Movie :
Recent Movies

kerala home tv show and news

ഞാന്‍ ശരിയാണോ?

ഞാന്‍ ശരിയാണോ?

 

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്‍ നമ്മെ തനി ബാലിശ സ്വഭാവമുള്ളവനായും അല്ലെങ്കില്‍ കര്‍ക്കശക്കാരനോ ബോറനോ ആയും സമൂഹം മുദ്രകുത്തും. ഇതുവരാതിരിക്കാന്‍ നാം ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട മധ്യസ്ഥനെയാണ് പക്വഭാവം എന്നു പറയുന്നത് (adultA).

പറഞ്ഞാല്‍ അതേപടി കേള്‍ക്കാനും തോന്നുന്നതു ചെയ്യാനുമുള്ള നമ്മുടെ പ്രവണതകളെ മറികടന്ന് സംഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കാനുള്ള കഴിവാണ് പക്വഭാവം. ഈ ഭാവം ശരിക്കു വളര്‍ന്നവരെയാണ് സമൂഹം പക്വതയുള്ളവരുടെ പട്ടികയില്‍ പെടുത്തുക. ജീവിതാനുഭങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനുള്ള വ്യക്തിത്വത്തിലെ ഒരു കംപ്യൂട്ടറാണ് പക്വഭാവം.
പിതൃഭാവത്തിലെയും ശിശുഭാവത്തിലെയും തള്ളേണ്ടതും കൊള്ളേണ്ടതുമായ വശങ്ങള്‍ തനിയേ കണെ്ടത്താന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് പക്വഭാവമാണ്. വ്യക്തിത്വത്തിലെ അപാകതകള്‍ നീക്കി വ്യക്തിത്വം നന്നാക്കുന്നതാണ് പക്വഭാവത്തിന്റെ ധര്‍മം. പിതൃഭാവത്തെയും ശിശുഭാവത്തെയും സംസ്കരിച്ച് ഉപയോഗിക്കാന്‍ പക്വഭാവം നന്നായി വളര്‍ന്നവര്‍ക്ക് സാധിക്കും.

ചിലവ്യക്തിത്വങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നത് ഈ മൂന്നു ഭാവങ്ങളും കൃത്യമായി ഉപയോഗിക്കുന്നതു മൂലമാണ്.

കളിക്കാനും ഉല്ലസിക്കാനും കാര്യങ്ങള്‍ ആസ്വദിക്കാനും ഒക്കെയുള്ള കഴിവ് ഒരാള്‍ക്കു നല്‍കുന്നത് ശിശുഭാവമാണ്. ഒപ്പം വാശി, സ്വാര്‍ഥത, ഔചിത്യമില്ലായ്മ, സമയോചിതമല്ലാത്ത പെരുമാറ്റം, യുക്തി രഹിതമായ ചിന്ത തുടങ്ങി ഒട്ടേറെ ദുര്‍ഗുണങ്ങളും ഈ ഭാവത്തിനുണ്ട്. നമ്മുടെ സ്വഭാവത്തിലെ ഈ ദുര്‍ഗുണങ്ങള്‍ മാറ്റുകയാണ് പക്വഭാവം ചെയ്യേണ്ടത്. ഇവ മാറുന്നതോടെ നമ്മിലെ ശിശുഭാവം ശുദ്ധമാകും.

നിര്‍ദേശങ്ങള്‍ നല്‍കുക, തീരുമാനങ്ങള്‍ എടുക്കുക, മൂല്യബോധം, ധാര്‍മികത, ഉത്കൃഷ്ഠമായ ചിന്ത, ദൈവവിശ്വാസം തുടങ്ങി ഒട്ടനവധി നന്മകള്‍ ഒരാളുടെ വ്യക്തിത്വത്തിന് നല്‍കുന്നത് പിതൃഭാവമാണ്. എന്നാല്‍ കോപം, അഹങ്കാരം, ആജ്ഞ, വഴക്ക്, ഞാനെന്ന ഭാവം, പരുക്കന്‍ മനോഭാവം, മറ്റുള്ളവരെ സദാസമയവും കുറ്റപ്പെടുത്തല്‍, മറ്റുള്ളവരെ വിധിക്കല്‍ തുടങ്ങി ഒട്ടനവധി തിന്മകളും പിതൃഭാവത്തിനുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണേ്ടാ എന്നുകണെ്ടത്താന്‍ നല്ല പക്വഭാവമുള്ളവര്‍ക്കാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നമ്മിലെ പിതൃഭാവത്തെ നന്നാക്കാം.

ഇനി നമ്മില്‍ ഒരോവികാരങ്ങള്‍ ഉണ്ടാകുമ്പോഴും അത് പ്രകടിപ്പിക്കുന്നതി നുമുമ്പ് അത് ഉചിതമാണോ എന്ന് നമ്മുടെ പക്വഭാവത്തോട് ചോദിക്കുക. രണ്ടു ഭാവങ്ങളും പക്വതയടെ ഭാവത്തിലൂടെ കടത്തിവിടുക. അപ്പോള്‍ സൗന്ദര്യം നിങ്ങളുടെ വ്യക്തിത്വത്തെ തേടി വരും.
{[['']]}

അകലെ നിന്നൊരു പാപ്പാ 7

ഒറ്റച്ചക്രമുള്ള വണ്ടി

 

അകലെ നിന്നൊരു പാപ്പാ 7

ഹിക്കേത്തിയര്‍ബക്മന്‍ ലബോറട്ടറിയില്‍ ഹോര്‍ഗെ ജോലി ചെയ്യുന്ന ഭക്ഷ്യ വിഭാഗത്തില്‍ ഒരിക്കലൊരു അബദ്ധമുണ്ടായപ്പോള്‍ അതു ഹോര്‍ഗെയുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നു മേലധികാരി വിലയിരുത്തി. ഹോര്‍ഗെ നിഷേധിച്ചില്ല. അതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടിട്ടും പ്രതിഷേധിച്ചില്ല.

ഒരു സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയെയും കൂട്ടി കാപ്പി കുടിക്കാന്‍ പോയി. കാപ്പി കുടിച്ചുകൊണ്ടിരിക്കേ സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയോടു ചോദിച്ചു: ""താനെന്താ കുറ്റം നിഷേധിക്കാതിരുന്നത്?''

""എന്തിനു നിഷേധിക്കണം?''

""കുറ്റം ചെയ്തതു താനല്ലല്ലോ.''

""ആരുടെയോ കൈയില്‍നിന്നൊരു അബദ്ധം വന്നു. അശ്രദ്ധകൊണ്ടുണ്ടായ അബദ്ധം. അതിനു മേലധികാരികള്‍ ശിക്ഷകൊടുക്കുകതന്നെ ചെയ്യും.''

""അതിനു താനെന്തിനു ശിക്ഷ തലയില്‍ കേറ്റണം?''

""അശ്രദ്ധ കാട്ടിയതു കുടുംബഭാരമുള്ള ആള്‍. ശിക്ഷിക്കപ്പെട്ടാല്‍ ശമ്പളം കുറയുകയും ചിലപ്പോള്‍ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയും ചെയ്യും. ഒരു കുടുംബമാണു ശിക്ഷിക്കപ്പെടുന്നത്. എനിക്കു കുടുംബഭാരമില്ല. ശമ്പളം കുറഞ്ഞാലും ഉദ്യോഗക്കയറ്റം കിട്ടിയില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. തന്നെയല്ല, അയാള്‍ക്കു കുടുംബത്തിലെ എന്തെങ്കിലും പ്രശ്‌നംമൂലമാകാം അശ്രദ്ധ സംഭവിച്ചത്,'' ഹോര്‍ഗെ പറഞ്ഞു.

""അതെ. ഭാര്യയ്ക്ക് അസുഖമായിരുന്നു. ഞാനന്ന് അസ്വസ്ഥനായിരുന്നു. അങ്ങനെ സംഭവിച്ചതാണ്,'' സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

""അങ്ങനെ എന്തെങ്കിലുമാകുമെന്ന് എനിക്കറിയാമായിരുന്നു.''

""അപ്പോള്‍... ഞാനാണു കുറ്റക്കാരനെന്നു തനിക്കറിയാമായിരുന്നു, അല്ലേ?''

""കുറ്റക്കാരനല്ല. അബദ്ധം പറ്റിയയാള്‍.''

""തന്നെപ്പോലൊരു പരോപകാരി!''

""പരമദ്രോഹിയെന്നും ആളുകള്‍ വിളിച്ചേക്കും. അതിനുള്ള കൈയിലിരിപ്പൊക്കെ എനിക്കുണ്ട്.''

""എന്താണത്?'' സഹപ്രവര്‍ത്തകന്‍ ചോദിച്ചു.

""കടുംപിടിത്തം. കാര്‍ക്കശ്യം.''

""തനിക്കു ഞാനെന്തു പ്രത്യുപകാരമാണു ചെയ്യേണ്ടത്?''

""ചെയ്യണം. ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് വാങ്ങിത്തരണം. ദാ, അവിടെയിരിക്കുന്ന ആ വല്യപ്പനും ഒരു ഗ്ലാസ്,'' അടുത്ത മേശയിലെ പാവപ്പെട്ട വൃദ്ധനെ ചൂണ്ടി ഹോര്‍ഗെ പറഞ്ഞു.

മൂന്നു ഗ്ലാസുകളില്‍ അര്‍ജന്റീനക്കാരുടെ ഇഷ്ടപാനീയം എത്തി. മൂന്നു ഹൃദയങ്ങള്‍ പോലെ. മെല്ലെമെല്ലെ അവര്‍ അതു സ്വന്തം നാവുകളില്‍പുരട്ടിക്കൊണ്ടിരുന്നു.

ചുവന്ന വീഞ്ഞുപോലെ അര്‍ജന്റീനക്കാരുടെ പ്രിയ ഭക്ഷണവിഭവമാണു മാട്ടിറച്ചി. അര്‍ജന്റീനയില്‍ ആദ്യം കുടിയേറിയ യൂറോപ്യന്മാര്‍ പലരും കന്നുകാലിവളര്‍ത്തലിലേക്കാണു തിരിഞ്ഞത്. ആയിരക്കണക്കിനു കന്നുകാലികള്‍ക്കു മേഞ്ഞുനടക്കാനാവുന്ന വിസ്തൃതമായ പുല്‍മേടുകള്‍ ആ നാട് പരിഷ്കൃത ലോകത്തിനുവേണ്ടി കരുതിവച്ചിരുന്നു. പരിഷ്കൃതര്‍ക്ക് അപരിഷ്കൃത ജീവിതത്തിനുള്ള സാഹചര്യങ്ങള്‍. പല പ്രദേശങ്ങളും ആദ്യകാലത്തു സര്‍ക്കാര്‍ നിയമങ്ങള്‍ക്കു കൈയെത്താത്തവയായിരുന്നു. അവിടെയൊക്കെ കാടിന്റെ നിയമങ്ങളാണു നിലനിന്നത്. പട്ടണങ്ങളിലെ നിയമങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ വിലപ്പോയില്ല. കന്നുകാലിവളര്‍ത്തല്‍ റാഞ്ചുകളുടെയും കൗബോയികളുടെയും സമ്പ്രദായത്തിലേക്കു വികസിച്ചപ്പോള്‍ റാഞ്ചുകളില്‍ നിയമമായതു ശരീരത്തിന്റെ കരുത്തും മനസിന്റെ തന്റേടവുമാണ്. അവ കൂടുതലുള്ളവര്‍ അധികാരികളും അവ കുറവായിരുന്നവര്‍ ഭരിക്കപ്പെടുന്നവരും ആയി.

റാഞ്ചുകളിലെ പ്രധാനഭക്ഷണം കന്നുകാലികളുടെ മാംസമായിരുന്നു. അര്‍ജന്റീനയുടെ മറ്റു ഭാഗങ്ങളിലേക്ക് ഭക്ഷണമാകാന്‍ പരുവപ്പെട്ടു കന്നുകാലികള്‍ റാഞ്ചുകളില്‍നിന്നു പൊയ്‌ക്കൊണ്ടുമിരുന്നു. അങ്ങനെ വളര്‍ന്ന മാട്ടിറച്ചി പ്രിയം പിന്നീട് എല്ലാക്കാലത്തും അര്‍ജന്റീനക്കാരില്‍ നിലനിന്നു. പരിഷ്കൃതമായ കുടുംബഭക്ഷണമേശകളിലും റെസ്റ്ററന്റുകളിലും ബീഫിന്റെ വിവിധ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അവര്‍ അര്‍ജന്റീനയുടെ പാരമ്പര്യം രുചിക്കുകയായിരുന്നു.

അര്‍ജന്റീനക്കാരനാണെങ്കില്‍ റെഡ് വൈനും ബീഫും കഴിക്കണമെന്നൊരു നാട്ടുനടപ്പുതന്നെ നിലനിന്നിരുന്നതിനാല്‍ ഹോര്‍ഗെ വല്ലപ്പോഴും ആ രുചികള്‍ ആസ്വദിച്ചു. ഭക്ഷണത്തോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു അമ്മയോടൊപ്പം കൂടി. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തശേഷം അതു കഴിക്കാതിരിക്കുകയെന്നതും ഹോര്‍ഗെയ്ക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അങ്ങനെ അസീസിയിലെ ഫ്രാന്‍സിസിനെ ത്യാഗത്തില്‍ വിദൂരമായെങ്കിലും അനുകരിക്കാന്‍ കഴിയുന്നതില്‍ ഹോര്‍ഗെ രഹസ്യമായി സന്തോഷിച്ചു.

ഫുട്‌ബോളിനോടും ടാംഗോയോടുമുള്ള തന്റെ അഭിനിവേശം നിയന്ത്രിക്കാന്‍ ഹോര്‍ഗെ ശ്രമിച്ചുകൊണ്ടിരുന്നു. ഫ്‌ളോറസിന്റെ മുഴുവന്‍ ആവേശമുണര്‍ത്തിയ ചില ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഹോര്‍ഗെ എത്താതിരുന്നതു കൂട്ടുകാരുടെ ആവേശത്തെ നനച്ചു കളഞ്ഞു. ടാംഗോ നൃത്തങ്ങള്‍ക്കും ഹോര്‍ഗെ എത്തുന്നതു ചുരുക്കമായി. എന്നാല്‍, ടാംഗോ സംഗീതത്തില്‍ ഹോര്‍ഗെയ്ക്ക് അഭിനിവേശം കുറഞ്ഞില്ല. അര്‍ജന്റീനയുടെയും ഉറുഗ്വേയുടെയും പാരമ്പര്യസംഗീതമായ മിലോംഗയും ഹോര്‍ഗെയ്ക്കു പ്രിയമായിരുന്നു.

അങ്ങനെയിരിക്കേ ഹോര്‍ഗെയ്ക്കു പനിയും ചുമയും പിടിപെട്ടു. പുലര്‍കാലത്തെ മഞ്ഞിലൂടെയുള്ള യാത്രയാകാം കാരണം. ആദ്യമൊന്നും അസുഖം കാര്യമാക്കിയില്ല. എന്നാല്‍, പെട്ടെന്നു രോഗം കലശലായി.

കടുത്ത ന്യൂമോണിയയാണെന്നു ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. അതിനുള്ള മരുന്നുകള്‍ നല്‍കിയിട്ടും രോഗത്തിനു കുറവുണ്ടായില്ല. ശ്വാസോച്ഛ്വാസം വളരെ ആയാസകരമായി.

താന്‍ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു ഹോര്‍ഗെയ്ക്കു തോന്നി. എല്ലാ ജീവിതങ്ങളും ഒഴുകുന്നതു മരണത്തിലേക്കാണ്. സാധാരണവേഗത്തില്‍ ഒഴുകുമ്പോള്‍ ഒഴുകുന്നതായി തോന്നുകയേ ഇല്ല. ഒഴുക്കിന്റെ വേഗം വര്‍ധിക്കുമ്പോഴാണ് ഒഴുക്കിനെക്കുറിച്ചുള്ള അവബോധം ഉണരുന്നത്. ഇപ്പോള്‍ തന്റെ ഒഴുക്ക് അതിവേഗത്തിലാണ്. മലയിറങ്ങുന്ന അരുവിയുടേതുപോലെ. അന്ത്യത്തിലേക്കുള്ള വീഴ്ച ഇനി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ജീവിതത്തെക്കുറിച്ചു മനസില്‍ വരച്ചുകൊണ്ടിരുന്ന ഒരു ചിത്രമുണ്ട്. ഇനി അതിനൊരു പ്രസക്തിയുമില്ല. വാസ്തവത്തില്‍, താനെന്തിനു ചിത്രം വരച്ചു? പൂവ് എന്തെന്നറിയാത്തവന്‍ പൂവിന്റെ ചിത്രം വരയ്ക്കുന്നതുപോലെയല്ലേ താന്‍ ചെയ്തത്? ഒരു ഇതള്‍ കാണുമ്പോഴേക്കും ഒരു പൂവിനെ കാണുന്നതായി ഭാവിക്കുന്നു, പൂവിന്റെ ചിത്രം വരയ്ക്കാന്‍ ഉദ്യമിക്കുന്നു. ആ ചിത്രത്തെക്കുറിച്ച് അഭിമാനിക്കുന്നു. അതു മനസില്‍വച്ചു ജീവിക്കുന്നു. ചിത്രം തീര്‍ത്തും അപൂര്‍ണമാണെന്നതു മാത്രമല്ല, പൂവിന്റെ സുഗന്ധം വരയ്ക്കാന്‍ തനിക്കൊരിക്കലും ആവില്ല എന്നുപോലും തിരിച്ചറിയുന്നില്ല.

ഡോക്ടര്‍മാര്‍ ഹോര്‍ഗെയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. വലത്തേ ശ്വാസകോശത്തില്‍ പല സിസ്റ്റുകള്‍ ഉള്ളതായി അവര്‍ കണ്ടു. ശസ്ത്രക്രിയ ചെയ്യുകയേ നിര്‍വാഹമുള്ളൂ. വലത്തേ ശ്വാസകോശത്തിന്റെ സിംഹഭാഗവും മുറിച്ചു നീക്കേണ്ടിവന്നേക്കും.

മാരിയോ ബെര്‍ഗോളിയോയ്ക്കും റെജീനയ്ക്കും പരിഭ്രമമായി. ശ്വാസകോശത്തിന്റെ ഏറിയ പങ്കും മുറിച്ചുകളയുക എന്നുവച്ചാല്‍? ആ ശസ്ത്രക്രിയയെ തങ്ങളുടെ മകന്‍ അതിജീവിക്കുമോ? പക്ഷേ ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായിരിക്കുമെന്ന് അവര്‍ ഉറപ്പു പറയുന്നതുമില്ല. ഒരു ശ്വാസകോശവുമായി എങ്ങനെ, എത്രനാള്‍ ജീവിക്കും?

പക്ഷേ, ശസ്ത്രക്രിയ നടക്കട്ടെയെന്നു ഹോര്‍ഗെ തീരുമാനിച്ചു. താന്‍ ജീവിക്കണോ മരിക്കണോയെന്നു ദൈവം തീരുമാനിക്കട്ടെ.

ശസ്ത്രക്രിയ നടന്നു. ശ്വാസകോശങ്ങളിലൊന്നിന്റെ മുക്കാല്‍ പങ്കും ഹോര്‍ഗെയോടു വിട പറഞ്ഞു.

ഇനി ഹോര്‍ഗെ ജീവിക്കുമോയെന്നതുകണ്ടറിയുക മാത്രം. കുറെ മരുന്നുകള്‍ നിശ്ചയിക്കുകയും ഹോര്‍ഗെയുടെ ശരീരത്തിലും അതിനു ചുറ്റുമായും കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തശേഷം ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു.

മനുഷ്യനും അവന്റെ ശാസ്ത്രങ്ങളും സാങ്കേതിക വിദ്യകളും ഒരതിര്‍ത്തിരേഖവരെ മാത്രം പോകുന്നു. പിന്നെയെല്ലാം ചെയ്യുന്നതു ദൈവമാണ്.

അപ്പോള്‍, രസതന്ത്രത്തെയും ഊര്‍ജതന്ത്രത്തെയും മറ്റെല്ലാ ശാസ്ത്രങ്ങളെയുംകാള്‍ വലിയ ശാസ്ത്രം ദൈവശാസ്ത്രമാണെന്നു വരുന്നു.

ഹോര്‍ഗെയുടെ സഹോദരങ്ങളും മാതാപിതാക്കളും ആ മെലിഞ്ഞ നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നതു നോക്കി ഇരുന്നു. അതിന്റെ താളത്തില്‍ എന്തെങ്കിലും മാറ്റം തോന്നിയാല്‍ അവര്‍ക്കു ഭയമാകും.

സന്ദര്‍ശകരില്‍ പലരും ഹോര്‍ഗെയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. രോഗം മാറുമെന്നും ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണെ്ടന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍കളി പുനരാരംഭിക്കാമെന്നുമൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഹോര്‍ഗെയ്ക്ക് അസ്വസ്ഥതയാണു തോന്നിയത്. എന്നാല്‍, ഒരു കന്യാസ്ത്രീ ഹോര്‍ഗെയോടു പറഞ്ഞത്, ""നീയിപ്പോള്‍ വേദനയിലൂടെ യേശുവിനെ അനുകരിക്കുകയാണ്'' എന്നാണ്. അതു കേട്ടപ്പോള്‍ ഹോര്‍ഗെയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അല്ല, ആനന്ദം.

അതോടെ ഹോര്‍ഗെയുടെ ശാരീരിക സ്ഥിതിയില്‍ മാറ്റം കണ്ടു.

ദൈവം നിശ്ചയിച്ചതു ഹോര്‍ഗെ ജീവിക്കണമെന്നാണ്. നെഞ്ച് അതിന്റെ ക്രമത്തിലേക്ക്, താളത്തിലേക്ക്, വന്നു. എന്തൊരാശ്വാസം! എന്തൊരു സുഖം!

അസുഖം മാറിക്കിട്ടുന്നതാണ് ഏറ്റവും വലിയ സുഖം.

ഒരു ശ്വാസകോശം കൊണ്ടു ഹോര്‍ഗെയ്ക്ക് ഈ ലോകത്തില്‍ പിടിച്ചുനില്‍ക്കാം.

കൂട്ടുകാര്‍ ചോദിച്ചു: ""ഇപ്പോള്‍ എങ്ങനെയുണ്ട?'' ""ഇത്രയും കാലം രണ്ടു ചക്രമുള്ള സൈക്കിള്‍ ചവിട്ടി. ഇനി ഒറ്റച്ചക്രവണ്ടി ചവിട്ടി നോക്കാം. ഇതു ധാരാളമെന്നു തോന്നുന്നു,'' ഹോര്‍ഗെ പറഞ്ഞു.

ഡോക്ടര്‍മാര്‍ മുന്നറിയിപ്പു കൊടുത്തു, സൂക്ഷിക്കണം. ആകെയുള്ള ഒരു ശ്വാസകോശത്തിന് ഒരസുഖവും ബാധിക്കാതെ നോക്കണം.
{[['']]}

മഅദനിക്കെതിരേ കേരളത്തില്‍ വധശ്രമക്കേസ്‌

മഅദനിക്കെതിരേ കേരളത്തില്‍ വധശ്രമക്കേസ്‌

mangalam malayalam online newspaper
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്‍കി കൊലയാളിയെ അയച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. എറണാകുളം അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരം വധഭീഷണി, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തതെന്നറിയുന്നു. കൊലപാതകത്തിന്‌ ചുമതലപ്പെടുത്തിയ മാറാട്‌ അഷ്‌റഫ്‌ എന്നയാളെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്‌.
തീവ്രവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ ചോദ്യം ചെയ്‌ത മുഹമ്മദ്‌ എന്നയാള്‍ നല്‍കിയ മൊഴിയാണ്‌ ഈ വധശ്രമത്തിലേക്ക്‌ വിരല്‍ചൂണ്ടിയത്‌. പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫിന്‌ മഅദനി പണം നല്‍കിയെന്നാണ്‌ മുഹമ്മദിന്റെ മൊഴി. ഇതനുസരിച്ച്‌ പരമേശ്വരനെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ അഷ്‌റഫ്‌ കന്യാകുമാരിയില്‍ പോയെങ്കിലും ഉദ്യമം വിജയിച്ചില്ലെന്നും മൊഴിയിലുണ്ട്‌. 1998 ലാണ്‌ കേസിനാസ്‌പദമായ സംഭവം.
കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയിരുന്നില്ല. അതീവ ഗൗരവതരമായ ഈ മൊഴിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചിയിലെ അയോധ്യാ പ്രസ്‌ മാനേജര്‍ ടി.ജി. മോഹന്‍ദാസ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌േേട്രറ്റ്‌ കോടതിയെ സമീപിക്കുകയായിരുന്നു. സി.ജെ.എമ്മിന്റെ നിര്‍ദേശപ്രകാരം കേസ്‌ പരിഗണിച്ച എ.സി.ജെ.എം കോടതിയാണ്‌ കേസെടുത്ത്‌ അന്വേഷിക്കാന്‍ നോര്‍ത്ത്‌ പോലീസിനു നിര്‍ദേശം നല്‍കിയത്‌. കേസെടുത്തെങ്കിലും പോലീസ്‌ ഇക്കാര്യം അതീവ രഹസ്യമാക്കിവച്ചി
രിക്കുകയാണ്‌.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയാണ്‌ മാറാട്‌ അഷ്‌റഫ്‌. മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍ അഷ്‌റഫും പിന്നീട്‌ പോലീസിനോട്‌ സമ്മതിച്ചതായി സൂചനയുണ്ട്‌.
1998 ല്‍ നടന്ന സംഭവമായതിനാല്‍ കേസന്വേഷണം കോഴിക്കോട്ടേക്കു തന്നെ മാറ്റിയേക്കുമെന്നാണ്‌ അറിയുന്നത്‌. ബംഗളുരു സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയായ അബ്‌ദുള്‍ നാസര്‍ മഅദനി ഇപ്പോള്‍ ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ്‌. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന്‌ കണ്ടാല്‍ ഈ കേസില്‍ കേരളാ പോലീസിന്‌ മഅദനിയെ ചോദ്യം ചെയേ്ണ്ടിേവരും. ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ അതീവ ശ്രദ്ധയോടെയും രഹസ്യമായും കേസ്‌ കൈകാര്യം ചെയ്യണമെന്നാണ്‌ പോലീസ്‌ ആസ്‌ഥാനത്തു നിന്നും നോര്‍ത്ത്‌ പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
{[['']]}

John Abraham Onam Special Interview 16 9 2013 Mazh…

{[['']]}

Ival Yamuna 2-10-2013full epi Mazhavil Manorama TV Serial

{[['']]}

Comedy Festival 2 Team Royal Challengers 2 10 2013 Mazhavil Manorama

{[['']]}

Comedy Festival 2 Team Trivandrum Stars 2 10 2013 Mazhavil Manorama

{[['']]}

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

mangalam malayalam online newspaper
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ഒരു വീട്ടുജോലിക്കാരിയെ ഒരു വര്‍ഷത്തോളം തടവിലിട്ട്‌ മനുഷ്യത്വരഹിതമായ പീഡനത്തിനിരയാക്കിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്‌കുഞ്‌ജില്‍ ജോലിക്കുനിന്ന വീട്ടില്‍ വച്ച്‌ 15 കാരിയായ പെണ്‍കുട്ടിയെ അന്‍പതുകാരി വീട്ടുടമ മര്‍ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായകടിയേല്‍പ്പിക്കുകയും ചെയ്‌തുവെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.
അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച്‌ പോലീസെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അന്യായമായി തടവിലിട്ടതിനും പീഡിപ്പിച്ചതിനും വന്ദന ധിര്‍ എന്ന വീട്ടുടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. ഇവര്‍ നോയ്‌ഡയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്‌ഥയാണ്‌. അമ്മയ്‌ക്കൊപ്പമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്‌.
പോലീസ്‌ സംഘം നഗ്നയായ നിലയിലാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. നെറ്റിയില്‍ ഒരു വൃണവും ശരീരത്തിലുടനീളം നായകടിയേറ്റതിന്റെയും കുത്തേറ്റതിന്റെയും പാടുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ തലയോടിന്റെ ഒരു ഭാഗത്ത്‌ ക്ഷതമേറ്റിട്ടുണ്ട്‌ എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
ഝാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയെ അമ്മാവിയാണ്‌ വീട്ടുജോലിക്കായി ഒരു വര്‍ഷം മുന്‍പ്‌ ഡല്‍ഹിയിലെത്തിച്ചത്‌. അന്നുമുതല്‍ മിക്ക ദിവസവും പെണ്‍കുട്ടിക്ക്‌ മര്‍ദനമേല്‍ക്കുന്നുണ്ടായിരുന്നു. കത്തി ഉപയോഗിച്ച്‌ കുത്തുന്നതും നായയെ വിട്ട്‌ കടിപ്പിക്കുന്നതും വീട്ടമ്മയുടെ ക്രൂരവിനോദമായിരുന്നു. പെണ്‍കുട്ടിയുടെ ദീനരോദനം കേട്ട്‌ അയല്‍ക്കാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.
{[['']]}

ലോകത്തിലെ ആദ്യ 'ബേബി ഫാക്‌ടറി'

ലോകത്തിലെ ആദ്യ 'ബേബി ഫാക്‌ടറി'

mangalam malayalam online newspaper
ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കാര്യത്തില്‍ ലോകത്തെ വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ ഒരു 'ബേബി ഫാക്‌ടറി' കൂടി ഒരുങ്ങുന്നു. ഏഷ്യയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ കുട്ടികളില്ലാത്ത വിഷമം അനുഭവിക്കുന്ന അനേകര്‍ക്ക്‌ ആശ്വാസം നല്‍കിയേക്കുന്ന ഒരു സ്‌ഥാപനം ഗുജറാത്തിലെ ആനന്ദിലാണ്‌ വന്‍കിട രീതിയില്‍ ഒരുങ്ങുന്നത്‌.
നിലവില്‍ ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കൂട്ടായ്‌മയായ കേന്ദ്രത്തിന്റെ ഒരു വികസിത രൂപമായിരിക്കും ഇത്‌. വിദേശികള്‍ക്ക്‌ പുരുഷബീജം അയയ്‌ക്കാന്‍ കഴിയുന്ന ഒരു വണ്‍ സ്‌റ്റോപ്പ്‌ സറോഗസി ഷോപ്പ്‌ ഉള്‍പ്പെടെയാണ്‌ ഈ സ്‌ഥാപനം ഒരുങ്ങുന്നത്‌. മില്യണ്‍ ഡോളര്‍ ക്‌ളിനിക്കില്‍ സന്ദര്‍ശകരായ വിദേശ ദമ്പതികള്‍ക്കായി സെല്‍ഫ്‌ കേറ്ററിംഗ്‌ അപ്പാര്‍ട്ട്‌മെന്റ്‌, വാടക അമ്മമാര്‍ക്കുള്ള ഇടങ്ങള്‍, ഓഫീസുകള്‍, പ്രസവ മുറികള്‍, ഒരു ഐവിഎഫ്‌ വിഭാഗം, റസ്‌റ്റോറന്റ്‌, ഒരു ഗിഫ്‌റ്റ് ഷോപ്പ്‌ എന്നിവയെല്ലാം ക്‌ളിനിക്കിലുണ്ടാകും.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ദാരിദ്ര്യം അനുഭവിക്കുന്ന വാടക അമ്മമാര്‍ക്കും ഒരു പോലെ പ്രയോജനകരമാകുന്ന ഈ സ്‌റ്റേറ്റ്‌ ഓഫ്‌ ദി ആര്‍ട്‌ സെന്ററിന്‌ നൈനാ പട്ടേല്‍ എന്ന ലേഡി ഡോക്‌ടറുടെ കരങ്ങളാണ്‌. നിലവില്‍ ഇത്തരത്തില്‍ ഒരു ക്‌ളിനിക്ക്‌ നടത്തുന്ന നൈനാ പട്ടേലിന്റെ സ്‌ഥാപനത്തില്‍ വിദേശ ദമ്പതികള്‍ക്കായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന നൂറ്‌ കണക്കിന്‌ വാടക അമ്മമാരുണ്ട്‌. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക വീടുകളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നു. ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാര്‍ക്ക്‌ ഏകദേശം അഞ്ചു ലക്ഷം രൂപയോളം ലഭിക്കുമ്പോള്‍ ഏകദേശം 17 ലക്ഷത്തോളമാണ്‌ സ്‌ഥാപനം കുട്ടികളെ ആവശ്യമുള്ള വിദേശ ദമ്പതികളില്‍ നിന്നും ഈടാക്കുന്നത്‌. പണക്കാരായ ദമ്പതികള്‍ക്കായി 600 കുട്ടികളെ വരെ ഇവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്‌.
അതേസമയം സദാചാരവാദികളില്‍ നിന്നും വലിയ തോതിലുള്ള അപവാദത്തെയും അപമാനത്തെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചാണ്‌ ഡോ. പട്ടേല്‍ ഈ ജോലി ചെയ്യുന്നത്‌. തന്റെ സേവനങ്ങളെ ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയ്‌ക്ക് നല്‍കുന്ന ഉപകാരമായി വിലയിരുത്തുന്ന പട്ടേല്‍ അമ്മമാരെ വെച്ച്‌ പണമുണ്ടാക്കുന്നു എന്ന ആരോപണങ്ങളെയും തള്ളുന്നു. ഓരോ അമ്മമാരും ചെയ്യുന്നത്‌ ഓരോ ജോലിയാണെന്നും അതിനുള്ള പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
{[['']]}

super kids kutty pattallam

{[['']]}

Ival Yamuna 2-10-2013full epi Mazhavil Manorama TV Serial

{[['']]}

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

  1. Mo Zakhariya
വിവാഹബന്ധത്തിനു പുറത്തുള്ള എല്ലാ ഗര്‍ഭങ്ങളും നമ്മുടെ സമൂഹത്തില്‍ എന്നെന്നും ചോദ്യങ്ങളാണ്. ഗര്‍ഭിണിയാകാനും പ്രസവിക്കാനുമുള്ള ശേഷി സ്ത്രീക്കു മാത്രമുള്ളതാണെങ്കിലും ഏതൊക്കെ രീതിയിലുള്ള ഗര്‍ഭങ്ങളാണ് സ്വീകാര്യം എന്നു തീരുമാനിക്കുന്നത് സ്ത്രീകള്‍ക്ക് അത്രയൊന്നും നിര്‍ണയശേഷിയില്ലാത്ത സമൂഹമാണ്. അത്തരമൊരു സമൂഹത്തില്‍ വിവാഹബന്ധത്തിനു ബാഹ്യമായുണ്ടാകുന്ന നാലു ഗര്‍ഭങ്ങള്‍ (ഒന്നു വ്യാജമാണ്) ഒരു ഗൈനക്കോളജി ക്ലിനിക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' അവതരണരീതികൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയം. പരസ്പരബന്ധമില്ലാത്ത നാലുകഥകളെ കോര്‍ത്തിണക്കി മള്‍ട്ടിലീനിയര്‍ ആഖ്യാനം നിര്‍വഹിക്കുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' ഹൃദ്യവും, തീവ്രവുമായ പല രംഗങ്ങള്‍ കൊണ്ടു സമീപകാലത്തിറങ്ങിയ പല ന്യൂജനറേഷന്‍/ഓള്‍ഡ് ജനറേഷന്‍ വിവരക്കേടുകളെ അപേക്ഷിച്ച് വേറിട്ടുനില്‍ക്കുന്ന സിനിമാഅനുഭവം തന്നെയാണ്. എങ്കിലും മികച്ച ഒരു സിനിമ എന്ന തലത്തിലേക്ക് സഖറിയയ്‌ക്കോ ഗര്‍ഭിണികള്‍ക്കോ ഉയരാന്‍ കഴിയുന്നില്ല.സംഭാഷണങ്ങളിലെ അസാധാരണമായ കൃത്രിമത്വം (ചെറുകഥകളിലോ ബുദ്ധീജിവി സംവാദങ്ങളിലോ ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്ന വാചകമടി) പലപ്പോഴും സിനിമയെ അതിനാടകീയവും ചിലപ്പോഴെങ്കിലും അരോചകവുമാക്കുന്നു.
പിഴവില്ലാത്ത ഗൈനക്കോളജി വിദഗ്ധനാണ് ഡോ. സഖറിയ(ലാല്‍) ) ഗര്‍ഭഛിദ്രങ്ങള്‍ നടത്തില്ല എന്നുതുടങ്ങിയ ചില ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സഖറിയ. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള നാലു ഗര്‍ഭിണികളും അവരുമായുള്ള സഖറിയായുടെ ഇടപെടലുമാണ് സിനിമയുടെ പശ്ചാത്തലം. തന്നേക്കാള്‍ പ്രായമേറെയുള്ള ഭര്‍ത്താവുമായി അത്ര സുഖകരമല്ലാത്ത ദാമ്പത്യം പുലര്‍ത്തുന്നവളാണ് അനുരാധ. ഭര്‍ത്താവിന്റെ സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയാകുന്ന അനുരാധ (സാന്ദ്രാ തോമസ്), കാര്‍അപകടത്തില്‍പെട്ട ഭര്‍ത്താവിന് അധികം ആയുസില്ലെന്ന വിശ്വാസത്തില്‍ പ്രസവിക്കാന്‍ തീരുമാനിക്കുന്നു. കന്യാസ്ത്രീവേഷം ഉപേക്ഷിച്ച് സഭ വിട്ട് അന്‍പത്തിരണ്ടാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയാണ് സിസ്റ്റര്‍ ജാസ്മിന്‍ ജെന്നിഫര്‍( (ഗീത). പ്ലസ്ടു വിദ്യാര്‍ഥിനിയായ സൈറയാണു(സനുഷ)തന്റെ ദുരൂഹഗര്‍ഭ പരിചരണത്തിനും പ്രസവശേഷം കുട്ടിയെ ഏറ്റെടുക്കാനും സഖറിയയുടെ സഹായം തേടുന്ന മൂന്നാമത്തെയാള്‍. ഡോക്ടറുടെ ക്ലിനിക്കിലെ നഴ്‌സും കാസര്‍ഗോഡുകാരിയുമായ ഫാത്തിമ (റിമ കല്ലിങ്കല്‍)) നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാന്‍ ഗര്‍ഭിണിയായി വേഷം കെട്ടുന്നു. ഒരു പാടു പ്രസവങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഡോ. സഖറിയയ്ക്കും ഭാര്യ സൂസനും (ആശാ ശരത്) സ്വന്തം കുഞ്ഞുങ്ങളില്ല. വളരെ വിചിത്രമെന്നു പറയാം, സിനിമയില്‍ നാലു ഗര്‍ഭിണികളേക്കാളും മികച്ച അഭിനയം കാഴ്ചവച്ചത് ആശാ ശരത് ആണ്. അനുരാധയായി വരുന്ന സാന്ദ്രാ തോമസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. 'ഫ്രൈഡേ' എന്ന ചിത്രം നിര്‍മിച്ച് സിനിമയിലേക്കുവന്ന സാന്ദ്ര കുറഞ്ഞപക്ഷം സ്വന്തം സിനിമയിലെങ്കിലും അഭിനയിക്കാതിരിക്കുന്നതാവും ബുദ്ധി. സാന്ദ്രയുടെ ഉപരിപ്ലവമായ കഥാപാത്രവും പ്രകടനവും സിനിമയുടെ തുടക്കം മുതല്‍ കല്ലുകടിയാവുന്നുണ്ട്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്ന സനുഷയും തഥൈവ. ഗീതയുടെ ക്യാരക്ടര്‍ പ്രായമേറെ ചെന്ന് ഗര്‍ഭം ധരിച്ച ഭവാനിയമ്മ എന്ന ഭാഗ്യഹീനയായ അമ്മയെ ഓര്‍മിപ്പിക്കുന്നു. പല വാക്കുകളും പിടികിട്ടാത്ത കാസര്‍ഗോഡ് ഭാഷകൊണ്ടുള്ള റിമയുടെ പ്രകടനം ചില രംഗങ്ങളില്‍ ചിരിയും ചില രംഗങ്ങളില്‍ അസഹ്യതയും ഉണര്‍ത്തുന്നു.
നിര്‍മിതിയില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് രണ്ടാമത്തെ ചിത്രം മാത്രമൊരുക്കിയ അനീഷ് അന്‍വര്‍ എന്ന സംവിധായകന്‍. രചനയും അനീഷ് തന്നെ. പരസ്പരബന്ധമില്ലാത്ത കഥകളെ കോര്‍ത്തിണക്കാന്‍ അനീഷ് ഉപയോഗിക്കുന്ന കൗശലങ്ങളും ആഖ്യാനരീതികളും അഭിനന്ദനാര്‍ഹം. പി.പത്മരാജന്റെ 'മൂവന്തി' എന്ന കഥ ഉപയോഗിച്ച് ഗ്രാഫിക്‌സുകളിലൂടെ പറയുന്ന ക്ളൈമാക്‌സ് പരീക്ഷണരീതികൊണ്ട് ശ്രദ്ധേയം. വിഷ്ണു നാരായണന്റെ കാമറയാണു ഹൈലൈറ്റ്. പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന് വളരെ സുഖകരമായ ഒരു ഫീല്‍ സൃഷ്ടിക്കുന്നുണ്ട്. സംഗതി ന്യൂജനറേഷന്‍ ആയതുകൊണ്ട് ഗര്‍ഭകാലത്തിനിടയ്ക്കും 'കക്കൂസ് തമാശകള്‍' ഒഴിവാക്കാനാകാത്തത് ഓക്കാനം സൃഷ്ടിക്കുന്നുമുണ്ട്.
കുട്ടികളുണ്ടാകുന്നതാണ് എല്ലാ കുടുംബങ്ങളിലേയും ഏറ്റവും വലിയ ആഘോഷം എന്നാല്‍ കുടുംബം എന്ന വ്യവസ്ഥാപിത ചട്ടക്കൂടിനു പുറത്ത് ഗര്‍ഭിണിയാകുന്നവളെ അപമാനിതയാക്കാനേ സമൂഹം ശ്രമിക്കൂ. ഗര്‍ഭാവസ്ഥയുടെ ഈ ഇരുണ്ടമാനം തെരഞ്ഞെടുത്ത അനീഷിന്റെ സ്‌ക്രിപ്റ്റ് ധീരവും സ്ത്രീപക്ഷവുമാണ്. ബ്ലെസിയെപ്പോലെ ചുമ്മാ ബ്ലാ ബ്ലാ വാചകമടികളില്ലാതെ തന്നെ സ്ത്രീപക്ഷനിലപാടുകള്‍ (പുരുഷപക്ഷത്തിനിന്നുള്ളതാണെങ്കിലും) അവതരിപ്പിക്കാന്‍ സംവിധായകനാകുന്നുണ്ട്. ആളുകളെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ ഈ ഗര്‍ഭിണികള്‍ക്കു കുറവാണ്. എങ്കിലും പുതുതലമുറ സിനിമ എന്ന നിലയില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാവുന്നതാണ് അനീഷിന്റെ ഗര്‍ഭിണികള്‍.
വാല്‍ക്കഷണം: കുറഞ്ഞപക്ഷം നമ്മടെ കളിമണ്ണു കച്ചവടക്കാരന്‍ ബ്ലെസിയെങ്കിലും സഖറിയയുടെ ഗര്‍ഭിണികള്‍ കാണുന്നത് നന്നായിരിക്കും. കളിമണ്ണു വെറും കളിപ്പീരാണെന്നും വ്യാജഗര്‍ഭമാണെന്നും പറഞ്ഞവര്‍ അമ്മയെ വിലയില്ലാത്തവര്‍ ആണെന്നു പറഞ്ഞു നാടുനീളെ വിലപിച്ച ബെസ്ലി കാണണം ലേബര്‍ റൂമില്‍ കൊണ്ട് ഒളികാമറ വയ്ക്കാതെ പ്രസവവും ഗര്‍ഭാവസ്ഥയും എങ്ങനെ ചിത്രീകരിക്കാമെന്ന്. മാതൃത്വത്തെക്കുറിച്ചു വാചകമടിച്ച് ആള്‍ക്കാരെ വെറുപ്പിച്ച കളിമണ്ണിനെ അപേക്ഷിച്ച് വളരെ മികച്ച സിനിമ തന്നെയാണ് 'സഖറിയായുടെ ഗര്‍ഭിണികള്‍
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger