Movie :
Recent Movies

kerala home tv show and news

തിരുവഞ്ചൂരിന്റെ മനസും തൊലിപോലെ കറുപ്പ്; ജോര്‍ജ്

തിരുവഞ്ചൂരിന്റെ മനസും തൊലിപോലെ കറുപ്പ്; ജോര്‍ജ്

08 Oct 2013 11:10, 
(8 Oct) തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനകത്ത് ഏറ്റവും വെളുത്ത
 മനുഷ്യനാരാ? വേണ്ട,
 കറുത്ത മനുഷ്യനാരാ? എന്താ ഇപ്പോള്‍ ഒരു വര്‍ണവിവേചനം എന്നാകും
. എന്നാല്‍ ആ വിവേചനം നടത്തുന്നത് പാര്‍ട്ടിക്ക് അകത്ത് തന്നെയാണെന്നതാണ്
 ഏറെ രസം. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കളിയാക്കികൊണ്ട്
ചീഫ് വിപ്പ് പിസി ജോര്‍ജ് വീണ്ടും രംഗത്ത്.
 തിരുവഞ്ചൂരിന്റെ തൊലിപോലെ തന്നെ കറുപ്പാണ് അദ്ദേഹത്തിന്റെ
മനസ്സുമെന്നാണ് ജോര്‍ജ് പറയുന്നത്.
 സാധാരണ തൊലികറുത്തവരുടെ മനസ്സ് വെളുത്തിരിക്കും.
 എന്നാല്‍ തിരുവഞ്ചൂരിന് തൊലിപോലെ തന്നെയാണ് മനസ്സും. രണ്ടും
 കറുപ്പ്. തൊലിക്ക് 90 ശതമാനം കറുപ്പാണെങ്കില്‍ മനസ്സിന് 101 ശതമാനം
 കറുപ്പാണത്രെ. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ഒരഭിമുഖത്തിലാണ്
ജോര്‍ജ് തിരുവഞ്ചൂരിന്റെ മനസിന്റെയും തൊലിയുടെയും നിറം
 താരതമ്യം ചെയ്തത്. എന്തിനൊക്കെയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്
 പിസി ജോര്‍ജിന്റെ കൈയ്യില്‍ തെളിവുള്ളത്. 
തിരുവഞ്ചരിന്റെ അഴിമതികളെ കുറിച്ചുള്ള തെളിവും ജോര്‍ജിന്റെ
കൈയ്യിലുണ്ടത്രെ. ഈ മാസം പത്തിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍
 ഈ തെളിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസ്ഡന്റ് രമേശ്
{[['']]}
വീണ്ടും മഞ്‌ജുവാര്യരും സുരേഷ്‌ഗോപിയും?

mangalam malayalam online newspaper
സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം മഞ്‌ജുവാര്യരും സുരേഷ്‌ഗോപിയും വീണ്ടും ഒരുമിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സലിം അഹമ്മദിന്റെ അടുത്ത ചിത്രത്തിലായിരിക്കും ഇവര്‍ ഒരുമിക്കുകയെന്നാണ്‌ വിവരം. മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ്‌ സൂചന. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും ഈ മൂന്ന്‌ താരങ്ങളും അണിനിരന്നിരുന്നു.
മഞ്‌ജുവിന്റെ രണ്ടാം വരവിലെ ഒരു വഴിത്തിരിവായിരിക്കും ഈ ബിഗ്‌ബജറ്റ്‌ ചിത്രമെന്നാണ്‌ സിനിമാവൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന. പദ്‌മപ്രിയയും ശാരദയും സിദ്ധിക്കും പുതിയ ചിത്രത്തിന്റെ താരനിരയിലുണ്ട്‌. മധു അമ്പാട്ടായിരിക്കും ക്യാമറയ്‌ക്ക് പിന്നില്‍. ശബ്‌ദസങ്കലനം റസൂല്‍ പൂക്കുട്ടിയുടേതായിരിക്കും.
സൂരേഷ്‌ഗോപിയും മഞ്‌ജുവാര്യരും ഒരുമിച്ച്‌ അഭിനയിച്ച കളിയാട്ടവും സമ്മര്‍ ഇന്‍ ബെത്‌ലഹേമും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു
{[['']]}

മീര ഇപ്പോഴും പ്രണയിക്കുകയാണ്‌!

mangalam malayalam online newspaper,
മീരാ ജാസ്‌മിന്റെ പ്രണയത്തിന്‌ ഒന്നും സംഭവിച്ചിട്ടില്ല. താനും മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ലെന്ന്‌ മീര. വിവാഹം സമയമാവുമ്പോള്‍ നടക്കുമെന്നും നടി വ്യക്‌തമാക്കുന്നു.
മീരയുടെ വാക്കുകള്‍ സത്യമാണെങ്കില്‍ താരവും രാജേഷുമായുളള പ്രണയം അഞ്ചു വര്‍ഷം പിന്നിടുകയാണ്‌. ഇവര്‍ തമ്മിലുളള ബന്ധം തകര്‍ന്നുവെന്നും മീര തന്നിലേക്കൊതുങ്ങുകയാണെന്നുമുളള വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ അന്ന്‌ നടി വാര്‍ത്തയെകുറിച്ച്‌ പ്രതികരിച്ചിരുന്നില്ല.
അടുത്ത കാലത്ത്‌ താരത്തിന്‌ സിനിമകള്‍ കുറവായിരുന്നു. കിട്ടുന്ന സിനിമകളില്‍ കൃത്യനിഷ്‌ഠപാലിക്കാതെയുളള പ്രവര്‍ത്തനങ്ങളും പ്രണയപരാജയത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന വാര്‍ത്തകള്‍ക്ക്‌ കാരണമായിരുന്നു. എന്നാല്‍, താന്‍ സെലക്‌ടീവ്‌ ആയെന്നാണ്‌ മീര ഇപ്പോള്‍ പറയുന്നത്‌.
നയന്‍സ്‌-പ്രഭുദേവ പ്രണയവും മീര-രാജേഷ്‌ പ്രണയവുമായിരുന്നു സിനിമാവൃത്തങ്ങളിലെ ചൂടുളള സംസാരം. പ്രഭുവും നയന്‍സുമായി തെറ്റിപ്പിരിഞ്ഞു. നയന്‍സ്‌ ആര്യയെ കാമുകനാക്കിയെന്ന വാര്‍ത്തയും വന്നു. എന്നാല്‍, തങ്ങളുടെ വിവാഹം ഉടനുണ്ട്‌ എന്ന്‌ പറഞ്ഞ മീര പിന്നീട്‌ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രണയം പരാജയപ്പെട്ടിട്ടില്ല എന്ന്‌ താരം വ്യക്‌തമാക്കിയിരിക്കുകയാണ്‌. ഇതോടെ വിഷാദത്തിന്റെ പുറന്തോടില്‍ നിന്ന്‌ താരം പുറത്തുവരുമെന്ന്‌ കരുതാം, മലയാളത്തിന്റെ നല്ലൊരു പ്രതിഭയെ പഴയരീതിയില്‍ തിരിച്ചുകിട്ടുമെന്നും.
{[['']]}

രണ്ടു ദിവസത്തിനു ശേഷം മുഖംമൂടികള്‍ പിച്ചിച്ചീന്തും: പി സി ജോര്‍ജ്‌

mangalam malayalam online newspaper
കോട്ടയം: വിവാദങ്ങള്‍ക്ക്‌ രണ്ടു ദിവസത്തെ അവധി കൊടുക്കുന്നുവെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണ്‌ വിവാദങ്ങള്‍ക്ക്‌ തല്‍ക്കാലം അവധി കൊടുക്കുന്നതെന്നും ചീഫ്‌ വിപ്പ്‌ പറഞ്ഞു. രണ്ടു ദിവസത്തിന്‌ ശേഷം പലരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുമെന്നും പി.സി. ജോര്‍ജ്‌ വ്യക്‌തമാക്കി.
പി സി ജോര്‍ജും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മിലുളള വാക്‌പോര്‌ തുടരുന്നതിനിടെയാണ്‌ പി സി ജോര്‍ജ്‌ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പി സി ജോര്‍ജ്‌ തന്നെയല്ല യുഡിഎഫ്‌ സര്‍ക്കാരിനെയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ തിരുവഞ്ചൂര്‍ ഇന്ന്‌ പറഞ്ഞിരുന്നു.
അതിനിടെ പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
{[['']]}
ഗണേഷ്‌കുമാര്‍ രാജികത്ത് നല്‍കി

mangalam malayalam online newspaper
തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കി. രാജിക്കാര്യം അറിയിച്ചുള്ള കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇന്നു രാവിലെ കൈമാറി. പത്തനാപുരത്തെ ജനപ്രതിനിധിയായ താന്‍ തത്സഥാനം രാജിവയ്ക്കുന്നതായി അറിയിക്കുന്നതാണ് കത്ത്. സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തും ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിക്കത്ത് മുഖ്യമന്ത്രിക്കോ സ്പീക്കര്‍ക്കോ കൈമാറിയിട്ടില്ല. മുന്നണി നേതൃത്വത്തോടുള്ള അസ്വസ്ഥതയാണ് രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഗണേഷിനെ നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം വൈകുന്നതിലുള്ള അതൃപ്തിയാണ് രാജിസന്നദ്ധയിലേക്ക് നയിച്ചത്. രാജിപ്രഖ്യാപനത്തിലൂടെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി മന്ത്രിസ്ഥാനം അടക്കമുള്ള അധികാര പദവികള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് ഗണേഷും കേരള കോണ്‍ഗ്രസ് (ബി)യും സ്വീകരിച്ചിരിക്കുന്നതെന്നത്. ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അധികാരത്തില്‍ തിരിച്ചെത്തുകയാണ് ഗണേഷിന്റെ ലക്ഷ്യം.
കേരള കോണ്‍ഗ്രസ് (ബി) നേതൃയോഗം നാളെ നടക്കാനിരിക്കേയാണ് ഗണേഷ് രാജിക്കത്ത് നല്‍കിയത്. നാളത്തെ യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യും. രാജിക്കത്ത് ലഭിച്ചതായി ബാലകൃഷ്ണപിള്ള സമ്മതിച്ചുവെങ്കിലും പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നും പിള്ള വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചത്. ഭാര്യയുമായുള്ള നിയമ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചെങ്കിലും സോളാര്‍ വിവാദത്തെ തുടര്‍ന്ന് ആ സാധ്യത മങ്ങി. പത്തനാപുരത്തുനിന്നുള്ള എംഎല്‍എയായിരുന്നു ഗണേഷ്‌കുമാര്‍. മൂന്നു തവണ എംഎല്‍എയായിട്ടുണ്ട്. രണ്ടു തവണ മന്ത്രിയായെങ്കിലും രാജിവച്ചൊഴിയുകയായിരുന്നു.
2001ല്‍ ആണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. ആന്റണി മന്ത്രിസഭയില്‍ ആദ്യം മന്ത്രിയായി. ഇതിനിടെ അച്ഛനും മകനും തമ്മില്‍ അകന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്നണിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗണേഷിനെ മന്ത്രിയാക്കാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് അനുകൂലിക്കേണ്ടിവന്നു. മകന് വനം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പ് ലഭിക്കാന്‍ ബാലകൃഷ്ണപിള്ള തന്നെ രംഗത്തുവന്നു. അതിനിടെ ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ജയിലിലായി. ഇതോടെ അച്ഛനും മകനും തമ്മില്‍ വീണ്ടും ഇടഞ്ഞു. പാര്‍ട്ടിയെ ധിക്കരിച്ച് മുന്നോട്ടുനീങ്ങിയ ഗണേഷിനെതിരെ പിള്ളയും രംഗത്തുവന്നു. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വിരോധവും ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം ക്രിമിനല്‍ കേസിലേക്ക് നീങ്ങിയതും മന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഗണേഷിനെ നിര്‍ബന്ധിതനാക്കി.

{[['']]}

Veruthe Alla Bharya Season 3 6-10-2013 full Mazhavil Manorama


Thumbnail
{[['']]}

Marimayam ഇലക്ട്രിസിറ്റി ബോർഡ്‌ 6-10-2013 full Mahavil Manorama

Thumbnail 
{[['']]}

സണ്ണി ലിയോണ്‌ വേണ്ടി 3.5 കോടി തെരച്ചില്‍!


സണ്ണി ലിയോണ്‌ വേണ്ടി 3.5 കോടി തെരച്ചില്‍!

mangalam malayalam online newspaper
ന്യൂഡല്‍ഹി: രതിച്ചിത്ര നായികയായി അവതരിച്ച്‌ ബോളിവുഡിലെ ചൂടന്‍ സാന്നിധ്യമായ സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റ്‌ സേര്‍ച്ചിലെ റാണിപ്പട്ടം കൈവിടാന്‍ ഒരുക്കമല്ല. 2012 ഡിസംബറില്‍ സണ്ണി ലിയോണ്‌ വേണ്ടി ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടന്നത്‌ 3.5 കോടി തവണ! ഗൂഗിള്‍, യൂട്യൂബ്‌ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ചാണിത്‌. ഇതോടെ ലോകത്ത്‌ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ബോളിവുഡ്‌ താരമെന്ന ബഹുമതിയും സണ്ണി ലിയോണ്‍ സ്വന്തമാക്കി.
അതേസമയം, കത്രീന കൈഫിനു വേണ്ടി 1.6 കോടി തെരച്ചിലും ആഷിന്‌ വേണ്ടി 1.1 കോടി തെരച്ചിലും നടന്നു. കരീന കപൂറിനു വേണ്ടി 87 ലക്ഷം തെരച്ചിലാണ്‌ നടന്നത്‌. സല്‍മാന്‍ ഖാനു വേണ്ടി ഒരു കോടി തെരച്ചില്‍ നടന്നപ്പോള്‍ ഷാരൂഖിനു വേണ്ടി വെറും 48 ലക്ഷം തെരച്ചില്‍ മാത്രമാണ്‌ നടന്നത്‌!
പൂജാഭട്ടിന്റെ 'ജിസം-2'വിലൂടെയാണ്‌ സണ്ണിലിയോണ്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്‌. ഇപ്പോള്‍ ഏക്‌ത കപൂറിന്റെ രാഗിണി എംഎംഎസ്‌-2 വില്‍ അഭിനയിച്ചു വരികയാണ്‌.
 
{[['']]}

ആറ്‌ വര്‍ഷമായി താമസം നെറ്റ്‌കഫേയില്‍!


ആറ്‌ വര്‍ഷമായി താമസം നെറ്റ്‌കഫേയില്‍!

mangalam malayalam online newspaper
ബീജിംഗ്‌: ചൈനയില്‍ ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ വര്‍ധിക്കുന്നതിന്റെ ഉത്തമോദാഹരണമാണ്‌ ലീ മെങ്ങിന്റെ കേസ്‌. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്ത്‌ കാരണം ഇയാള്‍ കഴിഞ്ഞ ആറ്‌ വര്‍ഷമായി ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ചാങ്ങ്‌ചുനിലെ ഒരു ഇന്റര്‍നെറ്റ്‌ കഫേയിലാണ്‌ താമസിക്കുന്നത്‌. അവധിയാണെങ്കിലും ഉത്സവമാണെങ്കിലും അതൊന്നും വകവയ്‌ക്കാതെ ലീ ഗെയിം കളിച്ചുകൊണ്ടേയിരിക്കുന്നു!
ആറ്‌ വര്‍ഷം മുന്‍പ്‌ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ്‌ ലീ കഫേയിലേക്ക്‌ ചേക്കേറുന്നത്‌. കൂടെ പഠിച്ചവരെല്ലാം ജോലി നേടുകയും കുടുംബമായി ജീവിക്കുകയുമൊക്കെ ചെയ്‌തു. എന്നാല്‍, ലീ ഗെയിമിന്റെ സാങ്കല്‍പ്പിക ലോകമാണ്‌ തെരഞ്ഞെടുത്തത്‌. എപ്പോഴും കഫേയിലെ ഒരു മൂലയ്‌ക്കുളള ഒരു കമ്പ്യൂട്ടറില്‍ ഗെയിമും കളിച്ചിരിക്കുന്ന ലീ പലപ്പോഴും ഒരു ഫര്‍ണിച്ചറിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നതെന്നാണ്‌ കടയുടമ പറയുന്നത്‌.
ആറ്‌ വര്‍ഷമായി ലീക്ക്‌ പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ല. വിശക്കുമ്പോള്‍ വെളിയില്‍ പോയി ഭക്ഷവുമായി മടങ്ങുന്ന ഇയാള്‍ അത്‌ കഴിക്കുന്നത്‌ പോലും ഗെയിം കളിച്ചുകൊണ്ടായിരിക്കും! ആറ്‌ വര്‍ഷമായി തലമുടി ഒതുക്കുക പോലും ചെയ്‌തിട്ടില്ല. ഇയാള്‍ക്ക്‌ ഒരു വീടുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല. എന്നാല്‍, ഗെയിം കളിച്ച്‌ പണമുണ്ടാക്കുന്ന ലീ തനിക്ക്‌ ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ്‌ നെറ്റ്‌ കഫേയിലെ ഫീസ്‌ ഒടുക്കുന്നതും മറ്റ്‌ ചെലവുകള്‍ നടത്തുന്നതും.
{[['']]}

ഇന്ത്യന്‍ യുവാവിന്‌ ഫേസ്‌ബുക്ക്‌ 8 ലക്ഷം നല്‍കും!


ഇന്ത്യന്‍ യുവാവിന്‌ ഫേസ്‌ബുക്ക്‌ 8 ലക്ഷം നല്‍കും!

 

mangalam malayalam online newspaper
ന്യൂഡല്‍ഹി: തമി​ഴ്നാട്ടിലെ ഒരു എഞ്ചിനിയറിംഗ്‌ ബിരുദധാരിക്ക്‌ പ്രമുഖ സാമൂഹിക വെബ്‌സൈറ്റായ ഫേസ്‌ബുക്ക്‌ എട്ട്‌ ലക്ഷം രൂപ നല്‍കും. വെറുതെയല്ല, സൈറ്റിലെ ഗുരുതരമായ ഒരു പിഴവ്‌ കണ്ടെത്തിയതിന്‌. ഒരു ഫേസ്‌ബുക്ക്‌ ഉപയോക്‌താവിന്‌ മറ്റ്‌ ഉപയോക്‌താക്കള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രം ഡിലീറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയതാണ്‌ തമിഴ്‌നാട്ടില്‍ നിന്നുളള എഞ്ചിനിയറെ സമ്മാനത്തുകയ്‌ക്ക് അര്‍ഹനാക്കിയത്‌.
അരുള്‍ കുമാര്‍ എന്ന തൊഴില്‍രഹിതനായ എഞ്ചിനിയര്‍ക്കു മുന്നിലാണ്‌ ഫേസ്‌ബുക്ക്‌ തലകുനിക്കുന്നത്‌. സേലം സ്വദേശിയായ അരുള്‍ ജോലി തേടി ചെന്നൈയിലെത്തിയ അവസരത്തിലാണ്‌ പിഴവുകള്‍ കണ്ടെത്തിയാല്‍ ഫേസ്‌ബുക്ക്‌ സമ്മാനം നല്‍കുമെന്ന്‌ അറിഞ്ഞത്‌. ഇതാദ്യമല്ല അരുളിന്റെ കണ്ടെത്തലിനെ ഫേസ്‌ബുക്ക്‌ അംഗീകരിക്കുന്നത്‌. കഴിഞ്ഞ മാസം ഒരു ചെറിയ പിഴവ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.
ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സമ്മാനം നേടാന്‍ മത്സരിക്കുകയാണെന്നറിഞ്ഞിട്ടും അരുള്‍അടങ്ങിയിരുന്നില്ല. ഇന്റര്‍നെറ്റ്‌ ട്യൂട്ടോറിയല്‍ ഉപയോഗിച്ച്‌ പ്രോഗ്രാമിംഗും നെറ്റ്‌വര്‍ക്കിംഗും സ്വായത്തമാക്കി ശ്രമം തുടര്‍ന്നു. അതിന്റെ ഫലം എട്ടു ലക്ഷത്തിന്റെ ജാക്ക്‌പോട്ടായിരുന്നു! അരുളിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ആദ്യം ഫേസ്‌ബുക്ക്‌ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, സാക്ഷാല്‍ മാര്‍ക്ക്‌ സുക്കര്‍ ബര്‍ഗിന്റെ അക്കൗണ്ടില്‍ നിന്നു തന്നെ ഒരു ചിത്രം ഡിലീറ്റ്‌ ചെയ്‌തു കാണിച്ചപ്പോള്‍ എട്ട്‌ ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്ന്‌ സമ്മതിച്ചു.
സമ്മാനത്തുക ഉപയോഗിച്ച്‌ അടിച്ചുപൊളിക്കാനൊന്നുമല്ല അരുള്‍ തീരുമാനിച്ചിരിക്കുന്നത്‌. നാട്ടില്‍ ചെറിയൊരു കട നടത്തുന്ന പിതാവിനെ സാമ്പത്തികമായി സഹായിക്കുകയാണ്‌ അരുളിന്റെ പ്രഥമ ലക്ഷ്യം.
{[['']]}

പത്തുവയസുകാരന്‍ കണ്ട കേരളം

mangalam malayalam online newspaper
'' ഞാനിന്ന് ഒരു ഡയറി എഴുതാന്‍ തുടങ്ങുകയാണ്. കാരണമെന്താണെന്നോ? കുട്ടിക്കാലത്ത് ഞാന്‍ ഏതു തരക്കാരനായിരുന്നുവെന്ന് എന്റെ പേരക്കുട്ടികള്‍ക്കും അവരുടെ പേരക്കുട്ടികള്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാകുമെന്ന് അമ്മ എന്നോടു പറഞ്ഞു.'' മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇളയ മകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജയസൂര്യദാസ് നാലപ്പാട്ട് പത്താംവയസില്‍ എഴുതിയ ഡയറിക്കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്. തുടര്‍ന്നു കൗമാരത്തിന്റെ കണ്ണില്‍ തെളിയുന്ന ലോകത്തിന്റെ നിഴലും വെളിച്ചവും വരയും വര്‍ണങ്ങളും ചാലിച്ച് അവതരിപ്പിക്കുകയാണ് മാതൃഭൂമി ബുക്‌സിന്റെ സ്വര്‍ഗത്തിലേക്ക് ഒന്നര ടിക്കറ്റ് എന്ന കൃതിയില്‍. ഒരു കൊച്ചുകുട്ടിയുടെ കണ്ണില്‍ തെളിയുന്ന കേരളമാണ് ഇതിലൂടെ ഇതള്‍ വിരിയുന്നത്.
മാധവിക്കുട്ടിക്കൊപ്പം 'സ്‌റ്റേറ്റ് ഗസ്റ്റുകളായി' തിരുവനന്തപുരത്തെ റസിഡന്‍സിയില്‍ താമസിക്കുന്ന കാലത്താണ് ഡയറിക്കുറിപ്പിന്റെ തുടക്കം. നീല സ്‌റ്റേറ്റ് കാറില്‍ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരം കാണാന്‍ പോയ കുട്ടിയുടെ അനുഭവങ്ങള്‍ ചെറിയ വായിലെ മധുരവര്‍ത്തമാനങ്ങളായി ആരെയും പിടിച്ചിരുത്തും.
നെയ്യാര്‍ ഡാം കാണാന്‍ പോയതും അവിടെ ചെറുതടാകങ്ങളില്‍ ഒളിച്ചിരിക്കുന്ന മുതലകളെ കണ്ട് വിസ്മയിച്ചതും ബാത്ത് റൂമില്‍ മുതലയെ വളര്‍ത്താന്‍ ആഗ്രഹിച്ചതുമെല്ലാം നമുക്ക് 'പിള്ള മനസിലെ കള്ളമില്ലാത്ത' വരികളിലൂടെ വായിച്ചെടുക്കാം.
ദേശസ്‌നേഹിയായ അച്ഛന്‍ റേഡിയോയിലും ടെലിവിഷനിലുമെല്ലാം ദേശഭക്തിഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്നു ബഹുമാനിക്കുന്നതു കാണുമ്പോള്‍ ചിരിച്ചിരുന്ന ബാലന്‍, പക്ഷേ, വലുതാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ചിരുന്നു. കണ്ണാടി വച്ച സഞ്ജയ് ഗാന്ധിയാണ് അവന് അതിനു പ്രേരണയായതത്രേ.
കലാനിലയത്തിന്റെ ഭീകരനാടകം രക്തരക്ഷസ് കാണാന്‍ അമ്മയോടൊപ്പം പോയ ബാലന്‍ പക്ഷേ, ഭയന്നില്ല. അമ്മ പലപ്പോഴും ഭയന്നു കണ്ണടച്ചിരുന്നെന്നും ബാലന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. തേക്കടി കാണാന്‍ പോയതും കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ താമസിച്ചതുമെല്ലാം ഇന്നും വായനക്കാരനു മധുരിക്കും.
കേരളസര്‍ക്കാരിന്റെ നിയോഗപ്രകാരം സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച അമ്മയെ അനുഗമിച്ച ഗ്രന്ഥകാരന്‍ താന്‍ കണ്ട നയനാനന്ദകരമായ കാഴ്ചകള്‍ അത്യന്തം സുന്ദരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വായിക്കാനും പുഞ്ചിരിക്കാനും മാധവിക്കുട്ടിയുടെ ഓര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കാനും ഈ പുസ്തകം സഹായിക്കും.
 
{[['']]}

Ayyer in Pakistan with Fahad Fazil,സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.

Thumbnailഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ വരുന്നു. നവാഗതനായ ഫസല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അരോമ ഫിലിംസിന്റെ ബാനറില്‍ അരോമ മണിയാണ്. ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger