Movie :
Recent Movies

kerala home tv show and news

ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു.

Kerala tv show and newsസുഖമുള്ള ജീവിതത്തിന് ചില ചിട്ടകള്‍ 

മരുന്ന് കഴിച്ചതുകൊണ്ടു മാത്രം കാര്യമില്ല, ചിട്ടയായ ജീവിതം കൂടി ചേരുമ്പോഴാണ് ആയുര്‍വേദം ഫലപ്രദമാകുന്നത്...



ആയുര്‍വേദ വിധിപ്രകാരം, എല്ലാ രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടുകിടക്കുന്നു.ജീവിത ശൈലി എന്നതുകൊണ്ട് മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ആഹാരം, ഉറക്കം, ലൈംഗികത. ചെറിയൊരു ചിട്ട ഈ മൂന്ന് കാര്യത്തിലും വേണം. നാലാമതായി, വ്യായാമം കൂടി ഇതിലുള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ പറയുന്നു.

ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു. എന്തൊക്കെയോ ആയിത്തീരാനുള്ള, എവിടെയൊക്കെയോ എത്തിച്ചേരാനുള്ള അമിതമായ ആഗ്രഹത്തില്‍ പെട്ട് ശരീരവും മനസ്സും രോഗാതുരമാവുന്നു. ആലസ്യമെന്നാല്‍ തളര്‍ന്നുകിടക്കല്‍ മാത്രമല്ല, അലംഭാവം കൂടിയാണ്. ഇത്രയൊക്കെ മതി എന്ന ചിന്ത. തത്ഫലമായി തലച്ചോറിനെ ഊര്‍ജ്ജസ്വലതയോടെ ഉപയോഗിച്ച് ജീവിതത്തില്‍ പുരോഗമിക്കാനുള്ള ആഗ്രഹം കുറയുന്നു. 

രോഗം വരാതെ നോക്കാം

രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കാന്‍ ശദ്ധിക്കാം. കൃത്യസമയത്ത് ആഹാരം കഴിക്കുക. കാലത്തിനനുസരിച്ച് ഭക്ഷിക്കുക. രണ്ടു തരം കാലമുണ്ട്. ഒന്ന് ശരീരത്തിന്റെ കാലം. അതായത് പ്രായം. പ്രായമേറുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അപ്പോള്‍ ഭക്ഷണം കുറച്ചു മതി. രണ്ടാമത്തേത് പ്രകൃതിയിലെ കാലഭേദങ്ങള്‍. തണുപ്പ് കൂടുമ്പോഴും ചൂട് കൂടുമ്പോഴും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കണം. വേനല്‍ക്കാലത്ത് പഴങ്ങളുടെ ലഭ്യത കൂടും .അപ്പോള്‍ പഴങ്ങള്‍ നന്നായി കഴിക്കുക. വേനലില്‍ കഞ്ഞി കഴിക്കുന്നത് ആരോഗ്യകരമാണ്. സംഭാരം ഈ കാലത്ത് ഉപയോഗിക്കാവുന്ന മികച്ച പാനീയമാണ്.

ഹിതമായ ആഹാരം കഴിക്കേണ്ടതും പ്രധാനം തന്നെ. മനസ്സിനിഷ്ടപ്പെട്ട, വയറിന് സുഖം തരുന്ന ആഹാരം എന്നര്‍ത്ഥം. ചിലര്‍ക്ക് പരിപ്പ് ഉള്‍പ്പെട്ട ഭക്ഷണം കഴിച്ചാല്‍ വയറില്‍ അസ്വസ്ഥത തോന്നും. ദഹനക്കേടോ ഗ്യസ് പ്രശ്‌നമോ മന്ദതയോ വരും. അക്കൂട്ടര്‍ പരിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെ വേണം.

സത്ക്കാരങ്ങളും പാര്‍ട്ടികളും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ ഒരു ദോഷമുണ്ട്. പാര്‍ട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുന്നു. വിശപ്പില്ലെങ്കിലും നമ്മള്‍ വാരിവലിച്ച് കഴിക്കുന്നു. പലപ്പോഴും ആവശ്യത്തിലധികം അളവില്‍. അതും, ധാരാളം എണ്ണയും കൊഴുപ്പും ഉപയോഗിച്ചുണ്ടാക്കിയവ. ഇത്തരം ശീലങ്ങള്‍ ശരീരത്തിന്റെ ആരോഗ്യസ്ഥിതി എളുപ്പം നഷ്ടമാക്കുന്നു.

വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റവും കുറഞ്ഞത് നടത്തമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ഒഴിച്ച് മറ്റെല്ലാ സമയവും വ്യായാമം ചെയ്യാം. ഉപവാസവും നല്ലതാണ്. കലോറി കത്തിച്ചുകളയാന്‍ ഇത് സഹായിക്കുന്നു. വെറുതെ നടക്കല്‍ വ്യയാമമാവില്ല. ശരീരത്തിലെ അവയവങ്ങളെല്ലാം ഈ വ്യായാമത്തില്‍ ഉള്‍പ്പെടണം. രാവിലെ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നടക്കുന്നതാണ് നല്ലത്. വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിന് വൈറ്റമിനുകള്‍ കിട്ടുന്നു. ഇത് ആരോഗ്യകരമായ ശാരീരികമാറ്റങ്ങള്‍ക്കിടയാക്കുന്നു. നടത്തത്തിന്നിടയ്ക്ക് ഇളംവെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുക. 

ഉപവാസം നല്ലത്

ആഴ്ചയില്‍ രണ്ടു ദിവസമങ്കിലും ഉപവാസം ശീലിക്കുക. ഉപവാസം എന്നാല്‍ പട്ടിണി അല്ല.സാധാരണ കഴിക്കുന്ന ആഹാരം ഒഴിവാക്കി , ഇളനീര്‍, കൂവപ്പൊടി, പഴങ്ങള്‍ തുടങ്ങിയവ മാത്രം കഴിച്ച് വിശപ്പില്ലാതാക്കി കഴിയുക എന്നാണ്. ഉപവാസം വയറിന് വളരെ സ്വാസ്ഥ്യം പകരും.

ഉറങ്ങുമ്പോള്‍ വാമശയനം ചെയ്യണമെന്നാണ് പറയുന്നത്. ഇടത് ഭാഗം ചെരിഞ്ഞ് ഉറങ്ങുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മലര്‍ന്ന് കിടന്നാല്‍ കഴിച്ച ഭക്ഷണം ഡയഫ്രത്തെ ഞെരുക്കും എന്നതുകൊണ്ടാണിത്.

മലമൂത്രാദികള്‍ ശരീരത്തില്‍ പിടിച്ച് നിര്‍ത്താന്‍ പാടില്ല. തുമ്മലായാലും കോട്ടുവായ് ആയാലും കണ്ണീരായാലും ഇത് ബാധകമാണ്. ശരീരത്തിന്റെ ഒരുതരം ഡ്രെയിനേജ് സംവിധാനമാണിവ. ആണായാലും പെണ്ണായാലും കരയാന്‍ വല്ലാതെ തോന്നുന്നേരം കരയുക തന്നെ വേണം. വൈകാരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ലൈംഗികജീവിതത്തില്‍ ബ്രഹ്മചര്യം വേണമെന്നാണ് ആയുര്‍വേദം പറയുന്നത്. അച്ചടക്കമുള്ള, ആത്മനിയന്ത്രണമുള്ള രതി ആണ് അര്‍ത്ഥമാക്കുന്നത്. സുരക്ഷിതമായ ലൈംഗിക സ്വഭാവം.

നാല്‍പ്പത് കഴിഞ്ഞവര്‍ ഭക്ഷണത്തിന് ഒരു ക്രമീകരണം വരുത്താന്‍ ശ്രമിക്കണം. ദിവസത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ സമയം ആഹാരം കഴിക്കാനും പിന്നെയുള്ള പന്ത്രണ്ട് മണിക്കൂര്‍ ആഹാരമില്ലാതെയും ഇരിക്കണം. രോഗമൊന്നുമില്ലാത്തവര്‍ക്കാണ് ഈ ക്രമം. രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം. അതിന് മുന്‍പെ വെറും ചായ കുടിക്കുന്ന പതിവ് ഒഴിവാക്കാം. പിന്നെ പതിനൊന്ന് മണിക്ക് ഉച്ചഭക്ഷണം ആവാം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫ്രൂട്ട് ജ്യൂസ് എന്തെങ്കിലും കുടിക്കുക. രാത്രി ഏഴ് മണിക്ക് അന്നത്തെ അവസാനത്തെ ഭക്ഷണം കഴിക്കാം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.രണ്ടോ മൂന്നോ നേരം പാകം ചെയ്ത ഭക്ഷണവും ഒരു നേരമെങ്കിലും പച്ചയായി പച്ചക്കറികള്‍ വല്ലതും കഴിക്കേണ്ടതാണ്. ധാന്യങ്ങള്‍ മാറി മാറി കഴിക്കുക.രാവിലെ ഗോതമ്പ്, ഉച്ചയ്ക്ക് അരി, വൈകുന്നേരം റാഗി എന്നിങ്ങനെ.

മധ്യവയസ്സില്‍ ത്രിഫല നിത്യവും കഴിക്കുന്നത് നല്ലതാണ്. കടുക്ക, താന്നിക്ക, നെല്ലിക്ക എന്നീ മരുന്നുകള്‍ പൊടിച്ച് ചേര്‍ത്ത കൂട്ടാണിത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് വരെ ഫലപ്രദമായ, രോഗപ്രതിരോധശേഷിയുള്ള മരുന്നുമാണ് ത്രിഫല. ആയുര്‍വേദം പറയുന്ന ഏറ്റവും നല്ല രസായനവുമാണിത്. എന്നും രാവിലെ പത്ത് ഗ്രാം ത്രിഫല തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കുടിക്കുക.രാത്രി കിടക്കുമ്പോള്‍ കഴിക്കുന്നതിലും കുഴപ്പമില്ല. 

ഡോ.കെ.മുരളീധരന്‍
അഡീ.ചീഫ് ഫിസിഷ്യന്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
{[['']]}

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം...

Kerala tv show and newsകമ്പ്യൂട്ടര്‍ ഉപയോഗം ഇനി ശ്രദ്ധയോടെ 

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം...


കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതരമുണ്ട്. ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് അസ്വസ്ഥതകള്‍ കൂടുതല്‍ ബാധിക്കുന്നത് എന്നതനുസരിച്ചാണ് പ്രധാനമായും അവയെ തരംതിരിച്ചിട്ടുള്ളത്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം, അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. 

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന പ്രശ്‌നമാണിത്. കൈപ്പത്തിയില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്ന അവസ്ഥയാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം (ഇഠട).


വിരലുകളും കൈപ്പത്തികളും ഉപയോഗിച്ച് നിരന്തരം ജോലി ചെയ്യുമ്പോള്‍ കൈപ്പത്തിയിലെ നാഡികള്‍ ഞെരുങ്ങുകയും വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യും. തുടര്‍ന്നും കൈകള്‍ക്ക് വിശ്രമം ലഭിക്കാതിരുന്നാല്‍ വേദനകളും അസ്വസ്ഥതകളും വര്‍ധിക്കുകയും കൈപ്പത്തിയ്ക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കീപാഡും മൗസുമൊക്കെ തെറ്റായി ക്രമീകരിക്കുക, ദീര്‍ഘനേരം ഇടവേളകളില്ലാതെ ടൈപ്പ് ചെയ്യുക തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ജോലിക്കിടെ കൈകള്‍ക്ക് വിശ്രമം നല്‍കുക, കോള്‍ഡ് പായ്ക്ക് വെക്കുക തുടങ്ങിയവ കാര്‍പല്‍ ടണല്‍ രോഗാവസ്ഥയില്‍ താല്‍ക്കാലിക ആശ്വസമേകും. എന്നാല്‍ രോഗം തീവ്രമായാല്‍ റിസ്റ്റ് സ്പ്ലിന്റിങ്, ഔഷധ ചികില്‍സകള്‍, ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വരും. മരുന്നുകളും ചികില്‍സകളും കൊണ്ട് അസ്വസ്ഥതകള്‍ ഭേദമായാലും കമ്പ്യൂട്ടര്‍ ഉപയോഗ രീതികളിലെ തകരാറുകള്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പഴയ ശീലങ്ങള്‍ ആവര്‍ത്തിച്ചാല്‍ തിരികെ വരും. അതൊഴിവാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം.

മൗസ് കീബോര്‍ഡിന് സമമായി ക്രമീകരിക്കുക.

കൈകള്‍ ബലമായി പിടിക്കാതെ തോളില്‍ നിന്നും അനായാസം കിടക്കും വിധം സ്വതന്ത്രമായി വെക്കുക

കൈപ്പത്തികള്‍ കൈമുട്ടിന് സമാന്തരമായോ അല്‍പം താഴ്ത്തിയോ ഇരിക്കുക.

മൗസിലും കീപാഡിലും വിരലുകള്‍ ബലംപിടിക്കാതെ സ്വാഭാവികമായ രീതിയില്‍ വളഞ്ഞിരിക്കണം

വിരല്‍ത്തുമ്പുകള്‍ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുക.

ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക.

കസേരയിലോ മേശയിലോ റിസ്റ്റ് പാഡിലോ കൈ താങ്ങി വെച്ചുകൊണ്ട് ടെപ്പ് ചെയ്യാതിരിക്കുക.

നിരന്തരം ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ ഇടക്കിടെ വിശ്രമം എടുക്കുക. ഇടവേളകളില്‍ വിരലുകള്‍ ചലിപ്പിക്കുകയും നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.

വേദനയും അസ്വസ്ഥതകളും വര്‍ധിച്ചാല്‍ ഡോക്ടറെ കാണുക

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ദീര്‍ഘനേരം നോക്കിയിരുന്നുള്ള ജോലി കണ്ണിന് വലിയ ആയാസമാണുണ്ടാക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കണ്ണുകളില്‍ അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി വി എസ്). ഐടി പ്രൊഫഷണലുകളില്‍ 50-90 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള നേത്രപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കമ്പ്യൂട്ടറും വീഡിയോഗെയിമുകളും ഉപയോഗിക്കുന്ന കുട്ടികളിലും സി വി എസ് വ്യാപകമാണ്.

കാഴ്ച മങ്ങുക, ഇരട്ട ദൃശ്യം അനുഭവപ്പെടുക, കണ്ണുകള്‍ വരണ്ട് പോവുക, കണ്ണുകള്‍ ചുവക്കുക, ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുക, തലവേദന, കഴുത്തിലും പുറത്തും വേദന തുടങ്ങിയവയാണ് ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍. തൊഴില്‍ സാഹചര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഈ അസ്വസ്ഥതകള്‍ പ്രതിരോധിക്കാനാവും.

മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.

മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.

മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.

മോണിറ്ററിന്റെ തിളക്കം കുറക്കുക.

മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.

ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മണം. ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.

പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.

പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.

മോണിറ്ററിലെ വെളിച്ചം മിന്നിമറയുന്നുണ്ടെങ്കില്‍ അത് ശരിയാക്കുക.

മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.

ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.

കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.

ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.

അസ്ഥി-പേശീ പ്രശ്‌നങ്ങള്‍

ഐ.ടി പ്രൊഫഷണലുകളില്‍ 67 ശതമാനം പേരും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പ്രധാനമായും കഴുത്ത്, പുറം, തോള്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുക. കൂടുതലും കഴുത്തിലെ വേദനയും സ്റ്റിഫ്‌നെസുമാണ്. മോണിറ്ററിന് മുന്നിലേക്ക് ആഞ്ഞിരുന്ന് ജോലി ചെയ്യുക, വളഞ്ഞ് കൂടി ഇരിക്കുക, കാലുകള്‍ തെറ്റായ നിലയില്‍ വെക്കുക, കഴുത്ത് വളച്ച് വെക്കുക. ജോലി ചെയ്യുമ്പോള്‍ മൊബൈല്‍ തോളിനും ചെവിയ്ക്കുമിടയില്‍ വെച്ച് ഫോണ്‍ ചെയ്യുക, ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുക തുടങ്ങിയവയൊക്കെയാണ് കഴുത്തിലെയും പുറത്തെയുമൊക്കെ പേശികള്‍ക്കും അസ്ഥികള്‍ക്കും നിരന്തരം ആയാസവും പരിക്കും ഏല്‍പ്പിക്കുന്നത്.

വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് അവ ഭേദമാക്കാനും പ്രതിരോധിക്കാനുമുള്ള മികച്ച വഴി.

ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക

നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.

കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.

കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.

തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.

ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.

പിന്നിലെ ചാര് 100-110 ഡിഗ്രിയെങ്കിലും പിന്നിലേക്കായിരിക്കുന്ന വിധത്തിലാവണം. കസേരയില്‍ പിന്നിലേക്ക് ചേര്‍ന്ന് ശരിയായി ചാരി ഇരിക്കണം.

ഉറപ്പുള്ളതും നട്ടെല്ലിന് താങ്ങുനല്‍കുന്ന വിധത്തിലുമുള്ള കസേരയില്‍ വേണം ഇരിക്കാന്‍. സാധാരണ കസേരയാണെങ്കില്‍ പിന്നില്‍ കുഷനോ ടവല്‍റോളോ ഉപയോഗിക്കുക.

പേപ്പറില്‍ നോക്കി ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ നേരേ നോക്കിയാല്‍ കാണാവുന്ന വിധം പേപ്പര്‍ ഒരു ഹോള്‍ഡറില്‍ ഉയര്‍ത്തി പിടിപ്പിക്കുക.

ഒരു മണിക്കൂറില്‍ ഒരിക്കലെങ്കിലും കസേരയില്‍ നിന്ന് എഴുന്നേറ്റ് കൈകാലുകളും കഴുത്തുമൊക്കെ ചലിപ്പിക്കുക, സ്‌ട്രെച്ച് ചെയ്യുക.

ഇടക്കിടെ എഴുന്നേറ്റ് വെള്ളം കുടിക്കണം. ദിവസം ഒന്നര ലിറ്ററെങ്കിലും വെള്ളം കുടിക്കാം.

ശരീരത്തിനും മനസ്സിനും അയവ് നല്‍കുന്ന റിലാക്‌സേഷന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, നൃത്തം തുടങ്ങിയവ ശീലമാക്കുക.
{[['']]}

ശരീരത്തില്‍ സോഡിയം കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ ചെറുക്കാം?

Kerala tv show and newsനിങ്ങളറിയണം സോഡിയം കുറയുന്നത്‌ 

ശരീരത്തില്‍ സോഡിയം കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ ചെറുക്കാം? ഡോ.ബി.പത്മകുമാര്‍ (അഡീ. പ്രൊഫസര്‍-മെഡിസിന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...


ഭവാനിയമ്മയെ പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് സ്‌ട്രോക്ക് ഉണ്ടാകാന്‍ കാരണമായത്. ശരീരത്തിന്റെ വലതുവശമാണ് തളര്‍ന്നത്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെ ചികിത്സ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായി. തളര്‍ന്ന കൈകാലുകള്‍ പതുക്കെ അനക്കാനും ആളുകളെ തിരിച്ചറിയാനും തുടങ്ങി. രണ്ടു ദിവസം കൂടി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതുമാണ്. പെട്ടെന്നാണ് രോഗിയുടെ അവസ്ഥ വീണ്ടും വഷളായത്. വിളിച്ചാല്‍ യാതൊരു പ്രതികരണവുമില്ല. വെള്ളവും ഭക്ഷണവുമൊന്നും കഴിക്കുന്നില്ല. എപ്പോഴും മയക്കമാണ്, ഒരു അര്‍ധബോധാവസ്ഥ പോലെ.

ഡോക്ടര്‍ വന്നു, പരിശോധിച്ചു. ചില രക്തപരിശോധനകളും നിര്‍ദേശിച്ചു. രക്തത്തിന്റെ റിസള്‍ട്ടുകള്‍ വന്നപ്പോഴാണ് കാര്യം മനസ്സിലായത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഉടന്‍തന്നെ സാന്ദ്രത കൂടിയ സോഡിയം ക്ലോറൈഡ് ലായനി ഡ്രിപ്പായി നല്‍കി. ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ കണ്ണു തുറന്നു. പരിചയമുള്ളവരെ കാണുമ്പോള്‍ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. കുറേശ്ശെയായി വെള്ളവും കുടിച്ചു. എല്ലാവര്‍ക്കും ആശ്വാസമായി.

പ്രമേഹവും രക്തസമ്മര്‍ദവുംപോലെ സുപരിചിതമായിമാറിയിരിക്കുന്നു സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങളും. ഛര്‍ദി അതിസാരത്തെത്തുടര്‍ന്ന് അമിതക്ഷീണമനുഭവപ്പെടുമ്പോഴും മൂത്രംപോകാനായി ഉപയോഗിക്കുന്ന ഡൈയൂററ്റിക്‌സ് ഗുളികകള്‍ കഴിച്ചതിനുശേഷം തളര്‍ച്ചയുണ്ടാകുമ്പോഴും ഡോക്ടര്‍മാര്‍ പറയാറുണ്ട് സോഡിയം കുറഞ്ഞതാണ് കാരണമെന്ന്. വ്യാപകമായ പരിശോധനാസംവിധാനങ്ങളും പ്രശ്‌നത്തെപ്പറ്റിയുള്ള തികഞ്ഞ അവബോധവും സോഡിയം കുറയുമ്പോഴുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ഉപ്പാണ് എല്ലാം

ശരീരത്തിനാവശ്യമായ സോഡിയത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെ (സോഡിയം ക്ലോറൈഡ്) ആണ്. മത്സ്യം, മാംസം, റൊട്ടി, മുട്ട, പാല്‍ ഉല്പന്നങ്ങള്‍ തുടങ്ങിയവയാണ് സോഡിയത്തിന്റെ മറ്റു പ്രധാന സ്രോതസ്സുകള്‍.

ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ നാഡീഞരമ്പുകളിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും ഈ അമൂല്യമൂലകം തന്നെ വേണം.

രക്തത്തിലെ സോഡിയത്തിന്റെ സാധാരണ നില 136 മുതല്‍ 196 മി. ഇക്വലന്‍സ്/ലിറ്റര്‍ ആണ്. സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഈ അവസ്ഥയെ ഹൈമോ നൈട്രീമിയ എന്നു വിളിക്കുന്നു. ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്നുതന്നെ കണ്ടെത്താവുന്നതാണ് ഹൈമോ നൈട്രീമിയ. എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കുവാനും കഴിയും. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സോഡിയം കറുയുന്ന സാഹചര്യംകൂടി കണക്കിലെടുക്കണമെന്നുമാത്രം.

കാരണങ്ങള്‍

നിരവധി ശാരീരിക പ്രശ്‌നങ്ങള്‍മൂലം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാം. ഏറ്റവും പ്രധാനം ഛര്‍ദി-അതിസാരരോഗങ്ങളാണ്. ഛര്‍ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നത് സോഡിയം അടങ്ങിയ ജലാംശമാണ്. അതു പരിഹരിക്കാനായി ശുദ്ധജലം മാത്രം നല്‍കുകയും അതേസമയം സോഡിയത്തിന്റെ നഷ്ടം പരിഹരിക്കപ്പെടാതെയിരിക്കുകയും ചെയ്യുമ്പോള്‍ ഈ മരു ന്നുകളുടെ ഉപയോഗത്തെത്തുടര്‍ന്ന് ശരീരത്തില്‍നിന്നും ജലാംശവും ലവണാംശവും ഒരുപോലെ നഷ്ടപ്പെടുന്നു. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം കടുതലായി പ്രകടമാകുന്നത്.

പക്ഷാഘാതത്തെത്തുടര്‍ന്നും മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്നുമൊക്കെ രോഗിയുടെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതും സോഡിയം കുറഞ്ഞതുമൂലമാകാം. മറ്റ് മസ്തിഷ്‌കരോഗങ്ങളായ മെനിഞ്ചൈറ്റിസ്, എന്‍സിഫ്‌ലൈറ്റിസ്, തലച്ചോറിനേല്‍ക്കുന്ന പരിക്കുകള്‍, തലച്ചോറില്‍ പഴുപ്പുണ്ടാവുക തുടങ്ങിയവയും സോഡിയം കുറയാന്‍ ഇടയാക്കാം. പിറ്റിയൂട്ടറി ഗ്രന്ഥി അമിതമായി ഉല്പാദിപ്പിക്കുന്ന ആന്റി ഡൈയൂററ്റിക് ഹോര്‍മോണിന്റെ (എ.ഡി.എച്ച്) പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് സോഡിയം കുറയുന്നത്. എ.ഡി.എച്ച്. വൃക്കനാളികളില്‍ പ്രവര്‍ത്തിച്ച് കൂടുതല്‍ ജലാംശം ആഗിരണം ചെയ്യാന്‍ ഇടയാക്കുന്നു. തുടര്‍ന്ന് രക്തത്തിലെ സോഡിയത്തിന്റെ അളവ് ആപേക്ഷികമായി കുറയുന്നു. ശ്വാസകോശം, പാന്‍ക്രിയാസ്, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദത്തെത്തുടര്‍ന്നും ശ്വാസകോശ രോഗങ്ങള്‍, തൈറോയിഡ് തകരാറുകള്‍, പിറ്റൂട്ടറി ഗ്രന്ഥിയുടെ തകരാറുകള്‍ തുടങ്ങിയവ മൂലവും സോഡിയം കുറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളിലും സോഡിയത്തിന്റെ അളവ് കുറയാം. സിറോസിസ് പോലെയുള്ള കരള്‍ രോഗങ്ങള്‍, ഹൃദയസ്തംഭനം, വൃക്കസ്തംഭനം തുടങ്ങിയവയെല്ലാം നീരുണ്ടാകുന്നതിനും സോഡിയം കുറയുന്നതിനുമിടയാക്കാം.

അധികമായാല്‍ വെള്ളവും...

വൃക്കകള്‍ക്കു മൂത്രമായി വിസര്‍ജിച്ചുകളയാവുന്നതിലേറെ വെള്ളം കുടിക്കുന്നതിനെത്തുടര്‍ന്നും സോഡിയം കുറയാം. സാധാരണഗതിയില്‍ പ്രതിദിനം 25 ലിറ്റര്‍ മൂത്രം വരെ വൃക്കകള്‍ക്ക് വിസര്‍ജിക്കാം. എന്നാല്‍, വൃക്കത്തകരാറുകളെത്തുടര്‍ന്നും വൃക്കകളെ തോല്പിക്കാനെന്നരീതിയില്‍ അമിതമായി വെള്ളം അകത്താക്കിയാലും ശരീരത്തില്‍ ജലാംശം കൂടുകയും സോഡിയം കുറയുകയും ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങളുള്ളവരിലും ഈയൊരു പ്രതിഭാസം കണ്ടുവരാറുണ്ട്. മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും തൊണ്ടയും വായും വരളാനിടയാക്കിയെന്നുവരാം. ഇതും ധാരാളം വെള്ളം കുടിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്നു.

സ്വഭാവവ്യത്യാസം മുതല്‍ അബോധാവസ്ഥ വരെ

സോഡിയം കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് തലച്ചോറിലെ കോശങ്ങളെയാണ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് 136-ല്‍ കുറയുമ്പോള്‍തന്നെ ഹൈപ്പോ നെട്രീമിയ എന്നു പറയാമെങ്കിലും പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കിയെന്നുവരികയില്ല. സോഡിയത്തിന്റെ അളവിനേക്കാള്‍ സോഡിയം കുറയുന്ന വേഗതയാണ് പ്രധാനം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്.

തുടക്കത്തില്‍ ക്ഷീണം, തലവേദന, നേരിയ തോതില്‍ സ്വഭാവവ്യതിയാനം, ആശയക്കുഴപ്പം, ആളുകളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടമാകാം. സോഡിയത്തിന്റെ നില വീണ്ടും കുറയുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടമാകുന്നു. സോഡിയത്തിന്റെ അളവ് 118-ല്‍ കുറയുമ്പോള്‍ രോഗി അപസ്മാരലക്ഷണങ്ങള്‍ പ്രകടമാക്കിയെന്നുംവരാം. തുടര്‍ന്ന് സമയബന്ധിതമായി സോഡിയത്തിന്റെ നില സാധാരണ ഗതിയിലാക്കിയില്ലെങ്കില്‍ കോമ എന്നു പറയുന്ന ഗാഢമായ അബോധവസ്ഥയിലെത്തുന്ന രോഗിക്ക് മരണംപോലും സംഭവിക്കാം.

രോഗനിര്‍ണയവും ചികിത്സയും പ്രായേണ ഏളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാന്‍ പലപ്പോഴും വൈകാറുണ്ട്. സോഡിയം കുറയാനുള്ള സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍തന്നെ രക്തത്തിലെ സോഡിയത്തിന്റെ നില പരിശോധിച്ചുനോക്കേണ്ടതുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ശയ്യാവലംബിയായി കഴിയുന്നവര്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയത്തിന്റെ അളവ് പരിശോധിക്കണം. വയറിളക്കരോഗങ്ങളെത്തുടര്‍ന്നും തുടര്‍ച്ചയായ ഛര്‍ദിക്കുശേഷവും അമിതമായി ക്ഷീണമനുഭവപ്പെടുമ്പോഴും കുറഞ്ഞ സോഡിയമാണോ പ്രശ്‌നകാരണമെന്ന് അന്വേഷിക്കണം.

സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയുമ്പോള്‍ സാന്ദ്രതകൂടിയ സോഡിയം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നല്‍കേണ്ടിവരും. വളരെ ചെറിയ അളവില്‍മാത്രം സോഡിയം കുറയുന്ന അവസരങ്ങളില്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറച്ചാല്‍ മാത്രം മതിയാകും.

മുന്‍കരുതലുകള്‍

ഛര്‍ദി അതിസാര രോഗങ്ങളെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ശുദ്ധജലം മാത്രം കൊടുത്താല്‍ പോരാ. പകരം ഉപ്പു ചേര്‍ത്ത വെള്ളമാണ് കുടിക്കാന്‍ കൊടുക്കേണ്ടത്. നന്നായി തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം ക്ഷീണമകറ്റാന്‍ സഹായിക്കും.
കായികാധ്വാനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പടാനിടയുണ്ട്. ക്ഷീണം തോന്നുമ്പോള്‍ ഉപ്പു ചേര്‍ത്ത വെള്ളമാണ് ധാരാളമായി കുടിക്കേണ്ടത്.

മസ്തിഷ്‌കാഘാതം വന്ന രോഗികള്‍ അസാധാരണമായി പെരുമാറുമ്പോഴും അബോധാവസ്ഥയിലാകുമ്പോഴും സോഡിയം കുറഞ്ഞതാണോ കാരണം എന്നു പരിശോധിക്കണം. വെള്ളം കുടിക്കാന്‍ നല്‍കുമ്പോള്‍ ആവശ്യത്തിന് മാത്രമാകാന്‍ ശ്രദ്ധിക്കണം.

ദീര്‍ഘനാള്‍ ശയ്യാവലംബിയായി കഴിയുന്നവരില്‍ പുറത്തു പോകുന്ന മൂത്രത്തിന്റെ അളവ് നോക്കി അതിനേക്കാള്‍ കുറവായിരിക്കണം കുടിക്കാനായി നല്‍കുന്ന വെള്ളം. നീരു കുറയാനായി മൂത്ര ഉല്പാദനത്തെ സഹായിക്കുന്ന ഡൈയുററ്റിക്‌സ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കൃത്യമായ അളവിലും തവണകളിലും കഴിക്കുക. ശരീരത്തില്‍ നീരുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉപ്പുമാത്രം കുറയ്ക്കാതെ ഉപ്പും വെള്ളവും ഒരുപോലെ കുറയ്ക്കുക.
{[['']]}

വീട്ടില്‍ തയ്യാറാക്കാവുന്ന മധുരം നിറഞ്ഞ പലഹാരങ്ങള്‍ തയ്യാറാക്കിയത് :

Kerala tv show and newsനുണയാം മധുരം 

വീട്ടില്‍ തയ്യാറാക്കാവുന്ന മധുരം നിറഞ്ഞ പലഹാരങ്ങള്‍തയ്യാറാക്കിയത് : രുക്മിണി രാഘവന്‍, വടക്കന്‍ പറവൂര്‍



മസൂര്‍പാക്ക്
കടലമാവ് ഒരു കപ്പ്
നെയ്യ് രണ്ട് കപ്പ്
പഞ്ചസാര മൂന്ന് കപ്പ്

ചുവടുകട്ടിയുള്ള പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇളം പാവാകുമ്പോള്‍ അതില്‍ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറേശ്ശെയായി കട്ട തട്ടാതെ വിതറി ഇളക്കിക്കൊണ്ടിരിക്കുക. നെയ്യും കുറേശ്ശെയായി ഒഴിച്ച് പതഞ്ഞ് പൊങ്ങി പിരിഞ്ഞുവരുമ്പോള്‍ വാങ്ങി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ച് നിരത്തുക. ചൂടോടെ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചുവെക്കുക. നന്നായി തണുത്തശേഷം ഉപയോഗിക്കാം. നെയ്യിന്റെ കൂടെ കുറച്ച് ഡാല്‍ഡയും ചേര്‍ക്കാം. നെയ്യ്, പഞ്ചസാര എന്നിവ അളവ് കുറച്ചും മൈസൂര്‍പാക്ക് തയ്യാറാക്കാം.

റവ കേസരി
റവ ഒരു കപ്പ്
പഞ്ചസാര രണ്ട് കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,
മഞ്ഞ കേസരി പൗഡര്‍ ആവശ്യത്തിന്

പരന്ന പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് നുറുക്കിയ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. റവയും നെയ്യൊഴിച്ച് ചുമപ്പുനിറത്തില്‍ മണം വരത്തക്ക വണ്ണം വറുത്തെടുക്കുക. നാല് കപ്പ് വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ റവ കുറേശ്ശെയായി വിതറി കട്ടകെട്ടാതെ ഇളക്കി റവ വെന്തശേഷം പഞ്ചസാര ചേര്‍ക്കുക. നന്നായി ഇളക്കി കേസരി പൗഡറും ചേര്‍ത്തിളക്കി നെയ്യും ഒഴിച്ച് ചുരുണ്ടുവരുന്ന പാകത്തിന് വാങ്ങി അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏതെങ്കിലും പാത്രത്തില്‍ നെയ് പുരട്ടി അതില്‍ കേസരി ഇട്ടു നിരത്തുക. തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങളായി മുറിച്ചെടുക്കാം.

തേങ്ങ ബര്‍ഫി
തേങ്ങ ഒന്ന്
(തേങ്ങ തിരുമ്മി മിക്‌സിയില്‍ ഇട്ട് ചെറുതായി ചതച്ചെടുക്കുക.)
പഞ്ചസാര 400 ഗ്രാം
നെയ്യ് നാല് ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്

പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് വെള്ളം ഒഴിച്ച് പാവാക്കി അതില്‍ തേങ്ങയിട്ട് ഇളക്കുക. നന്നായി ചുരുണ്ടുവരുന്നതുവരെ ഇളക്കി നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നെയ് പുരട്ടിയ പരന്ന പാത്രത്തില്‍ ഇട്ടു നിരത്തുക. ചൂടോടെ ഇഷ്ട ആകൃതിയില്‍ മുറിച്ചുവെയ്ക്കുക. ആറിയ ശേഷം അടര്‍ത്തിയെടുക്കുക. (തേങ്ങ ബര്‍ഫി ഇളക്കുമ്പോള്‍ അതില്‍ രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ വറുത്തുപൊടിച്ച പൊടിയോ അല്ലെങ്കില്‍ അമുല്‍ പാല്‍ പൗഡറോ ചേര്‍ക്കാം.)

ഓറഞ്ച് ബര്‍ഫി
കടലമാവ് ഒരുകപ്പ്
പഞ്ചസാര ഒന്നേകാല്‍ കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
വെള്ളം അരകപ്പ്
ജാതിക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
ഓറഞ്ച് നിറം ആവശ്യത്തിന്

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് ഉരുകുമ്പോള്‍ കടലമാവിട്ടു ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന്‌വാങ്ങുക. പഞ്ചസാരയില്‍ വെള്ളമൊഴിച്ചു ചൂടാക്കി പാനിയാക്കുക. ഇതിലേയക്ക് കടലമാവ്, നിറം എന്നിവ ചേര്‍ത്തുചെറുതീയില്‍ ഇളക്കുക. വെള്ളം നന്നായി വറ്റുമ്പോള്‍ ജാതിക്കാപ്പൊടി ചേര്‍ക്കുക.നന്നായി ഇളക്കി നെയ്യ് പുരട്ടിയ പ്ലേറ്റിലേയ്ക്ക്മാറ്റിയ ശേഷം ഓറഞ്ചിന്റെ ആകൃതിയില്‍ ചെറിയ ഉരുളകളാക്കി ഉരുട്ടുക.

പാല്‍പേട
പാല്‍പ്പൊടി രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരുഇടത്തരം ഡപ്പി
കുങ്കുമപ്പൂവ് ഒരുനുള്ള്
ബട്ടര്‍ രണ്ട്‌ടേബിള്‍സ്പൂണ്‍
നെയ്യ് രണ്ട് ടീസ്പൂണ്‍
ചുവടുകട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്തുനന്നായി ഇളക്കി യോജിപ്പിക്കുക. കട്ടകെട്ടരുത്. സൂക്ഷിക്കണം. (കട്ടിയുള്ള ഇഡ്ഡലി മാവിന്റെ പാകം). ഇതിലേക്ക് ബട്ടറും നെയ്യും ചേര്‍ത്തു ചെറുതീയില്‍ ഇളക്കുക. ഇതിലേയ്ക്ക് അല്പം പാലില്‍ കുങ്കുമപ്പൂവ് കലക്കിയത് ചേര്‍ക്കുക. അടിക്കു പിടിക്കാതെ ഇളക്കുക. ഒരുനുള്ള് ഏലയ്ക്കാെപ്പാടി കൂടി ചേര്‍ത്ത് ഇളക്കി അലപം കഴിയുമ്പോള്‍ ഉരുണ്ട് വരും അപ്പോള്‍ തീയണച്ച് വാങ്ങുക.തണുക്കുമ്പോള്‍ കൈയില്‍ നെയ്യ് പുരട്ടി വലിയ ഉരുളയാക്കി അല്പം കനത്തില്‍ ഇ ഷ്ടമുള്ള ആക്യതിയില്‍ മുറിച്ചെടുക്കാം.
{[['']]}

ലോക മൊബൈല്‍ കോണ്‍ഗ്രസിലെ പ്രായം കുറഞ്ഞ പ്രസംഗകനായി മലയാളി സംരംഭകന്‍

Kerala tv show and news
Rohildev N.V

കൊച്ചി: പ്രശസ്തമായ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍.

സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുള്ള ആര്‍.എച്ച്.എല്‍. വിഷന്‍ ടെക്‌നോളജീസിന്റെ സി.ഇ.ഒ. ആയ രോഹില്‍ദേവ് എന്ന 23 കാരനാണ് പ്രായം കുറഞ്ഞ പ്രാസംഗികനാകുന്നത്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 24 മുതല്‍ 27 വരെയാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഐ.ബി.എമ്മിന്റെ സിഇഒ വിര്‍ജീനിയ റോമറ്റി തുടങ്ങിയവര്‍ക്കൊപ്പമാണ് രോഹില്‍ദേവും പങ്കെടുക്കുന്നത്.

കൈവിരലില്‍ ധരിച്ച് ഏത് ഉപകരണവും നിയന്ത്രിക്കാനാകുന്ന 'ഫിന്‍ ' ആണ് ആര്‍.എച്ച്.എല്‍. വികസിപ്പിച്ച ശ്രദ്ധേയമായ ഉപകരണം.

'ഫിന്‍' വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിനായി ഒരുലക്ഷം യു.എസ്. ഡോളര്‍ സമാഹരിക്കാനായി ക്രൗഡ്ഫണ്ടിങ് ഇടമായ ഇന്‍ഡിയേഗോ ഗോയില്‍ ആര്‍.എച്ച്.എല്‍. പ്രചാരണ പരിപാടിക്കും തുടക്കമിട്ടിരുന്നു. 

സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍നിന്ന് മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍
Posted on Jan 18, 2014
കൊച്ചി: കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഈ മോതിരം വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങി.

വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ .

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ആര്‍എച്ച്എല്‍ വിഷന്‍ ഫിന്നിന്റെ പ്രാഥമികരൂപം ഉണ്ടാക്കി പരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ജൂണ്‍ മാസത്തോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലും ടെസ്റ്റിങ്ങും പൂര്‍ത്തിയാക്കി ഡെവലപ്പേഴ്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാകുമെന്നും സെപ്റ്റംബര്‍ മാസത്തോടെ ഫിന്‍ വിപണിയിലെത്തിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്.

കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും.

വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും.

വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും.

സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്.
{[['']]}

നിങ്ങള്‍ ഉറങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ രോഗങ്ങളോട് പടവെട്ടും


Kerala tv show and news



സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ആകട്ടെ; സാധാരണഗതിയില്‍ നമ്മള്‍ ഉറങ്ങുമ്പോഴാണ് അവ ചാര്‍ജുചെയ്യാന്‍ വെയ്ക്കുക. ആ ഉപകരണത്തിന്റെ പ്രൊസസിങ് ശേഷി ഉപയോഗിക്കപ്പെടാതെ ഇരിക്കുന്ന സമയമാണത്. ഒരര്‍ഥത്തില്‍ അത് പാഴാവുകയാണ്.

എന്നാല്‍ , രാത്രിയില്‍ നിങ്ങളുറങ്ങുന്ന വേളയില്‍ ഫോണിന്റെ അല്ലെങ്കില്‍ ടാബിന്റെ പ്രോസസിങ് ശേഷി, പ്രോട്ടീന്‍ ശ്രേണികള്‍ കണ്ടെത്താന്‍ ഉപയോഗിച്ചാലോ. അതുവഴി, അള്‍ഷൈമേഴ്‌സ് രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ കഴിഞ്ഞാലോ. തീര്‍ച്ചയായും ഇത് പുതിയൊരു സാധ്യതയാണ്.

ഈ പുത്തന്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് രംഗത്തെത്തിയിരിക്കുന്നു. സാംസങിന്റെ സഹായത്തോടെ വിയന്ന സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ ആപ്പിന്റെ പേര് 'പവര്‍ സ്ലീപ്പ്' ( Power Sleep ) എന്നാണ്. 

അലാറാം ക്ലോക്ക് പോലെ പ്രവര്‍ത്തിക്കുന്ന 'പവര്‍ സ്ലീപ്പ്' ആപ്പ് വഴി, വിയന്ന സര്‍വകലാശാലയിലെ 'സിമിലാരിറ്റി മാട്രിക്‌സ് ഓഫ് പ്ലോട്ടിന്‍സ്' ( SIMAP ) സെര്‍വറില്‍നിന്നാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കണക്കുകൂട്ടല്‍ നടത്താനുള്ള ഡേറ്റ ലഭിക്കുക. 

ഡേറ്റ ലഭിച്ചാലുടന്‍ സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ കണക്കൂകൂട്ടല്‍ ആരംഭിക്കും. സ്മാര്‍ട്ട്‌ഫോണില്‍ സെറ്റ് ചെയ്തിട്ടുള്ള അലാറാം മുഴങ്ങുമ്പോള്‍ , കണക്കുകൂട്ടല്‍ പ്രക്രിയ അവസാനിക്കുകയും, ഡേറ്റാ പാക്കേജ് SIMAP ഡേറ്റാബേസില്‍ റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. 

വ്യത്യസ്ത കമ്പ്യൂട്ടറുകള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്ന BOINC സാങ്കേതികവിദ്യയാണ് പവര്‍ സ്ലീപ്പ് ഉപയോഗിക്കുന്നത്. ഫോണിലെ ഉപയോഗമില്ലാതിരിക്കുന്ന പ്രോസസിങ് ശേഷി പ്രോട്ടീന്‍ പഠനത്തിന് ഉപയോഗിക്കുമെന്നല്ലാതെ, ഫോണിലുള്ള ഒരു പേഴ്‌സണല്‍ ഡേറ്റയും പവര്‍ സ്ലീപ്പ് ഉപയോഗിക്കില്ല. 

ആന്‍ഡ്രോയ്ഡ് 2.3 മുതല്‍ മുകളിലോട്ടുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമേ നിലവില്‍ പവര്‍ സ്ലീപ്പ് പ്രവര്‍ത്തിക്കൂ. സാംസങിന്റെ ആപ്പ് സ്റ്റോറില്‍നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. 

ഈ സ്വഭാവത്തില്‍പെട്ട ആദ്യ ആപ്പല്ല പവര്‍ സ്ലീപ്പ്. അമേരിക്കയില്‍ ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌പേസ് സയന്‍സസ് ലബോറട്ടറി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ BOINC ( Berkeley Open Infrastructure for Network Computing ) ഉദാഹരണം. ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനും, ഭൂകമ്പനങ്ങള്‍ നിരീക്ഷിക്കാനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒന്നാണ് BOINC.
{[['']]}

പേടകത്തിന്റെ ആദ്യരൂപം തയ്യാര്‍ ; ബഹിരാകാശത്ത് ആളെ അയയ്ക്കാന്‍ ഇന്ത്യന്‍ശ്രമം ഊര്‍ജിതമാകുന്നു

Kerala tv show and news
ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകത്തിന്റെ രേഖകള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിലെ ഡോ.ജയാക്കര്‍ വേദമാണിക്യം, ഐ എസ് ആര്‍ ഒ യിലെ ജോണ്‍ പി. സഖറിയയ്ക്ക് കൈമാറുന്നു. ചിത്രം കടപ്പാട് : HAL


ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിക്കുന്ന ഒരു റോക്കറ്റില്‍ , രാജ്യം സ്വന്തംനിലയ്ക്ക് രൂപകല്‍പ്പന ചെയ്ത പേടകത്തില്‍ , ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് സുരക്ഷിതമായി അയയ്ക്കുക എന്നത് ഐ എസ് ആര്‍ ഒ യുടെ എക്കാലത്തെയും സ്വപ്‌നമാണ്. 

ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക്, ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ചെറുപേടകത്തിന്റെ ( space capsule ) പ്രാഥമക രൂപം തയ്യാറായി. 

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ 'ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്' ( HAL) അധികൃതര്‍ , പേടകത്തിന്റെ രൂപരേഖയും മറ്റ് വിവരങ്ങളും ഐ എസ് ആര്‍ ഒ യ്ക്ക് കൈമാറി. ഐ എസ് ആര്‍ ഒ യുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിനാണ് (വി.എസ്.എസ്.സി.) ഇതു കൈമാറിയത്. 

പേടകം സംബന്ധിച്ച രേഖകള്‍ ബാംഗ്ലൂരില്‍ വി.എസ്.എസ്.സി. ഡയറക്ടര്‍ ജോണ്‍ പി. സഖറിയയെ എച്ച്.എ.എല്‍. എയ്‌റോ സ്‌പേസ് വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ ഡോ. ജയാകര്‍ വേദമാണിക്യം ഏല്‍പ്പിച്ചു.

ഐ എസ് ആര്‍ ഒ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ , 'ജിയോ-സിംക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3' ( Geo-synchronous Satellite Launch Vehicle Mark III ) എന്ന ഏറ്റവും പുതിയ ഭീമന്‍ റോക്കറ്റില്‍ , മനുഷ്യനെ അയയ്ക്കാനുള്ള പേടകം അടുത്ത മെയിലോ ജൂണിലോ ശ്രീഹരിക്കോട്ടയില്‍നിന്ന് പരീക്ഷണാര്‍ഥം വിക്ഷേപിക്കുമെന്ന്, ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകമെങ്കിലും, ആദ്യവിക്ഷേപണത്തില്‍ അതില്‍ മനുഷ്യരോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാകില്ല. പേടകം ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന്റെയും, സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്നതിന്റെയും ഭൗതികപ്രശ്‌നങ്ങളാകും ആദ്യം പഠനവിധേയമാക്കുക.

പോര്‍ട്ട് ബ്ലെയറില്‍നിന്ന് 400-500 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പേടകം തിരിച്ചിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്, ഐ എസ് ആര്‍ ഒ മേധാവി കെ.രാധാകൃഷ്ണനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. 

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ 12,500 കോടി രൂപയാണ് ഐ എസ് ആര്‍ ഒ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ അത് അനുവദിച്ചാല്‍ , കുറഞ്ഞത് ഏഴ് വര്‍ഷത്തിനകം ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയുമെന്ന് ഐ എസ് ആര്‍ ഒ കരുതുന്നു. 

മനുഷ്യനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യവിജയം ഐ എസ് ആര്‍ ഒ നേടിയത് 2007 ജനവരി 22 നായിരുന്നു. 'സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ് ' (എസ് ആര്‍ ഇ1) എന്ന പുനരുപയോഗ പേടകം വിജയകരമായി വിക്ഷേപിച്ച് വീണ്ടെടുത്തപ്പോഴായിരുന്നു അത്. 

ഭ്രമണപഥത്തില്‍നിന്ന് ഒരു പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അതിനുമുമ്പ് കഴിഞ്ഞിരുന്നത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു. ആ ഗണത്തിലേക്കാണ് എസ്.ആര്‍ ഇ1 വിജയകരമായി വീണ്ടെടുക്കുക വഴി ഇന്ത്യയും എത്തിയത്. 
{[['']]}

കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍.

Kerala tv show and news
സൗദിയിലെ വിദേശികള്‍ കഴിഞ്ഞവര്‍ഷം നാട്ടിലേക്ക് അയച്ചത് 148 ബില്യന്‍ റിയാല്‍

റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍. സൗദി മോണിറ്ററിങ് ഏജന്‍സി (സാമ) യുടെ റിപോര്‍ട്ടിലാണ് വിദേശികളുടെ പുറമേക്കുള്ള പണം അയച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. 2012ല്‍ 125 ബില്ല്യന്‍ റിയാലാണ് വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. പണം അയക്കുന്നതില്‍ 2012നെ അപേക്ഷിച്ച് 2013ല്‍ 18 ശതമാനം വര്‍ധനയാണ് പ്രകടമായത്.

സൗദിയിലെ 74 ലക്ഷം വിദേശി തൊഴിലാളികളില്‍ ശരാശരി ഒരു തൊഴിലാളി 2013ല്‍ നാട്ടിലയച്ചത് 20,000 റിയാലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയിലെ തൊഴിലാളികള്‍ വിദേശങ്ങളിലേക്ക് അയച്ച സംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രകടമാണ്. 2004ല്‍ 36 ബില്ല്യന്‍ റിയാലാണ് അയച്ചത്. 2005ല്‍ 40 ബില്ല്യന്‍ , 2006ല്‍ 44 ബില്ല്യന്‍ , 2007ല്‍ 66 ബില്ല്യന്‍ , 2008ല്‍ 86 ബില്ല്യന്‍ , 2009ല്‍ 98, 2010ല്‍ 110 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വര്‍ഷം സൗദി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത് 76 ബില്ല്യന്‍ റിയാലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

വിദേശികള്‍ പണം അയക്കുന്നതില്‍ പ്രകടമായ വര്‍ധനയുടെ പ്രധാന കാരണം ബിനാമി ബിസിനസാണെന്ന് ത്വാഇഫ് യൂനിവേഴ്‌സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. സാലിം ബാഅ്ജാജ അഭിപ്രായപ്പെട്ടു. സൗദിയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ ചില്ലറ വില്‍പ്പന രംഗത്തു ജോലി ചെയ്യുന്നവരാണ്. ഇവരില്‍ വലിയൊരു വിഭാഗം ബിനാമി ബിസിനസുകാരാണ്. 
{[['']]}

ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം.

ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലംKerala tv show and news
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം. അടുത്തവര്‍ഷം മുതല്‍ അയക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് നെറ്റ് ലഭ്യമാക്കാന്‍ പോകുന്നത്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും. സാധാരണ കൃത്രിമോപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതായിരിക്കും ഈ ഉപഗ്രഹങ്ങള്‍ .ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വന്‍നിക്ഷേപം വേണ്ടിവരുന്ന പദ്ധതിക്ക് പണമില്ലാത്തരാജ്യങ്ങള്‍ക്കും ഇതിലൂടെ നെറ്റ് കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
{[['']]}

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും.

എന്‍ജിനീയറിംഗ് പ്രവേശനം: കണക്കിന് 45% മാര്‍ക്കുള്ളവര്‍ക്കും സാധ്യമാകും









Kerala tv show and news


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും. മന്ത്രിസഭാ യോഗമാണ് 50 ശതമാനം എന്നത് ഉപാധികളോടെ 45 ശതമാനമാക്കി നിജപ്പെടുത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി എന്നീ രണ്ട് വിഷയങ്ങള്‍ക്കും കൂടി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി.

അതേസമയം കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പഴയപോലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും.

ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് കണക്കിന് മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ അവസരം നഷ്ടമാകുമെന്ന് മാനേജ്‌മെന്റുകള്‍ പരാതി ഉന്നയിച്ചിരുന്നു.

നേരത്തെ കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമായിരുന്നുള്ളു. അതേസമയം എഐസിടിഇ മാനദണ്ഡ പ്രകാരം 45 ശതമാനം മാര്‍ക്ക് മതി. എഐസിടിഇയുടെ മാനദണ്ഡം അനുസരിച്ച് പ്രവേശനം സാധ്യമാക്കണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം.

കണക്കിന് മാര്‍ക്ക് കുറവാണെന്ന കാരണത്താല്‍ കുട്ടികള്‍ എന്‍ജീനിയറിംഗ് അഡ്മിഷനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായും മാനെജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു. 
{[['']]}

പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം

Kerala tv show and news
പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം
അശ്വതിക്ക് ഇനി ബ്രിട്ടണില്‍ പഠിക്കാം, അതും സര്‍ക്കാര്‍ ചിലവില്‍. അശ്വതിക്ക് മുന്നില്‍ ഇങ്ങനെയൊരു വഴി തുറന്നതോടെ ഏറെ സന്തോഷിക്കുന്നത് അശ്വതിയുടെ കുടുംബം മാത്രമല്ല, അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും കൂടിയാണ്. പിതാവ് മനു വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അശ്വതിയും സഹോദരിയും പഠിച്ച് മിടുക്കരായി മാറിയത്. ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പെസ്റ്റലോസി സ്‌കോളര്‍ഷിപ്പ് ഈ പത്താംക്ലാസ്സുകാരിയെ തേടിയെത്തിയപ്പോള്‍ അത് അര്‍ഹിക്കുന്ന കരങ്ങളിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും. ഒപ്പം ഈ അംഗീകാരം ലഭിക്കുന്ന ഏക മലയാളിയെന്ന പേരും അശ്വതിക്ക് സ്വന്തം.

ചിറയിന്‍കീഴ് മുടപുരം ശ്രീനിലയത്തില്‍ മനുവിന്റെയും ഗീതയുടെയും മകളായ അശ്വതി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ പിതാവ് മനു ഏറെ ക്ലേശിക്കുന്നതിനിടെയാണ് ഈ അംഗീകാരം അശ്വതിയെ തേടിയെത്തുന്നത്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനത്തോടെയാണ് അശ്വതി പരീക്ഷ എഴുതിയത്. പ്രാഥമീക പരീക്ഷയ്ക്ക് ശേഷം ബാംഗ്ലൂരില്‍ ഇന്‍ര്‍വ്യൂവും നടന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വതി പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അറിയിപ്പ് സ്‌കൂളിലെത്തുകയായിരുന്നു. തുടര്‍ പഠനത്തിനായി അശ്വതിയെ ബ്രിട്ടനിലെത്തുന്നതിന് ക്ഷണിച്ചും സന്ദേശമുണ്ട്. പഠനത്തിന്റെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഈ നേട്ടത്തില്‍ അശ്വതി ഏറെ നന്ദി പറയുന്നത് അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമാണ്. ഇംഗ്ലീഷ് അദ്ധ്യാപകന്‍ മനോജിന്റെ പ്രോത്സാഹനം അശ്വതിക്ക് ഏറെ പ്രചോദനം നല്‍കി. പരീക്ഷയുടെ എല്ലാ ഘട്ടത്തിലും അശ്വതിക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കിയതായി അശ്വതി സ്മരിച്ചു.

പഠനശേഷം ആരോഗ്യമേഖലയില്‍ ജോലി ചെയ്യണമെന്നാണ് അശ്വതിയുടെ ആഗ്രഹം.

{[['']]}

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ
പരാജയപ്പെട്ട മോഷണശ്രമത്തിനിടയിൽ കാവൽനായിൽനിന്ന് രക്ഷപ്പെടാനാണ് മോസസ് ഓടിയത്. കൊള്ളത്തലവനായ മോസസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഈ ഓട്ടം വിശുദ്ധിയിലേക്കാണെന്ന്. ചെറുപ്പം മുതൽ അടിമയായിരുന്ന മോസസിന്റെ ജന്മസിദ്ധമായ മോഷണ സ്വഭാവമാണ് അവനെ കൊള്ളസംഘത്തിന്റെ തലവനാക്കി വളർത്തിയത്. അദ്ദേഹം എത്തിച്ചേർന്നത് മരുഭൂമിയിലെ സന്യാസികളുടെ ഇടയിലാണ്. തിരികെ ചെന്നാൽ നിയമത്തിന്റെ പിടിയിൽപ്പെടുമെന്ന് മനസിലാക്കിയ മോസസ് കാര്യങ്ങൾ ആറിത്തണുക്കുന്നതുവരെ ആശ്രമത്തിൽ ഒളിച്ചു താമസിക്കാൻ തീരുമാനിച്ചു. 
സന്യാസിമാരുടെ പ്രാർത്ഥനകൾ, ധ്യാനം, സമർപ്പണം തുടങ്ങിയവയെല്ലാം മോസസിന്റെ ജീവിതത്തിൽ അറിയാതെ മാറ്റങ്ങൾ വരുത്തുകയായിരുന്നു. മോസസ് മാമോദീസ സ്വീകരിച്ച് ഒരു സന്യാസിയായി മാറി. എന്നാൽ, മോസസിലെ ആന്തരിക സംഘട്ടനം പൂർണവളർച്ചയെത്തിയത് അപ്പോഴാണ്. ജന്മവാസനകൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. പ്രലോഭനങ്ങൾ കടൽപ്പോലെ അദ്ദേഹത്തെ വിഴുങ്ങി. ശത്രു തന്നെ ആക്രമിക്കുകയാണെന്ന് മനസിലാക്കിയ മോസസ്, താനാഗ്രഹിക്കുന്ന ജീവിതം തന്നിൽനിന്ന് കൈവിട്ടുപോകുമോയെന്ന ഭീതിയോടെ ആശ്രമാധിപനായ വിശുദ്ധ ഇസിദോറിനോട് ആകുലതകൾ പങ്കുവച്ചു.

വിശുദ്ധൻ പ്രഭാതത്തിൽ മോസസിനെ കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയിട്ട് ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു: ''അസ്തമനത്തിനുശേഷം സൂര്യൻ പുതിയൊരു പ്രഭാതത്തിലേക്ക് ഉദിച്ചുയരുമ്പോൾ ആദ്യകിരണങ്ങൾ വളരെ സാവധാനമാണ് ഭൂമിയിലേക്ക് എത്തുന്നത്. അതുപോലെ വളരെ മന്ദഗതിയിലാണ് ഒരുവൻ പൂർണമായും മാനസാന്തരപ്പെടുന്നത്. മാനസാന്തരം പെട്ടെന്നുള്ള വളർച്ചയല്ല. മനസിന് ഒരു നിമിഷത്തിൽ എന്തോ പരിവർത്തനം സംഭവിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അത് അപ്പോഴൊന്നും പൂർണാർത്ഥത്തിലു ള്ള വളർച്ചയിലെത്തുന്നില്ല. പുഴുവിൽനിന്ന് പൂമ്പാറ്റയിലേക്കുള്ള വളർച്ചപോലെ ഒരുപാട് പരിണാമങ്ങൾക്കുശേഷമാണ് മാനസാന്തരം പൂർണ വളർച്ചയെത്തുന്നതും പക്വത പ്രാപിക്കുന്നതും. അതുകൊണ്ട് മാറാൻ കഴിയുന്നില്ലല്ലോയെന്നോർത്ത് നിരാശപ്പെടരുത്. യഥാർത്ഥ ആത്മീയതയിലേക്കുള്ള ശരിയായ പാതയിൽ തന്നെയാണ് നിന്റെ സഞ്ചാരം.''
ഇദ്ദേഹമാണ് ഈജിപ്റ്റിൽ ജീവിച്ച വിശുദ്ധ മോസസ് ദ ബ്ലാക്ക് (എഡി 330-405).
{[['']]}

ജോലിക്കാരിയുമായി കാറില്‍ അനാശാസ്യം; 59കാരന്‍ അറസ്റ്റില്‍

illicit-affair










Kerala tv show and newsവീട്ടുജോലിക്കാരിയുമായി കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട 59 കാരനെ പോലീസ് അറസ്റ്റുചെയ്തു. സൗദി അറേബ്യയിലെ ഖാമിസ് മുഷെയ്തിലാണ് സംഭവം. സൗദി മതകാര്യപോലീസ് നടത്തിയ പട്രോളിംഗിലാണ് ഇരുവരും പിടിയിലായത്. 



എതോപ്യന്‍ പൗരയാണ് വീട്ടുജോലിക്കാരി. ഇവരേയും പോലീസ് അറസ്റ്റുചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് പട്രോളിംഗ് സംഘം കാറിനടുത്തെത്തിയത്. എന്നാല്‍ കാറിന്റെ പിന്‍ സീറ്റില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 
{[['']]}

ഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി

 oil-tankerഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഓയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. അപകടത്തിനിരയായ മൂന്നുപേരും തൊഴിലാളികളാണ്. 


ഒരു പ്രമുഖ കമ്പനിയുടെ ഓയില്‍ ടാങ്കറിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയെന്നറിയിച്ച് ചൊവ്വാഴ്ച വൈകിട്ടാണ് പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടനെ ആഭ്യന്തര സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടുപേര്‍ക്ക് മരണം സംഭവിച്ചിരുന്നു. രണ്ട് തൊഴിലാളികള്‍ ടാങ്കറിനുള്ളില്‍ നിന്നും പുറത്തുകടന്നിരുന്നു. ഇതില്‍ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 34കാരനായ ഈജിപ്ഷ്യനും 27കാരനായ പാക്കിസ്ഥാനിയുമാണ് മരിച്ചവര്‍.അതേസമയം തൊഴിലാളികള്‍ മുന്‍ കരുതല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ടാങ്കറിനുള്ളില്‍ ഇറങ്ങിയതെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. 
{[['']]}

പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി

Muslim-Girl










Kerala tv show and newsഅല്‍ ഹവിയ്യ(സൗദി അറേബ്യ):പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി. മൂന്ന് യുവാക്കള്‍ സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 



പടിഞ്ഞാറന്‍ നഗരമായ അല്‍ ഹവിയ്യയിലെ മാളിലാണ് സംഭവം. മൂന്ന് യുവാക്കളേയും കസ്റ്റഡിയിലെടുത്ത പോലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോഴാണ് അതിലൊരാള്‍ പെണ്ണാണെന്ന് മനസിലാകുന്നത്. പുരുഷന്മാരെപോലെ മുടി മുറിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

ഒടുവില്‍ വീട്ടില്‍ നിന്നും പിതാവിനെ വിളിച്ചുവരുത്തിയാണ് പോലീസ് മൂവര്‍ സംഘത്തെ വിട്ടയച്ചത്. 
{[['']]}

എന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? -

Divya ViswanathKerala tv show and newsഎന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? സ്‌ത്രീ മനസ്സിനെ സ്വയം വിലയിരുത്തി, ഇഷ്‌ടാനിഷ്‌ടങ്ങളും സങ്കല്‌പങ്ങളും അഭിരുചികളും പങ്കുവയ്‌ക്കുന്ന പംക്‌തി. ഈ ലക്കത്തില്‍ സ്‌ത്രീധനം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായ ദിവ്യ.
കവിഭാവനയില്‍ വിരിയുന്നത്‌ പുരുഷസൗന്ദര്യമല്ലല്ലോ, സ്‌ത്രീ സൗന്ദര്യമല്ലേ? സ്‌ത്രീ സൗന്ദര്യം എന്നു പറയുമ്പോള്‍ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ കേരളത്തനിമയുള്ള നാടന്‍ പെണ്‍കുട്ടികളുടെ മുഖമാണ്‌.
ദാവണിയുടുത്ത്‌, വിടര്‍ന്ന മുടിയില്‍ തുളസ്സിക്കതിര്‍ ചൂടി ചുറ്റുമുള്ളവരെ നോക്കാതെ മുഖം കുനിച്ച്‌ നടന്നു പോകുന്ന പതിനെട്ടുകാരി. വിവാഹശേഷം ഭര്‍ത്താവിനെ ദൈവത്തെപ്പോലെ സ്‌നേഹിച്ച്‌, ബഹുമാനിച്ച്‌, അനുസരണയോടെ ജീവിക്കുന്ന ഭാര്യമാര്‍. അമ്മായിയമ്മയുടെ പോരുകള്‍ സഹിച്ച്‌ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവര്‍. മക്കള്‍ക്ക്‌ സ്‌നേഹമയിയായ അമ്മയായി നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍. ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന കവിവാക്യത്തിന്‌ അര്‍ത്ഥം നല്‍കുന്ന സ്‌ത്രീരത്നങ്ങള്‍. ഇതൊക്കെ കേള്‍ക്കാന്‍ നല്ല സുഖമാണ്‌. പക്ഷേ ഇപ്പോള്‍ ഇങ്ങനെയുള്ള സ്‌ത്രീകളെ ആകെ കാണുന്നത്‌ ഞങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമാണ്‌.
നാടന്‍ ചിന്താഗതിയും സൗന്ദര്യവുമുള്ള പെണ്‍കുട്ടികള്‍ ഇന്ന്‌ കുറവാണ്‌. എന്നു കരുതി സ്‌ത്രീ സൗന്ദര്യം ഇവയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ മുഖസൗന്ദര്യം മാത്രം കണ്ട്‌ അവരുമായൊരു സ്‌നേഹബന്ധം എനിക്കിതു വരെ ഉണ്ടായിട്ടില്ല. സൗഹൃദങ്ങളിലോ ആഴമുള്ള സ്‌നേഹബന്ധങ്ങളിലോ സൗന്ദര്യം ഒരു മാനദണ്ഡമായി ഒരിക്കലും എനിക്കു തോന്നിയിട്ടില്ല.

കാണുന്ന കണ്ണിലാണ്‌ സൗന്ദര്യം

സ്‌ത്രീസൗന്ദര്യത്തിന്‌ പ്രായവ്യത്യാസങ്ങള്‍ പാടില്ല. ഏതു പ്രായത്തിലും സ്‌ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. പണ്ട്‌ വീട്ടിലിരുന്ന്‌ മഞ്ഞളും രക്‌തചന്ദനവും പുരട്ടി മുഖസൗന്ദര്യം കൂട്ടാന്‍ സ്‌ത്രീകള്‍ ശ്രമിച്ചിരുന്നില്ലേ. മുത്തശ്ശിമാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ അതിനു വേണ്ടി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നു എന്ന വ്യത്യാസമേയുള്ളു.
വിവാഹം കഴിഞ്ഞ്‌ വീട്ടമ്മമാരായി ഒതുങ്ങിയ ശേഷം സൗന്ദര്യം നോക്കാറില്ല എന്നു പറയുന്നവരുണ്ട്‌. ആ നിലപാടിനോട്‌ യോജിക്കാന്‍ കഴിയില്ല. വീട്ടമ്മമാര്‍ക്കാണ്‌ സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ചുറ്റുപാട്‌ കൂടുതലായിട്ടുള്ളത്‌. ഏതു പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്ന ആഗ്രഹം അവരവര്‍ക്കുണ്ടാകണം. അത്‌ വീട്ടമ്മമാരായാലും ജോലിക്കാരായാലും വ്യത്യാസമില്ല.
ജീവിതരീതി മാറിയപ്പോള്‍ സ്‌ത്രീ സൗന്ദര്യത്തിന്റെ കാഴ്‌ചപ്പാടും മാറിയിട്ടുണ്ട്‌. അവനവനെ എങ്ങനെ സ്വന്തമായി കാണുന്നുവോ ആ കണ്ണിലാണ്‌ സൗന്ദര്യമുള്ളത്‌. അമിതമായി മേക്കപ്പ്‌ ചെയ്യാതെ തന്നെ ഉള്ള സൗന്ദര്യം നിലനിര്‍ത്താനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്‌.

ചുറ്റുപാടുകള്‍ പ്രാധാന്യം

എന്റെ അച്‌ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ട്‌ അതിന്റെ പ്രാധാന്യം അറിഞ്ഞു തന്നെയാണ്‌ വളര്‍ന്നത്‌. ഒരിക്കല്‍പ്പോലും അവരെന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ല. വളരെ സ്വാതന്ത്ര്യം തന്നാണ്‌ എന്നെ വളര്‍ത്തിയത്‌. ഒരുപക്ഷേ അന്ന്‌ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ഞാന്‍ വഴിതെറ്റിപ്പോയേനേ. എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരെനിക്ക്‌ തന്നു.

കാഴ്‌ചപ്പാടുകള്‍ മാറില്ല

സമൂഹം എത്രയൊക്കെ പുരോഗമിച്ചെന്ന്‌ പറഞ്ഞാലും സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ പൂര്‍ണ്ണമായി ഒരു വ്യത്യാസമുണ്ടാകുമെന്ന്‌ എനിക്കു തോന്നുന്നില്ല. പണ്ടത്തേതിനെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൂടിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. സമൂഹത്തോടുള്ള സ്‌ത്രീകളുടെ പെരുമാറ്റത്തിനും മാറ്റം വന്നിട്ടുണ്ട്‌. പക്ഷേ ആ കണെക്കടുത്തു നോക്കുമ്പോള്‍ മാനസികമായും ശാരീരികമായും ദുരിതമനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണവും അതുപോലെ കൂടിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. നല്ലൊരു ശതമാനം സ്‌ത്രീകള്‍ ഇപ്പോഴും സമൂഹത്തിന്റെ നിഷേധരൂപമായ പ്രതികരണത്തെ നേരിടുന്നുണ്ട്‌. അന്തര്‍ജനങ്ങള്‍ എന്ന ചിന്ത മാറി ജോലി വേണമെന്നും അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും ചിന്തിക്കുന്ന സ്‌ത്രീകളാണ്‌ അധികമുള്ളത്‌. സ്‌ത്രീകള്‍ മുന്നോട്ടു വരണമെന്ന്‌ ആഗ്രഹിക്കുമ്പോഴും അവരെ പിന്നിലേക്ക്‌ വലിക്കുന്ന എന്തൊക്കെയോയുണ്ട്‌. അതുകൊണ്ട്‌ തന്നെ നിലവിലുള്ള കാഴ്‌ചപ്പാടുകള്‍ ഇനിയും ഒരുപാട്‌ മാറേണ്ടതുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഒരാള്‍ മാത്രം

പ്രത്യേകിച്ച്‌ ഒരാളെയും അങ്ങനെ മാതൃകയാക്കി മനസ്സില്‍ കൊണ്ടു നടന്നിട്ടില്ല. ചിലരുടെ പെരുമാറ്റം ഇഷ്‌ടമാണെങ്കില്‍ മറ്റു ചിലരുടെ വ്യക്‌തിത്വമാണ്‌ ഇഷ്‌ടപ്പെട്ടിട്ടുള്ളത്‌. ഒരാളിനെ എടുത്തു പറഞ്ഞ്‌ അവരുടെ ഒരു സ്വഭാവം മാത്രം ഇഷ്‌ടപ്പെട്ടെന്ന്‌ പറയാന്‍ എനിക്കറിയില്ല. മനസ്സില്‍ ഇഷ്‌ടം തോന്നിയ അനേകം വ്യക്‌തികളുണ്ട്‌. എങ്കിലും അദ്ധ്യാപികയായും, വീട്ടമ്മയായും, ഭാര്യയായും, സ്‌ത്രീയായും സര്‍വ്വോപരി ഒരു വ്യക്‌തിയായും എനിക്ക്‌ ആരാധന തോന്നിയത്‌ എന്റെ അമ്മയോടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ അറിയാമെങ്കിലും അമ്മയെപ്പോലൊരു അമ്മയാകണമെന്നാണ്‌ എന്റെ ഏറ്റവും വലിയ ആഗ്രഹം

പൊരുത്തപ്പെടാന്‍ കഴിയാത്തത്‌

എന്തൊക്കെ നന്മ ചെയ്‌താലും എത്രയൊക്കെ നന്നായി ഇടപ്പെട്ടാലും കുറ്റം മാത്രം പറയുന്ന ചില സ്‌ത്രീകളുണ്ട്‌. അസൂയയും കുശുമ്പുമുള്ള സ്‌ത്രീകളുടെ സ്വഭാവത്തോട്‌ എനിക്ക്‌ പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ല. അവര്‍ക്ക്‌ മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ട്‌.

എനിക്കേറെയിഷ്‌ടം

ലോലമനസ്സ്‌ സ്‌ത്രീകളുടെ മാത്രം പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ മനോവികാരങ്ങളെ പെട്ടെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ സ്‌ത്രീകള്‍ക്കുണ്ട്‌.

എന്നില്‍ ഇഷ്‌ടപ്പെടുന്നത്‌

മറ്റുള്ളവര്‍ക്ക്‌ ദോഷമല്ലാത്ത നുണകള്‍ പറയുന്നത്‌ തെറ്റല്ലെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷേ എനിക്കതിനോട്‌ യോജിപ്പില്ല. കഴിവിന്റെ പരമാവധി സത്യം പറയാനേ ഞാന്‍ ശ്രമിക്കൂ. വീട്ടിലുള്ളവരോട്‌ സത്യസന്ധമായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. എനിക്ക്‌ എന്നില്‍ ഏറ്റവുമിഷ്‌ടമുള്ള സ്വഭാവം അതു തന്നെയാണ്‌.

എന്നില്‍ ഇഷ്‌ടപ്പെടാത്തത്‌

ഞാന്‍ വളരെ സെന്‍സിറ്റീവാണ്‌. എല്ലാവരോടും പെട്ടെന്ന്‌ അടുപ്പം തോന്നും, ഒരുപാട്‌ വിശ്വസിക്കും. അത്‌ കുറച്ചു ഓവറല്ലേന്ന്‌ പലപ്പോഴും ചിന്തിക്കാറുണ്ട്‌.

വ്യക്‌തിത്വം വളര്‍ത്താം

1. ആത്മവിശ്വാസം വളര്‍ത്തുക.
2. അമിതമായി ആരെയും ആശ്രയിക്കാതിരിക്കുക.
3. അന്തര്‍മുഖയാകാതിരിക്കുക.
4. സൗന്ദര്യം പെരുമാറ്റത്തിലൂടെ വളര്‍ത്തുക
5. കുശുമ്പും അസൂയയും വളര്‍ത്തിയെടുക്കാതിരിക്കുക. 
{[['']]}

മുലക്കണ്ണ് നോക്കി ഭാവി പറയും; ജപ്പാനിലെ ഇപ്പോഴുള്ള പുതിയ ട്രെന്‍ഡ് ഇങ്ങനെ.(വീഡിയോ)

Kerala tv show and news ടോക്കിയോ: മുലക്കണ്ണ് നോക്കിയാല്‍ ഭാവി പറയാം. ജപ്പാനിലെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണിത്. മുലക്കണ്ണിനു ചുറ്റും പരിശോധിച്ച ശേഷമാണ് ഭാവി പ്രവചിക്കുക, സ്ത്രീകളുടേയും പുരുഷന്മാരുടെയും ഭാവിയാണ് ഇത്തരത്തില്‍ ഇവിടെ പ്രവചിച്ചുകൊണ്ടിരിക്കുന്നത്. മുലക്കണ്ണ് നോക്കി ഭാവി പറയലിന്റെ ഭാഗമായി ജപ്പാനില്‍ ഒരു ടിവി ഷോയും നടക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയും കൂടിയാണിത്. കൂടാതെ എറി കൌസുമി എന്നയാള്‍ എഴുതിയ ബീക്കം ഹാപ്പി: എറോല ഫോര്‍ച്യൂണ്‍ എന്ന പുസ്തകത്തില്‍ മുലക്കണ്ണ് എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് പറയുന്നുണ്ട്. പ്രധാനമായും മുലക്കണ്ണിന്റെ ആകൃതി നോക്കിയാണ് പ്രവചനം നടത്തുന്നത്. എന്തായാലും ഈ പ്രവചനം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

{[['']]}

ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍; നേട്ടത്തിന് പിന്നില്‍ ഇന്ത്യന്‍ ഡോക്ടര്‍.

Kerala tv show and news

മിനെസോട്ട: ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടം കുറിച്ചുകൊണ്ട് ലോകത്തിലാദ്യമായി ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍ ഘടിപ്പിച്ചു. അമേരിക്കയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജന്‍ വിവേക് റെഡ്ഡിയാണ് ഈ അപൂര്‍വ്വ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പാരമ്പര്യ പെയ്സ് മേക്കറുകളെക്കാള്‍ 10 മടങ്ങ് വലുപ്പം കുറവായ നാ‍നോസ്റ്റിം പെയ്സ് മേക്കറുകള്‍ ശസ്ത്രക്രിയ കൂടാതെ ധമനികളിലൂടെ കയറ്റിവിട്ടാണ് ഹൃദയത്തിലെത്തിക്കുന്നത്.
                          യുഎസ്, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള 670 ഓളം രോഗികളില്‍ നാനോസ്റ്റിം ഘടിപ്പിക്കുന്നതിന് മുന്നോടിയായി ലീഡ് ലെസ് എന്ന ക്ലിനിക്കല്‍ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. സാധാരണ പെയ്സ്മേക്കളുകളെ പോലെ ലീഡുകള്‍ നാനോസ്റ്റിമില്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ സെന്റ് ജൂഡ് മെഡിക്കത്സാണ് നാനോസ്റ്റിമിന്റെ നിര്‍മ്മാതാക്കള്‍. 
{[['']]}

Little Girl with Amazing Gun Skill

Kerala tv show and news

 

{[['']]}

Fantastic drum performance! Fantastic drum performance!

Kerala tv show and news

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger