Movie :
Recent Movies

kerala home tv show and news

Vanitha With Lena

Thumbnail
{[['']]}

Manju Warrier's debut book 'Sallapam' released

ThumbnailKerala tv show and news
{[['']]}

FR.POULOSE PAREKARA MAL.SERMO നല്ല കാര്യങള്‍ േകള്‍ക

ThumbnailKerala tv show and news
{[['']]}

ഫെയ്സ്ബുക്ക് ചോദിക്കുന്നു; 'എന്നെ ഇഷ്ടായോ...?'

Kerala tv show and new-വാഷിംഗ്ടണ്‍: സാമൂഹിക വിഷയങ്ങളില്‍ നാട്ടുകാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്ന ഫെയ്സ്ബുക്ക് ഇപ്പോള്‍ സ്വയം അവലോകനത്തിനൊരുങ്ങുന്നു. ഫെയ്സ്ബുക്കിനെപ്പറ്റി ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയാണ് കമ്പനി അധികൃതര്‍. ഇതിനായി സ്വയപരിശോധനാ സര്‍വേ ആരംഭിക്കാനാണ് പദ്ധതി. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മാത്രമായി സോഷ്യല്‍ മീഡിയ ഭീമന്‍ തങ്ങളുടെ ആദ്യ ഫീഡ്ബാക്ക് പാനല്‍ രൂപീകരിച്ചുകഴിഞ്ഞു. തങ്ങളുടെ സേവനം തൃപ്തികരമാണോ, എന്തൊക്കെ മാറ്റങ്ങളാണ് കൈക്കൊള്ളേണ്ടത് എന്നെല്ലാം അറിയാനായി ആറു മാസം സര്‍വേ നടത്താനാണ് തീരുമാനം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യങ്ങളോടും ന്യൂസ് ഫീഡിനുള്ളിലെ വാര്‍ത്തകളോടുമുള്ള ജനങ്ങളുടെ പ്രതികരണം എന്താണെന്നും എന്തു തരത്തിലുള്ള പരസ്യങ്ങളാണ് സൈറ്റ് ഉപയോക്താക്കളെ സന്തുഷ്ടരാക്കുന്നതെന്നും ഫെയ്സ്ബുക്ക് അവലോകനം നടത്തുന്നുണ്ട്.
{[['']]}

ജോര്‍ജിനെ പിന്തുണച്ച് മാണി; ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ല

Kerala tv show and news

ജോര്‍ജിനെ പിന്തുണച്ച് മാണി; ആഭ്യന്തരമന്ത്രിയുടെ

 ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ല

mangalam malayalam online newspaper
കോട്ടയം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അനുകൂലിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി രംഗത്തെത്തി. യുഡിഎഫിനോ സര്‍ക്കാരിനോ എതിരായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിക്ക് ദോഷം ചെയ്യില്ല. കേരളാ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ പോസ്റ്റമോര്‍ട്ടം നടത്താന്‍ താനില്ല. വിമര്‍ശനങ്ങളാണ് ജോര്‍ജ് നടത്തിയത്. ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല.
വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടണം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കണമെന്നും മാണി വ്യക്തമാക്കി.
 
{[['']]}

പശു വളര്‍ത്തലില്‍ ഒരു വിജയഗാഥ

Kerala tv show and news
Thumbnail
{[['']]}

മാതാവിന്റെ മരണം കൊലപാതകം: മകന്‍ കസ്‌റ്റഡിയില്‍

Kerala tv show and news

മാതാവിന്റെ മരണം കൊലപാതകം: മകന്‍ കസ്‌റ്റഡിയില്‍

mangalam malayalam online newspaper
കൊട്ടാരക്കര: മദ്യപിക്കാന്‍ പണം നല്‍കാത്ത മാതാവിന്‌ മകന്റെ വക മര്‍ദ്ദനം. മര്‍ദനത്തിനിടയിലാണ്‌ മാതാവ്‌ മരിച്ചതെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്‌ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്തി.
ഏറത്തുകുളക്കട, ലക്ഷംവീട്‌ ജംഗ്‌ഷന്‌ സമീപം മനോജ്‌ ഭവനില്‍ മണിയമ്മാ(53)ളിന്റെ മൃതദേഹമാണ്‌ ഇന്നലെ പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്തിയത്‌. ഏക മകന്‍ മനോജ്‌ കൃഷ്‌ണനെ(29)ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലെടുത്തു.
മനോജ്‌ കൃഷ്‌ണന്റെ മര്‍ദനമേറ്റ ശേഷമാണ്‌ മാതാവ്‌ മരിച്ചതെന്ന്‌ മനോജ്‌ കൃഷ്‌ണന്‍ ക്രൈംബ്രാഞ്ച്‌ സംഘത്തോട്‌ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥനായ കൊല്ലം ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. സി.ജി. സുരേഷ്‌കുമാര്‍ വെളിപ്പെടുത്തി. 2012 ഏപ്രില്‍ 29-ന്‌ രാവിലെ 8.30-നായിരുന്നു സംഭവം. വീട്ടില്‍ പണം ചോദിച്ചു കൊടുക്കാതിരുന്നതിന്‌ മാതാവ്‌ മണിയമ്മാളിനെ ക്രൂരമായി മനോജ്‌ കൃഷ്‌ണന്‍ മര്‍ദ്ദിച്ചു. മണിയമ്മാളിന്റെ നിലവിളികേട്ട്‌ അയല്‍വീട്ടിലെ ഡോക്‌ടറെ നാട്ടുകാര്‍ വിളിച്ചുവരുത്തി പരിശോധിച്ചു. ഉടന്‍ പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആസ്‌മ രോഗിയായ മണിയമ്മാള്‍ കുളക്കട ബി.എഡ്‌. സെന്ററിലെ ദിവസവേതന സ്വീപ്പര്‍ ആയിരുന്നു. രോഗതളര്‍ച്ചമൂലം പലദിവസവും അവര്‍ ഓട്ടോറിക്ഷയിലാണ്‌ ജോലിയ്‌ക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്‌. മദ്യപാനിയായ മനോജ്‌ കൃഷ്‌ണന്‍ കല്‍പണിക്കാരനാണ്‌. എട്ടുമാസം ഗള്‍ഫിലുമായിരുന്നു. നാട്ടിലെത്തിയതോടെ സ്‌ഥിരം മദ്യപാനിയായി. ഇതോടെ മതാവിനെ നിരന്തരം മര്‍ദിക്കുക പതിവായി.
ഇതിനിടയില്‍ മതാവിന്റെ ഇളയ സഹോദരീ പുത്രനെ മനോജ്‌ കൃഷ്‌ണന്‍ ഒരിക്കല്‍ അലമാരയില്‍വച്ച്‌ പൂട്ടിയിരുന്നു. മണിയമ്മാള്‍ മരിച്ചതിന്റെ തലേന്നും ഇയാള്‍ മര്‍ദിച്ചിരുന്നു. മരണദിവസം മാതാവിന്റെ നിലവിളികേട്ട്‌ ഭയന്ന്‌ രണ്ടരവയസുകാരി മകളുമായി മനോജിന്റെ ഭാര്യ സുജാത തലവൂരിലെ വീട്ടിലേക്ക്‌ പോയി.
ഇവര്‍ പിന്നീട്‌ മാതാവിന്റെ മരണവാര്‍ത്ത അറിഞ്ഞാണ്‌ വീട്ടിലെത്തുന്നത്‌. ഇതെല്ലാം നാട്ടുകാര്‍ക്ക്‌ സംശയമായി. ഇതേതുടര്‍ന്ന്‌ നാട്ടുകാരിലാരോ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ കത്തെഴുതി. കത്തില്‍ മനോജ്‌ കൃഷ്‌ണന്റെ മദ്യപാനവും അക്രമണ പരമ്പരയും വിശദീകരിച്ചിരുന്നു. ചീഫ്‌ ജസ്‌റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി,ഡി.ജി.പി., ക്രൈം ബ്രാഞ്ച്‌ ഡി.ജി.പി., ഇന്റലിജന്‍സ്‌ ഡി.ജി.പി. എന്നിവര്‍ക്ക്‌ കത്തിന്റെ പകര്‍പ്പ്‌ അയച്ചു. എന്നാല്‍ ലോക്കല്‍ പോലീസും, ഇന്റലിജന്‍സും അന്വേഷിച്ചെങ്കിലും വ്യക്‌തമായ വിവരം ലഭിച്ചില്ല. എന്നാല്‍ രണ്ട്‌ മാസം മുമ്പ്‌ കൊല്ലം ക്രൈബ്രാഞ്ചിന്‌ ലഭിച്ച ഹൈക്കോടതി നിര്‍ദേശം അടങ്ങിയ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മണിയമ്മാളിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കണ്ടെത്തി.
മനോജ്‌ കൃഷ്‌ണന്‍, ഭാര്യ സുജാത, നാട്ടുകാര്‍ എന്നിവരെയും പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലും പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ മരണത്തിലെ ദുരൂഹത പുറത്തുവന്നു. കൊല്ലം ആര്‍.ഡി.ഒയ്‌ക്ക് പകരമായി കൊട്ടാരക്കര തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള സ്‌ഥലത്തെത്തിയിരുന്നു. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. സി.ജി. സുരേഷ്‌കുമാര്‍ സ്‌ഥലത്തെത്തി ഒരുമണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോ. കെ. ശശികല, അസി. പ്രഫസര്‍ ഡോ. ശാരിജ, സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ ഗോപിക, പുത്തൂര്‍ എസ്‌.ഐ. രാജു, പഞ്ചായത്ത്‌ അംഗങ്ങളായ ജെ. ഗീതാകുമാരി, സിന്ധു, ക്രൈംബ്രാഞ്ച്‌ എസ്‌.ഐ. രാജേഷ്‌, പുത്തൂര്‍ എ.എസ്‌.ഐ. കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത്‌ വീടിന്‌ സമീപം ഒരുക്കിയ താല്‍ക്കാലിക ഷെഡ്‌ഡില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ചു ശേഷം തിരികെ സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുത്തത്‌ കാണാന്‍ വന്‍ജനകൂട്ടത്തെി. രാജമ്മാളിന്റെ അനുജത്തി ഉഷയെ ക്രൈംബ്രാഞ്ച്‌ വിളിച്ചുവരുത്തിയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. രാജമ്മാളിന്റെ ഭര്‍ത്താവ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വീടുവിട്ട്‌ പോയതാണ്‌. മാതാവിന്റെ മരണശേഷം മനോജ്‌ ഭാര്യാവീട്ടിലായിരുന്നു താമസം.
 
{[['']]}

ബോളിവുഡ്‌ താരം ജിയയുടെ മരണം ആത്മഹത്യയല്ല?

Kerala tv show and news

ബോളിവുഡ്‌ താരം ജിയയുടെ മരണം ആത്മഹത്യയല്ല?

mangalam malayalam online newspaper
മുംബൈ: ബോളിവുഡ്‌ താരം ജിയ ഖാന്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ മാതാവ്‌ റാബിയ അമിന്‍. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വതന്ത്രമായി നടത്തിയ ഫോറന്‍സിക്‌ പരിശോധനാഫലം ഉള്‍പ്പെടെയുളള രേഖകളുടെ പിന്‍ബലത്തില്‍ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ജിയ ഖാനെ കൊലചെയ്‌ത ശേഷം കെട്ടിത്തൂക്കിയതാണെന്നാണ്‌ റാബിയയുടെ ആരോപണം. പുത്രിയുടെ ശരീരത്തില്‍ കാണപ്പെട്ട ചതവുകളും മുറിവുകളും സംശയം ബലപ്പെടുത്തുന്നതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. തൂങ്ങിമരിച്ച ഒരാളുടെ കണ്ണുകള്‍ പുറത്തേക്ക്‌ തളളിയിരിക്കും. നാക്ക്‌ വായില്‍ നിന്ന്‌ വെളിയിലേക്ക്‌ നീണ്ടുകിടക്കാറുമുണ്ട്‌. ഇത്തരത്തില്‍ മരിക്കുന്നവര്‍ക്ക്‌ ശ്വാസകോശത്തിലോ തലച്ചോറിലോ രക്‌തസ്രാവം ഉണ്ടാകാറുമുണ്ട്‌. എന്നാല്‍, ജിയയുടെ മരണത്തില്‍ ഇതൊന്നുമുണ്ടായിട്ടില്ല.
ജിയയുടെ ചുണ്ടിലും ഇടതു കൈയിലും കണ്ട പാടുകള്‍ ആരോ ബലമായി പിടിച്ചതിന്റയാവാം. ദുപ്പട്ടയില്‍ തൂങ്ങി മരിച്ചാല്‍ കഴുത്തില്‍ ഇത്തരത്തില്‍ വലിയ പാടുകള്‍ ഉണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ജിയയുടെ കാമുകന്‍ സൂരജ്‌ പഞ്ചോളിയെ രക്ഷിക്കാനുളളതാണെന്നും റാബിയ ആരോപിക്കുന്നു.
ജൂണ്‍ നാലിനാണ്‌ ജിയയെ ജുഹൂവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജിയയുടെ ആത്മഹത്യാ കുറിപ്പ്‌ പുറത്തു വന്നതിനു ശേഷം നടി സറീനാ വഹാബിന്റെയും ആദിത്യ പഞ്ചോളിയുടെയും മകനും ജിയയുടെ കാമുകനുമായ സൂരജ്‌ പഞ്ചോളിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.
 
{[['']]}

സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala tv show and news

സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

mangalam malayalam online newspaper
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി കെ. അഷറഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ വിമാനത്താവളത്തിലും നല്‍കി. തലശേരിക്കാരനായ അഷറഫ് ഗള്‍ഫിലേക്ക് കടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു.
നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയ ദിവസം നാട്ടിലെത്തിയിരുന്ന ഫായിസും അഷറഫും പിറ്റേന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കടന്നു. ഡല്‍ഹിയില്‍ വച്ച് ഫായിസ് കസ്റ്റംസിന്റെ പിടിയിലായി. ഫായിസിനൊപ്പം അഷറഫ് അതേ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അഷറഫിന്റെ പങ്ക് പുറത്തുവരാത്തതിനാല്‍ കസ്റ്റംസ് സംശയിച്ചിരുന്നില്ല.
ഫായിസ് അറസ്റ്റിലായതോടെ അഷറഫ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഫായിസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളക്കടത്തില്‍ അഷറഫിന്റെ പങ്ക് പുറത്തുവന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഗള്‍ഫില്‍ എത്തിയതായി മനസ്സിലായത്. ഇയാള്‍ നാട്ടിലെത്തിയാലുടന്‍ പിടികൂടാനാണ് വിമാനത്താവള അധികൃതര്‍ക്ക് കസ്റ്റംസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
 
{[['']]}

Veruthe Alla Bharya Season 3 4-10-2013 Mazhavil Manorama

ThumbnailKerala tv show and news
{[['']]}

Pattu Saree 4-10-2013 full Mazhavil Manorama TV Serial

ThumbnailKerala tv show and news
{[['']]}

ബിന്ദുവിന്റെ തന്റേടംBharthakkanmarude Srad...

Kerala tv show and news
Thumbnail
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger