Movie :
Recent Movies

kerala home tv show and news

Kottayam Nazeer Show on Vanitha Film Awards 2014 .ഇവ൪ ചിരിപ്പിച്ചു കൊല്ലും... ഇവ൪ ചിരിപ്പിച്ചു കൊല്ലും...

Thumbnail

Kerala tv show and news

{[['']]}

സൌദി കോടതിയുടെ ഉത്തരവ്;അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ കൂടാതെ 2400 ചാട്ടയടിയും.

Kerala tv show and news
റിയാദ്: അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതിയുടെ ഉത്തരവ്. അറബിരാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരായ അക്രമങ്ങളില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഖുറാനിലും ഇത് അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിനു സമാനമായ സംഭവം നടന്നത്. മകന്‍ മര്‍ദ്ദിച്ചുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് 30 കാരനായ മകന്‍ അറസ്റ്റിലായത്. അമ്മയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പല്ല് ഇടിച്ചുതെറിപ്പിച്ചതായി കണ്ടെത്തിയത്. മകനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് മാനസികമായി തകരാറില്ലെന്നും മദ്യലഹരിയിലല്ലെന്നും പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
                    തുടര്‍ന്ന് അമ്മയെ ആക്രമിച്ച് പല്ല് ഇടിച്ചു തെറിപ്പിച്ച മകന്റെ വായിലേ അതേ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ഇയാളെ പൊതുസ്ഥലത്തു വച്ച് ദിവസം 40 എന്ന കണക്കില്‍ 2,400 ചാട്ടയടി നല്‍കാനും കോടതി ഉത്തരവിട്ടു. ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, മൂക്കിനു പകരം മൂക്ക്, ചെവിക്കു പകരം ചെവി, പല്ലിനു പകരം പല്ല് എന്ന ഖുറാന്‍ വാക്യം അടിസ്ഥാനമാക്കിയാണ് ജഡ്ജി തുര്‍ക്കി അല്‍ ഖ്വാര്‍ണി വിധി പ്രഖ്യാപിച്ചത്. 
{[['']]}

Ramesh pisharody and guinness pakru part- 2 എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...


Kerala tv show and news


{[['']]}

ramesh pisharody and guinness pakru എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...

Kerala tv show and news
{[['']]}

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടി

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടിKerala tv show and newsകൊച്ചി: ജീവിത സായാഹ്നത്തില്‍ പോത്താനിക്കാട് സ്വദേശിയായ ഏലിക്കുട്ടിക്ക് തോന്നിയ കരുണ ഭൂമിയില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് തുണയായി.അഞ്ചുസെന്റും താല്‍ക്കാലിക ഷെഡും ഒരുക്കി നല്‍കിയാണ് ഏലിക്കുട്ടി സമൂഹത്തിന് മാതൃകയായത്.


വീടും സ്ഥലവും കിട്ടുന്നതിന് ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്തിന് തോന്നാത്ത കരുണ തോന്നിയത് ചെറുകാട്ട് കുടുംബത്തിലെ ഏലിക്കുട്ടിക്കാണ്. 85മത്തെ ജന്മദിനത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലം നല്‍കാനാണ് ഏലിക്കുട്ടി തീരുമാനിച്ചത്.

എട്ടുമക്കളുള്ള ഏലിക്കുട്ടി ഇളയ മകന്‍ ബിജുവിനൊപ്പമാണ് താമസിക്കുന്നത്.മരിച്ചുപോയ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ് ഭൂമി ദാനം.പോത്താനിക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ 5 കുടുംബങ്ങള്‍ക്കും സ്ഥലത്തിന്റെ ആധാരം കൈമാറി.കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ താല്‍ക്കാലികമായ ഷെ!ഡും ഒരുക്കി നല്‍കിയിട്ടുണ്ട്.  
{[['']]}

12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍


Kerala tv show and news
കൊല്ലം: രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍. ചോദ്യങ്ങള്‍ തയാറാക്കി വെച്ചോളു, രണ്ടു ദിവസത്തിനകം എല്ലാം വെളിപ്പെടുത്തുമെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സരിത പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ബന്ധുക്കള്‍ക്കൊപ്പമെത്തി കോടതിയുടെ ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത പുറത്തിറങ്ങിയ ശേഷം അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്.
      12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ട് തന്നെ അറിയാം.


{[['']]}

സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു - Google-plans-to-turn-phones-into-3D-mapping-devices

 സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു സെന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു. മാപ്പിങ്ങ്, ഗെയിംമിങ്ങ് എന്നീ കാര്യങ്ങളില്‍ ത്രീഡി ടെക്നോളജി സഹായകരമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രോജക്ട് ടാംഗോ എന്നാണ് ഈ ത്രീഡി ടെക്നോളജിക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. റോബോര്‍ട്ടിക്ക് അസോസിയേറ്റ് ടെക്നോളജി എന്നാണ് ഗൂഗിള്‍ ഇതിനെ പറയുന്നത്.


അതായത് ഇത് മനുഷ്യനോളം പോന്ന ചിന്ത ശേഷി മൊബൈലുകള്‍ക്ക് നല്‍കും. അടുത്തകാലത്ത് തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരിക്കും ഇതെന്നാണ് ഗൂഗിള്‍ പറയുന്നത്. അതോടപ്പം ഈ പ്രോജക്ടില്‍ പുതിയ പരീക്ഷണങ്ങള്‍ സമര്‍പ്പിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കും അവസരം ഉണ്ട്. ടാംഗോ സംബന്ധിച്ച വീഡിയോ കാണാം - See more at: http://www.asianetnews.tv/technology/article.php?article=7153_-Google-plans-to-turn-phones-into-3D-mapping-devices#sthash.reon8ZTp.dpuf
{[['']]}

'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'

പ്ലീസ്.. ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു ജനത അപേക്ഷിക്കുന്നു


കീവ്:  'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'. ഫെബ്രുവരി 10ന് ഉക്രെയിനിലെ കീവില്‍ നിന്നും പോസ്റ് ചെയ്ത വീഡിയോയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. 


ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് രക്തക്കളമായി മാറികഴിഞ്ഞ ഉക്രെയിനിലെ കാഴ്ചകള്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. സ്വേച്ഛാധിപത്യത്തിനും, തൊഴിലില്ലായ്മയ്ക്കെതിരെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. സ്വന്തം നാടിനെയും വീടുകളെയും സംരക്ഷിക്കാനാണ് ഈപോരാട്ടം.ഈ സന്ദേശം ലോകത്തെ അറിയിക്കാന്‍ ഈ വീഡിയോ ഷെയര്‍ ചെയ്യു എന്നാണ് വീഡിയോ അഭ്യര്‍ത്ഥിക്കുന്നത്.
ഇതിനകം അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ വന്‍ ശ്രദ്ധയാണ് നേടുന്നത്. മലയാളത്തിലെ പ്രമുഖ നടി റീമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് അക്കൌെണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉക്രെയിന്‍ സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ നടത്തുന്ന രൂക്ഷമായ അടിച്ചമര്‍ത്തലുകളുടെ ദൃശ്യങ്ങളും ഈ വീഡിയോയില്‍ കാണാം.Kerala tv show and news
{[['']]}

റോഡരികിലെ മനുഷ്യ നന്‍മ; കഥപറയുന്ന ഫോട്ടോകള്‍

റോഡരികിലെ മനുഷ്യ നന്‍മ;  കഥപറയുന്ന ഫോട്ടോകള്‍Kerala tv show and news
  
  
ഇതാ അസാധാരണമായ ചില ഫോട്ടോകള്‍. അതിനു പിന്നിലെ കഥയും അസാധാരണവും. ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ വണ്ടി നിര്‍ത്തി ഓടിയെത്തിയവര്‍. അതിവേഗം പാഞ്ഞെത്തിയ മെഡിക്കല്‍ സംഘം. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയിലേക്കുള്ള ഓട്ടം. ഇതെല്ലാം കണ്ടു നിന്ന ഒരു പത്ര ഫോട്ടോഗ്രാഫറാണ് ഈ പടങ്ങള്‍ പകര്‍ത്തിയത്. ലോക മാധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാണുക, ആ ചിത്രങ്ങള്‍:


അഞ്ചു മാസം പ്രായമായ സെബാസ്റ്റ്യന്‍ എന്ന കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു പമേല റൂസിയോ. യാത്രക്കിടെ കുട്ടിക്ക് കടുത്ത ശ്വാസ തടസ്സമുണ്ടായി. വണ്ടി റോഡിന്റെ ഓരത്തേക്ക് മാറ്റി അവര്‍ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ശ്രമിച്ചു.



തിരക്കുള്ള എല്ലാ റോഡുകളുടെയും അവസ്ഥ തന്നെയായിരുന്നു അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് റോഡ് 83ലും. ഇരമ്പിപ്പായുന്ന വാഹനങ്ങള്‍. വഴിയരികില്‍ നിന്ന് കുഞ്ഞിന് ശ്വാസോച്ഛാസം നല്‍കുന്ന സ്ത്രീയെ ആരു ശ്രദ്ധിക്കാന്‍...?


എങ്കിലും വഴിയില്‍ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും വഴിയാത്രക്കാരിയായ ലൂസില ഗോദോയിയും വണ്ടി നിര്‍ത്തി അവര്‍ക്കരികെ എത്തി. ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനൊപ്പം നിലവിളിക്കുകയായിരുന്നു അന്നേരം പമേല.



ഇരുവരും കുഞ്ഞിനെ വാങ്ങി കൃത്രിമ ശ്വാസം നല്‍കാന്‍ സഹായിച്ചു. പെട്ടെന്ന് ശ്വാസം തിരിച്ചു കിട്ടി. എന്നാല്‍, വീണ്ടും അത് നിലയ്ക്കുകയായിരുന്നു. ഇതോടെ പമേല വീണ്ടും കരച്ചിലിലേക്ക് പതിച്ചു.



എന്നാല്‍, ഭാഗ്യം അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ ജീവനക്കാര്‍ പാഞ്ഞെത്തി. അവര്‍ കുട്ടിയെ കൈയിലെടുത്ത്. പിന്നെ ഒട്ടും വൈകിയില്ല. ആശുപത്രിയിലേക്ക്.


മിയാമി ഹെറാല്‍ഡ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ അല്‍ ഡയസാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. വഴി വക്കിലെ രംഗങ്ങള്‍ കണ്ട് സഹായവുമായി എത്തിയതായിരുന്നു അയാള്‍. എന്നാല്‍, രംഗങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ ക്യാമറയാണ് കണ്‍തുറന്നത്. 'ഫോട്ടോ ഫേണലിസ്റ്റ് എന്ന നിലയിലാണ് നിങ്ങള്‍ളെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്താനാണ് നോക്കുക. മനുഷ്യന്‍ എന്ന നിലയിലാണ് വരുന്നതെങ്കില്‍ സഹായിക്കാനും. സഹായിക്കാന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. അതിന്റെ മഹത്വം പകര്‍ത്തിയാല്‍ ഏറെ പേര്‍ക്ക് പ്രചോദനമാവും എന്നു തോന്നി. അതാണ് ഈ ചിത്രങ്ങള്‍'-ഡയസ പറയുന്നു.

{[['']]}

നോട്ടുകെട്ടുകള്‍ കുടയിലേക്ക് വാരിയിടുന്ന ബാങ്ക് കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

നോട്ടുകെട്ടുകള്‍ കുടയിലേക്ക് വാരിയിടുന്ന ബാങ്ക് കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്Kerala tv show and newsന്യൂയോര്‍ക്ക്: ബാങ്കില്‍നിന്ന് കവര്‍ന്ന പണം തിരക്കിട്ട് വാരിയെടുത്ത് ഓടി രക്ഷപ്പെട്ട കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. പിടിക്കപ്പെടുമെന്ന പേടിയില്‍ ഓടുന്നതിനിടെ പണം നിലത്തു വീഴുകയും സമീപത്തു കണ്ട ഒരു കുടയിലേക്ക് അവ പരിഭ്രാന്തനായി വാരിയിടുകയും ചെയ്യുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. മേരി ലാന്റിലെ പി.എന്‍.സി ബാങ്കിലാണ് നാടകീയ രംഗങ്ങളുണ്ടായത്. റോബര്‍ട്ട് വില്യംസ് എന്ന കവര്‍ച്ചക്കാരനാണ് പിന്നീട് വാനില്‍ രക്ഷപ്പെടുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. 
ബാങ്കില്‍നിന്ന് 20,000 ഡോളറാണ് ഇയാള്‍ കവര്‍ന്നത്. പരിഭ്രാന്തനായി ഓടുന്നതിനിടെ ഇവ നിലത്ത് വീഴുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ, സമീപത്തു കണ്ട ഒരു കുട തുറന്ന് അതിനുള്ളിലേക്ക് നോട്ടുകെട്ടുകള്‍ തിരക്കിട്ട് ഇടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിഭ്രാന്തിക്കിടെ, ഓടി പുറത്തേക്കിറങ്ങിയ ഇയാള്‍ ഒരു മഞ്ഞു കട്ടയില്‍ ചവിട്ടി വഴുതി വീണു. ഇതിനിടെ, തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. 

അവിടെ നിന്ന് ഒരു പച്ച മിനിവാനില്‍ രക്ഷപ്പെട്ട ഇയാള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പെട്ടു. പിന്തുടര്‍ന്നു പോയ പൊലീസ് ഇയാളെ ഹൊവാര്‍ഡ് കൌണ്ടിയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്ന് 20,000 ഡോളര്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 
{[['']]}

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്.

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുത ഗോള്‍

Kerala tv show and newsവിയന്ന: 50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്. മത്സരത്തില്‍ എഫ്‌സി സാല്‍സ്ബര്‍ഗ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. 



35-ാം മിനിട്ടില്‍ മൈതാനമധ്യത്തിനടുത്തുന്നായിരുന്നു സ്പാനിഷ് താരമായ സൊരിയാനോയുടെ അത്ഭുത ഗോള്‍. സെന്റര്‍ സര്‍ക്കിളില്‍ വീണുകിട്ടിയ ലൂസ്‌ബോള്‍ കണക്ടു ചെയ്ത താരം നോക്കുമ്പോള്‍ അയാക്‌സ് ഗോള്‍കീപ്പര്‍ പോസ്റ്റില്‍നിന്ന് ഏറെ മുന്നിലേക്കു കയറി നില്‍ക്കുകയായിരുന്നു.ഇതുമുതലാക്കിയ സൊരിയാനോ നീട്ടിയടിച്ച പന്ത് തടയാന്‍ അയാക്‌സ് ഗോളി ജാസ്‌പെര്‍ സില്ലെസ്സന്‍ ഏറെ പിന്നിലേക്ക് ഓടിയെങ്കിലും ഫലമുണ്ടായില്ല. 

നാലുവട്ടം യൂറോപ്യന്‍ ചാംപ്യന്മാരായ അയാക്‌സിന് ഈ തോല്‍വി വല്ലാത്ത തിരിച്ചടിയായി.മറ്റു പ്രധാന കളികളില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് 2-0ന് ട്രബ്‌സോണ്‍സ്പറെ കീഴടക്കി. ലാസിയോ 1-0ന് ലുഡോഗോറെറ്റ്‌സ് റസ്ഗാര്‍ഡിനെ തോല്‍പിച്ചു. 
{[['']]}

എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

Kerala tv show and news
വാഷിങ്ടണ്‍: എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാതി ക്രിസ്ത്യാനിയും പാതി മുസ്ലീമുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ലോകം അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒബാമ തന്റെ വിശ്വാസ സത്യങ്ങള്‍ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചു. ‘എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങളുടേയും ആരംഭം ക്രിസ്തുവിന്റെ തിരുമുന്‍പില്‍ നിന്നായിരുന്നു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഞാന്‍ ആശ്ലേഷിക്കുന്നു. ഞാന്‍ എന്നും ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഒബാമ പറഞ്ഞു. വാര്‍ഷിക പ്രെയര്‍ ബ്രെയ്ക്ക് ഫാസ്റ്റില്‍ വച്ചായിരുന്നു ഒബാമയുടെ ഈ വിശ്വാസ പ്രഖ്യാപനം.
                      ചിക്കാഗോയിലെ പള്ളിയില്‍ സജീവമായിരുന്ന കാലത്തെക്കുറിച്ചും ഒബാമ വിവരിച്ചു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ആശ്ലേഷിക്കുന്നതിലേയ്ക്ക് എന്നെ നയിച്ചത് പള്ളിയാണ്. എനിക്ക് പണമില്ലാത്ത അവസരത്തില്‍ ഭക്ഷണം തന്നതും പള്ളിയാണെന്നും പറഞ്ഞ ഒബാമ എല്ലാ പ്രതിസന്ധികളുടേയും സംശയങ്ങളുടേയും നടുവില്‍ തന്നെ നയിക്കുന്ന ദൈവത്തിന്റെ കരത്തോട് ഞാന്‍ എന്നും നന്ദിയുള്ളവനാണെന്നും കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും ഒബാമ പറഞ്ഞു.
{[['']]}

കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍; കുറ്റം ജാക്കറ്റിട്ടില്ലായെന്നത്.

Kerala tv show and news
ബെയ്ജിംഗ്‍: കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ജാക്കറ്റിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതിരുന്ന മകളെ വസ്ത്രമുരിഞ്ഞ് തെരുവിലൂടെ വലിച്ചിഴച്ചാണ് പിതാവ് കലിതീര്‍ത്തത്. വഴിയരികില്‍ വെച്ച് കുട്ടിയോട് ജാക്കറ്റിടാന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കുട്ടിയുടെ വസ്ത്രമുരിയുകയും തുടര്‍ന്ന് കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് കൊടുംതണുപ്പില്‍ തെരുവിലൂടെ 100 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നു.
            എന്നാല്‍ സംഭവശേഷം സ്ഥലത്തെത്തിയ പോലീസ് ബാലപീഡനത്തിനെതിരെ പിതാവിനെതിരെ കേസ് എടുത്തില്ല. കേസെടുക്കാന്‍ പറ്റിയ കാരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് ആദ്യമായാണെന്നും കുട്ടി ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം പിതാവ് വാങ്ങി നല്‍കിയിരുന്നെന്നും അയല്‍വാസികളും പറയുന്നു. എന്തായാലും പിതാവിന്റെ ഈ ക്രൂരത ഒരു വഴിയാത്രക്കാരന്‍ തന്റെ മൊബൈലില്‍ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. 
{[['']]}

ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന 10 കാര്യങ്ങള്‍ എന്തൊക്കെയാവും? ലൈനിടുന്നെനു മുന്നേ ഇതൊന്നു വായിച്ചു നോക്കിക്കോ!!

kk

Kerala tv show and news









ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാവും? എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിട്ടുണ്ടോ?
മലയാളത്തിലെ ഒരു പ്രശസ്ത സിനിമയില്‍ പറയുന്ന പോലെ ഇപ്പൊ ഡീസന്റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവന്‍മാരെ മതിയവര്‍ക്ക്
എന്ന സങ്കല്പം എത്രത്തോളം ശരിയാണ്, പക്ഷേ ഇതൊക്കെ സിനിമയില്‍ പറയാം. പക്ഷേ ജീവിതത്തില്‍ അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകള്‍ക്ക് പ്രിയം. എങ്ങനെ നടക്കുന്ന പുരുഷന്‍മാരെയാണ് പെണ്‍മണികള്‍ ആദ്യം ശ്രദ്ധിക്കുക. അവനില്‍ അവള്‍ ശ്രദ്ധിക്കുന്ന പത്ത് കാര്യങ്ങള്‍ നമുക്കിവിടെ നോക്കാം.
1.വേഷം – മാന്യമായി വൃത്തിയായി ജെന്റില്‍മാന്‍ സ്‌റ്റൈലില്‍ വേഷം ധരിക്കുക. കണ്ടാല്‍ ആള് കൊള്ളാം എന്ന് അവളുടെ മനസ്സില്‍ ആദ്യം ഒരു തോന്നല്‍ ഉണ്ടാവണം. പക്ഷേ അടുത്തുവന്നാല്‍ വിയര്‍പ്പുകൊണ്ട് തലകറങ്ങുമെങ്കില്‍ പിന്നെ എന്ത് ലുക്‌സ് ഉണ്ടായിട്ടെന്താ? സിഗരറ്റിന്റേതടക്കമുള്ള ലഹരി പത്ഥാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധങ്ങള്‍ പെണ്‍കുട്ടികളുടെ മനം മടുപ്പിക്കും.
2.ഫിസിക്കല്‍ സ്ട്രച്ചര്‍ – അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്‌സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്റ് കുറവാണെന്നര്‍ത്ഥം. കുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.
3.സംസാരം – തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. അല്ലാതെ ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല.
4.വീമ്പ് പറയല്‍- ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് വീമ്പുപറഞ്ഞു നടക്കുന്ന പഹയമ്മാരെ പെണ്‍കുട്ടികള്‍ക്ക് വെറുപ്പാണ്. എന്റെ പുറകെ നാട്ടിലെ പെണ്‍പിള്ളേര് നടക്കുമെന്നും, താന്‍ മദ്യപിക്കുമെന്നു പോലും വീമ്പുപറയുന്ന വിരുതന്‍മാരുണ്ട്. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്‌സിലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക!- വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
5.ആത്മവിശ്വാസം – ആദ്യം കാഴ്ചയില്‍ പോലും കണ്ണില്‍ നോക്കി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം ആ ഐ കോണ്‍ടാക്ടിലൂടെ അവര്‍ തിരിച്ചറിയും.
6.സെന്‍സ് ഒഫ് ഹ്യൂമര്‍- നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന ആണ്‍കുട്ടികള്‍ വളരെവേഗം പെണ്‍കുട്ടികളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്.
7.ചിരി- ആദ്യകാഴ്ചടില്‍ അവന്റെ ചുണ്ടില്‍ വിരിയുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൗഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.
8.കെയറിങ് ആന്‍ഡ് റെസ്‌പെക്ട് – ശ്രദ്ധയും ബഹുമാനവുമാണ് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്ന രണ്ടു പ്രധാന കാര്യങ്ങള്‍. കൂടെ നിന്ന് നല്ല സുഹൃത്തായി കെയര്‍ ചെയ്യുന്ന പുരുഷനെ അവള്‍ക്കെന്നും ഇഷ്ടമാണ്.നിങ്ങള്‍ വീണ്ടും കാണേണ്ടവരാണെങ്കില്‍ തീര്‍ച്ചയായും ബഹുമാനം കൊടുത്ത് പെണ്‍കുട്ടികളോട് സംസാരിക്കുക.
9.മുഖം – മീശവെച്ചും എടുത്തും ട്രിം ചെയ്തും ആണ്‍കുട്ടികള്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നത് മുഖത്താണല്ലോ. ക്ലീന്‍ ഷേവ് ചെയ്ത ഗഡീസിനെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട്. മീശയുണ്ടെങ്കിലേ പൗരുഷമുള്ളു എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഇപ്പോ പെണ്‍മണികള്‍ക്കില്ല.
10.മുടി- നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്‌പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും. മുടി പറ്റ വെട്ടി നിര്‍ത്താതെ അല്പം ജെല്‍ തേച്ച് മിനുക്കുന്ന മുടിയുള്ളവരെയും അവര്‍ ശ്രദ്ധിക്കും. ഓരോ സിനിമയില്‍ കാണുന്ന പോലെ വെട്ടി നിര്‍ത്തിയാല്‍ അത് അവര്‍ക്കിഷ്ടപ്പെട്ടെന്നു വരില്ല. നിങ്ങളുടെ മുഖത്തിന് ചേര്‍ന്ന രീതിയില്‍ വേണം മുടി ഒതുക്കേണ്ടത്.
{[['']]}

-- India's Got Talent fame Akshat Singh gets standing ovation on The Ellen... തടിയനെന്താ ഡാന്‍സ് ചെയ്തൂടെ; ഇന്ത്യ ഗോട്ട് ടാലന്റിലെ താരം അക്ഷത് സിംഗ് അമേരിക്കയിലെ പ്രശസ്ത ടോക്ക് ഷോയില്‍

Kerala tv show and news
{[['']]}

ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി..... ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി..... ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി.....

Kerala tv show and news
Post by ‎" 
{[['']]}

സൗദി അറേബ്യയില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ ദേവാലയം വരുന്നു


Kerala tv show and news

{[['']]}

മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം ..... ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു.

മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം .....

ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു. 

ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു! 

കേരളത്തില്‍ കൊച്ചി ഉള്‍പ്പെടുന്ന നഗര ഹൃദയങ്ങളില്‍ ഇത്തരം ആളുകളുടെ കൈകളില്‍ അകപെടുന്ന യുവ ജനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ഹിക്കുകയാണ്...പലരും കൂട്ടുകാരുടെ മുന്‍പില്‍ ആളാകാനും ഒരു രസത്തിനും വേണ്ടി തുടങ്ങുന്നതാണ് ഈ സാത്താന്‍ ആരാധനയും അവന്‍റെ മുദ്രകള്‍ അണിഞ്ഞു നടക്കുന്നതും എന്നാല്‍ നാശത്തിലേക്കുള്ള കുറുക്കു വഴിയാണ് ഇതു എന്ന് യുവ തലമുറ തിരിച്ചു അറിയുന്നില്ല ..ക്രിസ്തു എന്നാ വാക്ക് കേള്‍കുമ്പോള്‍ തന്നെ അവര്‍ക്ക് വെറുപ്പും ദേഷ്യവും വരും ..ആത്മീയത പൂര്‍ണമായും നഷ്ടപെടുന്ന അവസ്ഥ ...കര്‍ത്താവിനെ എത്ര പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും സാത്താന്‍റെ സ്വധീന്യം മൂലം പ്രാര്‍ത്ഥന തടസമാകുന്ന അവസ്ഥ ..യുവ തലമുറ ഒരുങ്ങി ഇരുപ്പിന്‍..കര്‍ത്താവിന്‍റെ വഴി അല്ലാതെ വേറെ ഏതു വഴി നിങ്ങള്‍ തിരഞ്ഞു എടുത്താലും അത് നാശത്തിലേക്കുള്ള പാതയാണ് ..

മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്‍റെ ആളുകളുടെ വേഷങ്ങള്‍ ആണ്‌....ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക,ആണികള്‍ തറക്കുക,മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടി നീട്ടിവളര്‍ത്തുക, തലമുടിയം താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി,മദ്യപാനം,കഞ്ചാവ്, സാത്താന്‍റെ പാട്ടുകള്‍ കേള്‍ക്കുക...........ഇന്ന് പല കുഞ്ഞുങ്ങളും ഈ വകകളെ അനുകരിക്കുമ്പോള്‍ നാം ഭയപെടെണം...നമ്മുടെ മക്കളെ പറഞ്ഞു തിരുത്താന്‍ നാം അല്‍പം മനസെന്കിലും കാണിക്കണം..........

ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!

പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!

കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക് ഉപയോഗിക്കും.

തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!

ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്‌'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.

'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്!

ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ:5;4).

വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ:4;12).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.

പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്‍റെ ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ.ഒരുമിച്ചു നിന്ന് തകര്‍ക്കാം യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ഈ മാരക വിപത്തിനെ ......!!!

pOSTED bY: wORLD oRTHODX cHRISTIANITYKerala tv show and news

മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം .....

ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു.

ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!

കേരളത്തില്‍ കൊച്ചി ഉള്‍പ്പെടുന്ന നഗര ഹൃദയങ്ങളില്‍ ഇത്തരം ആളുകളുടെ കൈകളില്‍ അകപെടുന്ന യുവ ജനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ഹിക്കുകയാണ്...പലരും കൂട്ടുകാരുടെ മുന്‍പില്‍ ആളാകാനും ഒരു രസത്തിനും വേണ്ടി തുടങ്ങുന്നതാണ് ഈ സാത്താന്‍ ആരാധനയും അവന്‍റെ മുദ്രകള്‍ അണിഞ്ഞു നടക്കുന്നതും എന്നാല്‍ നാശത്തിലേക്കുള്ള കുറുക്കു വഴിയാണ് ഇതു എന്ന് യുവ തലമുറ തിരിച്ചു അറിയുന്നില്ല ..ക്രിസ്തു എന്നാ വാക്ക് കേള്‍കുമ്പോള്‍ തന്നെ അവര്‍ക്ക് വെറുപ്പും ദേഷ്യവും വരും ..ആത്മീയത പൂര്‍ണമായും നഷ്ടപെടുന്ന അവസ്ഥ ...കര്‍ത്താവിനെ എത്ര പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും സാത്താന്‍റെ സ്വധീന്യം മൂലം പ്രാര്‍ത്ഥന തടസമാകുന്ന അവസ്ഥ ..യുവ തലമുറ ഒരുങ്ങി ഇരുപ്പിന്‍..കര്‍ത്താവിന്‍റെ വഴി അല്ലാതെ വേറെ ഏതു വഴി നിങ്ങള്‍ തിരഞ്ഞു എടുത്താലും അത് നാശത്തിലേക്കുള്ള പാതയാണ് ..

മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്‍റെ ആളുകളുടെ വേഷങ്ങള്‍ ആണ്‌....ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക,ആണികള്‍ തറക്കുക,മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടി നീട്ടിവളര്‍ത്തുക, തലമുടിയം താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി,മദ്യപാനം,കഞ്ചാവ്, സാത്താന്‍റെ പാട്ടുകള്‍ കേള്‍ക്കുക...........ഇന്ന് പല കുഞ്ഞുങ്ങളും ഈ വകകളെ അനുകരിക്കുമ്പോള്‍ നാം ഭയപെടെണം...നമ്മുടെ മക്കളെ പറഞ്ഞു തിരുത്താന്‍ നാം അല്‍പം മനസെന്കിലും കാണിക്കണം..........

ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!

പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!

കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക് ഉപയോഗിക്കും.

തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!

ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്‌'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.

'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്!

ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ:5;4).

വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ:4;12).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.

പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്‍റെ ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ.ഒരുമിച്ചു നിന്ന് തകര്‍ക്കാം യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ഈ മാരക വിപത്തിനെ ......!!!

pOSTED bY: wORLD oRTHODX cHRISTIANITY
{[['']]}

കടിച്ച ആളെ രക്ഷിക്കാന്‍ പോലും അനുവദിക്കാതെ വഴി തടഞ്ഞ പാമ്പ് ..

Kerala tv show and news

{[['']]}

അടിവസ്‌ത്ര നിരോധനം; കസഖില്‍ സ്‌ത്രീകള്‍ മാര്‍ച്ച്‌ നടത്തി

mangalam malayalam online newspaperKerala tv show and newsലേസ്‌ അണ്ടര്‍വേറുകള്‍ക്ക്‌ നിരോധനം കൊണ്ടുവരാനുള്ള നീക്കം കസഖിസ്‌ഥാനില്‍ വലിയ പ്രതിഷേധത്തിന്‌ കാരണമാകുന്നു. 2014 ജൂലൈ മുതല്‍ പുതിയ നിയമം വരുമെന്നിരിക്കെ ഇതിനെതിരേ പ്രതിഷേധിച്ച അനേകം സ്‌ത്രീകളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കസഖിസ്‌ഥാനൊപ്പം കസ്‌റ്റംസ്‌ യൂണിയനിലുള്ള റഷ്യ, ബലാറസ്‌ എന്നിവിടങ്ങളിലും ലേസ്‌ അണ്ടര്‍ വേറുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും 2014 ജൂലൈ മുതല്‍ നിരോധിക്കുകയാണ്‌. വിയര്‍പ്പിനെ വലിച്ചെടുക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. 2011 ല്‍ നിയമത്തിന്‌ അംഗീകാരം കിട്ടിയെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ കസഖിലെ ഏറ്റവും വലിയ നഗരത്തില്‍ പ്രതിഷേധം നടത്തിയവര്‍ അടി വസ്‌ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തിലുള്ള ഇഷ്‌ടം അവരവരുടെ അവകാശമാണെന്ന്‌ പറഞ്ഞു. ഇതിന്‌ നിരോധനം കൊണ്ടുവരുന്നത്‌ വ്യക്‌തി സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം ആണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന്‌ എതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ്‌ ഞായറാഴ്‌ച കസഖിസ്‌ഥാനില്‍ എത്തിയത്‌ 
{[['']]}

നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

Kerala tv show and news
നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഉറക്കമില്ലായ്മ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ഒരു ചവിട്ടുപടിയായിരിക്കും ഇതെന്ന് വേണം കരുതാന്‍ . തലച്ചോറിലെ നാഡീകോശങ്ങള്‍ വഴി ഉറക്കത്തിന്‍ തോന്നല്‍ തലച്ചോറിലുണ്ടാക്കുകയാണ് ഇത് ചെയ്യുന്നതെന്നാണ് ഗവേഷകരുടെ ഭാഷ്യം.

കുറേ സമയം ഉറങ്ങാതെ ഇരിക്കുമ്പോള്‍ തലച്ചോറിലെ മെക്കാനിസത്തിന് ക്ഷീണം അനുഭവപ്പെടുന്നു. നിങ്ങള്‍ ക്ഷീണിതരാകുമ്പോള്‍ ഈ നാഡീകോശങ്ങള്‍ തലച്ചോറിന് അതിന്റെ സംവേദനം കൊടുക്കുകയും നിങ്ങളെ ഉറക്കുകയും ചെയ്യുമെന്നാണ് ഗവേഷകനായ പ്രൊഫസര്‍ ജിറോ മീസെന്‍ബോക്കിന്റെ വിശദീകരണം. ഇത്തരത്തില്‍ ഉറക്കം ഉളവാക്കുന്ന നിരവധി നാഡീകോശങ്ങള്‍ തലച്ചോറിലുണ്ട്.

ഇന്‍സോമ്‌നിയ പോലുള്ള ഉറക്ക രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏതൊക്കെ രീതിയില്‍ പുതിയ കണ്ടെത്തല്‍ ഉപയോഗപ്പെടുത്താനാകുമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.
{[['']]}

കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി.

Kerala tv show and news
ടെറെസീന: കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമമായ ടെറെസീനയിലാണ് സംഭവം അരങ്ങേറിയത്. കേവലം പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ട് കെട്ടി കാലുമായി ബന്ധിപ്പിച്ച് എടുത്തുകൊണ്ടുപോയി ഉറുമ്പിന്‍പുറ്റില്‍ തള്ളുന്നത്. കയറിന്റെ ഒരറ്റം കഴുത്തിലൂടെ ഇട്ടുകൊണ്ട് ഒരു ബക്കറ്റ് കണക്കെയാണ് ഈ യുവാവിനെ എടുത്തുകൊണ്ട് പോകുന്നത്.
                         വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ കൂട്ടത്തില്‍ കൊണ്ടിടുന്നത് നമുക്ക് കാണാന്‍ സാധിക്കുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ് തേങ്ങിക്കരയുന്നതും, യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ച പാടുകളും വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കും. 
{[['']]}

നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമോ ഇത് ?

Kerala tv show and news

Post by  Kerala tv show and news

{[['']]}

കാന്‍സറിനോട് യുദ്ധം ചെയ്യുന്ന പതിനൊന്നുവയസ്സുകാരന്റെ കുടുംബം ഇനി ചികിത്സ വേണ്ടെന്ന തീരുമാനത്തില്‍

Kerala tv show and news
ആറുവര്‍ഷമായി കാന്‍സര്‍ രോഗത്തോട് യുദ്ധം ചെയ്യുന്ന പതിനൊന്ന് വയസ്സുകാരന്റെ ചികിത്സ അവസാനിപ്പിക്കുന്നതായി ബ്ലോഗിലൂടെ വെളിപ്പെടുത്തല്‍ . 2008 ഏപ്രലില്‍ ആണ് റീസി പുഡിംഗ്ടണ്‍ ന്യൂറോ ബ്ലാസ്‌റ്റോമയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 
കാന്‍സറിന് പുറമെ 2012ല്‍ കുട്ടിയുടെ കരളില്‍ ഒരു ട്യൂമര്‍ വളരുന്നതായും കണ്ടെത്തി. ഇതോടെയാണ് റീസ് വീണ്ടും ചികിത്സയിലായത്. കെന്റിലെ വിറ്റ്‌സ്‌ടേബിള്‍ സ്വദേശിയാണ് റീസ്. മരുന്നുകളൊന്നും തന്നെ റീസ് ഇപ്പോള്‍ കഴിക്കുന്നില്ല. മരണംകാത്ത് ദിവസങ്ങളെണ്ണി കഴിയുകയാണ് റീസ്. ഇതിനിടെയാണ് റീസ് തന്റെ വിഷമം ഫേസ്ബുക്ക്  പേജില്‍ പോസ്റ്റ് ചെയ്തത്. തന്റെ മാതാവ് മരണത്തിന് തന്നെ വിട്ടുകൊടുക്കുകയാണെന്നാണ് വികാരനിര്‍ഭരമായി റീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
കീമോ തെറാപ്പി നടത്തിയതിന്‌ശേഷം റീസിന്റെ കാന്‍സര്‍ ആദ്യം മാറിയിരുന്നു. 2012ല്‍ വീണ്ടും രോഗം പിടിപെട്ടതോടെ റീസും കുടുംബവും പ്രതിസന്ധിയിലായി. രോഗം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് കുടുംബം പറയുന്നത്. കാന്‍സര്‍ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി രൂപീകരിച്ചിരിക്കുന്ന പേജ് വഴി 5000പൗണ്ട് ലഭിച്ചിട്ടുണ്ട്.
{[['']]}

low cost house


 
{[['']]}

മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്.

Kerala tv show and news
ടെക്സാസ്: സ്ത്രീകളെ മാത്രം ആക്രമിക്കുന്ന മയിലിനെ വെടിവെച്ച് കൊന്നു. ടെക്സാസിലാണ് സ്ത്രീകളെ ആക്രമിച്ചതിന് വളര്‍ത്തു മയിലിനെ ഉടമ വെടിവെച്ച് കൊന്നത്. സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നത് ഹോബിയായിരുന്നു റിലേ റിച്ചാര്‍ഡ്സ് എന്നയാളുടെ മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മയിലിനെപ്പറ്റിയുള്ള പരാതി അന്വേഷിക്കാന്‍ അധികാരിയായ ഒരു സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരെയും മയില്‍ ആക്രമിക്കുകയായിരുന്നു.
                                    തോക്ക് ചൂണ്ടിയിട്ടും മയില്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതിരുന്നപ്പോള്‍ ഭയപ്പെട്ടുപോയ സ്ത്രീ വീടിനുള്ളില്‍ കയറി ഒളിക്കുകയായിരുന്നു. ഈ സമയം ഉടമയായ റിലേ റിച്ചാര്‍ഡ്സ് തന്നെ അധികാരിയായ സ്ത്രീയുടെ തോക്കെടുത്ത് മയിലിനെ വെടിവെച്ച് വീഴ്ത്തുകയാണുണ്ടായത്. 
{[['']]}

പ്രായപൂര്‍ത്തിയായിട്ടും പീഡനക്കേസിലെ ഇരകള്‍ ചില്‍ഡ്രന്‍സ്‌ ഹോമില്‍

mangalam malayalam online newspaperKerala tv show and newsകൊച്ചി: പതിനെട്ടുവയസു പൂര്‍ത്തിയായിട്ടും പീഡനകേസിലെ ഇരകളായ രണ്ട്‌ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ്‌ ഹോമില്‍ പാര്‍പ്പിക്കുന്ന നടപടി നിയമവിരുദ്ധമെന്ന്‌ ആക്ഷേപം. പറവൂര്‍, വരാപ്പുഴ പീഡനകേസുകളിലെ പ്രതികളാണ്‌ ഇപ്പോഴും കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ കഴിയുന്നത്‌.
പ്രായപൂര്‍ത്തിയായവരെ ചില്‍ഡ്രന്‍സ്‌ ഹോമില്‍ പാര്‍പ്പിക്കുന്നത്‌ നിയമപ്രകരം കുറ്റകരമാണ്‌. ഇവരെ ആഫ്‌റ്റര്‍ ഹോമുകളിലേക്ക്‌ മാറ്റണമെന്നാണ്‌ നിയമം. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ അന്തേവാസി ആത്മഹത്യ ചെയ്‌തിരുന്നു. ജീവനക്കാരുടെ അനാസ്‌ഥയാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ ആരോപണവുമുയര്‍ന്നിരുന്നു.
സാമുഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ചില്‍ഡ്രന്‍സ്‌ ഹോം ഉള്‍പ്പടെയുള്ള വിവിധ സ്‌ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും സുരക്ഷിതത്വമില്ലായ്‌മയുമാണ്‌. ഇതിനിടയിലാണ്‌ പ്രായപൂര്‍ത്തിയായതും അതീവ സുരക്ഷ ആവശ്യമുള്ളതുമായ രണ്ടുപെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടി വരുന്നത്‌. നിലവില്‍ കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ രണ്ട്‌ കെയര്‍ടേക്കര്‍മാരുടെ കുറവുണ്ട്‌. ജുവൈനല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌, സാമുഹ്യ ക്ഷേമവകുപ്പ്‌, ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി, ജുവൈനല്‍ കോടതി എന്നിവ ഉണ്ടായിട്ടും ഈ അനാസ്‌ഥക്കെതിരേ നടപടി എടുക്കാത്തതില്‍ ജീവനക്കാര്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ പറവൂര്‍ പീഡനനത്തിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി അയച്ചിരുന്നു. വിചാരണ രണ്ട്‌ വര്‍ഷം കൊണ്ട്‌ അവസാനിപ്പിച്ചു പെണ്‍കുട്ടിക്ക്‌ പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി രണ്ട്‌ വര്‍ഷം മുമ്പ്‌ ഉത്തരവിട്ടിരുന്നെങ്കിലും വിചാരണയും മറ്റു നടപടികളും ഇപ്പോഴും അനിശ്‌ചിതമായി നീളുകയാണ്‌.
 
{[['']]}

പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന്

Kerala tv show and news
ടോങ്ക്:  പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന് ടോങ്ക് ജില്ലയിലെ ഒരു യുപി സ്ക്കുളിലാണ് പ്രത്യേകം ഹോമം നടത്തിയത്. ഒരു പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 170 ഓളം കുട്ടികള്‍ കഴിഞ്ഞ 5 ദിവസമായി സ്ക്കുളില്‍ എത്താഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഹോമം. സ്ക്കുളിലെ 3 കുട്ടികളാണ് സ്ക്കുളില്‍ വെച്ച് പ്രേതത്തെ കണ്ടുവെന്ന് പറയുന്നത്. ടോയ് ലറ്റില്‍ നിന്ന് ഈ കുട്ടികളെ പ്രേതം പുറത്തേയ്ക്ക് തള്ളിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഭയന്ന കുട്ടികള്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പരന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്ക്കുളില്‍ അയയ്ക്കാതായത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.

                               തുടര്‍ന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന തേജാജി ക്ഷേത്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ പ്രാര്‍ത്ഥനയും വിവിധ പൂജകളും നടത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഈ പൂജ. പൂജ നടത്തിയാല്‍ പ്രേതം ഇനി സ്കൂളിലോ നാട്ടിലോ എത്തില്ലെന്നാണ് തേജാജി പറഞ്ഞത്. 

{[['']]}

പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു.

Kerala tv show and news
ക്വറ്റ: പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ക്വറ്റയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മന്‍ സ്കൈയിലാണ് സംഭവം നടന്നത്. ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാവും യുവതിയും മറ്റ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അവിഹിതബന്ധമാരോപിക്കുകയും പ്രാദേശിക പുരോഹിതന്റെ നിര്‍ദേശപ്രകാരം കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു.
                              അഭിമാനക്കൊലകള്‍ സാധാരണയായ പാക്കിസ്ഥാനില്‍ കല്ലെറിഞ്ഞ് കൊല്ലുന്നത് അപൂര്‍വ്വമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക മതപണ്ഡിതനടക്കം എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. 
{[['']]}

Funny cats in water, EPIC

{[['']]}

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം

Kerala tv show and news
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം. അതുകൊണ്ടുതന്നെ മഞ്ഞ്കാലത്ത് ചെറിയ തുമ്മലും ബുദ്ധിമുട്ടും കാണുമ്പോള്‍ തന്നെ ഗര്‍ഭിണികള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷവും വൈറല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അനല്‍സ് ഓഫ് അലര്‍ജി, ആസ്ത്മ, ആന്‍ഡ് ഇമ്യൂണോളജി എന്ന ബുക്കിലാണ് ഈ പഠനഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകളും ബാക്ടീരിയ ബാധയുമെല്ലാം ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ കാലാവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ ആസ്ത്മ രോഗികളോ അലര്‍ജിക്കാരോ ആയി മാറാന്‍ സാധ്യത വര്‍ദ്ധിക്കും. ജര്‍മനിയില്‍ നിന്നുള്ള 513 ഓളം അമ്മമാരെയും അവരുടെ 526 കുട്ടികളെയും ആണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്.

ഗര്‍ഭിണിയായിരിക്കുമ്പോളും കുട്ടിക്ക് മൂന്നു മാസമുള്ളപ്പോഴും 12 മാസമുള്ളപ്പോഴും അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴുമാണ് പഠനത്തിനാവശ്യമായി അമ്മമാരോട് ചോദ്യങ്ങള്‍ ചോദിച്ചത്. 61ശതമാനം കുടുംബങ്ങളിലും മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തന്നെ ഇത്തരം രോഗങ്ങളുള്ളവരാണ്. എസിഎഎഐ പറയുന്നത് അലര്‍ജിയും ആസ്ത്മയും തികച്ചും പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണെന്നാണ്.

കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇരുവര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടി അലര്‍ജിക്കാകാനുള്ള സാധ്യത 75ശതമാനമാണ്. ഒരാള്‍ മാത്രമാണ് അലര്‍ജിക്കായിട്ടുള്ളതെങ്കില്‍ സാധ്യത 30 മുതല്‍ 40ശതമാനമാണ്. ആര്‍ക്കും തന്നെ അലര്‍ജി ഇല്ലെങ്കില്‍ സാധ്യത 10മുതല്‍ 15 ശതമാനമാണെന്നും എസിഎഎഐ പറയുന്നു.
{[['']]}

മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശിഷ്യയുടെ പുസ്തകം.

Kerala tv show and news
കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തതസഹചാരി രംഗത്ത്. എ മെമയിര്‍ ഓഫ് ഫെയ്ത്ത ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ് നെസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയുടെ സന്തതസഹചാരിയായ ഗായത്രി എന്ന ഗെയ് ല്‍ ട്രെഡ്വെല്‍ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ ഗെയ് ല്‍ 21 വയസുള്ളപ്പോഴാണ് അമൃതാനന്ദമയിയുടെ പേഴ്സണല്‍ അസിസ്റ്റന്റാകുന്നത്. തുടര്‍ന്ന് 20 വര്‍ഷം ആശ്രമത്തില്‍ സേവനം നടത്തിയ ഇവര്‍ അവിടെ നടക്കുന്ന അഴിമതിയും കാപട്യവും കണ്ടുമടുത്ത് ഇന്ത്യ വിടുകയായിരുന്നു. 24 മണിക്കൂറും അമ്മയുടെ സഹായിയായി നടന്ന ഗായത്രി ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളം വശത്താക്കുകയും ഒരു കേവലസഹായി എന്നതില്‍ നിന്ന് എല്ലാം അറിയാവുന്ന ഒരാളായി മാറുകയായിരുനു. 
          വളരെ ചെറിയ തോതില്‍ തുടങ്ങിയ ഒരു ആശ്രമം ഇന്ന് കാണുന്ന രീതിയില്‍ മാറിയതിന്റെ പിന്നിലെ രഹസ്യങ്ങളെയും കള്ളക്കളികളെയും കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്വാമി അമൃത സ്വരൂപാനന്ദയെ കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളും പുസ്തകത്തിലുണ്ട്. ആമസോണ്‍ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഈ പുസ്തകം ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. 
{[['']]}

സൗദി പൗരനായ ഭര്‍ത്താവിനെ കൊന്ന സ്ത്രീയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന സ്ത്രീയും കാമുകനും അറസ്റ്റില്‍Kerala tv show and newsറിയാദ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. അന്വേഷണത്തില്‍ നിന്നും പൊലീസിനെ വഴി തെറ്റിയ്ക്കാന്‍ യുവതി പറഞ്ഞ കള്ളങ്ങളാണ് ഒടുവില്‍ യുവതിയെ കുരുക്കിയത്. കാമുകനൊപ്പം ചേര്‍ന്ന് മരുഭൂമിയില്‍ വച്ചാണ് സിറിയക്കാരിയായ യുവതി സൗദി പൗരനായ ഭര്‍ത്താവിനെ കൊന്നത്. പിക്‌നിക്കിനെന്ന് കള്ളം പറഞ്ഞാണ് യുവതി ഭര്‍ത്താവിനെയും കൂട്ടി മരുഭൂമിയില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം യുവതിയുടെ കാമുകന്‍ മരുഭൂമിയില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിന്റെ തോക്ക് മോഷ്ടിച്ച് യുവതി ഒപ്പം കരുതിയിരുന്നു. തോക്ക് കാമുകന് കൈമാറുകകയായിരുന്നു യുവതി. തുടര്‍ന്ന് കാമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. എന്നാല്‍ പൊലീസിനോട് യുവതി പറഞ്ഞത് തന്റെ ഭര്‍ത്താവിനെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിയ്ക്കുകയും വെടി വച്ച് കൊല്ലുകയുമായിരുന്നെന്നാണ്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്ക് യുവതിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു. യുവതിയുടെ ഭര്‍ത്താവിന്റേതാണ് തോക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരിലേക്ക് സംശയം നീണ്ടു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇവരുടെ കാമുകനും അറസ്റ്റിലായിട്ടുണ്ട്.

{[['']]}

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു? ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം.

Kerala tv show and news

ഈയിടെയായി ദിലീപ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്
മാധ്യമങ്ങേളാട് എന്നല്ല, മൊത്തത്തില്‍ കാര്യങ്ങള്‍ കുറച്ചു. സിനിമയില്‍ ജോലിചെയ്യുക, തിരിച്ചുപോവുക... അതിനപ്പുറം മറ്റൊന്നിലും ചിന്തിക്കാന്‍ സമയമില്ല, താത്പര്യവുമില്ല.

കേട്ടിട്ടുള്ളത് ദിലീപ് ശക്തനാണ് എന്നാണ്.

പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ആളാണ് ഞാന്‍ . എന്നെ വിട്ടേക്ക്. പ്ലീസ്....

ദിലീപിനോട് കളിച്ചവര്‍ അതിന്റെ 'ഫലം അനുഭവിക്കും' എന്നുവരെ പറഞ്ഞുകേള്‍ക്കുന്നു.

ഞാന്‍ പറഞ്ഞില്ലേ, ഞാനൊരു സാധാരണക്കാരനാണ്. ഞാനീവശത്തുകൂടെയങ്ങ് പോയ്‌ക്കൊട്ടെ.... ഭായ്.....

കുട്ടികളാണ് ദിലീപിനെ ജന്രപിയനാക്കിയത്?

സി.ഐ.ഡി. മൂസ റിലീസായിട്ട് 10 വര്‍ഷം കഴിഞ്ഞു. പലരും ചോദിക്കാറുണ്ട് ഇപ്പോഴും കുട്ടികളുടെ ഹൃദയത്തിലെ ഹീറോ ആവാന്‍ എങ്ങനെ പറ്റുന്നുവെന്ന്. എനിക്ക് കുട്ടികളുടെ സ്വഭാവമാണ് എന്നതാണ് ഉത്തരം. പല സ്ത്രീകളും കാണുമ്പോള്‍ പറയാറുണ്ട് അവരുടെ മക്കള്‍ എന്റെ സിനിമയില്‍ വല്ലാതെ സ്വാധീനിക്കെപ്പടുന്നുണ്ട് എന്ന്. അതുകൊണ്ട് പുകവലിയും മദ്യപാനവുമൊക്കെ എന്റെ സിനിമകൡ നിന്ന് ഒഴിവാക്കണമെന്നവര്‍ പറയാറുണ്ട്. അവരുടെ അഭിപ്രായം ഞാന്‍ ഗൗരവമായി എടുത്തു. സംവിധായകര്‍ അത്രയും നിര്‍ബന്ധം പറഞ്ഞാല്‍ മാത്രമേ ഇത്തരം സീനുകള്‍ എന്റെ സിനിമകളില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താറുള്ളൂ.

തിരക്കുപിടിച്ച ജീവിതത്തിനിെട േമാളുെട വികാരങ്ങള്‍ ദിലീപ് എന്ന അച്ഛന്‍ അറിയാറുണ്ടോ?

ഞാന്‍ നേരെത്ത പറഞ്ഞേല്ലാ. എനിക്ക് കുട്ടികളുടെ മനസ്സാണ്. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും പിള്ളേരുടെ സ്വഭാവം കാണിക്കാനും പറ്റുന്നത്. മോളെ കാണുമ്പോഴാണ് 'ഞാനൊരു അച്ഛനാണല്ലോ' എന്ന ബോധം എനിക്കു വരുന്നത്. എന്താണോ മകള്‍ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് അതുകൊടുക്കാന്‍ തിരക്കുകള്‍ എനിക്ക് തടസ്സമാകാറില്ല.

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു?

താങ്കള്‍ ഇതൊരു ദിലീപ്-മകള്‍ ഇന്റര്‍വ്യൂ ആക്കി മാറ്റരുത്. ഞാന്‍ പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം. അവര്‍ നമ്മള്‍ ആഗ്രഹിച്ച് നമ്മുടെ ജീവിതത്തിലേക്ക് വന്നവരാണ്. ഒരു നിശ്ചിത പ്രായംവെര മാത്രമേ നമുക്കവരെ ഓമനിക്കാന്‍ കിട്ടൂ. അതുകഴിയുമ്പോള്‍ അവര്‍ക്ക് അവരുടെ കൂട്ടുവരും. അവര്‍ അവരുടേതായ ജീവിതത്തിലേക്ക് പറക്കും. അതുകൊണ്ട് മക്കളെ ഓമനിക്കാന്‍ കിട്ടുന്ന ഒരവസരം പോലും നഷ്ടമാക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നുന്നുണ്ടോ?

ഞാന്‍ ഒറ്റയ്ക്കുവന്ന ആളേല്ല (പൊട്ടിച്ചിരിക്കുന്നു) ഒറ്റയ്ക്കു വരുന്നു... ഒറ്റയ്ക്ക് പോകുന്നു. എല്ലാവരും അങ്ങനെ തെന്നയേല്ല...

ഈ ഒറ്റപ്പെടല്‍ സിനിമയിലും ഉണ്ടായിക്കാണുമേല്ലാ? 

മറ്റുള്ള പലരുടെയും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എനിക്കൊരു തരത്തിലുള്ള ഒറ്റപ്പെടലും സിനിമയില്‍ ഉണ്ടായിട്ടില്ല. സിനിമയില്‍ എനിക്കെന്നും ഒരു വിലാസമുണ്ടായിരുന്നു. 'സംവിധായകന്‍ കമലിന്റെ സഹായി' എന്ന വിലാസം. ഇന്നും ആ വിലാസം എനിക്ക് ക്രെഡിറ്റാണ്. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോഴും നിര്‍േദശങ്ങള്‍ പറയുമ്പോഴുമൊക്കെ ഇതെനിക്ക് ധൈര്യം രാറുണ്ട്.

താങ്കള്‍ നല്ലൊരു ബിസിനസ്സുകാരനുമാണ്?

എന്റെ ച്ഛെനാരു ബിസിനസ്സുകാരനായിരുന്നു. അപ്പൂപ്പനും അതെ. ചിലപ്പോള്‍ അതിന്റെയൊരു ഗുണം എനിക്കും കിട്ടിക്കാണും. ഞാന്‍ ശരിയെന്നു തോന്നുന്നത് ചെയ്യുന്നു. ദൈവാനുഗ്രഹം കൊണ്ട് വിജയിക്കുന്നു. അല്ലാതെ അതിലൊന്നും ഒരു ബിസിനസ് ത്രന്തവുമില്ല.

സ്വന്തം സിനിമകളുടെ വിതരണാവകാശം കൈവശപ്പെടുത്തുന്നത് ബിസിനസ് തന്ത്രമല്ലേ?

ഞാന്‍ പലതരത്തില്‍ പ്രതിഫലം വാങ്ങുന്ന ആളാണ്. വലിയ ചെലവുള്ള സിനിമകളുെട ഭാഗമാകാന്‍ വേണ്ടിയിട്ട് ചിലപ്പോള്‍ അങ്ങെനയൊക്കെ ചെയ്യേണ്ടി വരും. വിതരണം എന്ന സംഭവം ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ലാതായിരിക്കുന്നു. കാരണം അതിന് കിട്ടുന്നത് 5-10 ശതമാനം വെര മാത്രം കമ്മീഷനാണ്.

'20-20'യ്ക്ക് ശേഷമാണ് താങ്കള്‍ക്ക് 'ലാഭക്കൊതി'കൂടിയതെന്നൊരാക്ഷേപം ഉയരുന്നുണ്ട്?

ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ടാണ് '20ട്വന്റി' ചെയ്തത്. ആരും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന പ്രൊജക്ട് എല്ലാ റിസ്‌ക്കും ഏറ്റെടുത്തു കൊണ്ട് ഞാന്‍ ചെയ്യുകയായിരുന്നു. ആ സിനിമ പരാജയമായിരുന്നെങ്കില്‍ നയാപൈസ ആരെങ്കിലും തരുമായിരുന്നോ.

ഇത്തരം കുത്തുവാക്കുകള്‍ വേദനിപ്പിക്കാറുണ്ടോ?

എന്റെ നസ്സ് ശാന്തമാണ്. എന്തും നേരിടാനുള്ള കപ്പാസിറ്റിയുണ്ട്. അവസാനം എന്തായാലും മരണമേല്ല. ഇതിനപ്പുറം പ്രളയമാണെന്ന് കരുതിയാല്‍ പിന്നെയെന്ത് പ്രശ്‌നം. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ പുട്ടപര്‍ത്തിയില്‍ പോയി. മനസ്സിന് വളരെ സന്തോഷം തോന്നിയ അനുഭവങ്ങള്‍ സമ്മാനിച്ചു ആ യാത്ര. പാവങ്ങളെ സഹായിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്ത് വെച്ചിരിക്കുന്നു ഒരു മനുഷ്യന്‍ . ഒരു മനുഷ്യനെ കൊണ്ട് ഇത്രയൊക്കെ സാധിക്കുമോ? ആശ്ചര്യം തോന്നി. നമ്മുടെ നാട്ടിലെ പ്രശസ്തമായ ആസ്പത്രികളുടെ കഥ നമുക്കറിയാമല്ലോ. വീടിന്റെ ആധാരവുമായി പോകണം. അത് പണയെപ്പടുത്തി വേണം ബില്ലടക്കാന്‍ . പക്ഷേ ബാബയുടെ ആസ്പ്രതിയില്‍ കണ്ടത് മറ്റൊരു കാഴ്ച. പേഴ്‌സ് പുറത്തു വെച്ചുവേണം അകത്തുകയറാന്‍ . രാവും പകലും പോലെ രണ്ട് കാഴ്ചകള്‍ . മനുഷ്യനെ സ്‌നേഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ ബാബയെയൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നും നമ്മളെയൊക്കെ എന്തിനാണ് വെറുതെ അതുമിതും പറഞ്ഞ് കലഹിച്ച് സമയം കളയുന്നതെന്ന്. 
{[['']]}

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍Kerala tv show and newsഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ഹൃദയരോഗങ്ങള്‍അപകടകരമാംവിധം വര്‍ധിക്കുന്നതായി പഠനങ്ങള്‍. 25 വയസ്സില്‍ താഴെയുളള യുവാക്കളും സ്ത്രീകളും ഹൃദയധമനിയുടെ തകരാറുകള്‍ കാരണമുള്ള ഹൃദയാഘാതത്തിന്‍റെ കടുത്ത ഭീഷണിയിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.2004 മുതലുള്ള എട്ടുവര്‍ഷത്തിനിടയില്‍ 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാരില്‍ ഹൃദയധമനി രോഗങ്ങള്‍ (കൊറോനറി ആര്‍ട്ടെറി ഡിസീസസ്_സിഎഡി) നേരെ ഇരട്ടിയായെന്നാണു കണക്ക്. പുരുഷന്‍മാരില്‍ ചെറുപ്രായക്കാര്‍ക്കിടയിലെ ഹൃദയാഘാതം കൂടിയപ്പോള്‍, സ്ത്രീകളില്‍ 50 വയസ്സു കഴിഞ്ഞവരിലാണ് രോഗസാധ്യത കൂടുതല്‍.


ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് ബ്ളോക്കുകള്‍ ഉണ്ടാവുകയും രക്തപ്രവാഹം കുറയുകയും ചെയ്‌യുന്ന രോഗമാണ് സിഎഡി. ഇത് ഹൃദയാഘാതത്തിനു വഴിവയ്ക്കും. ഹൃദയരോഗങ്ങള്‍ ഇന്ത്യന്‍ യുവാക്കളെ പിടികൂടുന്നതിന്‍റെ നടുക്കുന്ന കാഴ്ചയാണ് പഠനത്തില്‍ വ്യക്തമായതെന്ന് ‘ഇന്ത്യന്‍ ഹൃദയത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഫോര്‍ട്ടിസ്_എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. അശോക് സേത്ത് പറഞ്ഞു. 

മാനസിക സമ്മര്‍ദമാണ് പ്രധാനമായും രോഗകാരണമാകുന്നതെന്ന് ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. പീയൂഷ് ജെയിന്‍ പറഞ്ഞു. മാറുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇതര കാരണങ്ങള്‍. പുകവലിയും മുറുക്കും ച്യൂയിങ് ഗം ഉപയോഗവുമെല്ലാം അനുബന്ധ കാരണങ്ങളാണ്. മാനസിക സമ്മര്‍ദം പ്രധാനമായും തൊഴിലുമായി ബന്ധപ്പെട്ടതാണെന്നുംപഠനം ചൂണ്ടിക്കാട്ടുന്നു. മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ യുവാക്കളില്‍ കഠിനമായ സമ്മര്‍ദമാണുണ്ടാക്കുന്നത്. പുതിയ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷനു തുല്യമായ ജീവിതരീതികളാണുള്ളത്. മണിക്കൂറുകള്‍ നീളുന്ന തൊഴിലിനു ശേഷം വീട്ടിലെ ഉത്തരവാദിത്തം കൂടി ഇവര്‍ക്കു വഹിക്കേണ്ടിവരുന്നു. ഇതാണ് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത കൂട്ടുന്നത്.

ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഹൃദയരോഗങ്ങള്‍ ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. പീയൂഷ് ജെയിന്‍ പറയുന്നു. തൊഴിലിനൊപ്പം മാനസികോല്ലാസത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും പ്രത്യേക ഹോബികള്‍ വളര്‍ത്തിയെടുക്കേണ്ടതും ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. ഒപ്പം വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ക്രമീകൃത ഭക്ഷണവും ശീലമാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
{[['']]}

ചുംബനം പഠിപ്പിക്കാന്‍ ഇനി തലയണയും

ചുംബനം പഠിപ്പിക്കാന്‍ ഇനി തലയണയും  










Kerala tv show and newsചുംബനം കൃത്യമായി പരിശീലിക്കണോ? എങ്കിലിതാ അതിനായി പ്രത്യേക തരം തലയണ വികസിപ്പിചെ്ചടുത്തിരിക്കുന്നു എമിലി കിങ് എന്ന ഇരുപത്താറുകാരന്‍. ഡമ്മി ചുണ്ടുകള്‍ തലയണയുടെമധ്യത്തില്‍ തുന്നിപ്പിടിപ്പിക്കുകയാണു കിങ് ചെയ്തിരിക്കുന്നത്. സിപിആര്‍ ഡമ്മിയുടെ ചുണ്ടുകളാണു തുന്നിചേ്ചര്‍ക്കുന്നത്. 

ഹൃദയാഘാതമുണ്ടാകുന്പോള്‍ ചുണ്ടോടു ചുണ്ടു ചേര്‍ത്തു ശ്വാസം നല്‍കി ഹൃദയവും ശ്വാസകോശവും പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണു സിപിആര്‍. ഇതു മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഡമ്മികള്‍ ഉണ്ടാക്കാറുണ്ട്. ഇൗ ഡമ്മികളുടെ അധരങ്ങളാണു കിങ്ങിന്‍റെ തലയണയില്‍ വിടരുന്നത്. വാലന്‍റൈന്‍സ് ദിനം അടുക്കുന്നതിനാല്‍ കിങ്ങിന്‍റെ തലയണ അധരത്തിനു പ്രസക്തിയേറി.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger