Movie :
Recent Movies

kerala home tv show and news

രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ പി.സി.ജോര്‍ജ്‌

രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ പി.സി.ജോര്‍ജ്‌

mangalam malayalam online newspaper
കൊല്ലം: ഡാറ്റാ സെന്റര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന്‌ മന്ത്രിസാഭാ നോട്ട്‌ ചോര്‍ത്തിക്കൊടുത്ത മന്ത്രിയാരെന്ന്‌ വ്യക്‌തമാക്കണമെന്നും കൊല്ലത്തെ കരിമണല്‍ കള്ളക്കടത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡാറ്റാസെന്റര്‍ കേസ്‌ സി.ബി.ഐക്ക്‌ വിടാമെന്നു മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. മന്ത്രിസഭ ഇക്കാര്യം ശിപാര്‍ശ ചെയ്‌തിരുന്നെന്നും വ്യക്‌തമാക്കി. എന്നാല്‍ കേസ്‌ പരിഗണിച്ച സുപ്രീംകോടതി മന്ത്രിസഭാ നോട്ടിന്റെ ഏതു പേജിലാണ്‌ സി.ബി.ഐ. അന്വേഷണം രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐ. അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും കേസ്‌ അവസാനിപ്പിക്കണമെന്നും അറ്റോര്‍ണിജനറലും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വി.എസിനും ദല്ലാള്‍ നന്ദകുമാറിനും ദാസ്യവൃത്തി ചെയ്യുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ ജോര്‍ജ്‌ ചോദിച്ചു.
നന്ദകുമാറുമൊത്തുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. യു.ഡി.എഫ്‌. എന്ന സംവിധാനം ഉണ്ടോയെന്നറിയില്ല. ഉണ്ടെങ്കില്‍ മുന്നണിയെ രക്ഷിക്കാനാണ്‌ ഈ മന്ത്രിയെക്കുറിച്ച്‌ ആന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്‌.
കരിമണല്‍ കള്ളക്കടത്തു സംഘത്തില്‍ സംസ്‌ഥാന മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ടതായി സംശയമുണ്ട്‌. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ഒരു കിലോ കരിമണല്‍പോലുമില്ലാത്ത ഗുജറാത്തില്‍ മിനറല്‍ പ്ലാന്റ്‌ തുറക്കുന്നത്‌ കേരളത്തിലെ മണല്‍ ലക്ഷ്യമിട്ടാണ്‌. മോഡിയുമായി ചിലര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരൂഹതയുണ്ടെന്ന്‌ പി.സി.ജോര്‍ജ്‌ പറഞ്ഞു. ആറാട്ട്‌പുഴയിലാണ്‌ ഏറ്റവും കൂടുതല്‍ കരിമണല്‍ കള്ളക്കടത്ത്‌ നടക്കുന്നത്‌. അന്വേഷണം ഇവിടേക്ക്‌ വ്യാപിപ്പിക്കണം. കെ.എം.എം.എല്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചിച്ചിട്ടുണ്ട്‌.
നടപടിയെടുക്കാമെന്ന്‌ അദ്ദേഹം വാക്കുനല്‍കി. കുഞ്ഞാലിക്കുട്ടി വാക്കുപാലിക്കുന്നതില്‍ മാന്യനാണെന്നും ജോര്‍ജ്‌ പറഞ്ഞു.
നിഷേധവോട്ടിനെക്കുറിച്ചുള്ള സുപ്രീംകോടതി അഭിപ്രായം സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം പാര്‍ലമെന്റിനാണ്‌. ആ അധികാരം സുപ്രീംകോടതി ഏറ്റെടുത്തത്‌ ശരിയാണോയെന്ന സന്ദേഹമുണ്ട്‌. ഇത്‌ ജുഡീഷ്യല്‍ ആക്‌ടിവിസമാണ്‌. കോടതികളിലും സ്വാധീനമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
{[['']]}

Personality Development Mrs Grace Lal നല്ല കാര്യങള്‍ േകള്‍ക 100% comedy

{[['']]}

രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ പി.സി.ജോര്‍ജ്‌

രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ പി.സി.ജോര്‍ജ്‌

mangalam malayalam online newspaper
കൊല്ലം: ഡാറ്റാ സെന്റര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന്‌ മന്ത്രിസാഭാ നോട്ട്‌ ചോര്‍ത്തിക്കൊടുത്ത മന്ത്രിയാരെന്ന്‌ വ്യക്‌തമാക്കണമെന്നും കൊല്ലത്തെ കരിമണല്‍ കള്ളക്കടത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡാറ്റാസെന്റര്‍ കേസ്‌ സി.ബി.ഐക്ക്‌ വിടാമെന്നു മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. മന്ത്രിസഭ ഇക്കാര്യം ശിപാര്‍ശ ചെയ്‌തിരുന്നെന്നും വ്യക്‌തമാക്കി. എന്നാല്‍ കേസ്‌ പരിഗണിച്ച സുപ്രീംകോടതി മന്ത്രിസഭാ നോട്ടിന്റെ ഏതു പേജിലാണ്‌ സി.ബി.ഐ. അന്വേഷണം രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐ. അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും കേസ്‌ അവസാനിപ്പിക്കണമെന്നും അറ്റോര്‍ണിജനറലും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വി.എസിനും ദല്ലാള്‍ നന്ദകുമാറിനും ദാസ്യവൃത്തി ചെയ്യുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ ജോര്‍ജ്‌ ചോദിച്ചു.
നന്ദകുമാറുമൊത്തുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. യു.ഡി.എഫ്‌. എന്ന സംവിധാനം ഉണ്ടോയെന്നറിയില്ല. ഉണ്ടെങ്കില്‍ മുന്നണിയെ രക്ഷിക്കാനാണ്‌ ഈ മന്ത്രിയെക്കുറിച്ച്‌ ആന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്‌.
കരിമണല്‍ കള്ളക്കടത്തു സംഘത്തില്‍ സംസ്‌ഥാന മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ടതായി സംശയമുണ്ട്‌. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ഒരു കിലോ കരിമണല്‍പോലുമില്ലാത്ത ഗുജറാത്തില്‍ മിനറല്‍ പ്ലാന്റ്‌ തുറക്കുന്നത്‌ കേരളത്തിലെ മണല്‍ ലക്ഷ്യമിട്ടാണ്‌. മോഡിയുമായി ചിലര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരൂഹതയുണ്ടെന്ന്‌ പി.സി.ജോര്‍ജ്‌ പറഞ്ഞു. ആറാട്ട്‌പുഴയിലാണ്‌ ഏറ്റവും കൂടുതല്‍ കരിമണല്‍ കള്ളക്കടത്ത്‌ നടക്കുന്നത്‌. അന്വേഷണം ഇവിടേക്ക്‌ വ്യാപിപ്പിക്കണം. കെ.എം.എം.എല്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചിച്ചിട്ടുണ്ട്‌.
നടപടിയെടുക്കാമെന്ന്‌ അദ്ദേഹം വാക്കുനല്‍കി. കുഞ്ഞാലിക്കുട്ടി വാക്കുപാലിക്കുന്നതില്‍ മാന്യനാണെന്നും ജോര്‍ജ്‌ പറഞ്ഞു.
നിഷേധവോട്ടിനെക്കുറിച്ചുള്ള സുപ്രീംകോടതി അഭിപ്രായം സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം പാര്‍ലമെന്റിനാണ്‌. ആ അധികാരം സുപ്രീംകോടതി ഏറ്റെടുത്തത്‌ ശരിയാണോയെന്ന സന്ദേഹമുണ്ട്‌. ഇത്‌ ജുഡീഷ്യല്‍ ആക്‌ടിവിസമാണ്‌. കോടതികളിലും സ്വാധീനമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
{[['']]}

പാകിസ്‌താനില്‍ സ്‌ഫോടനം: 19 പേര്‍ മരിച്ചു

പാകിസ്‌താനില്‍ സ്‌ഫോടനം: 19 പേര്‍ മരിച്ചു 

mangalam malayalam online newspaper
പെഷവാര്‍: പാകിസ്‌താനില്‍ സര്‍ക്കാര്‍ ജോലിക്കാരുമായി പോകുകയായിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരുക്കേറ്റു. ഖൈബര്‍ പഖ്‌തുന്‍ക്വ പ്രവിശ്യയിലെ ചര്‍സാഡാ റോഡിലാണു സ്‌ഫോടനം ഉണ്ടായത്‌. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.
{[['']]}

Ex CBI official in gold smuggling case ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലം...

ഫായിസ്‌ മലബാറിലെ 'ഡി.ജി.പി'

mangalam malayalam online newspaper
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ടി. ഫായിസ്‌ പത്തുവര്‍ഷമായി സംസ്‌ഥാന പോലീസിലെ സ്‌ഥലംമാറ്റങ്ങളും സ്‌ഥാനമാനങ്ങളും നിശ്‌ചയിക്കുകയും അതിലൂടെ കോടികളുടെ ഹവാല പണമിടപാടു നടത്തുകയും ചെയ്‌തതായി അന്വേഷണറിപ്പോര്‍ട്ട്‌.
മലബാര്‍ മേഖലയില്‍ ഡി.ജി.പിയെ പോലെ പ്രവര്‍ത്തിച്ച ഫായിസിന്റെ പിണിയാളുകളായി നിന്നത്‌ 26 ഡിവൈ.എസ്‌.പിമാരും അതിലേറെ സി.ഐമാരും മൂന്ന്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരും ഒരു ജില്ലാ കലക്‌ടറും. ഇവരുടെ പേരും ഫോണ്‍വിളിപ്പട്ടികയും ഇന്റലിജന്‍സ്‌ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഡിവൈ.എസ്‌.പി, സി.ഐ. തലത്തിലുള്ളവരെ ഏകോപിപ്പിച്ചു നിയന്ത്രിച്ചതു ഫായിസായിരുന്നു. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, തൃശൂര്‍ ജില്ലകളിലെ ഒട്ടുമിക്ക പോലീസുദ്യോഗസ്‌ഥരും ഫായിസിന്റെ മാസപ്പടിക്കാരായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരായ ടി. വിക്രം, നീരജ്‌ കുമാര്‍ ഗുപ്‌ത, ഒരു സീനിയര്‍ ഐ.ജി. എന്നിവര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരസുരക്ഷാ വിഭാഗത്തിനും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ദിലീപ്‌, മനോജ്‌ കെ. ജയന്‍, കാവ്യ മാധവന്‍, ജ്യോതിര്‍മയി, അര്‍ച്ചന തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും ഫായിസുമായി മൊബൈലില്‍ ബന്ധപ്പെട്ടതിനു തെളിവു ലഭിച്ചതായി സൂചനയുണ്ട്‌.
ദുബായ്‌ കേന്ദ്രീകരിച്ചു യു.ഡി.എഫിലെ പ്രമുഖന്‍ നേതൃത്വം നല്‍കുന്ന ആഡംബര നൗകയുടെ നടത്തിപ്പിലും ഫായിസിന്റെ സാന്നിധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കോണ്‍ഗ്രസ്‌ സംഘടനാരംഗത്തെ നേതാവാണ്‌ ഈ പ്രമുഖന്‍. ഇടതുമുന്നണിയിലെ പ്രബലനായ നേതാവുമായും ഫായിസിന്‌ അടുത്ത ബന്ധമാണുള്ളത്‌. പോലീസിന്റെ നീക്കങ്ങളറിയാന്‍ ഫായിസ്‌ ഒരു ഡിവൈ.എസ്‌.പിയുടെ വയര്‍ലെസ്‌സെറ്റ്‌ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണക്കടത്ത്‌-ഹവാല നീക്കം സുഗമമാക്കാന്‍ ഇഷ്‌ടക്കാരായ പോലീസുകാരെ താക്കോല്‍ സ്‌ഥാനങ്ങളില്‍ തിരുകിക്കയറ്റാന്‍ ഫായിസ്‌ പണമൊഴുക്കുമായിരുന്നു.
കൊച്ചി ഡി.സി.പിയായി (ക്രമസമാധാനം) സുനില്‍ ജേക്കബിനെ നിയമിക്കാനുള്ള നീക്കം അണുവിട വ്യത്യാസത്തിലാണ്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തടഞ്ഞത്‌. ഡി.സി.പി. ഗോപാലകൃഷ്‌ണന്‍ വിരമിച്ചയുടന്‍ സുനില്‍ ജേക്കബിനെ ഈ തസ്‌തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരവകുപ്പില്‍ ഫയലെത്തി. അസാധാരണ വേഗത്തില്‍ ഫയലെത്തിയപ്പോള്‍ സംശയം തോന്നിയ മന്ത്രി ഇടപെടുകയായിരുന്നു. ഭരണത്തിലും രാഷ്‌ട്രീയത്തിലും ക്രമസമാധാനരംഗത്തും ആഴത്തില്‍ വേരോടിയ ബന്ധങ്ങളുള്ള ഫായിസിനെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ്‌ ഉന്നതതല യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം സര്‍ക്കാരിന്‌ ഉടന്‍ കൈമാറും. ഹവാല പണമിടപാടുകാരുമായി പോലീസുദ്യോഗസ്‌ഥര്‍ പുലര്‍ത്തുന്ന അപകടകരമായ ബന്ധത്തില്‍ ഡി.ജി.പിയും ഇന്റലിജന്‍സ്‌ മേധാവിയും അസ്വസ്‌ഥരാണ്‌. ഇവര്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച്‌ മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ നടക്കും.
{[['']]}

ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

mangalam malayalam online newspaper
കൊച്ചി: കസ്‌റ്റംസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിന്റെ മൊബൈല്‍ ഫോണില്‍ സംസ്‌ഥാന ഭരണത്തിലെ ഒരു ഉന്നതന്റെ മകളുടെ പേര്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ചേച്ചി എന്ന പേരില്‍. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി എം.പിയും എം.എല്‍.എയായ നേതാവിന്റെ വിളിപ്പേര്‌ കുട്ടിക്ക. കോണ്‍ഗ്രസ്‌ എ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പേര്‌ അച്ചായന്‍ ബെന്നി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരായിരുന്ന രണ്ടുപേരുടെ പേരുകള്‍ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ബാലകൃഷ്‌ണന്‍ ചാണ്ടി, ജിക്കു ചാണ്ടി എന്നിങ്ങനെ. രാജ്യാന്തരബന്ധങ്ങളുള്ള ഫായിസിനു കേന്ദ്രത്തിലും സംസ്‌ഥാനഭരണത്തിലും നിര്‍ണായകസ്വാധീനമുള്ളതിന്റെ ഒട്ടേറെ തെളിവുകളാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്‌. ദേശീയ രാഷ്‌ട്രീയ നേതൃത്വത്തെ പിടിച്ചുലയ്‌ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ കേന്ദ്രതലത്തില്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌ഥാന ഭരണ നേതൃത്വത്തിലെ ഒരുന്നതന്റെ ദുബായിലുള്ള മകളുമായി ചേച്ചി എന്നു വിളിക്കത്തക്ക അടുത്ത ബന്ധമാണു ഫായിസിനുള്ളതെന്ന വിവരം അന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്‌.
പ്രായത്തില്‍ ഇളപ്പമാണെങ്കിലും ഫായിസിന്റെ ഈ ചേച്ചി വഴി ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ്‌ അറിയുന്നത്‌.ഫായിസ്‌ അഭിനയിച്ച ശൃംഗാരവേലന്‍ എന്ന സിനിമയ്‌ക്കു യഥാര്‍ഥത്തില്‍ പണം മുടക്കിയത്‌ ചേച്ചിയാണെന്നാണു വിവരം. പണം ആവശ്യംവന്നപ്പോഴൊക്കെ ചേച്ചി ഫായിസിനെ സഹായിച്ചു.ഫായിസുമായി ബന്ധപ്പെട്ട്‌ അബ്‌ദുള്ളക്കുട്ടിക്കും ഐ.പി.എസുകാരനായ ടി. വിക്രമിനുമെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌.
ഫായിസിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ, പോലീസ്‌ ഉന്നതര്‍ ശക്‌തമായ പിന്തുണ നല്‍കിയെന്നും വ്യക്‌തമായിട്ടുണ്ട്‌. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്കും ഫായിസിന്റെ കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. സി.പി.എം. ഉന്നതന്റെ മകളുടെ വിവാഹത്തിനു നടന്‍ മനോജ്‌ കെ. ജയനെയും കൂട്ടിയാണു ഫായിസ്‌ പങ്കെടുത്തത്‌. സി.പി.എമ്മിന്റെ മറ്റൊരു സമുന്നത നേതാവിന്റെ മകനുമായി ഫായിസിന്‌ അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്‌. നിയമസഭയില്‍ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്തിരിക്കുന്ന ഈ നേതാവിനു ഫായിസുമായി വ്യക്‌തിബന്ധമുള്ളതായും പറയപ്പെടുന്നു. സോളാര്‍ വിഷയത്തില്‍ ശക്‌തമായി ഇടപെട്ട ഈ നേതാവിനെ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കാണാതായത്‌ ഈ ബാന്ധവം മൂലമാണെന്നാണ്‌ ആക്ഷേപം.
-  
{[['']]}

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഓഫിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിയന്‍ പുഴുവിന്റെ ആക്രമണത്തിനു പുറമെ അധ്യാപകന്റെ വക കയ്യേറ്റവും നേരിടേണ്ടി വന്നു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഓഫിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിയന്‍ പുഴുവിന്റെ ആക്രമണത്തിനു പുറമെ അധ്യാപകന്റെ വക കയ്യേറ്റവും നേരിടേണ്ടി വന്നു.
{[['']]}

Arch Bishop Mar Kuriakose Mar Severios

  km{µam¡n.
 


{[['']]}

4malayalees - മഞ്ജുവും ഐശ്വര്യയും ഒന്നിക്കുന്നു, ആദ്യ ലൊക്കേഷന്‍ വരിക്കാശേരി മന

{[['']]}

വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍

വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍

ചങ്ങനാശേരി: ജീവിച്ചിരിക്കുന്നയാള്‍ മരണമടഞ്ഞതായി വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച ശേഷം അയാളുടെ ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍.
കുറിച്ചി കൃഷ്‌ണഭവനില്‍ രാജമ്മ(56)യെയാണ്‌ ചിങ്ങവനം പോലീസ്‌ വഞ്ചനാക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ക്കെതിരേ വസ്‌തു ഉടമ ബംഗളുരു കൂട്ടഹള്ളി കാരിക്കാട്ട്‌ വീട്ടില്‍ വിവേകാനന്ദന്റെ അനുജന്‍ കെ.ജി. സുരേഷ്‌കുമാര്‍ സെഷന്‍സ്‌ കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ്‌ ചിങ്ങവനം പോലീസ്‌ രാജമ്മയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.
കുവൈത്തില്‍ വീട്ടുജോലിക്കു പോയ രാജമ്മ 1999-ല്‍ അവിടെ ജോലിയുണ്ടായിരുന്ന വിവേകാനന്ദനെ പ്രലോഭിപ്പിച്ച്‌ കുറിച്ചിയില്‍ വീടും സ്‌ഥലവും വാങ്ങിപ്പിക്കുകയായിരുന്നു. ലാഭത്തിനു ഭൂമി ലഭിക്കുമെന്നു കണ്ട വിവേകാനന്ദന്‍ പിന്നീടു നാട്ടിലുണ്ടായിരുന്ന രാജമ്മയെ വിവാഹം ചെയ്‌തതായി രേഖയുണ്ടാക്കി രാജമ്മയുടെയും വിവേകാനന്ദന്റെയും പേരില്‍ ഭൂമിയും വീടും രജിസ്‌റ്റര്‍ ചെയ്‌ത്‌ ആധാരം നടത്തുകയായിരുന്നു. വിവേകാനന്ദന്‍ വിദേശത്തായതിനാലാണ്‌ ഇവരെ വിശ്വസിച്ച്‌ ആധാരം നടത്തിയത്‌. എന്നാല്‍ രാജമ്മ പിന്നീട്‌ തന്റെ ഭര്‍ത്താവായ വിവേകാനന്ദന്‍ വാതരോഗത്തില്‍ മരണപ്പെട്ടുവെന്നു കാട്ടി മരണസര്‍ട്ടിഫിക്കറ്റ്‌ സമ്പാദിക്കുകയും തുടര്‍ന്ന്‌ ഭൂമിയും വീടും വില്‌പന നടത്തി വിവേകാനന്ദനെ കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ വിവേകാനന്ദന്റെ അനുജനാണ്‌ ഇവര്‍ക്കെതിരേ കോടതിയില്‍ കേസ്‌ നല്‍കിയത്‌.
വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സി.പി.എം. ഏരിയാ കമ്മിറ്റിയംഗമായ പഞ്ചായത്തുമെമ്പര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ്‌ കുറിച്ചി പഞ്ചായത്തു സെക്രട്ടറി വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഇപ്പോള്‍ സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചിരിക്കുകയാണ്‌. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹായം ചെയ്‌ത പഞ്ചായത്ത്‌ അംഗവും കേസില്‍ ഉള്‍പ്പെടുമെന്നാണു സൂചന. ഏഴുലക്ഷം രൂപയ്‌ക്കു വാങ്ങിയ വീടിനും ഭൂമിക്കും ഇപ്പോള്‍ 70 ലക്ഷം രൂപയോളം മതിപ്പു വില വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.
രാജമ്മയുടെ ഭര്‍ത്താവ്‌ ധനപാലന്‍ തമിഴ്‌നാട്ടിലാണ്‌. ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ടെങ്കിലും രാജമ്മ ഒറ്റയ്‌ക്കാണ്‌ കുറിച്ചിയില്‍ താമസിച്ചുവന്നിരുന്നത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുറിച്ചി പഞ്ചായത്തില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. കേസ്‌ പുതിയ വഴിത്തിരിവിലായതോടെ വീണ്ടും വിഷയങ്ങള്‍ ഉയരാനിടയാകും.
{[['']]}

Baby with puppy dog

{[['']]}

ബേക്കറി തൊഴിലാളിയായി തുടക്കം; ഇപ്പോള്‍ സിനിമാക്കാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും തോഴന്‍

ബേക്കറി തൊഴിലാളിയായി തുടക്കം; ഇപ്പോള്‍ സിനിമാക്കാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും തോഴന്‍

mangalam malayalam online newspaper
തലശേരി: സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ മുഹമ്മദ്‌ ഫായിസ്‌ ജീവിതം ആരംഭിച്ചത്‌ ബേക്കറിയിലും ഹോട്ടലുകളിലും സെയില്‍സ്‌മാനും സെപ്ലയറുമായി. പള്ളൂര്‍ സ്വദേശിയായ ഇയാള്‍ ഉന്നത രാഷ്‌ട്രീയനേതാക്കളുടെയും സിനിമാതാരങ്ങളുടെയും അടുത്ത സുഹൃത്തായതു നാട്ടുകാര്‍ക്ക്‌ ഒരു അപസര്‍പ്പക കഥപോലെയാണ്‌. നാട്ടുകാരുടെ ഭാഷയില്‍ വിസ്‌മയകരമായിരുന്നു ഫായിസിന്റെ ഉയര്‍ച്ച.
ബസ്‌ ഡ്രൈവറായ ഉപ്പയുടെ മകനായി പിറന്ന ഫായിസിന്റെ ബാല്യം ദാരിദ്ര്യത്തോടു പടവെട്ടിയായിരുന്നു. പള്ളൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്‌വരെ മാത്രം പഠനം. ദാരിദ്ര്യം കുടുംബത്തെ വലിഞ്ഞുമുറുക്കിയ ബാല്യം ഫായിസിനെ എത്തിച്ചതു ബേക്കറികളിലും ഹോട്ടലുകളിലും സപ്ലെയറും സെയില്‍സ്‌മാനുമായിട്ടായിരുന്നു. പിന്നെ ഹോട്ടല്‍ ദിവസ വാടകയ്‌ക്ക്‌ ഏറ്റെടുത്തു നടത്തിത്തുടങ്ങി. ഇതെല്ലാം പരാജയപ്പെട്ടതോടെ പുതിയ മേച്ചില്‍പ്പുറം തേടി. വാഹനങ്ങള്‍ വാടകയ്‌ക്ക്‌ നല്‍കുന്ന ഇടപാട്‌ തുടങ്ങിയതോടെയാണ്‌ ഫായിസിന്റെ ഭാഗ്യം തെളിഞ്ഞത്‌. വാഹന ഇടപാടുകള്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുമായുള്ള സൗഹൃദത്തിലേക്ക്‌ എത്തിച്ചു. ഈ സമയത്ത്‌ വയനാട്‌ കേന്ദ്രീകരിച്ച്‌ ചില റിസോര്‍ട്ട്‌ ഇടപാടുമുണ്ടായി. തനിക്ക്‌ വേണ്ടപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥരെ സന്തോഷിപ്പിക്കാന്‍ ഫായിസ്‌ കണ്ടെത്തിയ മാര്‍ഗമായിരുന്നു റിസോര്‍ട്ട്‌ ബന്ധം. ഇതോടെ ഫായിസിന്റെ നല്ല കാലമായി. പണം വന്നു തുടങ്ങിയതോടെ പള്ളൂരില്‍ നിന്നു തലശേരി ടൗണിലേക്കും സൗഹൃദം വളര്‍ന്നു.
ചോദിച്ചവര്‍ക്കൊക്കെ വാരിക്കോരി കൊടുത്തതോടെ ചുരുങ്ങിയ വര്‍ഷംകൊണ്ട്‌ നാട്ടിലും ഫായിസ്‌ പൗരപ്രമുഖനായി. ഇങ്ങനെയാണ്‌ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളുമായി ബന്ധം സ്‌ഥാപിക്കുന്നത്‌. ഈ ബന്ധം ഫായിസിനെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വേണ്ടപ്പെട്ടവനാക്കി. കണ്ണൂര്‍ ജില്ലയില്‍ നിന്നുപോയി രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പിടിമുറുക്കിയിരിക്കുന്നവരുമായി ഫായിസ്‌ ബന്ധം സ്‌ഥാപിച്ചു. ഇവര്‍ വഴി മറ്റുള്ളവരിലേക്കും തിരിഞ്ഞു. ഇതോടെ രാഷ്‌ട്രീയത്തിന്റെ ഇടനാഴിയിലെ ബ്രോക്കറുടെ വേഷവും കെട്ടിത്തുടങ്ങി.
പിന്നെ ഹോട്ടല്‍ വ്യവസായത്തേക്കും ക്രമേണ വിദേശത്തേക്കും ബന്ധം വളര്‍ത്തി. ബന്ധങ്ങളിലും ഇടപാടുകളിലും മാറ്റം വന്നതോടെ തലശേരിയിലേക്കുള്ള വരവ്‌ ഇടയ്‌ക്കിടെയായി. വരുമ്പോഴൊക്കെ ആഡംബര കാറുകളും ബൈക്കുകളും ഫായിസിനൊപ്പം വാര്‍ത്തയായി. പാറാല്‍ അറബിക്‌ കോളജിനടുത്ത്‌ പുതിയ വീട്‌ നിര്‍മിച്ച്‌ അങ്ങോട്ട്‌ താമസം മാറി. അതിനിടെ, വടകരയിലെ ഭാര്യാവീടിനോടു ചേര്‍ന്ന്‌ പ്രതാപം വിളിച്ചറിയിക്കുന്ന ആഡംബര വീടിന്റെ നിര്‍മാണവും തുടങ്ങി. ചില മന്ത്രിമാരും അവരുടെ മക്കളുമായി ബന്ധം സ്‌ഥാപിച്ചതോടെ ഫായിസിന്റെ വ്യാപാരത്തിന്റെ ദിശ മാറി. ഇയാളുടെ വ്യാപാരത്തിന്റെ പങ്കു പറ്റിയ പലരും പിന്നീട്‌ വിധേയരായി മാറി. ഇതിനിടെ വാഹനമോഷണ കേസില്‍പെട്ട്‌ ജയിലിലും കിടന്നു.
അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ശക്‌തി മാഹിക്കാര്‍ക്ക്‌ ഫായിസ്‌ കാട്ടിക്കൊടുത്തത്‌ പോലീസ്‌ സേനയെക്കൊണ്ടു തന്നെയായിരുന്നു. മാഹി ഡെപ്യൂട്ടി തഹസില്‍ദാറിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായപ്പോള്‍ പോലീസ്‌ സൂപ്രണ്ട്‌ ഫായിസിനൊപ്പം തന്റെ ആഡംബര കാറില്‍ വയനാട്ടിലെ റിസോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു. ബോംബാക്രമണമുണ്ടായ സ്‌ഥലത്ത്‌ മാഹി അഡ്‌മിനിസ്‌ട്രേറ്റര്‍ എത്തിയെങ്കിലും പോലീസ്‌ സൂപ്രണ്ട്‌ എത്തിയിരുന്നില്ല. ഫോണില്‍ പോലും സൂപ്രണ്ടിനെ കിട്ടിയിരുന്നില്ല. എന്നാല്‍, സൂപ്രണ്ടിനെതിരേ യാതൊരു നടപടിയും എടുത്തില്ല. മുസ്ലിംലീഗ്‌ രാഷ്‌ട്രീയവുമായും ഫായിസിന്‌ ബന്ധമുണ്ട്‌. ഫായിസിന്റെ അമ്മാവനാണ്‌ ലീഗ്‌ മാഹി മണ്ഡലം സെക്രട്ടറി പി. ഇബ്രാഹിം കുട്ടി.
 f
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger