഡിലെ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കും. പുഞ്ചിരിയോടെ പെണ്‍കുട്ടി മുടിയിഴ മാടിയൊതുക്കും. വീണ്ടും അടുത്ത ട്രെയിന്‍ വരാനായുള്ള കാത്തിരിപ്പ്. . സാങ്കേതിക വിദ്യയാണ് ഇവിടെ മികച്ച് നില്‍ക്കുന്നത്. നേരത്തെ സോണിക് സെന്‍സറുളുടെ സഹായത്തോടെയാണ പരസ്യബോര്‍ഡിലെ മോഡലിനെ ചിത്രീകരിച്ചത്. പിന്നീട് ചില പ്രത്യേക സജ്ജീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മോഡലിന്റെ മുടി കാറ്റില്‍ പറക്കുന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു. വെറും ഒരു ദിവസത്തേയ്ക്ക് വേണ്ടിയാണ് പരസ്യം ഉണ്ടാക്കിയതെങ്കിലും  അഞ്ച് ദിവസത്തോളം പരസ്യം നില നിന്നു

ബോളിവുഡ് നടി സോനം കപൂര്‍ന് താടി!!!!!! താടി വടിച്ച് ആരാധകരെ ഞെട്ടിച്ചു!!!!!!!; ചിത്രങ്ങള്‍ കാണുക.

Kerala tv show and news
ബോളിവുഡ് നടി സോനം കപൂര്‍ താടി വടിച്ച് ആരാധകരെ ഞെട്ടിച്ചു. ബോളിവുഡ് യുവസുന്ദരിയും നടന്‍ അനില്‍ കപൂറിന്റെ മകളുമാണ് നടി സോനം കപൂര്‍. സോനം താടി ഷേവ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. ഒരു പരസ്യ ചിത്രത്തിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിതെന്ന് കരുതുന്നു.
                     താടിയിലും മുഖത്തും ഷേവിംഗ് ക്രീം പുരട്ടി ഷേവ് ചെയ്യുന്ന 28 കാരിയായ സോനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ആയ രോഹന്‍ ശര്‍മ്മയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ കാണുക. 

Tuesday, March 11, 2014

വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ വേണ്ടത് ‘ആന മസാജ്’. (വീഡിയോ).

Kerala tv show and news
തായ് ലന്‍ഡ്: ആനയെ കൊണ്ട് ചവിട്ടി ചെയ്യിക്കുന്ന മസാജിന് ഇപ്പോള്‍ പ്രിയമേറുകയാണ്. തായ് ലന്‍ഡിലെ ചിയാംഗ് മായിലെ മീസ എലിഫന്റ് കാമ്പില്‍ ആണ് സംഭവം നടക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഹോബിയാണ് ആന മസാജ്. 
            വിനോദസഞ്ചാരികളും സുഖ ചികിത്സ നടത്തുന്നവരും ആണ് ആന മസാജില്‍ ആകൃഷ്ടരായിരിക്കുന്നത്. വീഡിയോ കാണുക. 

മലേഷ്യന്‍ വിമാനത്തെ അവസാനമായി കണ്ടത് മലാക്കയിലെന്ന് തെളിവ്, മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത് ഇറാന്‍ സ്വദേശികള്‍

Kerala tv show and news
കോലാലംപുര്‍: ചൈനയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുന്നതിന് മുമ്പ് അവസാനമായി കണ്ടത് സ്‌ട്രെയ്റ്റ് ഒഫ് മലാക്കയിലാണെന്ന് സൈനിക വൃത്തങ്ങള്‍. മലായ് പെനിന്‍സുലയ്ക്കും ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയ്ക്കുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകളില്‍ ഒന്നാണ് സ്‌ട്രെയിറ്റ് ഒഫ് മലാക്ക. വിമാനവും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് കോട്ട ഭാറു എന്ന സ്ഥലത്ത് വച്ചാണ്. അവിടെ നിന്ന് വളരെ താഴ്ന്ന് പറന്ന വിമാനം മലാക്ക സ്‌ട്രെയിറ്റിലേക്ക് പോവുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

കടലില്‍ തകര്‍ന്നുവീഴാമെന്ന സാധ്യതള്ളിക്കളയാന്‍ ആവാത്തതിനാല്‍ മലാക്ക കടലിടുക്കിലും തെരച്ചില്‍ നട്തതുന്നുണ്ട്. 35,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ദിശമാറിയപ്പോള്‍ പറക്കുന്നതിന്റെ ഉയരം 29,500 അടിയിലേക്കു മാറ്റുകയും ചെയ്തു. കിഴക്കോട്ടു തിരയുന്നതിനു പകരം എതിര്‍ദിശയിലേക്കാണ് വിമാനം പറന്നത്. ഏകദേശം 500 കിമീ എങ്കിലും ഇങ്ങനം സഞ്ചരിച്ചുവെന്നാണ് നിഗമനം.

ഇതിനിടെ വിമാനത്തില്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി യാത്രചെയ്ത രണ്ടുപേരും ഇറാന്‍ സ്വദേശികളാണെന്ന് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് മലേഷ്യന്‍ പോലീസ് മേധാവി ഖാലിദ് അബൂബക്കര്‍ പറഞ്ഞു. പതിനെട്ടുകാരനായ പൗരിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ്, 29 വയസ്സുള്ള ദെല്‍വാര്‍ സയ്യിദ് മുഹമ്മ് റെസ എന്നിവരാണ് മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത്. ഇരുവരുടേയും ചിത്രങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടു. ഓസട്രേലിയ, ഇറ്റലി സ്വദേശികളുടെ പാസ്‌പോര്‍ട്ട് മോഷ്ടിച്ചാണ് ഇവര്‍ യാത്രചെയ്തത്.

ബെയ്ജിങ് വഴി ആംസ്റ്റര്‍ഡാമിലേക്ക് പോവുകയായിരുന്നു ഇരുവരുടേയും ലക്ഷ്യമെന്ന് യാത്രാരേഖകള്‍ വ്യക്തമാക്കുന്നതായി ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് നോബിള്‍ പറഞ്ഞു. തായ്‌ലന്‍ഡിലെ ട്രാവല്‍ഏജന്‍സി മുഖേന ഇറാന്‍ സ്വദേശിയായ ഇടനിലക്കാരനാണ് ഇവര്‍ക്കായി ടിക്കറ്റ് എടുത്തത്. മുഹമ്മദ് മെഹര്‍ദാദിന്റെ അമ്മ ജര്‍മനിയിലാണ്. ഇവരുമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. ഭീകരബന്ധം ഇവര്‍ക്കില്ലെന്ന് സ്ഥിരീകരിച്ചു. മോഷ്ടിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ വിമാനത്തില്‍ കയറിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ കാണാതായ വിമാനത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. തീവ്രവാദി ആക്രമണം, അട്ടിമറി എന്നീ സാധ്യതകള്‍ ഇനിയും തള്ളിക്കളയാറായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായ തെക്കന്‍ ചൈനാ കടലിലെ 185 കിലോമീറ്റര്‍ ചുറ്റളവിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

42 കപ്പലുകളും 35 വിമാനങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നു. മുന്‍നിശ്ചയിച്ച വ്യോമപാതയില്‍നിന്ന് കോലാലംപുരിന് സമീപമുള്ള സുബാങ് വിമാനത്താവളം ലക്ഷ്യമാക്കി വിമാനം തിരിച്ചുവന്നതായി സംശയിക്കുന്നതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഈ സാധ്യതയും അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് 239 പേരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ  വിമാനം കാണാതായത്.

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് പിടിയിലായി

sites/default/files/LG-G2-mini.jpg


Kerala tv show and newsസകാക: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ യൂനുസ് മകന്‍ അബ്ദുല്‍ റഷീദ് (42) ആണ് അല്‍ജൗഫില്‍ നിയമനടപടി നേരിടുന്നത്.

ടാക്സി ഡ്രൈവറായ തനിക്ക് തന്‍െറ കാറിലെ സ്ഥിരം യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ വില്‍ക്കാന്‍ വേണ്ടി ഏല്‍പിച്ചതാണ് മൊബൈല്‍ ഫോണെന്ന് അബ്ദുല്‍ റഷീദ് പറയുന്നു.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് അറിയാന്‍ വേണ്ടി തന്‍െറ സിം കാര്‍ഡ് അതില്‍ ഇട്ട് നോക്കി. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതോടെ അതില്‍നിന്നുള്ള സിഗ്നലുകളെ പിന്തുടര്‍ന്നത്തെിയ രഹസ്യപൊലീസ് അബ്ദുല്‍ റഷീദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്‍െറ യഥാര്‍ഥ ഉടമസ്ഥന്‍ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഫോണ്‍ കൂടാതെ സ്വര്‍ണവും നഷ്ടപ്പെട്ട കവര്‍ച്ച കേസാണ് പൊലീസ് അന്വേഷിച്ചിരുന്നത്. അതിനിടയിലാണ് ഫോണ്‍ പ്രവര്‍ത്തനക്ഷമമായത്. അതോടെ അതിന്‍െറ ഐ.എം.ഇ.ഐ നമ്പര്‍ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ സ്റ്റേഷന്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി നമ്പര്‍) പൊലീസിന് സന്ദേശമായി ലഭിക്കുകയും അങ്ങിനെ ഫോണ്‍ കൈവശം വെച്ച റഷീദിലേക്ക് എത്തുകയുമായിരുന്നു.
തന്‍െറ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെളിവുകളെല്ലാം അബ്ദുല്‍ റഷീദിന് എതിരായിരുന്നു. ശിക്ഷ വിധിച്ചിട്ടില്ല. കേസ് കോടതിയിലാണ്.
എന്നാല്‍ 20000 റിയാല്‍ നല്‍കിയാല്‍ കോടതി മുഖാന്തിരം ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നാണ് വിഷയത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകനായ മുബാറക് വെളിമുക്ക് അറിയിച്ചത്.
നിര്‍ധനനായ റഷീദിന് ഈ തുക ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0501263880, 0558384124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

.. ജഗതി തിരിച്ച് വരുന്നു? ... ജഗതി തിരിച്ച് വരുന്നു?

മലയാളത്തിന് ജഗതിയില്ലാത്ത രണ്ട് വര്‍ഷങ്ങള്‍Kerala tv show and newsജഗതി ശ്രീകുമാര്‍ എന്ന സിനിമാക്കരുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ വെള്ളിത്തിരയില്‍ നിന്ന് അകന്നിട്ട് ട് രണ്ട് വര്‍ഷം. കാറപകടത്തെത്തുടര്‍ന്ന് അഭിനയലോകത്തോട് താത്ക്കാലികമായി വിട പറഞ്ഞ ചിരിയുടെ തന്പുരാന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരും.
മലയാള സിനിമയില്‍ ജഗതിയ്ക്ക് മറ്റൊരു പകരക്കാരനില്ലെന്ന് പലതവണ മലയാളി മനസിലാക്കിയതാണ്. തിരുവനന്തപുരം പേയാട്ടുള്ള വീട്ടില്‍ ഓര്‍മ്മകളിലേയ്ക്കും ജീവിത്തിലേയ്ക്കും പിച്ച വച്ച് തുടങ്ങുകയാണ് ജഗതി ശ്രീകുമാര്‍
ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ജഗതിയുടെ നഷ്ടം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നത് ദൗര്‍ഭാഗ്യ കരം തന്നെ. ജഗതിയുടെ വരവ് കാത്തിരിയ്ക്കുന്നവര്‍ക്കിടയില്‍ അമ്പിളിക്കല വീണ്ടും തെളിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. എങ്ങനെ മലയാളി മറക്കും ഈ ചിരിയുടെ തമ്പുരാനെ

ബലാല്‍സംഗം ചെയ്ത കാമുകന്റെ ലിംഗം കത്രിക കൊണ്ട് മുറിച്ചെടുത്ത ശേഷം ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്തു


https://www.facebook.com/pravasalokam100
ബീജിങ്: തന്നെ ബലാല്‍സംഗം ചെയ്ത കാമുകന്റെ ലിംഗം യുവതി കത്രിക കൊണ്ട് മുറിച്ചെടുത്ത സംഭവത്തില്‍ ഹോങ്കോങ്ങ് കോടതി വിചാരണ തുടങ്ങി. ലിംഗം മുറിച്ചുമാറ്റിയ ശേഷം യുവതി കാമുകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് ഹോങ്കോങ് കോടതി വിചാരണ ആരംഭിച്ചത്. യുവതിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. 

യൂങ് കി എന്ന യുവതിയാണ് കാമുകനായ 31 വയസ്സുകാരന്‍ ഴുവോ ഹുയി എന്ന പിയാനോ അധ്യാപകനെ ക്രൂരമായി വധിച്ചത്. ബലാല്‍സംഗത്തിനു വിധേയയായ യുവതി പ്രതികാരമായാണ് ഈ അരുംകൊല നടത്തിയത്. ലിംഗം മുറിച്ചു മാറ്റിയതായി കോടതിക്കുമുന്നില്‍ സമ്മതിച്ച യുവതി എന്നാല്‍, കൊലക്കുറ്റം നിഷേധിച്ചു. 

ഹോങ്കോങില്‍ താമസിക്കുന്ന യൂങ് കി വര്‍ഷങ്ങളായി യുവാവുമായി പ്രണയത്തിലായിരുന്നു. ഴുവോ ഹുയി തന്റെ കൈയില്‍ നിന്ന് പല വട്ടം വന്‍ തുക കൈപ്പറ്റുകയും ഗര്‍ഭിണിയായ ശേഷം പുറന്തള്ളുകയും ചെയ്തതായി യുവതി കോടതിയില്‍ മൊഴി നല്‍കി. 

2012ലാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്റെ ഫ്ലാറ്റിലെത്തിയ യുവാവ് വഴക്കിനെ തുടര്‍ന്ന് തന്നെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യൂങ് കി പറഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന തന്റെ മകളെയും യുവാവ് മര്‍ദ്ദിച്ചു. ഇതിനു ശേഷം വരാന്തയിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികാരം ചെയ്തതെന്നും യൂങ് കി പറഞ്ഞു.

സൂപ്പില്‍ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം യുവാവിനെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയി ലിംഗം കത്രിക കൊണ്ട് മുറിച്ചെടുത്ത ശേഷം ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്തു. ബോധം വന്നപ്പോള്‍ വാവിട്ടു കരഞ്ഞ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയും ചെയ്തതായാണ് കേസ്. 

കാര്‍ വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ തന്റെ കൈയിലുള്ള യൂങ് കി യുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മൊഴി നല്‍കി.
Kerala tv show and news








തന്നെ ബലാല്‍സംഗം ചെയ്ത കാമുകന്റെ ലിംഗം യുവതി കത്രിക കൊണ്ട് മുറിച്ചെടുത്ത സംഭവത്തില്‍ ഹോങ്കോങ്ങ് കോടതി വിചാരണ തുടങ്ങി. ലിംഗം മുറിച്ചുമാറ്റിയ ശേഷം യുവതി കാമുകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് ഹോങ്കോങ് കോടതി വിചാരണ ആരംഭിച്ചത്. യുവതിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. 



യൂങ് കി എന്ന യുവതിയാണ് കാമുകനായ 31 വയസ്സുകാരന്‍ ഴുവോ ഹുയി എന്ന പിയാനോ അധ്യാപകനെ ക്രൂരമായി വധിച്ചത്. ബലാല്‍സംഗത്തിനു വിധേയയായ യുവതി പ്രതികാരമായാണ് ഈ അരുംകൊല നടത്തിയത്. ലിംഗം മുറിച്ചു മാറ്റിയതായി കോടതിക്കുമുന്നില്‍ സമ്മതിച്ച യുവതി എന്നാല്‍, കൊലക്കുറ്റം നിഷേധിച്ചു.

ഹോങ്കോങില്‍ താമസിക്കുന്ന യൂങ് കി വര്‍ഷങ്ങളായി യുവാവുമായി പ്രണയത്തിലായിരുന്നു. ഴുവോ ഹുയി തന്റെ കൈയില്‍ നിന്ന് പല വട്ടം വന്‍ തുക കൈപ്പറ്റുകയും ഗര്‍ഭിണിയായ ശേഷം പുറന്തള്ളുകയും ചെയ്തതായി യുവതി കോടതിയില്‍ മൊഴി നല്‍കി.

2012ലാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്റെ ഫ്ലാറ്റിലെത്തിയ യുവാവ് വഴക്കിനെ തുടര്‍ന്ന് തന്നെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യൂങ് കി പറഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന തന്റെ മകളെയും യുവാവ് മര്‍ദ്ദിച്ചു. ഇതിനു ശേഷം വരാന്തയിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികാരം ചെയ്തതെന്നും യൂങ് കി പറഞ്ഞു.

സൂപ്പില്‍ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം യുവാവിനെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയി ലിംഗം കത്രിക കൊണ്ട് മുറിച്ചെടുത്ത ശേഷം ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്തു. ബോധം വന്നപ്പോള്‍ വാവിട്ടു കരഞ്ഞ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയും ചെയ്തതായാണ് കേസ്.

കാര്‍ വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ തന്റെ കൈയിലുള്ള യൂങ് കി യുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മൊഴി നല്‍കി