{[['']]}
kerala home tv show and news
Showing posts with label NEWs. Show all posts
Showing posts with label NEWs. Show all posts
Son accused of sexually harassing mother | പെറ്റമ്മയെ പീഡിപ്പിച്ച് മകന്‍
Posted by Unknown
Posted on Sunday, June 22, 2014
with No comments
Woman escapes from lorry accident
Posted by Unknown
Posted on Saturday, June 21, 2014
with No comments
Labels:
NEWs
Girl Falls into Open Borewell Pit in Bijapur, Rescue Operation On
Posted by Unknown
Posted on Saturday, June 21, 2014
with No comments
Labels:
NEWs
Hundreds missing as floods sweep
Posted by Unknown
Posted on Wednesday, June 18, 2014
with No comments
Labels:
NEWs
CCTV Footage of Preity - Ness' arguement
Posted by Unknown
Posted on Sunday, June 15, 2014
with No comments
Labels:
NEWs
CHILLING: CCTV Footage of Affluent Couple Dumping Girl Child in Trash
Posted by Unknown
Posted on Wednesday, June 11, 2014
with No comments
Labels:
NEWs
Exclusive: tragedy in Himachal, 24 student swept away!!!!!!
Posted by Unknown
Posted on Tuesday, June 10, 2014
with No comments
Labels:
NEWs
The Largest Dam In The World
Posted by Unknown
Posted on Monday, June 09, 2014
with No comments
Labels:
NEWs
End of the World How will it Happen
Posted by Unknown
Posted on Monday, June 09, 2014
with No comments
Labels:
NEWs
HA RAY VVAA
Posted by Unknown
Posted on Sunday, June 08, 2014
with No comments
ദുബായ്: ദുബായില്‍ കള്ളില്ലാ കള്ള് ഷാപ്പ് തുറന്നു. ദുബായിലെ ഒരു ഹോട്ടലിന്റെ പേരാണ് കള്ളില്ലാ കള്ള് ഷാപ്പ്. ഷാപ്പ് കറികള്‍ എല്ലാം ഇവിടെ കിട്ടുമെങ്കിലും കള്ള് മാത്രം ഈ നടുമുറ്റം ഹോട്ടലില്‍ കിട്ടില്ല. ഹോട്ടലിനകത്ത് ഓല മേഞ്ഞ തനത് രീതിയിലുള്ള ഒരു കള്ളില്ലാ കള്ള് ഷാപ്പ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. മാപ്രാണം കോഴി തോരന്‍, കൊട്ടാരം കോഴി കറി, മുല്ലപന്തല്‍ കുരട്ടന്‍ കറി, കുമാരങ്കരി മുയല്‍ കറി തുടങ്ങിയവയൊക്കെ ഇവിടെ കിട്ടും. പാള കൊണ്ടുള്ള പ്ലേറ്റിലാണ് ഭക്ഷണങ്ങള്‍ വിളമ്പുന്നത്.
NEWs,
{[['']]}
Labels:
NEWs
FOR PRAVSI
Posted by Unknown
Posted on Sunday, June 08, 2014
with No comments
Kerala tv show and newsപ്രവാസികളുടെ ശ്രദ്ധയ്ക്ക്...
ഭൂരിഭാഗം മലയാളി പ്രവാസികളുടെയും പൊതുവേ ഉള്ള ഒരു ദോഷസ്വഭാവമാണ് പൊങ്ങച്ചവും എടുത്തുചാട്ടവും. തിരിച്ചടികളുടെ കഥകള്‍ ആവശ്യത്തിനു മുന്നില്‍ ഉണ്ടെങ്കിലും അനുഭവത്തില്‍ എത്തുന്നത് വരെ ഈ സ്വഭാവം മാറ്റാന്‍ അവര്‍ ശ്രമിക്കുകയും ഇല്ല. മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാന്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും പലപ്പോഴും പ്രവാസിമലയാളികള്‍ക്ക് മുഴുവന്‍ പേരുദോഷം ഉണ്ടാക്കി വക്കുന്നത് വിഷമം ഉണ്ടാക്കാറുണ്ട്. അറിവില്ലായ്മ മറച്ചു വച്ച് ഇക്കൂട്ടര്‍ ആളാകാന്‍ ശ്രമിക്കുമ്പോള്‍, അതിന്‍റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് ചിലപ്പോഴൊക്കെ നിരപരാധികള്‍ ആയിരിക്കും. അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ കുഴിയില്‍ ചാടിക്കുന്നവര്‍ മുതലെടുക്കുന്നതും ഈ പൊങ്ങച്ച സ്വഭാവത്തെ തന്നെയാണ്.
ഈയിടെ കേട്ട ചില വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ ഇതെഴുതുവാന്‍ കാരണം. അതിലൊന്ന് സോഷ്യല്‍ മീഡിയാ ആയ ഫേസ് ബുക്കില്‍ ഇടുന്ന പോസ്റ്റുകളേയും കമെന്റുകളെയും പറ്റിയുള്ളതാണ്. പൊതുകാര്യങ്ങളില്‍ മലയാളിക്കുള്ള താല്‍പ്പര്യം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഈ താല്‍പ്പര്യം അതിര് കടക്കുന്നു, പ്രത്യേകിച്ചും മത-രാഷ്ട്രീയ വിഷയങ്ങളില്‍. ജോലിത്തിരക്കുകളും കുടുംബബാധ്യതകളും അലട്ടുന്ന മനസിനെ അല്‍പ്പമൊന്നു ശാന്തമാക്കുവാന്‍ ആണ് പ്രവാസികള്‍ മുഖപുസ്തകത്തില്‍ ചേരുന്നതും കുറച്ചു നേരം അതില്‍ ചിലവഴിക്കുന്നതും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ഈ രീതി മാറുന്നു, മുഖപുസ്തകം മദ്യത്തെക്കാളും മയക്കുമരുന്നിനെക്കാളും വലിയ ലഹരിയായി മാറുന്ന ഇവര്‍ പിന്നീട് ഉണ്ണുന്നതും ഉറങ്ങുന്നതും മറന്ന്, തങ്ങള്‍ എന്തിനാണ് വീടും നാടും ഉപേക്ഷിച്ചു പ്രവാസജീവിതത്തിലേക്ക് എത്തിയത് എന്നത് പോലും മറന്നു മുഖപുസ്തകത്തിന്റെ അടിമകള്‍ ആയി മാറുന്നു. മാസാമാസം കിട്ടുന്ന ശമ്പളത്തേക്കാളും, തങ്ങളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി ജീവിക്കുന്ന കുടുംബത്തേക്കാളും വലുതായി; മുഖപുസ്തകത്തില്‍ തങ്ങളുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കുകളും കമെന്റുകളും ഇവരുടെ ജീവിതലക്ഷ്യമാകുന്നു.
ഈയിടെയായി മറ്റൊരു സ്വഭാവം കൂടി ചിലര്‍ സ്വായത്തമാക്കിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരെ കളിയാക്കിയുള്ള പോസ്റ്റുകളും കമെന്റുകളും. എവിടെയെങ്കിലും അത്തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യുന്നതും അതില്‍ കമെന്റുകള്‍ ഇടുന്നതും കൂടുതലും പ്രവാസി മലയാളികള്‍ ആണ്. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ്, സിനിമാ, സാമുദായിക മേഖലകളില്‍ ഉള്ളവരെയും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല. ഇത്തരം പോസ്റ്റുകളിലും കമെന്റുകളിലും ഒളിഞ്ഞിരിക്കുന്ന അപകടം ഇവര്‍ മനസിലാക്കുന്നില്ല, മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമെന്റുകളും നിയമപ്രകാരം കുറ്റകരം ആണെന്നുള്ളതും ഇങ്ങനെയുള്ളവര്‍ക്കെതിരെ കേസേടുക്കുവാന്‍ സൈബര്‍ സെല്ലിനു അധികാരം ഉണ്ടെന്നുള്ളതും മനസിലാക്കാതെയുള്ള ഇവരുടെ എടുത്തുചാട്ടത്തിനു ഒരു തിരിച്ചടിയാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. അവധിക്ക് നാട്ടില്‍ എത്തുന്ന ഇത്തരക്കാര്‍ക്കെതിരെ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷനില്‍ വച്ച് തന്നെ നിയമനടപടികള്‍ സ്വീകരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ പേരും കുടുങ്ങന്നത് അവര്‍ ഇടുന്ന കമെന്റുകളുടെ പേരിലാണ്. നിരുപദ്രവകരം എന്ന് കരുതി ഇടുന്ന ഇത്തരം കമെന്റുകള്‍ ചിലപ്പോള്‍ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം. ഈയിടെ ഇത്തരത്തില്‍ കുടുങ്ങിയ ഒരു യുവാവിന് അവസാനം വിസയുടെ കാലാവധി തീരുവാന്‍ നാല് ദിവസം ബാക്കിയുള്ളപ്പോള്‍ ആണ് തന്റെ പാസ്പോര്‍ട്ട് തിരികെ ലഭിച്ചത്. സന്തോഷകരമായി ചിലവഴിക്കേണ്ട അവധിക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന മാസസികസംഘര്‍ഷം വേറെ. ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാതെ വന്നാല്‍ ഭാവി തന്നെ അവതാളത്തില്‍ ആകുന്ന ഇത്തരം കേസുകളില്‍ പ്രവാസിമലയാളികള്‍ ചെന്ന് ചാടുന്നത് നേരത്തെ പറഞ്ഞ പൊങ്ങച്ചവും എടുത്തുചാട്ടവും കൊണ്ട് തന്നെ.
മറ്റൊരു വാര്‍ത്ത കേട്ടത് ഗള്‍ഫിലേക്ക് വരുന്ന ചിലരുടെ കൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി കൊടുത്ത് വിട്ട ചില സാധനങ്ങളെ പറ്റിയുള്ളതാണ്. ഇന്ന് നമ്മുടെ നാട്ടില്‍ കിട്ടുന്ന ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്, അതെ പോലെ തന്നെ തിരിച്ചും. എന്നിട്ടും അവധിക്കു പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും കൈയില്‍ കിട്ടുന്നതെന്തും വാരിവലിച്ചു കൊണ്ട് പോകുന്ന മലയാളിയുടെ സ്വഭാവം ഇനിയും മാറിയിട്ടില്ല. വിമാന സര്‍വീസുകള്‍ യാത്രക്കാരന് കൊണ്ടുപോകാവുന്ന ലഗേജിന്റെ തൂക്കം കാര്യമായി കുറച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ സ്വന്തമായുള്ളതും സുഹൃത്തുക്കളുടെയും ലഗേജുകളുമായി എയര്‍പോര്‍ട്ടില്‍ എത്തുന്ന പലര്‍ക്കും അവിടെ വച്ച് അതൊക്കെ അഴിച്ചു തൂക്കം കുറക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ കാണുവാന്‍ പലപ്പോഴും ഇടയായിട്ടുണ്ട്. അതിന്‍റെ കൂടെ ഇപ്പോള്‍ കേട്ട വാര്‍ത്ത ശരിക്കും ഭയക്കേണ്ടത് തന്നെയാണ്. സുഹൃത്തിന്‍റെ ആവശ്യപ്രകാരം നാട്ടിലെ സുഹൃത്തിന്റെ ആള്‍ക്കാര്‍ കൊടുത്തുവിട്ട രണ്ടു ജീന്‍സ് ആണ് ആദ്യത്തെ വില്ലന്‍. വീട്ടില്‍ എത്തിച്ച ജീന്‍സ് പായ്ക്ക് ചെയ്യുന്ന സമയത്ത് കൂട്ടത്തില്‍ ഉള്ള ആള്‍ക്ക് തോന്നിയ ഒരു സംശയം ആണ് വലിയൊരു ആപത്തില്‍ നിന്നും ആ യാത്രക്കാരനെ രക്ഷിച്ചത്. ജീന്‍സിന് തൂക്കം സാധാരണയില്‍ കൂടുതല്‍ ആണെന്ന് തോന്നിയ അയാള്‍ അത് പരിശോധിച്ചപ്പോള്‍ കണ്ടത് ബെല്‍റ്റ് ഇടുന്ന ഭാഗത്തെ അസാധാരണത്വം ആയിരുന്നു. അഴിച്ചു പരിശോധിച്ചപ്പോള്‍ കിട്ടിയതോ......ഏകദേശം ഒന്നരക്കിലോയോളം മയക്കുമരുന്നും. ആദ്യമായി ഗള്‍ഫിലേക്ക് വരികയായിരുന്ന ആ ചെറുപ്പക്കാരന്‍ എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ഒരു പക്ഷെ ഗള്‍ഫിലെ സുഹൃത്തിനും ഇതേപറ്റി അറിവുണ്ടാകുവാന്‍ ഇടയില്ല, ആരോ ചതിച്ചതായിരുക്കുവാന്‍ ആണ് സാധ്യത കൂടുതല്‍. അയാള്‍ ആ ജീന്‍സുമായി വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ......ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും പുറംലോകം കാണുകയില്ല. തല വെട്ടിക്കളയാന്‍ വരെ വിധിക്കാവുന്ന കേസ് ആണ് മയക്കുമരുന്ന് കേസ്.
സമാനമായ മറ്റൊരു കേസില്‍ അച്ചാര്‍ ആയിരുന്നു വില്ലന്‍. അവിടെയും അവര്‍ പരിശോധിച്ചത് തൂക്കം കൂടിയത് കൊണ്ട് മാത്രം. മൊത്തം തൂക്കത്തില്‍ വ്യത്യാസം ഉള്ളത് കൊണ്ട് കുറച്ചു കുറക്കാന്‍ വേണ്ടി ഒഴിവാക്കിയ കൂട്ടത്തില്‍ സുഹൃത്തിനായി എത്തിയ അച്ചാര്‍ പകുതി എടുത്തു മാറ്റുവാന്‍ തീരുമാനിക്കുവാന്‍ തോന്നിയ നിമിഷങ്ങളെ അവര്‍ ഇപ്പോള്‍ സ്തുതിക്കുന്നുണ്ടാവും. കാരണം ആ അച്ചാറില്‍ പ്ലാസ്റിക്കില്‍ പൊതിഞ്ഞു കഞ്ചാവ് ഒളിപ്പിച്ചിരുന്നു.അറിഞ്ഞുകൊണ്ട് ഇത്തരം കള്ളക്കടത്തുകള്‍ നടത്തുന്നവര്‍ പിടിക്കപ്പെടുന്നതിനെക്കാള്‍ സാധ്യത കൂടുതല്‍ അറിയാതെ ഇത്തരം കെണികളില്‍ പെടുന്നവര്‍ക്ക് ആണ്. പൂര്‍ണ്ണവിശ്വാസം ഉള്ളവര്‍ ആണെങ്കില്‍ തന്നെ ഇത്തരം പായ്ക്കറ്റുകള്‍ ശരിയായി പരിശോധിച്ച ശേഷം മാത്രമേ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുമ്പോള്‍ കൂടെ കൊണ്ടുവരാവൂ; കഴിവതും ഇങ്ങനെ ഉള്ളവ ഒഴിവാക്കുക തന്നെയാണ് ഭേദം. കാരണം ആദ്യമേ പറഞ്ഞത് പോലെ നാട്ടിലെ സാധനങ്ങള്‍ അതിനെക്കാള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഗുണം ഉള്ളവ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്വന്തമായോ മറ്റുള്ളവര്‍ക്കോ ഉപയോഗിക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വരുന്ന മരുന്നുകള്‍ ആണ്. നാട്ടില്‍ ലഭ്യമായ മരുന്നുകളില്‍ ചിലത് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതിനാല്‍, അങ്ങിനെ കൊണ്ട് വരുന്ന മരുന്നുകള്‍ പിടിക്കപ്പെട്ടാല്‍ അതും ലഹരിമരുന്നുകളുടെ കൂട്ടത്തില്‍ പെടുത്തുകയും കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. നിരോധനം ഉള്ളത് കൊണ്ടാണ് ചില മരുന്നുകള്‍ ഇവിടെ ലഭിക്കാത്തതെന്ന സത്യം മനസിലാക്കി, ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷനുമായി ഇവിടെയുള്ള ഫാര്‍മസികളില്‍ നിന്നും അനുയോജ്യമായ മരുന്നുകള്‍ വാങ്ങുന്നതാവും ഉചിതം
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നുള്ള പഴമക്കാരുടെ വാക്കുകള്‍ മനസുകൊണ്ട് അംഗീകരിച്ച് എടുത്തുചാട്ടങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിച്ചാല്‍ അത് നമുക്കും നമ്മളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിനും ഗുണമേ ചെയ്യൂ..........മറിച്ചാണെങ്കില്‍, ഇത്തരം കെണികളില്‍ പെട്ടുകഴിഞ്ഞാല്‍, സഹായിക്കുവാന്‍ പോലും ആര്‍ക്കും കഴിയാത്ത ഒരവസ്ഥയില്‍ എത്തിപ്പെട്ടാല്‍, കരഞ്ഞും വിധിയെ പഴിച്ചും കാലം കഴിക്കുവാന്‍ മാത്രമേ സാധിക്കൂ.
NEWs,
{[['']]}
Labels:
NEWs
PRAVSI nEwS
Posted by Unknown
Posted on Saturday, June 07, 2014
with No comments
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരമൊരു വിസ സമ്പ്രദായം ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ആവശ്യകതയെക്കുറിച്ച് കൺസൾട്ടേറ്റീവ് സമിതി ശുപാർശ നൽകിയതായി ഹയർ അഡൈ്വസറി കമ്മീഷൻ ഡയറക്ടർ ജനറൽ നജീബ് അൽ ഷമേസി ഒരു പ്രാദേശിക ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കമ്മീഷന്റെ അടുത്ത യോഗം ഇതിന് അംഗീകാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് ഇത് ജിസിസി നേതൃത്വത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കും. ജിസിസി രാഷ്ട്രങ്ങളുടെ ഈ തീരുമാനത്തെ വൻകിട ബിസിനസുകാരും വിനോദ സഞ്ചാര വിദഗ്ദ്ധരും സ്വാഗതം ചെയ്തു. മിക്ക യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കാനായി ഒറ്റ വിസ സമ്പ്രദായം നിലവിലുണ്ട്.
NEWs,
{[['']]}
Labels:
NEWs
LUCKY HOUSE WIFE
Posted by Unknown
Posted on Friday, June 06, 2014
with No comments
Kerala tv show and newsഭൂമിക്കടിയിൽ ഗ്യാസുള്ളപ്പോൾ രത്നമ്മയ്‌ക്കെന്തിന് സർക്കാർ സിലിണ്ടർ?
ആലപ്പുഴ: പാചക വാതകത്തിന്റെ വില കൂടിയാലെന്ത്? കുറഞ്ഞാലെന്ത്? രത്നമ്മയ്‌ക്ക് അതൊരു പ്രശ്നമേയല്ല. അടുക്കളയിലെ ഗ്യാസടുപ്പിലേക്ക് അടുക്കളമുറ്റത്തു നിന്നു തന്നെ ഗ്യാസ് പ്രവഹിക്കുമ്പോൾ എന്തിന് വിലവർദ്ധന ഭയക്കണം! ഒരു രൂപ പോലും ചെലവില്ലാതെ ആലപ്പുഴ ആറാട്ടുവഴി 'കാർത്തിക"വീട്ടിൽ ഭൂമിക്കടിയിൽ നിന്ന് വരുന്ന ഗ്യാസ് ഉപയോഗിച്ചാണ് പാചകം.
മൈനിംഗ് ആൻഡ് ജിയോളജിയിലെയും ഒ.എൻ.ജി.സിലെയും ഉദ്യോഗസ്ഥർക്ക് രത്നമ്മയുടെ അടുക്കള അത്ഭുതമാണ്. പാചക വാതക ക്ഷാമവും ആധാറും വിലവർദ്ധനയുമൊക്കെ ഇളകിമറിഞ്ഞപ്പോഴും രത്നമ്മയ്‌ക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു.
മൈനിംഗ് ആൻഡ് ജിയോളജിയിലെയും ഒ.എൻ.ജി.സിലെയും ഉദ്യോഗസ്ഥർക്ക് രത്നമ്മയുടെ അടുക്കള അത്ഭുതമാണ്. പാചക വാതക ക്ഷാമവും ആധാറും വിലവർദ്ധനയുമൊക്കെ ഇളകിമറിഞ്ഞപ്പോഴും രത്നമ്മയ്‌ക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു.
ഒരു കുഴൽക്കിണർ നിർമ്മിക്കാൻ നടത്തിയ ശ്രമമാണ് ഈ അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടറിനെ ആട്ടിപ്പായിച്ചത്. നേരത്തേ ഉണ്ടായിരുന്ന കുഴൽക്കിണറിൽ നിന്ന് നല്ലവെള്ളം കിട്ടാതെ വന്നപ്പോഴാണ് മൂന്നു വർഷം മുമ്പൊരു ഒക്ടോബറിൽ രത്നമ്മയും ഭർത്താവ് രമേശനും രണ്ടാമതൊരു കുഴൽക്കിണർ നിർമ്മിക്കാൻ പ്ളംബർ രജിയെ സമീപിച്ചത്. അടുക്കളയോട് ചേർന്ന് 20 മീറ്ററോളം കുഴിച്ചിട്ടും ഒരു തുള്ളി വെള്ളമില്ല.
മുകളിലേക്ക് നിന്ന പൈപ്പിൽ ഒരു പൈപ്പുകൂടി സ്ഥാപിച്ച് വീണ്ടും കുഴിച്ച് ഒരവസാന ശ്രമം കൂടി. പൈപ്പ് ഉരുക്കാൻ പ്ലംബർ പേപ്പർ കത്തിച്ച് കാട്ടിയപ്പോൾ ആളിയൊരു കത്തൽ! വെള്ളത്തിന് പകരം ഏതോ വാതകമാണ് വരുന്നതെന്ന് പ്ളംബർക്ക് ബോദ്ധ്യമായി. രത്നമ്മയും അടുത്തുണ്ടായിരുന്നു. വാതകമാണെങ്കിൽ വെറുതേ കളയേണ്ട, നീ അത് അടുക്കളയിലെ സ്റ്റൗവിലേക്ക് കണക്ട് ചെയ്യെന്നായി രത്നമ്മ. പ്ളംബർക്കും ഐഡിയ മിന്നി.
ഭിത്തിയോട് ചേർന്ന് കുഴലിൽ ഘടിപ്പിച്ച നോബ് തിരിച്ചപ്പോൾ സ്റ്റൗവിലേക്ക് ഗ്യാസ് പ്രവാഹം. അല്പം പേടിച്ചാണെങ്കിലും തീപ്പെട്ടി ഉരച്ച് കാട്ടിയപ്പോൾ സാധാരണ ഗ്യാസ് സ്റ്റൗവിലേതുപോലെ ജ്വാല.
മുകളിലേക്ക് നിന്ന പൈപ്പിൽ ഒരു പൈപ്പുകൂടി സ്ഥാപിച്ച് വീണ്ടും കുഴിച്ച് ഒരവസാന ശ്രമം കൂടി. പൈപ്പ് ഉരുക്കാൻ പ്ലംബർ പേപ്പർ കത്തിച്ച് കാട്ടിയപ്പോൾ ആളിയൊരു കത്തൽ! വെള്ളത്തിന് പകരം ഏതോ വാതകമാണ് വരുന്നതെന്ന് പ്ളംബർക്ക് ബോദ്ധ്യമായി. രത്നമ്മയും അടുത്തുണ്ടായിരുന്നു. വാതകമാണെങ്കിൽ വെറുതേ കളയേണ്ട, നീ അത് അടുക്കളയിലെ സ്റ്റൗവിലേക്ക് കണക്ട് ചെയ്യെന്നായി രത്നമ്മ. പ്ളംബർക്കും ഐഡിയ മിന്നി.
ഭിത്തിയോട് ചേർന്ന് കുഴലിൽ ഘടിപ്പിച്ച നോബ് തിരിച്ചപ്പോൾ സ്റ്റൗവിലേക്ക് ഗ്യാസ് പ്രവാഹം. അല്പം പേടിച്ചാണെങ്കിലും തീപ്പെട്ടി ഉരച്ച് കാട്ടിയപ്പോൾ സാധാരണ ഗ്യാസ് സ്റ്റൗവിലേതുപോലെ ജ്വാല.
അന്നത്തെ രാത്രി രത്നമ്മ ഉറങ്ങിയില്ല. എല്ലാംകൂടി പൊട്ടിത്തെറിക്കുമോ എന്നൊരു പേടി! പിറ്റേന്ന് അടുക്കളയ്‌ക്ക് പുറത്തുവച്ച് ഒരുതവണ കൂടി പരീക്ഷിച്ച് വിജയിച്ചതോടെയാണ് ശ്വാസം നേരെവീണത്.
വിവരമറിഞ്ഞെത്തിയ ഒ.എൻ.ജി.സി അധികൃതർ ഗ്യാസ് ശേഖരിച്ചു കൊണ്ടുപോയി. മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറഞ്ഞത്, കൂടിവന്നാൽ ഒരാഴ്ച നിൽക്കുന്ന പ്രതിഭാസം എന്നായിരുന്നു. വർഷം മൂന്നായിട്ടും രത്നമ്മയുടെ അടുക്കളയിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റേണ്ടി വന്നിട്ടില്ല.
വിവരമറിഞ്ഞെത്തിയ ഒ.എൻ.ജി.സി അധികൃതർ ഗ്യാസ് ശേഖരിച്ചു കൊണ്ടുപോയി. മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറഞ്ഞത്, കൂടിവന്നാൽ ഒരാഴ്ച നിൽക്കുന്ന പ്രതിഭാസം എന്നായിരുന്നു. വർഷം മൂന്നായിട്ടും രത്നമ്മയുടെ അടുക്കളയിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റേണ്ടി വന്നിട്ടില്ല.
പഠനം അനിവാര്യം
അത്യപൂർവമായ പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറയുന്നു. ഭൂമിക്കടിയിൽ കാലങ്ങളായി ഉറഞ്ഞുകൂടിയ പലതരം വസ്തുക്കൾ അഴുകിയുണ്ടാകുന്ന മീഥെയ്ൻ വാതകമാണിത്. മൂന്നു വർഷത്തോളം നീണ്ടുനിന്നത് അത്ഭുതമാണ്. ഒ.എൻ.ജി.സി പോലെയുള്ള സ്ഥാപനങ്ങളാണ് പഠനം നടത്തേണ്ടത്.
അത്യപൂർവമായ പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറയുന്നു. ഭൂമിക്കടിയിൽ കാലങ്ങളായി ഉറഞ്ഞുകൂടിയ പലതരം വസ്തുക്കൾ അഴുകിയുണ്ടാകുന്ന മീഥെയ്ൻ വാതകമാണിത്. മൂന്നു വർഷത്തോളം നീണ്ടുനിന്നത് അത്ഭുതമാണ്. ഒ.എൻ.ജി.സി പോലെയുള്ള സ്ഥാപനങ്ങളാണ് പഠനം നടത്തേണ്ടത്.
NEWs,
{[['']]}
Labels:
NEWs
Couple rescued as they fall from balcony window
Posted by Unknown
Posted on Friday, June 06, 2014
with No comments
Labels:
NEWs
This terrifying footage shows a toddler balancing on the edge of a fifth floor balcony
Posted by Unknown
Posted on Thursday, June 05, 2014
with No comments
Kerala tv show and news
This terrifying footage shows a toddler balancing on the edge of a fifth floor balconyഅഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (VIDEO)
NEWs,
{[['']]}
Labels:
NEWs
\\\\\\\\\\\\\ Pravasi News
Posted by Unknown
Posted on Thursday, June 05, 2014
with No comments
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് വിസിറ്റിംഗ് വിസ സ്ഥിര താമസ വിസയാക്കി മാറ്റം. സൗദി പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍-ഹുസൈനാണ് ഇക്കാര്യമറിയിച്ചത്. വിസിറ്റിങ് വിസ പെര്‍മനെന്റ് റെസിഡന്‍സി വിസയാക്കാന്‍ കഴിയും. എന്നാല്‍ ആദ്യം ആഭ്യന്തര മന്ത്രാലയം അപേക്ഷ അംഗീകരിച്ചാലേ വിസ നല്‍കൂ. പ്രത്യേക സാഹചര്യത്തിലായിരിക്കും ഇങ്ങനെ സ്ഥിര വിസ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാം. ഇതിനായിനായി ഇമ്മിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ പ്രവാസികളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വിസിറ്റിങ് വിസയാണ് സൗദിയില്‍ കൂടുതലായും അനുവദിക്കുന്നത്.
NEWs,
{[['']]}
Labels:
NEWs
Kerala news
Posted by Unknown
Posted on Thursday, June 05, 2014
with No comments
Kerala tv show and news
കണ്ണൂര്‍: കുര്‍ബാനക്കിടെ പുരോഹിതനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. കണ്ണൂര്‍ തയ്യില്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ കുര്‍ബാന നടത്തുന്നതിനിടെ ഫാ. ദേവസി ഈരത്തറക്ക് നേരെയാണ് വധശ്രമമുണ്ടായത്.
കുര്‍ബാനക്കിടെ വൈദികനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
ഫ്രാന്‍സിസ് പെരേര എന്നയാള്‍ കന്നാസില്‍ മണ്ണെണ്ണയുമായത്തെി ഫാ. ദേവസിയുടെ ളോഹയിലേക്കൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ അവിടെനിന്ന് മാറുകയും പള്ളിയിലുണ്ടായിരുന്നവര്‍ ഫ്രാന്‍സിസിനെ തടയുകയും ചെയ്തതാണ് അത്യാഹിതം ഒഴിവാക്കിയത്.
ഫ്രാന്‍സിസ് പെരേരയും സഹോദരിയുമായുള്ള പ്രശ്നത്തില്‍ ഫാ. ദേവസി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയതിന്‍െറ വിരോധമാണ് കൃത്യത്തിന് കാരണം. ഫ്രാന്‍സിസ് പെരേരയുടെ സഹോദരി വെറോണിക്കയുടെ പേരിലുള്ള ഭൂമിയുടെ പകുതി വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഫാ. ദേവസിയെ നിരന്തരം സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വെറോണിക്കയുമായി സംസാരിച്ചെങ്കിലും തന്‍െറ പേരിലെ സ്വത്ത് നല്‍കാനാവില്ലന്ന് അവര്‍ പറഞ്ഞു. പിന്നീട് അവര്‍ സ്വത്ത് വിറ്റു. ഈ ഘട്ടത്തിലും ഫ്രാന്‍സിസ് ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഫാ. ദേവസി അവരെ സമീപിച്ചു. ഒന്നരലക്ഷം രൂപ നല്‍കാമെന്ന് വെറോണിക്ക സമ്മതിച്ചെങ്കിലും പകുതിവില തന്നെ കിട്ടണമെന്ന് ഫ്രാന്‍സിസ് നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസിലാണ് ഫാ. ദേവസി മൊഴി നല്‍കിയത്.
എന്നാല്‍, ഫ്രാന്‍സിസിന്‍െറ ചെയ്തിയില്‍ തനിക്ക് പരാതിയില്ലന്നും അയാളോട് വിരോധമില്ലന്നും പറഞ്ഞ ഫാ. ദേവസി, ക്ഷമിച്ചതായും വ്യക്തമാക്കി.
NEWs,
{[['']]}
Labels:
NEWs
Women strike in Kochi
Posted by Unknown
Posted on Thursday, June 05, 2014
with No comments
Labels:
NEWs