Movie :
Recent Movies

kerala home tv show and news

ലാലു 5 വര്‍ഷം അഴിയെണ്ണും

Kerala tv show and news

ലാലു 5 വര്‍ഷം അഴിയെണ്ണും

mangalam malayalam online newspaper
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവിന്‌ അഞ്ചുവര്‍ഷം കഠിനതടവ്‌. ഇതോടെ ലാലുവിന്‌ പാര്‍ലമെന്റ്‌ അംഗത്വം നഷ്‌ടമായി. 11 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലാലുവിന്റെ പാര്‍ട്ടിയുടെ നേതൃത്വം അങ്കലാപ്പിലായി. ലാലു 25 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
കുറ്റക്കാരെന്നു കണ്ടെത്തിയ ജെ.ഡി.യു. സിറ്റിംഗ്‌ എം.പി. ജഗദീഷ്‌ ശര്‍മയ്‌ക്കു നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയ്‌ക്ക്‌ നാലുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ജഹാനാബാദില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ ജഗദീഷ്‌ ശര്‍മയ്‌ക്കും പാര്‍ലമെന്റ്‌ അംഗത്വം നഷ്‌ടമാകും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ജഗന്നാഥ്‌ മിശ്ര സജീവരാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്‌. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉടനടി സഭാംഗത്വം നഷ്‌ടമാകുമെന്ന സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണു ലാലുവിനും ജഗദീഷ്‌ ശര്‍മയ്‌ക്കും പാര്‍ലമെന്റിനു പുറത്തുപോകേണ്ടിവരുന്നത്‌. അപ്പീല്‍ കാലയളവില്‍ അംഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു.
ലാലു അടക്കമുള്ളവരെ പാര്‍പ്പിച്ചിരുന്ന ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ മുഖേനയാണു വിധി സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി പ്രവാസ്‌ കുമാര്‍ സിംഗ്‌ ശിക്ഷ പ്രസ്‌താവിച്ചത്‌. തങ്ങള്‍ നിരപരാധികളാണെന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണു ശിക്ഷ.
അവിഭക്‌ത ബിഹാറിലെ ചായ്‌ബാസ ട്രഷറിയില്‍നിന്ന്‌ 37.7 കോടി രൂപ വ്യാജരേഖകള്‍ ഉപയോഗിച്ചു തിരിമറി നടത്തിയ തട്ടിപ്പുകേസിലെ പ്രതികളായ ആറു മറ്റു രാഷ്‌ട്രീയക്കാര്‍ക്കും നാല്‌ ഐ.എ.എസ്‌. ഓഫീസര്‍മാര്‍ക്കുമുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. 45 പ്രതികളില്‍ എട്ടുപേര്‍ക്കുള്ള ശിക്ഷ സെപ്‌റ്റംബര്‍ 30ന്‌ പ്രഖ്യാപിച്ചിരുന്നു. മറ്റു 36 പ്രതികള്‍ക്കു നല്‍കേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്നലെ രാവിലെ സി.ബി.ഐ. കോടതിയില്‍ നടന്നു.
മുന്‍ വികസന കമ്മിഷണര്‍ ഭൂല്‍ചന്ദ്‌ സിംഗ്‌, മുന്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി സെക്രട്ടറി മഹേഷ്‌ പ്രസാദ്‌, മുന്‍ എ.എച്ച്‌.ഡി. സെക്രട്ടറി ബെക്ക്‌ ജൂലസ്‌, മുന്‍ ആദായനികുതി വകുപ്പ്‌ കമ്മീഷണര്‍ അദിപ്‌ ചന്ദ്ര ചൗധരി, മുന്‍ ക്ലാസ്‌ വണ്‍ ഓഫീസര്‍മാരായ ഗൗരീ ശങ്കര്‍ പ്രസാദ്‌, ബ്രജ്‌നന്ദന്‍ ശര്‍മ, കെ.എം. പ്രസാദ്‌ എന്നിവര്‍ ശിക്ഷിക്കപ്പെട്ടവരില്‍പെടും.
വിധി ഉന്നതകോടതിയില്‍ ചോദ്യം ചെയ്യുമെന്ന്‌ ആര്‍.ജെ.ഡി. വക്‌താവ്‌ മനീഷ്‌ ഝാ പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നു ലാലുവിന്റെ മകന്‍ തേജസ്വി അറിയിച്ചു. 1990കളില്‍ കാലിത്തീറ്റയും മറ്റും വാങ്ങാനെന്നപേരില്‍ സംസ്‌ഥാനഖജനാവില്‍ നിന്ന്‌ 950 കോടിരൂപയോളം തിരിമറി നടത്തിയകേസാണ്‌ കാലിത്തീറ്റ കുംഭകോണം എന്നപേരില്‍ കുപ്രസിദ്ധമായത്‌.
53 കേസുകളോളം രജിസ്‌റ്റര്‍ ചെയ്‌ത ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ ചായ്‌ബാസ ട്രഷറി തട്ടിപ്പിലാണ്‌ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിട്ടുള്ളത്‌. കേസില്‍ കുറ്റപത്രം ചുമത്തിയതിനേത്തുടര്‍ന്ന്‌ ലാലുവിന്‌ ബിഹാര്‍ മുഖ്യമന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നിരുന്നു. തുടര്‍ന്നു ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയശേഷം 1997 ജൂലൈ 31ന്‌ ലാലു കോടതിയില്‍ ഹാജരാകുകയായിരുന്നു.
 
{[['']]}

2 Cochin Warriors ആധാർ കാർഡ്‌ 3 10 2013 Mazhavil Manorama

Thumbnail
Kerala tv show and news
{[['']]}

Comedy Festival 2 Team Romans ഗുണ്ടാ ടിവി 3 10 2013 Mazhavil Manorama

Thumbnail
{[['']]}

Pattu Saree 3-10-2013 full Mazhavil Manorama TV Serial

Thumbnail
{[['']]}

Ival Yamuna 3-10-2013 full Mazhavil Manorama TV Serial

Thumbnail
{[['']]}

Amala 3 10 2013 Mazhavil Manorama TV Serial

Kerala tv show and new sThumbnail


{[['']]}

Comedy Festival 2 Team Romans 3 10 2013 Part 1 Mazhavil Manorama

Kerala tv show and newsThumbnail 
{[['']]}

Star Ragging Show with Renjini Haridas 03 10 2013

Kerala tv show and news
{[['']]}

Isaac Newton S/O Philipose Malayalam Full Movie HD

Thumbnail
{[['']]}

കലങ്ങിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാം

ജയദേവ് മേനോന്‍തോമസ് ആകെ വിഷമത്തിലാണ്. ടാക്‌സി സര്‍വീസ് സംരംഭമായ ഗോ കാബിന്റെ ഉടമയാണിദ്ദേഹം. കഴിഞ്ഞ ആറുമാസമായി തോമസിന്റെ ടാക്‌സി സര്‍വീസിന്റെ യാത്ര പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ്. റോഡിനെ താറുമാറാക്കിയിരിക്കുന്ന വന്‍ കുഴികളോ അത് അടക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ നിലപാടോ അല്ല തോമസിനെ ഈ സ്ഥിതിയിലാക്കിയിരിക്കുന്നത്. മറിച്ച്, സ്ഥിരമായി യാത്രക്കായി കാര്‍ വിളിച്ചിരുന്ന സ്വന്തം ഇടപാടുകാര്‍ ഇപ്പോള്‍ വിളിക്കുന്നേയില്ല എന്നതാണ് പ്രശ്‌നം. കുമരകത്തെ റിസോര്‍ട്ട് ഉടമയാണ് കുമാര്‍. തന്റെ റിസോര്‍ട്ടിലെ മുറികള്‍ക്ക് വര്‍ഷം മുഴുവന്‍ ബുക്കിംഗുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന വ്യക്തി. ഇന്ന് കുമാറും ഒന്നും മിണ്ടുന്നില്ല. ടൂറിസ്റ്റ് സീസണ്‍ ആയിട്ടുപോലും ആഴ്ചയില്‍ എല്ലാ ദിവസവും ആളെ കിട്ടാനുള്ള വഴികള്‍ ആലോചിച്ച് ഉഴറുകയാണ് ഇദ്ദേഹവും. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നുവെന്ന് റീറ്റെയ്ല്‍ വ്യവസായമേഖല പരാതിപ്പെടുന്നു. ഓട്ടോമൊബീല്‍ ഡീലര്‍മാര്‍ പുതിയ വാങ്ങലുകാര്‍ക്കായി പരസ്പരം പോരടിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റും വില്ലയും വാങ്ങാന്‍ ഇടപാടുകാര്‍ താല്‍പ്പര്യം കാണിക്കാത്തത് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെ കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇതോടെ പദ്ധതികളും ഇഴയുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ പല സ്ഥാപനങ്ങളിലെയും സെയ്ല്‍സ് ടീമിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. ഭൂരിഭാഗം കോര്‍പ്പറേറ്റ് വാങ്ങലുകാരും വ്യക്തിഗത ഉപഭോക്താക്കളും അവശ്യ വസ്തുക്കള്‍ മാത്രമേ ഇപ്പോള്‍ വാങ്ങുന്നുള്ളൂ. നാണ്യപ്പെരുപ്പം വളരെയേറെ ഉയര്‍ന്നു നില്‍ക്കുന്ന, പ്രവചനാതീതമായ സാഹചര്യത്തില്‍ അത്ര ആവശ്യമില്ലാത്തവ വാങ്ങുന്നത് ഒഴിവാക്കുകയാണ്. അപ്പോള്‍ ഇങ്ങനെയുള്ള സങ്കീര്‍ണമായ വിപണിയില്‍ എങ്ങനെയൊരു സംരംഭകന്‍ തന്റെ ഉല്‍പ്പന്നം വിറ്റഴിക്കും? വിപണിയിലെ മാന്ദ്യം മറികടക്കാനുള്ള ഗെയിം പ്ലാന്‍ വല്ലതുമുണ്ടോ? ഇതാ ചില കാര്യങ്ങള്‍ഉപഭോക്താവിന്റെ മേലുള്ള ശ്രദ്ധ പാളരുത്അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളില്‍ കമ്പനികള്‍ പൊതുവേ ഉപഭോക്താക്കളെ അവഗണിക്കാറുണ്ട്. കാരണം അവര്‍ക്ക് യഥേഷ്ടം ഇപഭോക്താക്കളുണ്ട്. വളരെ മോശം സേവനമാകും ഒരുപക്ഷേ നല്‍കുക. എന്നാല്‍ മാന്ദ്യകാലഘട്ടത്തില്‍ സപ്ലയര്‍മാരും സേവനദാതാക്കളും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ഉപഭോക്താവ് എന്താണ് പറയുന്നതെന്ന് കേള്‍ക്കണം. പ്രത്യേകിച്ച് ഏറ്റവും വലിയ വിശ്വസ്തരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. എന്നിട്ട് അവര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ ശ്രമിക്കണം. വരുമാനം തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന ഇടപാടുകാരെ പിടിച്ചു നിര്‍ത്തണം. യഥാര്‍ത്ഥത്തില്‍ മാന്ദ്യകാലം ലോയല്‍റ്റി പദ്ധതികള്‍ അവതരിപ്പിക്കാന്‍ പറ്റിയ കാലം കൂടിയാണ്. ഇതിലൂടെ ഉപഭോക്താവിന് കൂടുതല്‍ മെച്ചം നല്‍കണം. സംരംഭകന് കൂടുതല്‍ ബിസിനസും കിട്ടും. നിലവിലുള്ള ഉപഭോക്താവ് മറ്റൊരു ഉപഭോക്താവിനെ കൂടി കൊണ്ടുവരുന്നതുപോലെ. സംരംഭത്തിന്റെ സല്‍പ്പേര് ബിസിനസാക്കി മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. കൂടുതല്‍ ഇടപാടുകാരെ കാണുകതീര്‍ച്ചയായും ഇത് കസേര വിട്ടെഴുന്നേറ്റ് പുറത്തു പോയി ജോലി ചെയ്യാനുള്ള സമയമാണ്. ഇടപാടുകാരെ തേടി അവരുടെ അടുത്തേക്ക് പോകുക. കൂടുതല്‍ ഇടപാടുകാരെ നേരില്‍ സന്ദര്‍ശിക്കുക. കൂടുതല്‍ പേരെ നിങ്ങളുടെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുക. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേര്‍ കാണട്ടെ. സംരംഭത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ മാത്രമല്ല എല്ലാവരും ഉല്‍പ്പന്നം വില്‍ക്കാനുള്ള മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. സെയ്ല്‍സ് വിഭാഗത്തിന് പുറത്തുള്ള ജീവനക്കാര്‍ക്കും ഉല്‍പ്പന്നശ്രേണിയെ കുറിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ പ്രത്യേക പരിശീലനം നല്‍കുക. ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെയ്ല്‍സ് ടീമിന് അറിവ് നല്‍കാന്‍ ഇവരോട് പറയുകയും ചെയ്യാം. അവശ്യവസ്തുക്കളുടെ ഗണത്തില്‍ പെടുകനിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് അത്യാന്താപേഷിതമാണെന്ന് തോന്നും വിധത്തിലുള്ള തീം വികസിപ്പിച്ചെടുത്തിട്ടുണ്ടോ? നിങ്ങളുടെ ഇടപാടുകാരുടെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിങ്ങളുടെ ഉല്‍പ്പന്നം ഇടം നേടിയിട്ടുണ്ടോ? ഉദാഹരണത്തിന് ഒരു ഹോളിഡേ റിസോര്‍ട്ടിനെ സെയ്ല്‍സ് കോണ്‍ഫറന്‍സിനുള്ള മികച്ച ഇടമായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുക അല്ലെങ്കില്‍ വിലയ്‌ക്കൊത്ത മൂല്യം നല്‍കുന്ന ഒരു ഇന്‍സെന്റീവായി അവതരിപ്പിക്കാന്‍ കഴിയുമോ? പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ സെയ്ല്‍സ് ടീമിനെ കൂടുതല്‍ പ്രചോദിപ്പിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ്. അത് മനസില്‍ കണ്ട് റിസോര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍ സ്ഥാപനത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. ഇടപാടുകാരെ വലിച്ചടുപ്പിക്കുകറെസ്റ്റോറന്റുകള്‍ക്കും റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇന്നത്തെ അല്ലെങ്കില്‍ ഈ ആഴ്ചയിലെ സവിശേഷതയായി ചിലതിനെ ഉയര്‍ത്തി കാണിച്ച് രംഗത്ത് വരാം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ആകര്‍ഷകമായ വിലയായിരിക്കും. ഒരുപക്ഷേ ഉല്‍പ്പാദന ചെലവോ നേരിയ മാര്‍ജിന്‍ മാത്രം എടുത്തുകൊണ്ടുള്ള വിലയോ മാത്രമായിരിക്കും ഇതിന് ഈടാക്കുക. പക്ഷേ ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഇവര്‍ തേടിയെത്തുന്ന ഉല്‍പ്പന്നത്തില്‍ സംതൃപ്തരായാല്‍ കൂടുതല്‍ ഉല്‍പ്പന്നം വാങ്ങിയെന്നിരിക്കും. അത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്ന് സാധാരണ മാര്‍ജിനുമെടുക്കാം. ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് വില്‍പ്പനക്കാര്‍ 'ഇന്ന് മാത്രം' എന്ന പേരില്‍ ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഏതെങ്കിലും ഉല്‍പ്പന്നം വാങ്ങണമെന്ന ആലോചനയുള്ള ഉപഭോക്താക്കളെ ഇത്തരം ഓഫറുകള്‍ തീരുമാനം വേഗത്തിലെടുക്കാന്‍ പ്രേരിപ്പിക്കും. അവരതിന് നിര്‍ബന്ധിതരാകാനും ഇത്തരം ഓഫറുകള്‍ സഹായിക്കും. ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യം കൂടി സൃഷ്ടിച്ചാല്‍ വില്‍പ്പന മെച്ചപ്പെടും. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകമികച്ച സെയ്ല്‍സ് പ്രൊഫഷണലുകളെ കണ്ടെത്തുക ഇക്കാലത്ത് പ്രയാസമാണ്. ഇനി കൂടെയുള്ളവരുടെ സേവനം ദീര്‍ഘകാലം ലഭിച്ചെന്നുമിരിക്കില്ല. പലരും കഠിനാധ്വാനം ചെയ്യാനും തയാറല്ല അതിനാല്‍ നിങ്ങളുടെ ഉല്‍പ്പന്നം/സേവനം വില്‍ക്കാന്‍ ഒരു ബദല്‍ രീതി കണ്ടെത്തുന്നത് നന്നായിരിക്കും. നാം നേരത്തെ കണ്ട റിസോര്‍ട്ട് ഉടമയ്ക്കും ടാക്‌സി സര്‍വീസ് ഉടമയ്ക്കും തമ്മില്‍ ധാരണയിലെത്തി പരസ്പരം വില്‍പ്പനയില്‍ സഹായിക്കാം. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബാങ്കുകള്‍ വില്‍ക്കുന്നുണ്ട്. റെസ്റ്റോറന്റുകള്‍ ബുക്കുകളും വസ്ത്രങ്ങളും ജൂവല്‍റികളും വില്‍ക്കുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ ബിസിനസിനെ പ്രമോട്ട് ചെയ്യുന്ന മറ്റൊരു പങ്കാളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികള്‍ തേടുക. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുള്ള സ്മാര്‍ട്ടായ, ഏറ്റവും ചെലവു ചുരുങ്ങിയ വഴിയാണിന്ന് ഇന്റര്‍നെറ്റ്. ആ മേഖലയില്‍ എന്താണ് നിങ്ങളുടെ തന്ത്രം?ഇന്റര്‍നെറ്റ് ലോകത്ത് നിങ്ങളുടെ സാന്നിധ്യം എത്രമാത്രം മികച്ചതാണ്? സാമ്പത്തികരംഗം മോശമാണെന്നത് വാസ്തവമാണ്. എന്നുവെച്ച് ഉപഭോക്താക്കളെല്ലാം അപ്രത്യക്ഷരായിട്ടില്ല. അവരെ കണ്ടെത്തുന്നത് കുറച്ച് പ്രയാസമാണെന്ന് മാത്രം. ഈ സാഹചര്യത്തില്‍ സംരംഭകന്‍ കുറച്ചു വിശാലമായി തന്നെ ഉപഭോക്താക്കള്‍ക്കായുള്ള വല വീശണം. അടിസ്ഥാന കാര്യങ്ങളില്‍ മുറുകെ പിടിക്കുക! ബിസിനസ് ലക്ഷ്യങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാനും നിങ്ങളുടെ കരുത്ത് പരീക്ഷണ വിധേയമാക്കാനും കൂടിയുള്ള സമയമാണ് മാന്ദ്യകാലം. നിങ്ങളുടെ സെയ്ല്‍സ് തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക. സെയ്ല്‍സ് ടീമിന്റെ വൈദഗ്ധ്യം തേച്ചുമിനുക്കി ലക്ഷ്യം നേടിയെടുക്കാന്‍ പ്രാപ്തമാക്കുക. കാരണം, സെയ്ല്‍സ് ടീം അവരുടെ കഴിവിന്റെ പരകോടിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.സെയ്ല്‍സ് കണ്‍സള്‍ട്ടന്റും ട്രെയ്‌നറുമാണ് ലേഖകന്‍.
{[['']]}

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

 

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്നു. മദ്യപാനം ആരോഗ്യവും പണവും അപഹരിക്കുകയാണെന്ന വാസ്തവം മലയാളി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്കുളള പ്രധാന കാരണം. അമിതമദ്യപാനികളില്‍ 2025 ശതമാനം പേര്‍ക്കും ഗുരുതര കരള്‍രോഗങ്ങള്‍ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. തുടക്കത്തില്‍ ഇത് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നു. ഇതു പിന്നീട് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് അഥവാ സിറോസിസ് എന്ന ഘട്ടത്തിലേക്കു കടക്കുന്നു.

കരള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണു ഫാറ്റി ലിവര്‍. തുടര്‍ന്നു നീര്‍ക്കെട്ട് വരുന്നതോടെ അത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. അതു ജീവനു തന്നെ ഭീഷണിയായി മാറാന്‍ സാധ്യതയേറെയാണ്.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനം കരള്‍ ചെറുതാകുന്നതിടയാക്കുന്നു. വിദൂരഭാവിയില്‍ അതു സിറോസിസിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നേക്കാം. വയറ്റില്‍ വെളളം കെട്ടുക, രക്തം ഛര്‍ദ്ദിക്കുക, കാലുകള്‍ വീര്‍ത്തുവരിക, ഓര്‍മശക്തിക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഏറെ നാളുകളായുളള സിറോസിസ് കരളില്‍ അര്‍ബുദത്തിനിടയാക്കും.

മദ്യപാനം ഉപേക്ഷിക്കുകയാണെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ് ഫാറ്റി ലിവറും തുടക്കത്തിലുളള സിറോസിസും. മദ്യപാനം ഉപേക്ഷിക്കുന്നതു രോഗവളര്‍ച്ച തടയുന്നതിനു സഹായകം.

കരള്‍രോഗം മദ്യപാനം മൂലമാണെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണം. ഇടയ്ക്കിടെയുളള ചെക്കപ്പുകളും തുടരണം. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ കരള്‍ മാറ്റിവയ്ക്കുക എന്നതു മാത്രമാണ് പോംവഴി.

ചെറുപ്പക്കാരുടെ ഇടയില്‍ മദ്യാസക്തി മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. വിവാഹിതരിലും ഉദ്യോഗസ്ഥരിലും മദ്യപാനശീലം കൂടിവരുന്നതായി ക്ലിനക്കല്‍ റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നു. ജോലിസമ്മര്‍ദം, കുടുംബപ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍... വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കും കുടിക്കാന്‍ കാരണങ്ങള്‍ ധാരാളം. പക്ഷേ, എല്ലാം അവസാനിക്കുന്നതു കരള്‍തകരാറിലാണെന്ന സത്യം തിരിച്ചറിയുന്നതു പലപ്പോഴും വൈകിയ വേളയിലായിരിക്കും. മദ്യം എന്ന മരകവിപത്തിനെതിരേ സ്കൂളുകളിലും കോളജുകളിലും അവബോധ ക്ലാസുകള്‍ നല്‌കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.
{[['']]}

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...


പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...



പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്രാര്‍ഥനയും.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഓടുന്ന ബസില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ജീവനുവേണ്ടി നാമോരുത്തരും പ്രാര്‍ഥിച്ചു. താലിബാന്‍ തോക്കിന് ഇരയായ മലാല എന്ന പെണ്‍കുട്ടിയ്ക്കുവേണ്ടിയും ലോകം പ്രാര്‍ഥിച്ചത് അടുത്തിടെയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മെ വിട്ടുപോയെങ്കിലും രാജ്യത്തെ ഓരോ പെണ്‍കുട്ടിയിലും പ്രതീക്ഷയുടെ ജ്യോതി പടര്‍ത്തിയാണ് അവള്‍ കടന്നുപോയത്.

പ്രാര്‍ഥനയിലൂടെ കടന്നുപോകുന്ന ലോകത്തിലെ പുതുവിശേഷങ്ങളാണ് ഇത്തവണ പ്രതിപാദിക്കുന്നത്.

മലാലയുടെ പ്രാര്‍ഥന

പതിനഞ്ചുകാരി മലാല എന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി താലിബാന്റെ തോക്കിന്‍ കുഴലില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ ലോകത്തിന്റെ പ്രാര്‍ഥനയുടെ ഫലം നാമറിഞ്ഞതാണ്. ആശുപത്രിക്കിടക്കയില്‍നിന്ന് സ്കൂളിലേക്കു അവള്‍ വീണ്ടുമെത്തിയിരിക്കുന്നു. മലാലയുടെ പുതുവിശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

മലാല ജീവചരിത്രം രചിയ്ക്കുവാന്‍ തയാറെടുക്കുകയാണ്. 2012 ഒക്ടോബര്‍ ഒമ്പതിലെ ദുരന്തദിനത്തില്‍ തുടങ്ങുന്ന കുറിപ്പുകളിലേറെയും തന്റെ സ്കൂള്‍ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെക്കുറിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എഴുതുംമുമ്പേ ഹിറ്റായിമാറിയ ജീവചരിത്രം രണ്ടു മില്യണ്‍ ഡോളറിനാണ് പ്രസാധകര്‍ കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം എത്തിപ്പെടാത്ത ലോകത്തിലെ ഓരോ കോണിലുമുള്ള കുട്ടികള്‍ക്കാണ് മലാല പുസ്തകം സമര്‍പ്പിക്കുന്നത്. ഈവര്‍ഷം അവസാനം പുറത്തിറങ്ങുന്ന മലാലയുടെ ഈ ഉദ്യമത്തിനായി നമുക്കും പ്രാര്‍ഥിക്കാം.

നൃത്താഞ്ജലി

നൃത്തച്ചുവടുകളിലൂടെ പ്രാര്‍ഥനാഞ്ജലി അര്‍പ്പിക്കാനൊരുങ്ങുന്ന കൂട്ടരുടെ പുതുവിശേഷങ്ങളിലേക്കു കടക്കാം. കൂട്ടബലാല്‍സംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിക്കായാണ് ഈ നൃത്താഞ്ജലി. ഇസ്രായേല്‍ നൃത്താധ്യാപിക ഷാക്കെഡ് ദഗന്‍ നേതൃത്വം നല്കുന്ന അഞ്ചു രാജ്യങ്ങളിലെ കലാകാരന്മാരാണ് കലാപരിപാടികള്‍ക്കായി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

രാജ്യത്ത് വിവിധ കോളജുകളിലും തദ്ദേശീയരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. ഹിമാചല്‍ പ്രദേശിലെ ചല്ലാള്‍ ഗ്രാമത്തില്‍ രണ്ടുമാസം താമസിച്ച് ഇവര്‍ പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പ്രധാനമായും ഏഴു കലാകാരികളാണ് ഈ ട്രൂപ്പിലുള്ളത്. ഇതില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കലാകാരന്മാരുടെ കൂട്ടം തയാറായതോടെ പരിപാടിയുടെ സ്മരണാഞ്ജലിയും ഹിറ്റാകുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.

സ്‌കോട്‌ലന്‍ഡിലെ ഡല്‍ഹി!

ഡല്‍ഹി സംഭവം ലോകമാധ്യമങ്ങള്‍ ആഘോഷിച്ചപ്പോല്‍ സ്‌കോട്‌ലന്‍ഡിലും കഴിഞ്ഞദിവസം സമാനസംഭവം അരങ്ങേറി. ഇക്കഴിഞ്ഞ 22ന് ഓടുന്ന ഡബിള്‍ഡക്കര്‍ ബസിന്റെ മുകള്‍നിലയില്‍ പതിനാലുകാരി ക്രൂരമാനഭംഗത്തിന് ഇരയായി.

ഡല്‍ഹി സംഭവം ലോകം അറിഞ്ഞതുപോലെ ഇക്കാര്യം ആരുമറിയാതെ പോയെന്നുമാത്രം. ലോകമാധ്യമങ്ങള്‍ ഡല്‍ഹിക്കു നല്കിയ പ്രാധാന്യം എന്തുകൊണ്ടു സ്‌കോട്‌ലന്‍ഡിനു നല്കിയില്ലെന്നതാണ് മാധ്യമരംഗത്തെ ചര്‍ച്ചാവിശേഷം.

ഏപ്രിലിനും മുമ്പേ ഫൂളിഷ് പ്രാര്‍ഥന

വല്ലാത്തൊരു പ്രാര്‍ഥനയുടെ ഫലം കാത്തിരിക്കുകയാണ് റഷ്യയിലെ പോലീസുകാര്‍. ഏപ്രിലിനു മുമ്പേ തങ്ങളെ ഏപ്രില്‍ ഫൂളാക്കിയ കള്ളന്മാരെ കാണിച്ചുതരണമെന്നാണ് ഇവരുടെ പ്രാര്‍ഥന. മോഷണം നടന്നത് മോസ്‌കോയിലെ റെയില്‍പാളത്തിലാണ്.

രണ്ടുകിലോമീറ്ററോളം റെയില്‍പാളം തന്നെ മോഷണം പോയെന്നതാണ് പ്രാര്‍ഥനയ്ക്കു ബലംകൂട്ടുന്ന രസകരമായ വസ്തുത.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger