Movie :
Recent Movies

kerala home tv show and news

Showing posts with label christian speech. Show all posts
Showing posts with label christian speech. Show all posts

HD QUALITY REV FR JOSEPH PUTHENPURACKAL

Kerala tv show and news
{[['']]}

ABHISHEKAGNI PART 317, വിശുദ്ധ കുരിശിന്‍റെ

Kerala tv show and news
{[['']]}

Personality Development Mrs Grace Lal നല്ല കാര്യങള്‍ േകള്‍ക 100% comedy

Thumbnail
{[['']]}

Fr. George Panackal

{[['']]}

BENNY HINN CONFRONTS JOEL OSTEEN & OPRAH Larry King


Thumbnail
{[['']]}

വിഷയം: ദൈവത്തെക്കുറിച്ച് ലജ്ജിക്കരൂത്


Thumbnail
{[['']]}

Sex & Misunderstanding And Sex


Thumbnail
{[['']]}

Teenage യുവസoഗമം class by Mrs. Grace Lal NEW speechനല്ല കാര്യങ്ങള്‍ േകള്‍ക്കുക കാണുകാ


Thumbnail
{[['']]}

FR.POULOSE PAREKARA MAL.SERMO നല്ല കാര്യങള്‍ േകള്‍ക

ThumbnailKerala tv show and news
{[['']]}

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

 

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്നു. മദ്യപാനം ആരോഗ്യവും പണവും അപഹരിക്കുകയാണെന്ന വാസ്തവം മലയാളി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്കുളള പ്രധാന കാരണം. അമിതമദ്യപാനികളില്‍ 2025 ശതമാനം പേര്‍ക്കും ഗുരുതര കരള്‍രോഗങ്ങള്‍ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. തുടക്കത്തില്‍ ഇത് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നു. ഇതു പിന്നീട് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് അഥവാ സിറോസിസ് എന്ന ഘട്ടത്തിലേക്കു കടക്കുന്നു.

കരള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണു ഫാറ്റി ലിവര്‍. തുടര്‍ന്നു നീര്‍ക്കെട്ട് വരുന്നതോടെ അത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. അതു ജീവനു തന്നെ ഭീഷണിയായി മാറാന്‍ സാധ്യതയേറെയാണ്.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനം കരള്‍ ചെറുതാകുന്നതിടയാക്കുന്നു. വിദൂരഭാവിയില്‍ അതു സിറോസിസിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നേക്കാം. വയറ്റില്‍ വെളളം കെട്ടുക, രക്തം ഛര്‍ദ്ദിക്കുക, കാലുകള്‍ വീര്‍ത്തുവരിക, ഓര്‍മശക്തിക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഏറെ നാളുകളായുളള സിറോസിസ് കരളില്‍ അര്‍ബുദത്തിനിടയാക്കും.

മദ്യപാനം ഉപേക്ഷിക്കുകയാണെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ് ഫാറ്റി ലിവറും തുടക്കത്തിലുളള സിറോസിസും. മദ്യപാനം ഉപേക്ഷിക്കുന്നതു രോഗവളര്‍ച്ച തടയുന്നതിനു സഹായകം.

കരള്‍രോഗം മദ്യപാനം മൂലമാണെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണം. ഇടയ്ക്കിടെയുളള ചെക്കപ്പുകളും തുടരണം. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ കരള്‍ മാറ്റിവയ്ക്കുക എന്നതു മാത്രമാണ് പോംവഴി.

ചെറുപ്പക്കാരുടെ ഇടയില്‍ മദ്യാസക്തി മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. വിവാഹിതരിലും ഉദ്യോഗസ്ഥരിലും മദ്യപാനശീലം കൂടിവരുന്നതായി ക്ലിനക്കല്‍ റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നു. ജോലിസമ്മര്‍ദം, കുടുംബപ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍... വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കും കുടിക്കാന്‍ കാരണങ്ങള്‍ ധാരാളം. പക്ഷേ, എല്ലാം അവസാനിക്കുന്നതു കരള്‍തകരാറിലാണെന്ന സത്യം തിരിച്ചറിയുന്നതു പലപ്പോഴും വൈകിയ വേളയിലായിരിക്കും. മദ്യം എന്ന മരകവിപത്തിനെതിരേ സ്കൂളുകളിലും കോളജുകളിലും അവബോധ ക്ലാസുകള്‍ നല്‌കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.
{[['']]}

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...


പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...



പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്രാര്‍ഥനയും.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഓടുന്ന ബസില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ജീവനുവേണ്ടി നാമോരുത്തരും പ്രാര്‍ഥിച്ചു. താലിബാന്‍ തോക്കിന് ഇരയായ മലാല എന്ന പെണ്‍കുട്ടിയ്ക്കുവേണ്ടിയും ലോകം പ്രാര്‍ഥിച്ചത് അടുത്തിടെയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മെ വിട്ടുപോയെങ്കിലും രാജ്യത്തെ ഓരോ പെണ്‍കുട്ടിയിലും പ്രതീക്ഷയുടെ ജ്യോതി പടര്‍ത്തിയാണ് അവള്‍ കടന്നുപോയത്.

പ്രാര്‍ഥനയിലൂടെ കടന്നുപോകുന്ന ലോകത്തിലെ പുതുവിശേഷങ്ങളാണ് ഇത്തവണ പ്രതിപാദിക്കുന്നത്.

മലാലയുടെ പ്രാര്‍ഥന

പതിനഞ്ചുകാരി മലാല എന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി താലിബാന്റെ തോക്കിന്‍ കുഴലില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ ലോകത്തിന്റെ പ്രാര്‍ഥനയുടെ ഫലം നാമറിഞ്ഞതാണ്. ആശുപത്രിക്കിടക്കയില്‍നിന്ന് സ്കൂളിലേക്കു അവള്‍ വീണ്ടുമെത്തിയിരിക്കുന്നു. മലാലയുടെ പുതുവിശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

മലാല ജീവചരിത്രം രചിയ്ക്കുവാന്‍ തയാറെടുക്കുകയാണ്. 2012 ഒക്ടോബര്‍ ഒമ്പതിലെ ദുരന്തദിനത്തില്‍ തുടങ്ങുന്ന കുറിപ്പുകളിലേറെയും തന്റെ സ്കൂള്‍ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെക്കുറിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എഴുതുംമുമ്പേ ഹിറ്റായിമാറിയ ജീവചരിത്രം രണ്ടു മില്യണ്‍ ഡോളറിനാണ് പ്രസാധകര്‍ കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം എത്തിപ്പെടാത്ത ലോകത്തിലെ ഓരോ കോണിലുമുള്ള കുട്ടികള്‍ക്കാണ് മലാല പുസ്തകം സമര്‍പ്പിക്കുന്നത്. ഈവര്‍ഷം അവസാനം പുറത്തിറങ്ങുന്ന മലാലയുടെ ഈ ഉദ്യമത്തിനായി നമുക്കും പ്രാര്‍ഥിക്കാം.

നൃത്താഞ്ജലി

നൃത്തച്ചുവടുകളിലൂടെ പ്രാര്‍ഥനാഞ്ജലി അര്‍പ്പിക്കാനൊരുങ്ങുന്ന കൂട്ടരുടെ പുതുവിശേഷങ്ങളിലേക്കു കടക്കാം. കൂട്ടബലാല്‍സംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിക്കായാണ് ഈ നൃത്താഞ്ജലി. ഇസ്രായേല്‍ നൃത്താധ്യാപിക ഷാക്കെഡ് ദഗന്‍ നേതൃത്വം നല്കുന്ന അഞ്ചു രാജ്യങ്ങളിലെ കലാകാരന്മാരാണ് കലാപരിപാടികള്‍ക്കായി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

രാജ്യത്ത് വിവിധ കോളജുകളിലും തദ്ദേശീയരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. ഹിമാചല്‍ പ്രദേശിലെ ചല്ലാള്‍ ഗ്രാമത്തില്‍ രണ്ടുമാസം താമസിച്ച് ഇവര്‍ പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പ്രധാനമായും ഏഴു കലാകാരികളാണ് ഈ ട്രൂപ്പിലുള്ളത്. ഇതില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കലാകാരന്മാരുടെ കൂട്ടം തയാറായതോടെ പരിപാടിയുടെ സ്മരണാഞ്ജലിയും ഹിറ്റാകുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.

സ്‌കോട്‌ലന്‍ഡിലെ ഡല്‍ഹി!

ഡല്‍ഹി സംഭവം ലോകമാധ്യമങ്ങള്‍ ആഘോഷിച്ചപ്പോല്‍ സ്‌കോട്‌ലന്‍ഡിലും കഴിഞ്ഞദിവസം സമാനസംഭവം അരങ്ങേറി. ഇക്കഴിഞ്ഞ 22ന് ഓടുന്ന ഡബിള്‍ഡക്കര്‍ ബസിന്റെ മുകള്‍നിലയില്‍ പതിനാലുകാരി ക്രൂരമാനഭംഗത്തിന് ഇരയായി.

ഡല്‍ഹി സംഭവം ലോകം അറിഞ്ഞതുപോലെ ഇക്കാര്യം ആരുമറിയാതെ പോയെന്നുമാത്രം. ലോകമാധ്യമങ്ങള്‍ ഡല്‍ഹിക്കു നല്കിയ പ്രാധാന്യം എന്തുകൊണ്ടു സ്‌കോട്‌ലന്‍ഡിനു നല്കിയില്ലെന്നതാണ് മാധ്യമരംഗത്തെ ചര്‍ച്ചാവിശേഷം.

ഏപ്രിലിനും മുമ്പേ ഫൂളിഷ് പ്രാര്‍ഥന

വല്ലാത്തൊരു പ്രാര്‍ഥനയുടെ ഫലം കാത്തിരിക്കുകയാണ് റഷ്യയിലെ പോലീസുകാര്‍. ഏപ്രിലിനു മുമ്പേ തങ്ങളെ ഏപ്രില്‍ ഫൂളാക്കിയ കള്ളന്മാരെ കാണിച്ചുതരണമെന്നാണ് ഇവരുടെ പ്രാര്‍ഥന. മോഷണം നടന്നത് മോസ്‌കോയിലെ റെയില്‍പാളത്തിലാണ്.

രണ്ടുകിലോമീറ്ററോളം റെയില്‍പാളം തന്നെ മോഷണം പോയെന്നതാണ് പ്രാര്‍ഥനയ്ക്കു ബലംകൂട്ടുന്ന രസകരമായ വസ്തുത.
{[['']]}

ഞാന്‍ ശരിയാണോ?

ഞാന്‍ ശരിയാണോ?

 

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്‍ നമ്മെ തനി ബാലിശ സ്വഭാവമുള്ളവനായും അല്ലെങ്കില്‍ കര്‍ക്കശക്കാരനോ ബോറനോ ആയും സമൂഹം മുദ്രകുത്തും. ഇതുവരാതിരിക്കാന്‍ നാം ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട മധ്യസ്ഥനെയാണ് പക്വഭാവം എന്നു പറയുന്നത് (adultA).

പറഞ്ഞാല്‍ അതേപടി കേള്‍ക്കാനും തോന്നുന്നതു ചെയ്യാനുമുള്ള നമ്മുടെ പ്രവണതകളെ മറികടന്ന് സംഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കാനുള്ള കഴിവാണ് പക്വഭാവം. ഈ ഭാവം ശരിക്കു വളര്‍ന്നവരെയാണ് സമൂഹം പക്വതയുള്ളവരുടെ പട്ടികയില്‍ പെടുത്തുക. ജീവിതാനുഭങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനുള്ള വ്യക്തിത്വത്തിലെ ഒരു കംപ്യൂട്ടറാണ് പക്വഭാവം.
പിതൃഭാവത്തിലെയും ശിശുഭാവത്തിലെയും തള്ളേണ്ടതും കൊള്ളേണ്ടതുമായ വശങ്ങള്‍ തനിയേ കണെ്ടത്താന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് പക്വഭാവമാണ്. വ്യക്തിത്വത്തിലെ അപാകതകള്‍ നീക്കി വ്യക്തിത്വം നന്നാക്കുന്നതാണ് പക്വഭാവത്തിന്റെ ധര്‍മം. പിതൃഭാവത്തെയും ശിശുഭാവത്തെയും സംസ്കരിച്ച് ഉപയോഗിക്കാന്‍ പക്വഭാവം നന്നായി വളര്‍ന്നവര്‍ക്ക് സാധിക്കും.

ചിലവ്യക്തിത്വങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നത് ഈ മൂന്നു ഭാവങ്ങളും കൃത്യമായി ഉപയോഗിക്കുന്നതു മൂലമാണ്.

കളിക്കാനും ഉല്ലസിക്കാനും കാര്യങ്ങള്‍ ആസ്വദിക്കാനും ഒക്കെയുള്ള കഴിവ് ഒരാള്‍ക്കു നല്‍കുന്നത് ശിശുഭാവമാണ്. ഒപ്പം വാശി, സ്വാര്‍ഥത, ഔചിത്യമില്ലായ്മ, സമയോചിതമല്ലാത്ത പെരുമാറ്റം, യുക്തി രഹിതമായ ചിന്ത തുടങ്ങി ഒട്ടേറെ ദുര്‍ഗുണങ്ങളും ഈ ഭാവത്തിനുണ്ട്. നമ്മുടെ സ്വഭാവത്തിലെ ഈ ദുര്‍ഗുണങ്ങള്‍ മാറ്റുകയാണ് പക്വഭാവം ചെയ്യേണ്ടത്. ഇവ മാറുന്നതോടെ നമ്മിലെ ശിശുഭാവം ശുദ്ധമാകും.

നിര്‍ദേശങ്ങള്‍ നല്‍കുക, തീരുമാനങ്ങള്‍ എടുക്കുക, മൂല്യബോധം, ധാര്‍മികത, ഉത്കൃഷ്ഠമായ ചിന്ത, ദൈവവിശ്വാസം തുടങ്ങി ഒട്ടനവധി നന്മകള്‍ ഒരാളുടെ വ്യക്തിത്വത്തിന് നല്‍കുന്നത് പിതൃഭാവമാണ്. എന്നാല്‍ കോപം, അഹങ്കാരം, ആജ്ഞ, വഴക്ക്, ഞാനെന്ന ഭാവം, പരുക്കന്‍ മനോഭാവം, മറ്റുള്ളവരെ സദാസമയവും കുറ്റപ്പെടുത്തല്‍, മറ്റുള്ളവരെ വിധിക്കല്‍ തുടങ്ങി ഒട്ടനവധി തിന്മകളും പിതൃഭാവത്തിനുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണേ്ടാ എന്നുകണെ്ടത്താന്‍ നല്ല പക്വഭാവമുള്ളവര്‍ക്കാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നമ്മിലെ പിതൃഭാവത്തെ നന്നാക്കാം.

ഇനി നമ്മില്‍ ഒരോവികാരങ്ങള്‍ ഉണ്ടാകുമ്പോഴും അത് പ്രകടിപ്പിക്കുന്നതി നുമുമ്പ് അത് ഉചിതമാണോ എന്ന് നമ്മുടെ പക്വഭാവത്തോട് ചോദിക്കുക. രണ്ടു ഭാവങ്ങളും പക്വതയടെ ഭാവത്തിലൂടെ കടത്തിവിടുക. അപ്പോള്‍ സൗന്ദര്യം നിങ്ങളുടെ വ്യക്തിത്വത്തെ തേടി വരും.
{[['']]}

അകലെ നിന്നൊരു പാപ്പാ 7

ഒറ്റച്ചക്രമുള്ള വണ്ടി

 

അകലെ നിന്നൊരു പാപ്പാ 7

ഹിക്കേത്തിയര്‍ബക്മന്‍ ലബോറട്ടറിയില്‍ ഹോര്‍ഗെ ജോലി ചെയ്യുന്ന ഭക്ഷ്യ വിഭാഗത്തില്‍ ഒരിക്കലൊരു അബദ്ധമുണ്ടായപ്പോള്‍ അതു ഹോര്‍ഗെയുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നു മേലധികാരി വിലയിരുത്തി. ഹോര്‍ഗെ നിഷേധിച്ചില്ല. അതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടിട്ടും പ്രതിഷേധിച്ചില്ല.

ഒരു സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയെയും കൂട്ടി കാപ്പി കുടിക്കാന്‍ പോയി. കാപ്പി കുടിച്ചുകൊണ്ടിരിക്കേ സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയോടു ചോദിച്ചു: ""താനെന്താ കുറ്റം നിഷേധിക്കാതിരുന്നത്?''

""എന്തിനു നിഷേധിക്കണം?''

""കുറ്റം ചെയ്തതു താനല്ലല്ലോ.''

""ആരുടെയോ കൈയില്‍നിന്നൊരു അബദ്ധം വന്നു. അശ്രദ്ധകൊണ്ടുണ്ടായ അബദ്ധം. അതിനു മേലധികാരികള്‍ ശിക്ഷകൊടുക്കുകതന്നെ ചെയ്യും.''

""അതിനു താനെന്തിനു ശിക്ഷ തലയില്‍ കേറ്റണം?''

""അശ്രദ്ധ കാട്ടിയതു കുടുംബഭാരമുള്ള ആള്‍. ശിക്ഷിക്കപ്പെട്ടാല്‍ ശമ്പളം കുറയുകയും ചിലപ്പോള്‍ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയും ചെയ്യും. ഒരു കുടുംബമാണു ശിക്ഷിക്കപ്പെടുന്നത്. എനിക്കു കുടുംബഭാരമില്ല. ശമ്പളം കുറഞ്ഞാലും ഉദ്യോഗക്കയറ്റം കിട്ടിയില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. തന്നെയല്ല, അയാള്‍ക്കു കുടുംബത്തിലെ എന്തെങ്കിലും പ്രശ്‌നംമൂലമാകാം അശ്രദ്ധ സംഭവിച്ചത്,'' ഹോര്‍ഗെ പറഞ്ഞു.

""അതെ. ഭാര്യയ്ക്ക് അസുഖമായിരുന്നു. ഞാനന്ന് അസ്വസ്ഥനായിരുന്നു. അങ്ങനെ സംഭവിച്ചതാണ്,'' സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

""അങ്ങനെ എന്തെങ്കിലുമാകുമെന്ന് എനിക്കറിയാമായിരുന്നു.''

""അപ്പോള്‍... ഞാനാണു കുറ്റക്കാരനെന്നു തനിക്കറിയാമായിരുന്നു, അല്ലേ?''

""കുറ്റക്കാരനല്ല. അബദ്ധം പറ്റിയയാള്‍.''

""തന്നെപ്പോലൊരു പരോപകാരി!''

""പരമദ്രോഹിയെന്നും ആളുകള്‍ വിളിച്ചേക്കും. അതിനുള്ള കൈയിലിരിപ്പൊക്കെ എനിക്കുണ്ട്.''

""എന്താണത്?'' സഹപ്രവര്‍ത്തകന്‍ ചോദിച്ചു.

""കടുംപിടിത്തം. കാര്‍ക്കശ്യം.''

""തനിക്കു ഞാനെന്തു പ്രത്യുപകാരമാണു ചെയ്യേണ്ടത്?''

""ചെയ്യണം. ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് വാങ്ങിത്തരണം. ദാ, അവിടെയിരിക്കുന്ന ആ വല്യപ്പനും ഒരു ഗ്ലാസ്,'' അടുത്ത മേശയിലെ പാവപ്പെട്ട വൃദ്ധനെ ചൂണ്ടി ഹോര്‍ഗെ പറഞ്ഞു.

മൂന്നു ഗ്ലാസുകളില്‍ അര്‍ജന്റീനക്കാരുടെ ഇഷ്ടപാനീയം എത്തി. മൂന്നു ഹൃദയങ്ങള്‍ പോലെ. മെല്ലെമെല്ലെ അവര്‍ അതു സ്വന്തം നാവുകളില്‍പുരട്ടിക്കൊണ്ടിരുന്നു.

ചുവന്ന വീഞ്ഞുപോലെ അര്‍ജന്റീനക്കാരുടെ പ്രിയ ഭക്ഷണവിഭവമാണു മാട്ടിറച്ചി. അര്‍ജന്റീനയില്‍ ആദ്യം കുടിയേറിയ യൂറോപ്യന്മാര്‍ പലരും കന്നുകാലിവളര്‍ത്തലിലേക്കാണു തിരിഞ്ഞത്. ആയിരക്കണക്കിനു കന്നുകാലികള്‍ക്കു മേഞ്ഞുനടക്കാനാവുന്ന വിസ്തൃതമായ പുല്‍മേടുകള്‍ ആ നാട് പരിഷ്കൃത ലോകത്തിനുവേണ്ടി കരുതിവച്ചിരുന്നു. പരിഷ്കൃതര്‍ക്ക് അപരിഷ്കൃത ജീവിതത്തിനുള്ള സാഹചര്യങ്ങള്‍. പല പ്രദേശങ്ങളും ആദ്യകാലത്തു സര്‍ക്കാര്‍ നിയമങ്ങള്‍ക്കു കൈയെത്താത്തവയായിരുന്നു. അവിടെയൊക്കെ കാടിന്റെ നിയമങ്ങളാണു നിലനിന്നത്. പട്ടണങ്ങളിലെ നിയമങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ വിലപ്പോയില്ല. കന്നുകാലിവളര്‍ത്തല്‍ റാഞ്ചുകളുടെയും കൗബോയികളുടെയും സമ്പ്രദായത്തിലേക്കു വികസിച്ചപ്പോള്‍ റാഞ്ചുകളില്‍ നിയമമായതു ശരീരത്തിന്റെ കരുത്തും മനസിന്റെ തന്റേടവുമാണ്. അവ കൂടുതലുള്ളവര്‍ അധികാരികളും അവ കുറവായിരുന്നവര്‍ ഭരിക്കപ്പെടുന്നവരും ആയി.

റാഞ്ചുകളിലെ പ്രധാനഭക്ഷണം കന്നുകാലികളുടെ മാംസമായിരുന്നു. അര്‍ജന്റീനയുടെ മറ്റു ഭാഗങ്ങളിലേക്ക് ഭക്ഷണമാകാന്‍ പരുവപ്പെട്ടു കന്നുകാലികള്‍ റാഞ്ചുകളില്‍നിന്നു പൊയ്‌ക്കൊണ്ടുമിരുന്നു. അങ്ങനെ വളര്‍ന്ന മാട്ടിറച്ചി പ്രിയം പിന്നീട് എല്ലാക്കാലത്തും അര്‍ജന്റീനക്കാരില്‍ നിലനിന്നു. പരിഷ്കൃതമായ കുടുംബഭക്ഷണമേശകളിലും റെസ്റ്ററന്റുകളിലും ബീഫിന്റെ വിവിധ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അവര്‍ അര്‍ജന്റീനയുടെ പാരമ്പര്യം രുചിക്കുകയായിരുന്നു.

അര്‍ജന്റീനക്കാരനാണെങ്കില്‍ റെഡ് വൈനും ബീഫും കഴിക്കണമെന്നൊരു നാട്ടുനടപ്പുതന്നെ നിലനിന്നിരുന്നതിനാല്‍ ഹോര്‍ഗെ വല്ലപ്പോഴും ആ രുചികള്‍ ആസ്വദിച്ചു. ഭക്ഷണത്തോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു അമ്മയോടൊപ്പം കൂടി. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തശേഷം അതു കഴിക്കാതിരിക്കുകയെന്നതും ഹോര്‍ഗെയ്ക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അങ്ങനെ അസീസിയിലെ ഫ്രാന്‍സിസിനെ ത്യാഗത്തില്‍ വിദൂരമായെങ്കിലും അനുകരിക്കാന്‍ കഴിയുന്നതില്‍ ഹോര്‍ഗെ രഹസ്യമായി സന്തോഷിച്ചു.

ഫുട്‌ബോളിനോടും ടാംഗോയോടുമുള്ള തന്റെ അഭിനിവേശം നിയന്ത്രിക്കാന്‍ ഹോര്‍ഗെ ശ്രമിച്ചുകൊണ്ടിരുന്നു. ഫ്‌ളോറസിന്റെ മുഴുവന്‍ ആവേശമുണര്‍ത്തിയ ചില ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഹോര്‍ഗെ എത്താതിരുന്നതു കൂട്ടുകാരുടെ ആവേശത്തെ നനച്ചു കളഞ്ഞു. ടാംഗോ നൃത്തങ്ങള്‍ക്കും ഹോര്‍ഗെ എത്തുന്നതു ചുരുക്കമായി. എന്നാല്‍, ടാംഗോ സംഗീതത്തില്‍ ഹോര്‍ഗെയ്ക്ക് അഭിനിവേശം കുറഞ്ഞില്ല. അര്‍ജന്റീനയുടെയും ഉറുഗ്വേയുടെയും പാരമ്പര്യസംഗീതമായ മിലോംഗയും ഹോര്‍ഗെയ്ക്കു പ്രിയമായിരുന്നു.

അങ്ങനെയിരിക്കേ ഹോര്‍ഗെയ്ക്കു പനിയും ചുമയും പിടിപെട്ടു. പുലര്‍കാലത്തെ മഞ്ഞിലൂടെയുള്ള യാത്രയാകാം കാരണം. ആദ്യമൊന്നും അസുഖം കാര്യമാക്കിയില്ല. എന്നാല്‍, പെട്ടെന്നു രോഗം കലശലായി.

കടുത്ത ന്യൂമോണിയയാണെന്നു ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. അതിനുള്ള മരുന്നുകള്‍ നല്‍കിയിട്ടും രോഗത്തിനു കുറവുണ്ടായില്ല. ശ്വാസോച്ഛ്വാസം വളരെ ആയാസകരമായി.

താന്‍ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു ഹോര്‍ഗെയ്ക്കു തോന്നി. എല്ലാ ജീവിതങ്ങളും ഒഴുകുന്നതു മരണത്തിലേക്കാണ്. സാധാരണവേഗത്തില്‍ ഒഴുകുമ്പോള്‍ ഒഴുകുന്നതായി തോന്നുകയേ ഇല്ല. ഒഴുക്കിന്റെ വേഗം വര്‍ധിക്കുമ്പോഴാണ് ഒഴുക്കിനെക്കുറിച്ചുള്ള അവബോധം ഉണരുന്നത്. ഇപ്പോള്‍ തന്റെ ഒഴുക്ക് അതിവേഗത്തിലാണ്. മലയിറങ്ങുന്ന അരുവിയുടേതുപോലെ. അന്ത്യത്തിലേക്കുള്ള വീഴ്ച ഇനി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ജീവിതത്തെക്കുറിച്ചു മനസില്‍ വരച്ചുകൊണ്ടിരുന്ന ഒരു ചിത്രമുണ്ട്. ഇനി അതിനൊരു പ്രസക്തിയുമില്ല. വാസ്തവത്തില്‍, താനെന്തിനു ചിത്രം വരച്ചു? പൂവ് എന്തെന്നറിയാത്തവന്‍ പൂവിന്റെ ചിത്രം വരയ്ക്കുന്നതുപോലെയല്ലേ താന്‍ ചെയ്തത്? ഒരു ഇതള്‍ കാണുമ്പോഴേക്കും ഒരു പൂവിനെ കാണുന്നതായി ഭാവിക്കുന്നു, പൂവിന്റെ ചിത്രം വരയ്ക്കാന്‍ ഉദ്യമിക്കുന്നു. ആ ചിത്രത്തെക്കുറിച്ച് അഭിമാനിക്കുന്നു. അതു മനസില്‍വച്ചു ജീവിക്കുന്നു. ചിത്രം തീര്‍ത്തും അപൂര്‍ണമാണെന്നതു മാത്രമല്ല, പൂവിന്റെ സുഗന്ധം വരയ്ക്കാന്‍ തനിക്കൊരിക്കലും ആവില്ല എന്നുപോലും തിരിച്ചറിയുന്നില്ല.

ഡോക്ടര്‍മാര്‍ ഹോര്‍ഗെയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. വലത്തേ ശ്വാസകോശത്തില്‍ പല സിസ്റ്റുകള്‍ ഉള്ളതായി അവര്‍ കണ്ടു. ശസ്ത്രക്രിയ ചെയ്യുകയേ നിര്‍വാഹമുള്ളൂ. വലത്തേ ശ്വാസകോശത്തിന്റെ സിംഹഭാഗവും മുറിച്ചു നീക്കേണ്ടിവന്നേക്കും.

മാരിയോ ബെര്‍ഗോളിയോയ്ക്കും റെജീനയ്ക്കും പരിഭ്രമമായി. ശ്വാസകോശത്തിന്റെ ഏറിയ പങ്കും മുറിച്ചുകളയുക എന്നുവച്ചാല്‍? ആ ശസ്ത്രക്രിയയെ തങ്ങളുടെ മകന്‍ അതിജീവിക്കുമോ? പക്ഷേ ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായിരിക്കുമെന്ന് അവര്‍ ഉറപ്പു പറയുന്നതുമില്ല. ഒരു ശ്വാസകോശവുമായി എങ്ങനെ, എത്രനാള്‍ ജീവിക്കും?

പക്ഷേ, ശസ്ത്രക്രിയ നടക്കട്ടെയെന്നു ഹോര്‍ഗെ തീരുമാനിച്ചു. താന്‍ ജീവിക്കണോ മരിക്കണോയെന്നു ദൈവം തീരുമാനിക്കട്ടെ.

ശസ്ത്രക്രിയ നടന്നു. ശ്വാസകോശങ്ങളിലൊന്നിന്റെ മുക്കാല്‍ പങ്കും ഹോര്‍ഗെയോടു വിട പറഞ്ഞു.

ഇനി ഹോര്‍ഗെ ജീവിക്കുമോയെന്നതുകണ്ടറിയുക മാത്രം. കുറെ മരുന്നുകള്‍ നിശ്ചയിക്കുകയും ഹോര്‍ഗെയുടെ ശരീരത്തിലും അതിനു ചുറ്റുമായും കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തശേഷം ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു.

മനുഷ്യനും അവന്റെ ശാസ്ത്രങ്ങളും സാങ്കേതിക വിദ്യകളും ഒരതിര്‍ത്തിരേഖവരെ മാത്രം പോകുന്നു. പിന്നെയെല്ലാം ചെയ്യുന്നതു ദൈവമാണ്.

അപ്പോള്‍, രസതന്ത്രത്തെയും ഊര്‍ജതന്ത്രത്തെയും മറ്റെല്ലാ ശാസ്ത്രങ്ങളെയുംകാള്‍ വലിയ ശാസ്ത്രം ദൈവശാസ്ത്രമാണെന്നു വരുന്നു.

ഹോര്‍ഗെയുടെ സഹോദരങ്ങളും മാതാപിതാക്കളും ആ മെലിഞ്ഞ നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നതു നോക്കി ഇരുന്നു. അതിന്റെ താളത്തില്‍ എന്തെങ്കിലും മാറ്റം തോന്നിയാല്‍ അവര്‍ക്കു ഭയമാകും.

സന്ദര്‍ശകരില്‍ പലരും ഹോര്‍ഗെയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. രോഗം മാറുമെന്നും ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണെ്ടന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍കളി പുനരാരംഭിക്കാമെന്നുമൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഹോര്‍ഗെയ്ക്ക് അസ്വസ്ഥതയാണു തോന്നിയത്. എന്നാല്‍, ഒരു കന്യാസ്ത്രീ ഹോര്‍ഗെയോടു പറഞ്ഞത്, ""നീയിപ്പോള്‍ വേദനയിലൂടെ യേശുവിനെ അനുകരിക്കുകയാണ്'' എന്നാണ്. അതു കേട്ടപ്പോള്‍ ഹോര്‍ഗെയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അല്ല, ആനന്ദം.

അതോടെ ഹോര്‍ഗെയുടെ ശാരീരിക സ്ഥിതിയില്‍ മാറ്റം കണ്ടു.

ദൈവം നിശ്ചയിച്ചതു ഹോര്‍ഗെ ജീവിക്കണമെന്നാണ്. നെഞ്ച് അതിന്റെ ക്രമത്തിലേക്ക്, താളത്തിലേക്ക്, വന്നു. എന്തൊരാശ്വാസം! എന്തൊരു സുഖം!

അസുഖം മാറിക്കിട്ടുന്നതാണ് ഏറ്റവും വലിയ സുഖം.

ഒരു ശ്വാസകോശം കൊണ്ടു ഹോര്‍ഗെയ്ക്ക് ഈ ലോകത്തില്‍ പിടിച്ചുനില്‍ക്കാം.

കൂട്ടുകാര്‍ ചോദിച്ചു: ""ഇപ്പോള്‍ എങ്ങനെയുണ്ട?'' ""ഇത്രയും കാലം രണ്ടു ചക്രമുള്ള സൈക്കിള്‍ ചവിട്ടി. ഇനി ഒറ്റച്ചക്രവണ്ടി ചവിട്ടി നോക്കാം. ഇതു ധാരാളമെന്നു തോന്നുന്നു,'' ഹോര്‍ഗെ പറഞ്ഞു.

ഡോക്ടര്‍മാര്‍ മുന്നറിയിപ്പു കൊടുത്തു, സൂക്ഷിക്കണം. ആകെയുള്ള ഒരു ശ്വാസകോശത്തിന് ഒരസുഖവും ബാധിക്കാതെ നോക്കണം.
{[['']]}

Personality Development Mrs Grace Lal നല്ല കാര്യങള്‍ േകള്‍ക 100% comedy

{[['']]}

Arch Bishop Mar Kuriakose Mar Severios

  km{µam¡n.
 


{[['']]}

കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ....

കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ...Dr. V.P. Gangadharan




Dr. V.P. Gangdharan @ Kalikkoottam program
നമ്മള്‍ ഒരു പാതയിലൂടെ മുന്നോട്ടു പോവുകയാണ്. പെട്ടെന്ന് ഒരു തടസം. പാതയ്ക്കു കുറുകെ അലറിയൊഴുകുന്ന പുഴ! അപ്പുറം കടക്കാന്‍ നേര്‍ത്ത ഒരു പാലമേയുള്ളൂ. ആകെ പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ദൈവദൂതനെപ്പോലെ ഒരാള്‍ വന്ന് നമ്മെ തോളിലേറ്റി അപ്പുറത്തെത്തിച്ചാലോ?

ഇതുപോലൊരു ദൗത്യമാണു ഡോക്ടറുടേതെന്നു വ്യക്തമായി തിരിച്ചറിയുന്ന ആളാണ് പ്രശസ്ത കാന്‍സര്‍ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്‍. രോഗം ജീവിതത്തിന്റെ വഴിതടയുമ്പോള്‍ ഭയന്നു നില്‍ക്കുന്ന മനുഷ്യരെ സാധ്യതയുടെ നൂല്‍പ്പാലത്തിലൂടെ അദ്ദേഹം ശിഷ്ടജീവിതത്തിന്റെ മറുകരയിലെത്തിക്കുന്നു. രോഗിയുടെ മനസു കാണുമ്പോള്‍ ചികിത്സ നന്നായി ഫലിക്കുന്നു എന്ന വിശിഷ്ട ദര്‍ശനമാണ് ഈ ഡോക്ടറുടെ കര്‍മ്മമണ്ഡലത്തെ ദീപ്തമാക്കുന്നത്. ചികിത്സ കഴിയുമ്പോള്‍ ഓരോ രോഗിക്കും അറ്റുപോകാത്ത ഒരു ഹൃദയബന്ധംകൂടി അദ്ദേഹം സമ്മാനിക്കുന്നു.
കാന്‍സര്‍ രോഗം, ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചു ഡോ. ഗംഗാധരന്‍ വിശദമായി സംസാരിക്കുന്നു.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ക്കു ഭീതിയാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ?


ഇല്ല. കാന്‍സറിനെ ചികിത്സിച്ചു മാറ്റാന്‍ പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. കുട്ടികളില്‍ 80 ശതമാനത്തിനും ചികിത്സ പൂര്‍ണമായി ഫലിക്കും. മുതിര്‍ന്നവരുടെ കാര്യത്തില്‍ 40 ശതമാനം പേരുടെ രോഗം നിശേഷം മാറ്റിയെടുക്കാം. 30 ശതമാനത്തിനു രോഗം പൂര്‍ണമായി മാറിയില്ലെങ്കിലും ചികിത്സിച്ചുകൊണ്ടു സാധാരണ ജീവിതം നയിക്കാം. അതിനാല്‍ കാന്‍സര്‍ എന്നു കേട്ടാലുടന്‍ മരണം എന്നു ചിന്തിക്കേണ്ട കാര്യമില്ല.

എന്താണു കാന്‍സര്‍?


നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നതു കോടാനുകോടി കോശങ്ങള്‍ കൊണ്ടാണ്. കോശം വിഭജിച്ചു മറ്റു കോശങ്ങളുണ്ടാകുന്നതു സ്വാഭാവികമായ പ്രക്രിയയാണ്. ചിലപ്പോള്‍ ഈ വിഭജനം നിയന്ത്രണാതീതമായി മാറാം. അപ്പോള്‍ ചില ഭാഗത്തെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകി വളര്‍ന്നു മുഴപോലെ ആയിത്തീരും. ഇത്തരത്തിലുള്ള എല്ലാ മുഴകളും കാന്‍സറല്ല. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളര്‍ന്ന് കോശങ്ങള്‍ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ശരീരത്തിന്‍െ്‌റ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുകയും ചെയ്യും. ഇത്തരം മുഴകളാണു കാന്‍സര്‍.

കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരികയാണോ?


അവിടെയാണു ശരിക്കും ഭീതി തോന്നുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഓരോ ദിവസവും പുതിയ 100 കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു എന്നാണ് ഏകദേശ കണക്ക്. ഇന്ത്യയില്‍ വര്‍ഷംതോറും പത്തു ലക്ഷത്തോളം പേര്‍ക്കു രോഗം വരുന്നു. കാന്‍സര്‍ വരാനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേയാണു ജാഗ്രത വേണ്ടത്.

ഏതെല്ലാം കാന്‍സറാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്?


പുരുഷന്മാരില്‍ പ്രധാനമായും കാണുന്നതു ശ്വാസകോശാര്‍ബുദവും വായിലെയും തൊണ്ടയിലെയും കാന്‍സറുമാണ്. സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണു സ്ത്രീകളില്‍ കൂടുതലുള്ളത്.

തുടക്കത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാന്‍ പലപ്പോഴും കഴിയാറില്ല?


എല്ലാത്തരം കാന്‍സറും പ്രാരംഭ ദശയില്‍ത്തന്നെ കണ്ടുപിടിക്കാനായെന്നു വരില്ല. എങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍ എന്നിവയൊക്കെ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ കൃത്യമായ പദ്ധതികളില്ലാത്തതു നമ്മുടെ ഒരു പ്രശ്‌നമാണ്.
പുറം രാജ്യങ്ങളിലൊക്കെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു സ്‌ക്രീനിംഗ് പ്രോഗ്രാംസ് നിര്‍ബന്ധമാണ്. ഇവിടെ ചെക്കപ്പിനു പോയാല്‍ ഷുഗറും പ്രഷറും ബിപിയും ഹൃദയാരോഗ്യവുമൊക്കെ നോക്കും. കാന്‍സര്‍ പരിശോധനയില്ല. ഡോക്ടര്‍മാര്‍ക്കിടയില്‍പ്പോലും കാന്‍സറിനെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവുണ്ട്. കോളജ് അഡ്മിഷന്റെ സമയത്തും ജോലിക്കു പോകുന്നതിനു മുമ്പുള്ള മെഡിക്കല്‍ ചെക്കപ്പിലുമൊക്കെ കാന്‍സര്‍ പരിശോധന നിര്‍ബന്ധമാക്കിയാല്‍ രോഗം ആരംഭത്തിലേ കണ്ടെത്താനാവും.

രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ എന്തൊക്കെയാണു നടപടികള്‍?


രോഗമുണ്ടെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു പടര്‍ന്നിട്ടുണ്ടോ എന്നും ഏതുതരം കാന്‍സറാണെന്നും പരിശോധിക്കും. ഇതിനു സ്‌റ്റേജിംഗ് എന്നാണു പറയുന്നത്. രോഗിയുടെ അവസ്ഥ നിര്‍ണയിക്കുന്നതാണ് അടുത്ത ഘട്ടം. രക്ഷപ്പെടുത്താനാവുമോ എന്ന് ഈ ഘട്ടത്തിലറിയാം. പിന്നീടു രോഗവിവരം സംസാരിച്ച് ചികിത്സ തീരുമാനിക്കും. രോഗത്തിന്‍െ്‌റ സ്‌റ്റേജ് അനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.

രോഗവിവരം രോഗിയോടു പറയാറുണ്ടോ?


രോഗി തീര്‍ച്ചയായും വിവരം അറിഞ്ഞിരിക്കണം. അങ്ങനെയാണെങ്കിലേ ചികിത്സ സാധ്യമാവൂ. രോഗിയുടെ മാനസികാവസ്ഥ മനസിലാക്കി വളരെ സാവകാശമാണു രോഗിയോടു വിവരം പറയുക. രോഗത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ബന്ധുവിനെയാണ് അറിയിക്കുന്നത്.

കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ..

ഏതൊക്കെ ചികിത്സാരീതികളാണു നിലവിലുള്ളത്?

സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി എന്നിങ്ങനെ മൂന്നുതരം ചികിത്സയുണ്ട്. ഏതുതരം കാന്‍സറാണെന്നും രോഗം ഏതു സ്‌റ്റേജിലാണെന്നും അറിഞ്ഞിട്ടാണ് ഇതില്‍ ഏതു വേണമെന്നു നിശ്ചയിക്കുന്നത്. പലപ്പോഴും മൂന്നു രീതികളും സമന്വയിപ്പിക്കേണ്ടിയും വരാറുണ്ട്.

മറ്റെങ്ങും പടര്‍ന്നിട്ടില്ലെങ്കില്‍ സ്തനാര്‍ബുദത്തിനു സര്‍ജറിയാണ് അനുയോജ്യം. ഇതേക്കുറിച്ചു പല ആശങ്കകളും നിലവിലുണ്ട്. സ്തനം പൂര്‍ണമായി മുറിച്ചു നീക്കുന്നതാണ് ഈ ശസ്ത്രക്രിയയെന്നാണു പലരും ധരിച്ചിരിക്കുന്നത്. മറ്റു നിവൃത്തിയില്ലാതെ വന്നാലേ ഇന്ന് അങ്ങനെ ചെയ്യാറുള്ളൂ. അവയവം നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്ലാസ്റ്റിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി മുതലായവ ചെയ്ത് രോഗം ഭേദപ്പെടുത്താന്‍ മാര്‍ഗങ്ങളുണ്ട്. രോഗത്തിന്റെ പ്രാരംഭ ദശയില്‍ത്തന്നെ ചികിത്സ തേടിയാല്‍ ഇതു സാധ്യമാകും.

വികിരണങ്ങള്‍ കൊണ്ടു കാന്‍സര്‍ കോശങ്ങളെ കരിച്ചു കളയുന്ന ചികിത്സയാണു റേഡിയേഷന്‍. ഈ രംഗത്തും ഇപ്പോള്‍ വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. പണ്ടത്തെ റേഡിയേഷന്‍ മെഷീനും ഇന്നത്തെ മെഷീനും തമ്മില്‍ കാളവണ്ടിയും ബെന്‍സ് കാറും പോലുള്ള വ്യത്യാസമുണ്ട്. പണ്ടു റേഡിയേഷന്‍ എടുക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ വളരെയായിരുന്നു. അസുഖമുള്ള കോശങ്ങളെ മാത്രം കണ്ടുപിടിച്ചു നശിപ്പിക്കാനും അല്ലാത്തവയ്ക്കു കേടു സംഭവിക്കാതിരിക്കാനുമുള്ള സംവിധാനം ഇന്നുണ്ട്.

മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയാണു കീമോതെറാപ്പി. ഈ രംഗത്താണ് ഏറ്റവും വികസനം വന്നിട്ടുള്ളത്. പണ്ടു കാന്‍സര്‍ ബാധിച്ച ഭാഗത്തെ മുഴുവന്‍ കോശങ്ങളെയും നശിപ്പിക്കുന്ന മരുന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാന്‍സര്‍കോശങ്ങളെ മാത്രം കണ്ടുപിടിച്ചു നശിപ്പിക്കാന്‍ ഇന്നത്തെ മരുന്നുകള്‍ക്കു കഴിയും. കോശങ്ങളുടെ ഉള്ളിലുള്ള സൂക്ഷ്മവ്യതിയാനങ്ങള്‍ പോലും കണ്ടെത്തി അതിനെ തടയുന്ന (ടാര്‍ഗറ്റഡ് കീമോതെറാപ്പി) മരുന്നുകളും ലഭ്യമാണ്. കാന്‍സര്‍ കോശങ്ങളെ നേരിട്ടു നശിപ്പിക്കുന്നതിനു പകരം അവ പെരുകാന്‍ സഹായിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കി ചികിത്സിക്കുന്ന രീതിയുമുണ്ട്. ബ്ലഡ് കാന്‍സര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്കു കീമോതെറാപ്പിയാണു പ്രധാനമായും ചെയ്യുന്നത്.

കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയുന്നതും മറ്റും രോഗികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?


രോഗിക്കു തീര്‍ച്ചയായും ആശങ്ക കാണും. സ്ത്രീകള്‍ക്കു പ്രത്യേകിച്ചും. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കീമോ തെറാപ്പി ചെയ്യുമ്പോള്‍ മുടി പൊഴിയുമെങ്കിലും പിന്നീടതു തിരിച്ചു വരും. ഒരു ആക്‌സിഡന്റ സംഭവിച്ചു തല മുറിഞ്ഞാല്‍ മുടി ഷേവ് ചെയ്തു കളഞ്ഞിട്ടല്ലേ മരുന്നു വയ്ക്കുക? അവിടെ രോഗിയോട് ഒരു ചോദ്യംപോലും ഉണ്ടാവാറില്ല.
പിന്നെ മുടിയുടെ സൗന്ദര്യമല്ലല്ലോ പ്രധാനം. ജീവിക്കുക എന്നതല്ലേ? നമ്മള്‍ ജീവിക്കുന്നതു നമ്മള്‍ക്കുവേണ്ടി മാത്രമല്ലല്ലോ. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെ വേണ്ടി നമ്മള്‍ ജീവിച്ചിരിക്കേണ്ടേ? ഇക്കാര്യങ്ങളൊക്കെ സ്‌നേഹപൂര്‍വം പറഞ്ഞുകൊടുക്കുമ്പോള്‍ രോഗിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും.

ഭാരിച്ച ചികിത്സാച്ചെലവ് സാധാരണക്കാര്‍ക്ക് ഒരു വെല്ലുവിളിയാണല്ലോ?


മൂന്നു വിഭാഗത്തില്‍പ്പെട്ട രോഗികളുണ്ട്. ഒരു വിഭാഗത്തിനു ലോകത്തിന്റെ ഏതു ഭാഗത്തുപോയി ചികിത്സിക്കാനും പണമുണ്ട്. മറ്റൊരു വിഭാഗം തീരെ ദരിദ്രരാണ്. അവര്‍ പല വഴികളിലൂടെ സഹായം തേടിയെന്നു വരും. രോഗം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് ഇടത്തരക്കാരെയാണ്. ആവശ്യത്തിനു പണമില്ലാതിരിക്കുകയും സഹായം തേടാന്‍ മടിയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണവര്‍ക്ക്. ഇവിടെയാണു ഡോക്ടറുടെ തീരുമാനം പ്രധാനമാകുന്നത്. രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവരുടെ കാര്യത്തില്‍ ചെലവേറിയാലും ചികിത്സയ്ക്കു നിര്‍ദ്ദേശിക്കാം. എന്നാല്‍ രോഗി രക്ഷപ്പെടാതിരിക്കുകയും ചികിത്സ നടത്തി കുടുംബം തകര്‍ന്നുപോവുകയും ചെയ്യുന്ന അവസ്ഥ ദു:ഖകരമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അടുത്ത ബന്ധുക്കളുമായി തുറന്നു സംസാരിച്ച് ഉചിതമായ തീരുമാനമെടുക്കും.

കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ വ്യക്തികള്‍ മുന്നോട്ടു വരാറുണ്ടോ?


കുറെയൊക്കെ വരാറുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ വലിയൊരു സാമൂഹിക മുന്നേറ്റം ആവശ്യമുണ്ട്. കാന്‍സര്‍ രോഗികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ചികിത്സ കഴിഞ്ഞുപോയ മറ്റു രോഗികളാണ്. രോഗം ഭേദപ്പെട്ടു പോയ ഒരു ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു പറഞ്ഞു: 'എന്റെ അതേ അവസ്ഥയിലുള്ള ഒരു രോഗി വന്നാല്‍ പറയണം. ആ രോഗിയുടെ ട്രീറ്റ്‌മെന്റ് ഞാന്‍ ഏറ്റെടുക്കാം.' ആ ചെറുപ്പക്കാരന് ഈയിടെയാണു ജോലി കിട്ടിയത്. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍...

ചികിത്സ കഴിഞ്ഞ ആളിനു വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യത എത്രത്തോളമുണ്ട്?


മിക്ക കാന്‍സറും അഞ്ചു വര്‍ഷം വരെയാണ് രണ്ടാമതു വരാനുള്ള സാധ്യത. സ്തനാര്‍ബുദത്തിന് ഈ സാധ്യത എട്ടു മുതല്‍ പത്തു വര്‍ഷം വരെ പറയാറുണ്ട്. ഈ സമയത്തിനുള്ളില്‍ വന്നില്ലെങ്കില്‍ പിന്നീടു കാന്‍സര്‍ വരാന്‍ സാധ്യത കുറവാണ്. ചികിത്സ കഴിഞ്ഞുപോകുന്ന രോഗി അത്രയും കാലം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധന നടത്തേണ്ടതാണ്.

കാന്‍സര്‍ വരാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാനാവുമോ?


വേണ്ടത്ര ശ്രദ്ധയുണ്ടെങ്കില്‍ പല കാന്‍സറുകളെയും

കാന്‍സറിനെ നേരിടാം, ഭീതിയില്ലതെ..


പക്ഷേ പുകവലിക്കാരെ പണ്ടുള്ളത്ര ഇപ്പോള്‍ കാണാറില്ല.?


അത് ഒരു പരിധിവരെ ശരിയാണ്. പുക വലിക്കുന്നവരുടെ എണ്ണം കുറയുകയാണെങ്കിലും പുകയില ഉല്‍പ്പന്നങ്ങളുടെ മറ്റുവിധത്തിലുള്ള ഉപയോഗം വര്‍ധിച്ചു വരുന്നുണ്ട്. സ്‌കൂള്‍കുട്ടികളും ചെറുപ്പക്കാരും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നു.

ആഹാര രീതി എങ്ങനെയൊക്കെ വിനയാകുന്നുണ്ട്?


നമ്മുടെ ഭക്ഷണരീതി പാടേ മാറിപ്പോയി. പണ്ടു കഴിച്ചിരുന്ന പല ആഹാരവും നമുക്കിന്നു കഴിക്കാന്‍ ബുദ്ധിമുട്ടാണ്. അവയൊക്കെ മോശമാണെന്നാണു നമ്മള്‍ കരുതുന്നത്. ഏറെ ഗുണകരമായിരുന്ന പിണ്ടിത്തോരനും ചീരത്തോരനും അവിയലുമൊന്നും ഇപ്പോള്‍ തീന്‍മേശയിലില്ല. പകരം ഫാസ്റ്റ്ഫുഡിനു പിന്നാലെയാണു നമ്മള്‍. കുട്ടികളെക്കൊണ്ടും നമ്മളിതു കഴിപ്പിക്കുന്നു. ഒപ്പം സോഫ്റ്റ് ഡ്രിങ്ക്‌സും കുടിപ്പിക്കും.

പുറത്തുനിന്നു കിട്ടുന്ന നിറവും സ്വാദുമുള്ള ഭക്ഷണം രാസവസ്തുക്കള്‍ ചേര്‍ത്തതാണെന്ന കാര്യം നമ്മള്‍ പാടേ മറക്കുകയാണ്. ഇതും പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള കീടനാശിനിയുമൊക്കെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

സ്വന്തമായി ഉല്‍പ്പാദിപ്പിക്കാനാവാത്തവര്‍ക്ക് പച്ചക്കറിയിലെ കീടനാശിനി സഹിക്കാനല്ലേ കഴിയൂ?


സ്വന്തമായി കൃഷി ചെയ്യുന്നത് ഏറ്റവും നല്ലതാണ്. എന്നാല്‍ അതിനു കഴിയാത്തവര്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാനാവും. പച്ചക്കറികളും മറ്റും വാങ്ങുമ്പോള്‍ തൂക്കം കൂടിയതും മാംസളമായതും വേണമെന്നു നിര്‍ബന്ധം പിടിക്കരുത്. അല്ലാത്തവ വാങ്ങി നന്നായി കഴുകി ഉപയോഗിക്കുക. ഉപ്പിട്ട ചൂടുവെള്ളത്തില്‍ അര മണിക്കുര്‍ ഇട്ടുവയ്ക്കുകയാണെങ്കില്‍ പച്ചക്കറിയിലെ കുറച്ചു വിഷാംശങ്ങളെങ്കിലും പുറത്തുകളയാന്‍ പറ്റും.

മത്സ്യവും മാംസവും ഉപയോഗിക്കുന്നത് കാന്‍സറുണ്ടാക്കുമോ?


മീന്‍ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. ഉയര്‍ന്ന കാലറിയും കൊഴുപ്പുമുള്ള ആഹാരമാണു പ്രശ്‌നമുണ്ടാക്കുന്നത്. ചിക്കന്‍ വല്ലപ്പോഴുമൊക്കെ കഴിക്കാം. മട്ടന്‍ വിശേഷ സാഹചര്യങ്ങളിലേ പാടുള്ളൂ. ബീഫ് പൂര്‍ണമായി ഒഴിവാക്കുന്നതാണു നല്ലത്. മാംസത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

എരിവും പുളിയും?


എരിവിനും പുളിക്കും കാന്‍സറുമായി ബന്ധമില്ല.

പൊറോട്ട കഴിക്കുന്നതു ചിലര്‍ ശീലമാക്കിയിട്ടുണ്ട്. ഇതു ഗുണകരമാണോ?


ദഹിക്കാന്‍ പ്രയാസമുള്ള ആഹാരമാണു പൊറോട്ട. ബീഫും മട്ടണുമൊക്കെ ചേര്‍ത്താണ് മിക്കവരും അതു കഴിക്കുക. അതു ഗുണകരമല്ല. കുറച്ചുകാലം മുമ്പ് ഹരിപ്പാട്ടെ ഒരു കോഫിഹൗസില്‍ ഞാനൊരു ഒരു കാഴ്ച കണ്ടു. ഒരാള്‍ പൊറോട്ടയും ബീഫും വാങ്ങി മേശപ്പുറത്തു വച്ചിരിക്കുന്നു. അതു കഴിക്കുംമുമ്പേ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു കവറെടുത്ത് അഞ്ചോ ആറോ തരം ഗുളികകള്‍ വായിലിട്ടു. എനിക്കു ചിരി വന്നുപോയി.

ആഹാരരീതിയും ലഹരിവസ്തുക്കളുടെ ഉപയോഗവും കഴിഞ്ഞാല്‍ മലയാളിയുടെ ഏതു ജീവിതരീതിയാണ് കുഴപ്പമുണ്ടാക്കുന്നത്?


വ്യായാമം മലയാളി മറന്നുപോയ കാര്യമാണ്. ട്യൂഷനും കമ്പ്യൂട്ടര്‍ ക്ലാസുമൊക്കെ കുട്ടികളുടെ അവധിക്കാലം പോലും കവര്‍ന്നെടുക്കുന്നു. മുതിര്‍ന്ന കുട്ടികള്‍ എപ്പോഴും പ്രൊഫഷണല്‍ കോഴ്‌സിനുള്ള തയ്യാറെടുപ്പിലാണ്. ബാക്കിയുള്ള സമയം ടിവി കാണല്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. ഇതുമൂലം ഭാവിയില്‍ വരാവുന്ന അസുഖങ്ങളെക്കുറിച്ച് നമ്മള്‍ ആലോചിക്കാറേയില്ല. പുറത്തിറങ്ങിയാല്‍ കളിച്ചുകൊണ്ടു നില്‍ക്കുന്ന കുട്ടികളെ ഇപ്പോള്‍ കാണാനേയില്ല.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ കാന്‍സറുണ്ടാകാന്‍ സാധ്യതയുണ്ടോ?


മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തുപിടിച്ചു സംസാരിക്കുന്നതു ബ്രെയിന്‍ ട്യൂമറിനു സാധ്യത കൂട്ടുമെന്നു ചില പഠനങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്തായാലും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതുവരെ ശ്രദ്ധിക്കുന്നതാണു നല്ലത്.

കാന്‍സര്‍ സുഖപ്പെട്ടവരോടു സമൂഹം ആരോഗ്യകരമായ സമീപനമാണോ പുലര്‍ത്തുന്നത്?


കാന്‍സറിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ടായിട്ടില്ല. പല കാന്‍സറും ചികിത്സിച്ചു മാറ്റാനാകുമെന്ന കാര്യം മിക്ക ആളുകളും ഉള്‍ക്കൊണ്ടിട്ടില്ല. പൂര്‍ണമായി സുഖപ്പെട്ട വ്യക്തിയെയും രോഗിയെപ്പോലെയാണു സമൂഹം കാണുന്നത്.
അമ്മയ്ക്കു സ്തനാര്‍ബുദം വന്നാല്‍ മകളുടെ വിവാഹം നടക്കാതിരിക്കുന്ന അവസ്ഥ ഇവിടെയുണ്ട്. പല അമ്മമാരും ഇക്കാര്യം എന്നോടു കരഞ്ഞു പറഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സ കഴിഞ്ഞവര്‍ക്കു ജോലിയില്‍ പ്രമോഷന്‍ കൊടുക്കാത്ത സ്ഥിതി എത്ര വേദനാജനകമാണ്? ചിലയിടത്ത് കുട്ടികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍പോലും കൊടുക്കാറില്ല.

പല മേഖലയിലുള്ളവര്‍ക്കും സഹായം ചെയ്തു കൊടുക്കുന്ന നാം കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ല. ജീവിതത്തില്‍ വലിയൊരു തിരിച്ചടി നേരിട്ടവരാണു കാന്‍സര്‍ രോഗികള്‍. ആനുകൂല്യങ്ങള്‍ക്കു പകരം നമ്മളവര്‍ക്ക് അവഗണനയാണു കൊടുക്കുന്നത്.

ഈ ദയനീയാവസ്ഥ എങ്ങനെ മാറ്റിയെടുക്കാനാവും?


സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള പാഠങ്ങളും ഉള്‍പ്പെടുത്തണം. അടുത്ത തലമുറയ്ക്കു കിട്ടുന്ന പ്രധാന ആരോഗ്യവിദ്യാഭ്യാസം കാന്‍സറിനെക്കുറിച്ചായിരിക്കണം. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം വളര്‍ത്താനും രോഗികളോടുള്ള സമീപനം മാറാനുമെല്ലാം ഇതുപകരിക്കും.

രോഗശമനത്തില്‍ പ്രാര്‍ത്ഥനയ്ക്കു സ്ഥാനമുണ്ടോ?


പ്രാര്‍ത്ഥന തീര്‍ച്ചയായും വേണം. നമ്മുടെ മുകളില്‍ നമ്മെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. അതിനെ ദൈവമെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം. പ്രാര്‍ത്ഥനയും പാട്ടു കേള്‍ക്കലുമൊക്കെ രോഗിയില്‍ ഒരു പോസിറ്റീവ് സ്പിരിറ്റ് ഉണ്ടാക്കും. അതവരുടെ ഇച്ഛാശക്തി വര്‍ധിപ്പിക്കും. ഇതുമൂലം പ്രതിരോധശേഷി കൂടാനും രോഗം വേഗത്തില്‍ ഭേദപ്പെടാനും സാധ്യതയുണ്ട്. പക്ഷേ ഇതുകൊണ്ടു മാത്രം രോഗം മാറുമെന്നു കരുതരുത്.
മതാനുഷ്ഠാനങ്ങള്‍ കൊണ്ടു മാത്രം രോഗം ഭേദപ്പെടുത്താന്‍ നോക്കിയ പലരും പിന്നീടു മരിച്ചുപോയ ധാരാളം അനുഭവങ്ങളുണ്ട്. ചികിത്സയുടെ ഭാഗമായി ഇച്ഛാശക്തി വളര്‍ത്താന്‍ പ്രാര്‍ത്ഥനയും ധ്യാനവും യോഗയുമൊക്കെ നല്ലതാണ്.

കാന്‍സര്‍ ചികിത്സയില്‍ ഡോക്ടര്‍- രോഗി ബന്ധത്തിന്റെ പങ്കെന്താണ്?


എല്ലാ ചികിത്സയ്ക്കും ജീവിതാവബോധം അനിവാര്യമാണ്. കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ ഇതു കൂടുതല്‍ വേണം. രോഗികളുടെ മനസില്‍ ഡോക്ടര്‍ക്കൊരു സ്ഥാനമുണ്ട്. എന്റെ രോഗികളുടെ എല്ലാ പ്രശ്‌നങ്ങളിലും ഞാന്‍ ഇടപെടാറുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും എന്നോടു പറയും. ചികിത്സാ നടത്തുന്നതിനൊപ്പം നമ്മുടെ മക്കളോ അമ്മയോ സഹോദരിയോ വേണ്ടപ്പെട്ടവരോ ആയി അവര്‍ മാറുന്നു. ഈ അടുപ്പം പില്‍ക്കാലത്തും നിലനില്‍ക്കും.

ഡോക്ടര്‍ ഈ സമീപനത്തിലേക്കു മാറുന്നതെങ്ങനെയാണ്?


ഓരോ രോഗിയും ഡോക്ടറെ ഓരോ പാഠം പഠിപ്പിക്കുന്നുണ്ട്. എന്താണ് ജീവിതമെന്ന് മുമ്പിലെത്തുന്ന ഓരോ കേസിലൂടെയും നമ്മള്‍ മനസിലാക്കുന്നു. അതു നമ്മുടെ ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കും. അങ്ങനെയാണു നമ്മള്‍ മാറുന്നത്. കഴിഞ്ഞ ദിവസം വന്ന ഒരാളെക്കുറിച്ചു പറയാം. അയാള്‍ക്കു പണം ഇഷ്ടം പോലെയുണ്ട്. പക്ഷേ അച്ഛന്‍ ശ്വാസകോശ കാന്‍സറായി മരിക്കാന്‍ കിടക്കുകയാണ്. പണത്തിന് അവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല... ഇത്തരം അനുഭവങ്ങള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കാതിരിക്കുമോ? ഒരാള്‍ ശരിക്കും ഒരു ഡോക്ടറാകുന്നതു കുറച്ചു പ്രായമാകുമ്പോഴാണെന്നു പലപ്പോഴും എനിക്കു തോന്നാറുണ്ട്.

സംതൃപ്തനാണോ ഡോക്ടര്‍?


തീര്‍ച്ചയായും. അടുത്തൊരു ജന്മമുണ്ടെങ്കില്‍ അന്നും ഒരു ഡോക്ടറാകാനാണ് എനിക്കാഗ്രഹം
{[['']]}

Latest speech FR JOSEPH PUTHANPURAKAL നീയും നിെന്‍റ കുടുംബവുംprt 1 2013


{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger