Movie :
Recent Movies

kerala home tv show and news

ഇതാണ് മോനെ ക്നാനായ കല്യാണം...അതൊന്നു കാണേണ്ടത് തന്നെ...!!!!!!!!!!!

Kerala tv show and news
{[['']]}

ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ; ഇത് ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു.!!!!!!

Kerala tv show and news
സുല്‍ത്താന്‍പൂര്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ആശുപത്രിയിലാണ് ശരീരത്തിന് പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചത്. 24 കാരിയായ പ്രിയങ്ക എന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിക്കുന്ന അവസ്ഥയ്ക്ക് എക് റ്റോപ്പിയ കോര്‍ഡിസ് എന്നാണ് പറയുന്നത്. എക് റ്റോപ്പിയ കോര്‍ഡിസ് എന്ന അത്യപൂര്‍വ്വമായ അവസ്ഥയില്‍ ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെയിരിക്കുന്നത് വൈദ്യശാസ്ത്രത്തെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജനിക്കുന്നവര്‍ സാധാരണ മുന്ന് ദിവസം പോലും ജീവിച്ചിരിക്കില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. പത്തുലക്ഷത്തില്‍ 8 പേര്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വമായ തകരാറാണിത്.
                  ഇങ്ങനെ പിറക്കുന്ന കുട്ടികളില്‍ 90 ശതമാനവും പ്രസവിച്ചയുടനെ ആദ്യ 3 ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയാണ് പതിവ്. ഇനി ശസ്ത്രക്രിയ നടത്തി എത്രയും വേഗം കുഞ്ഞിന്റെ ഹൃദയം ശരീരത്തിനുള്ളിലേയ്ക്ക് മാറ്റുകയെന്നതാണ് പരിഹാരം. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപയും വേണ്ടിവരും. സുല്‍ത്താന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിമിത സൌകര്യങ്ങള്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ നിസാഹായരാണ്. മാതാപിതാക്കള്‍ക്ക് മറ്റൊരു ആശുപത്രിയെ സമീപിക്കാനും നിര്‍വാഹമില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. നാലുവര്‍ഷം മുന്‍പ് വിവാഹിതരായ പ്രിയങ്കയുടെയും പാലിന്റെയും ആദ്യത്തെ കുട്ടിയാണിത്.
{[['']]}

ഇങ്ങനെയും മാതാപിതാക്കളോ?, 5 വയസുകാരനെ പട്ടിണിക്കിട്ട് ക്ലോസറ്റില്‍ പൂട്ടിയിട്ടു; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍.

Kerala tv show and news


ടെക്സാസ്: 5 വയസുകാരനെ പട്ടിണിക്കിട്ട് ക്ലോസറ്റില്‍ പൂട്ടിയിട്ടു. ടെക്സാസിലായിരുന്നു സംഭവം. ഡയപ്പര്‍ മാത്രം ധരിച്ച് സ്റ്റെയര്‍ കേസിന് അടിയിലായി ക്ലോസറ്റില്‍ പൂട്ടിയിട്ട നിലയില്‍ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലുകള്‍ പുറത്തേയ്ക്ക് വന്ന നിലയിലാണ് 5 വയസുകാരന്റെ ശരീരമുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തോടനുസരിച്ച് 33 കാരിയായ രണ്ടാനമ്മ ടാമ്മി ബ്ലെയ് മെയറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
                         പൊലീസ് എത്തുന്നതിനു മുന്‍പ്  ടാമ്മിയും കൌമാര പ്രായമുള്ള ഇവരുടെ മകനും വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് ബ്രാഡ് ലി ബ്ലെമെയെറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം ഡോളര്‍ ബോണ്ട് പിഴയടയ്ക്കാനും കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.
{[['']]}

ധനികനാകുന്നതിന് വേണ്ടി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്തു.!!!!!!

Kerala tv show and news


ലുസാക്ക: യുവാവ് തന്റെ ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്ത് ഗുരുതരാവസ്ഥയില്‍. മലാവി സ്വദേശിയായ ചാംഗേരി സുളു എന്ന സാംബിയന്‍ യുവാവിനെയാണ് അതിര്‍ത്തിക്കടുത്തുള്ള ചിപ്പാട്ട ജനറല്‍ ആശുപത്രിയില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരഭാഗങ്ങള്‍ ബലികഴിച്ചാല്‍ ധനികനാകുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്ന് യുവാവ് ടൈന്‍സ് ഓഫ് സാംബിയ പത്രത്തോട് പറഞ്ഞു. യുവാവിന് ലൈംഗികാവയവങ്ങളും കാലിനെ മൂന്ന് വിരലുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മന്ത്രവാദിയുടെ വാക്കുകേട്ട യുവാവ് തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ സാംബിയന്‍ പുല്‍ത്തകിടിയിലെത്തി നഗ്നനായി കിടന്നു.
                   നിശ്ചലനായി കിടന്ന ഇയാളുടെ അടുത്ത് കഴുതപ്പുലിയെത്തി ആദ്യം കാല്‍വിരലുകളും തുടര്‍ന്ന് ലൈംഗികവയവങ്ങളും തിന്നുകയായിരുന്നു. എല്ലാം നഷ്ടമായെങ്കിലും ഇപ്പോഴും താന്‍ ധനികനാകുമെന്ന വിശ്വസത്തില്‍ കഴിയുകയാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്.
{[['']]}

സ്വര്‍ണ്ണത്തലമുടിയുമായി ഒരു പെണ്‍കുട്ടി; ഒരു കോളേജ് മുഴുവന്‍ ഇവളുടെ പിന്നാലെ. (വീഡിയോ).

Kerala tv show and news
{[['']]}

ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി എത്തിയത് നഗ്നയായി.!!!!!!!!!!

Kerala tv show and news
വിര്‍ജീനിയ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി എത്തിയത് നഗ്നയായി. മാര്‍ച്ച് 15 ആര്‍ലിങ്ടണ്‍ ജയിലായിരുന്നു സംഭവം. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ മൌറ ഫസെല്‍ എന്ന യുവതിയാണ് നഗ്നയായി എത്തിയത്. മദ്യലഹരിയിലായിരുന്നു യുവതി എന്നാണ് വിവരം. അന്നേ ദിവസം രാവിലെ മൌറയുടെ ഭര്‍ത്താവിനെ സമീപത്തെ പബില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ മൌറ വസ്ത്രം ധരിക്കാതെ ജയിലില്‍ എത്തുകയായിരുന്നു.
                          ഇതിനിടയില്‍ സ്ഥലകാല ബോധമില്ലാതെ വീഴാന്‍ പോയ യുവതിയെ മറ്റൊരു സെല്ലിലടയ്ക്കുകയാണ് ഉണ്ടായത്. മാര്‍ച്ച് 16 ന് ഭര്‍ത്താവിനെയും യുവതിയെയും ഒരുമിച്ചാണ് ജയിലില്‍ നിന്നും വിട്ടയച്ചത്. വസ്ത്രം ധരിക്കാനും വീട്ടില്‍ പോകാനും നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും യുവതി കൂട്ടാക്കിയില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
{[['']]}

ഒരു പോര്‍വിമാനം നടത്തിയ അഭ്യാസപ്രകടനം ശ്വാസമടക്കിപ്പിടിച്ച് കാണുക!!!!!!!!!. (വീഡിയോ).

Kerala tv show and news
{[['']]}

ഈ എട്ടുവയസുകാരന്‍ ബോഡിബില്‍ഡര്‍!!!!!!!!!!! ഇപ്പോള്‍ ചര്‍ച്ചാവിഷയം.!

Kerala tv show and news
ഡബ്ലിന്‍: എട്ടുവയസുകാരന്‍ ബോഡിബില്‍ഡര്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബോഡി ബില്‍ഡറാണ് 8 വയസുകാരനായ അയര്‍ലന്‍ഡില്‍ നിന്നുള്ള ബ്രാന്‍ഡന്‍ ബ്ലാക്ക്‍. ഈ ബാലന്റെ ശരീര ഭാരം പ്രായത്തേക്കാള്‍ മുന്നിരട്ടി അധികമാണ്. ഒപ്പം ശരീരഘടനയും. ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടവട്ടങ്ങളാണ് ബ്രാന്‍ഡനുള്ളത്. ഒപ്പം കൃത്യമായ വ്യായാമവും ചെയ്യും. 
                        ഒളിമ്പിക്സില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ജിംനാസ്റ്റിക്സില്‍ പങ്കെടുക്കണമെന്നാണ് ഈ ബാലന്റെ ആഗ്രഹം. എന്തായാലും അയര്‍ലന്‍ഡിലെ കൌണ്ടി കില്‍ഡോറിലുള്ള ഈ 8 വയസുകാരന്‍ ബോഡി ബില്‍ഡര്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ താരമായിരിക്കുകയാണ്. എല്ലാവരുടെയും ചര്‍ച്ചയും ഇപ്പോള്‍ ഇവന്‍ തന്നെ. തന്റെ മകനെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനം കൊള്ളുകയാണ് ബ്രാന്‍ഡന്റെ അച്ഛന്‍ മാര്‍ക്ക്.
{[['']]}

വീട്ടുജോലി എടുക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അടിമകളെപ്പോലെ പീഡിപ്പിക്കുന്നതായി !!!!!!!!!!!!

Kerala tv show and news
ലണ്ടന്‍: ബ്രിട്ടനില്‍ അടിമകണക്കെ പീഡനമേറ്റ് വീട്ടുജോലി ചെയ്യുന്നവരില്‍ ഇന്ത്യക്കാരും. പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ ബ്രിട്ടീഷുകാരെക്കാള്‍ സമ്പന്നരായ കുടിയേറ്റക്കാരാണെന്നതാണ് വസ്തുത. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചില നയതന്ത്രജ്ഞരും പെടും. ബ്രിട്ടനില്‍ വീട്ടുജോലി ചെയ്യുന്ന 33 പേരുമായി നടത്തിയ രഹസ്യക്കൂടിക്കാഴ്ചയിലാണ് ഇവിടുത്തെ വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അടിമപ്പണിയുടെ വിവരങ്ങള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ സമ്പന്നരാണ് അവരുടെ വീടുകളില്‍ ജോലി എടുക്കുന്നവരെ ഏറ്റവും മൃഗീയമായി പീഡിപ്പിക്കുന്നത്. ഒരോ വര്‍ഷവും 15,000 ത്തിലധികം പേരാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മാത്രം ബ്രിട്ടനില്‍ എത്തുന്നത്. യജമാനന്റെ കുഞ്ഞിനെ നോക്കാനാണ് എത്തുന്നതെങ്കിലും ഇവര്‍ക്ക് മറ്റ് പലതും ചെയ്യേണ്ടതായും വരുന്നു. കുട്ടികളെ നോക്കുന്നതിനും പാചകത്തിനും വീട് വൃത്തിയാക്കല്‍ ജോലികള്‍ക്കും മറ്റുമായാണ് ഇത്തരം ജോലിക്കാരെ നിയമപരമായി വിദേശരാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ കൊണ്ടുവരുന്നതെങ്കിലും ഭൂരിഭാഗം പേരും പുറത്തുപറയാന്‍ പറ്റാത്ത വിധം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 
               വീട്ടുകാരാല്‍ മര്‍ദ്ദനമേറ്റു വാങ്ങുന്ന ജോലിക്കാരെ അടിമകളെപ്പോലെ പൂട്ടിയിടുന്നു. ഉടമസ്ഥന്റെ എച്ചില്‍ ഭക്ഷണമായി നല്‍കുന്നു. പാസ്പോര്‍ട്ടും മറ്റ് വിലപ്പെട്ട രേഖകളും ഉടമസ്ഥന്‍ പിടിച്ചുവെച്ചിരിക്കുന്നു തുടങ്ങിയവയാണ് പുതിയ വിവരങ്ങള്‍. ജോലിക്ക് മിനിമം വേതനമില്ല. ചിലപ്പോള്‍ 25 പൌണ്ട് വരെ കിട്ടിയേക്കാം. ഇങ്ങനെ കണക്കാക്കിയാല്‍ തന്നെ 100 പൌണ്ടാണ് പ്രതിമാസ വേതനമായി ഇവര്‍ക്ക് ലഭിക്കുന്നത്. നാട്ടിലെ വീട്ടുകാരോടുപോലും ഈ പാവങ്ങളെ ബന്ധപ്പെടാന്‍ അനുവദിക്കാറില്ല. പലരും മാനഹാനി ഭയന്ന് തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറത്തുപറയാനും ധൈര്യപ്പെടുന്നില്ല. ഖത്തറില്‍ നിന്നെത്തിയ ഒരു യുവതി പറഞ്ഞത് താന്‍ കുട്ടികളുടെ നാപ്പിയാണ് ടൌവലായി ഉപയോഗിക്കുന്നതെന്നാണ്. കുളിക്കാന്‍ സോപ്പോ അണിയാന്‍ നല്ല വസ്ത്രങ്ങളോ നല്‍കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ഒരു നയതന്ത്രജ്ഞന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീക്ക് ആഴ്ചയില്‍ 105 മണിക്കൂറാണ് വീട്ടു ജോലി ചെയ്യേണ്ടി വരുന്നത്. 1000 പൌണ്ട് മാസ വേതനം വാഗ്ദാനം ചെയ്തുകൊണ്ടു വന്ന ഇവര്‍ക്ക് ലഭിക്കുന്നത് വെറും 100 പൌണ്ട് മാത്രം. ഖത്തര്‍, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പേരും ഒന്നു മിണ്ടാന്‍പോലുമാകാതെ ഇവിടെ അടിമകളെപ്പോലെ കഴിഞ്ഞുകൂടുകയാണ്. പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യം പോലും നിഷേധിക്കപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. ബ്രിട്ടനിലെ പുതിയ നിയമപ്രകാരം ഓവര്‍സീസ് ഡൊമസ്റ്റിക് ജോലിക്കാര്‍ക്ക് 6 മാസത്തെ വിസയാണ് അനുവദിക്കുന്നത്. മാത്രമല്ല ഒരാളുടെ വീട്ടിലേയ്ക്ക് ഇങ്ങനെ എത്തുന്ന ജോലിക്കാരെ മറ്റുള്ളവരുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കാനും അനുവദിക്കില്ല. പീഡകരില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും മോശമല്ലെന്നാണ് സൂചന. ബ്രിട്ടനില്‍ അടിമവേല ചെയ്യുന്നവരില്‍ മലയാളികള്‍ ഉണ്ടോ എന്നു വ്യക്തമല്ല.
{[['']]}

ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശന് വയസ്സ് 27: !!!!!!!!!!!!!!!!

Kerala tv show and news
 ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശന്‍ താനെന്ന് ജയിലില്‍ കഴിയുന്ന 27കാരനായ കൊലപാതകിയുടെ വെളിപ്പെടുത്തല്‍ . പതിനാല് വയസ്സുകാരനാണ് തന്റെ മകളെ ഗര്‍ഭിണിയാക്കിയതെന്ന് ഇയാള്‍ പറയുന്നു. പതിമൂന്ന് വയസ്സുകാരിയായ മകള്‍ ഫേസ്ബുക്കു വഴിയാണ് തന്റെ ഗര്‍ഭത്തിന്റെ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. 
കുട്ടിയുടെ മുത്തശ്ശി 47-ാം വയസ്സിലാണ് മുതുമുത്തശ്ശിയാകാന്‍ ഒരുങ്ങുന്നത്. കുട്ടിയുടെ 28കാരിയായ അമ്മ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലാ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം ജയിലില്‍ അടയ്ക്കപ്പെട്ട പിതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നതിനാലാണ്.
11വര്‍ഷത്തെ കഠിനതടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. മോഷണം നടത്താന്‍ ശ്രമിച്ച ഒരാളെ കൊലപ്പെടുത്തിയതാണ് ഇയാള്‍ക്കുനേരെയുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം ഇയാളെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇതിനിടയില്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയതോടെയാണ് ശിക്ഷ ഒരു വര്‍ഷം കൂടി നീട്ടിയത്. മകളോട് ഗര്‍ഭം ഉപേക്ഷിക്കാന്‍ ഇയാള്‍ ഇപ്പോളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുട്ടി തന്റെ വയറ്റില്‍ വളരുന്ന കുട്ടിയെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇപ്പോളും ഫേസ്ബുക്കിലൂടെ നല്‍കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് മാസമായെന്നാണ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ കുട്ടി അമ്മയോടൊപ്പമാണ് താമസം. ഇവര്‍ക്ക് മറ്റൊരു ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ട്. 
{[['']]}

രണ്ടു വയസുകാരന്‍ 999 -ലേക്ക് വിളിച്ചത് അമ്മയെ രക്ഷിക്കാന്‍.

Kerala tv show and news
ലണ്ടന്‍: രണ്ടു വയസുകാരന്‍ 999 -ലേക്ക് വിളിച്ചത് അമ്മയെ രക്ഷിക്കാന്‍. ലെസ്റ്റര്‍ഷയറിലാണ് കഴിഞ്ഞദിവസം വളരെ കൌതുകകരമായ സംഭവം അരങ്ങേറിയത്. മരണത്തോട് മല്ലടിച്ചുകിടന്ന അമ്മയെ രക്ഷിച്ചത് രണ്ടു വയസുകാരനായ മകന്റെ സമയോചിത ഇടപെടല്‍ ആയിരുന്നു. കുഞ്ഞിന്റെ ഉചിതമായ ഇടപെടലാണ് 27 കാരിയായ അമ്മ ഡയാനയ്ക്ക് തുണയായത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: റിലി വാര്‍ഡ് എന്ന രണ്ട് വയസുകാരന്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് തന്റെ മമ്മി ഡയാന താഴെ വീണ് കിടക്കുന്നതാണ്. എന്തോ പന്തികേടു തോന്നിയ കൊച്ചു റിലി ഉടന്‍ തന്നെ ഫോണെടുത്ത് ആരെയോ സഹായത്തിനായി വിളിക്കുകയായിരുന്നു. ഭാഗ്യത്തിന് ഡയല്‍ ചെയ്തത് 999 എന്ന എമര്‍ജന്‍സി നമ്പറിലും. അങ്ങേത്തലയ്ക്ക്ലല്‍ ഹലോ എന്ന് വിളികേട്ടതോടെ നന്നായി ഇനിയും സംസാരിക്കാന്‍ കഴിയാത്ത റിലി അമ്മ ഉറങ്ങുന്നുവെന്ന് മാത്രം പറയുകയായിരുന്നു. മറുതലയ്ക്കല്‍ എന്താണെന്ന് വീണ്ടും വീണ്ടും ചോദിച്ചിട്ടും മറ്റൊന്നും പറയാന്‍ അവന് അറിയില്ലായിരുന്നു. പിന്നീട് ഫോണ്‍ നിലത്തുവെച്ചിട്ട് വീണ്ടും വിളിച്ചു പറഞ്ഞത് മമ്മി നിലത്ത് കിടക്കുന്നു എന്നായിരുന്നു. എന്തായാലും ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്ക് ആ വിളിയില്‍ എന്തോ പന്തികേട് തോന്നി. 
                             ഉടന്‍ തന്നെ അദേഹം നമ്പര്‍ ട്രെയ്സ് ചെയ്ത അഡ്രസ് തപ്പിയെടുക്കുകയായിരുന്നു. പിന്നീട് ഒട്ടും താമസിക്കാതെ പാരമെഡിക്കത്സിനെ ലെസ്റ്റര്‍ഷെയറിലെ വീട്ടിലേയ്ക്ക് അയച്ചു. അവര്‍ അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച നിലത്തുവീണ് കിടക്കുന്ന അമ്മ ഡയാനയ്ക്കരുകില്‍ ഇരിക്കുന്ന കുഞ്ഞിനെയാണ്. അണ്ഡാശയത്തില്‍ നിന്നുള്ള ബ്ലീഡിങിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു ഡയാന. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ഡയാനയ്ക്ക് അടിയന്തിര സര്‍ജറി നടത്തുകയായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ് ഒരു രണ്ടുവയസുകാരന്‍ എമര്‍ജന്‍സില്‍ നമ്പറില്‍ വിളിച്ച് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതെന്ന് പാരാ മെഡിക്കത്സ് വിഭാഗം വ്യക്തമാക്കി. സ്വന്തം അമ്മയുടെ ജീവന്‍ രക്ഷിച്ച ഈ രണ്ട് വയസുകാരന് ഈസ്റ്റ് മിഡ് ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് അവാര്‍ഡും നല്‍കി ആദരിക്കുകയുണ്ടായി. ബ്രിട്ടന്റെ മാധ്യമങ്ങളില്‍ ഈ രണ്ടു വയസുകാരന് ഇപ്പോള്‍ ധീരന്റെ പരിവേഷമാണുള്ളത്.
{[['']]}

ഇരുമ്പ് അടുത്തെത്തിയാല്‍ മുഹിബിജയുടെ ദേഹത്ത് ഒട്ടിപ്പിടിക്കും, ചിത്രങ്ങള്‍ കാണുക.

Kerala tv show and news
മോസ്കോ: ഇരുമ്പ് അടുത്തെത്തിയാല്‍ മുഹിബിജയുടെ ദേഹത്ത് ഒട്ടിപ്പിടിക്കും. ഫോര്‍ക്കോ, സ്പൂണോ അടുക്കള ഉപകരണങ്ങളോ മുഹിബീജ ബള്‍ജുബാസിക്കിനെ കാണിച്ചാല്‍ അവയെല്ലാം ശരിരത്തില്‍ ഒട്ടിച്ചു നിറുത്തുന്ന വിദ്യ അദേഹം കാണിക്കും. 5 വര്‍ഷം മുന്‍പാണ് സ്രെബെനിക്കില്‍നിന്നുള്ള 56 കാരനായ മുഹിബിജ തന്റെ അസാധാരണമായ കഴിവ് കണ്ടെത്തിയത്. ആദ്യം ലോഹ ഉപകരണങ്ങളാണ് ശരീരത്തില്‍ ഒട്ടിച്ചു നിര്‍ത്തിയിരുന്നത്.
           പിന്നെ പ്ലാസ്റ്റിക് വസ്തുക്കളും മൊബൈല്‍ ഫോണുകളും റിമോട്ട് കണ്‍ട്രോളുകളും വരെ ശരീരത്തില്‍ ആക്ഷര്‍ച്ചിച്ചു നിര്‍ത്താമെന്ന് കണ്ടെത്തുകയായിരുന്നു. കാന്തികമായ പ്രത്യേക ഊര്‍ജ്ജം തന്റെ ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുകയാണെന്നാണ് അദേഹം വിശ്വസിക്കുന്നത്. 


{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger