Movie :
Recent Movies

kerala home tv show and news

What the Bible Says About Money (Shocking)


Most people know Sean Hyman from his regular appearances on Fox Business, CNBC, and Bloomberg Television, but what they don’t know is that Sean is a former pastor, and that his secret to investing is woven within the Bible.

Perhaps that can explain why, despite his uncanny ability to predict precise moves in the stock market, Sean is often laughed at for his unique stance on investing.

For example . . . a few months ago Sean appeared on Bloomberg Television. At that time, Best Buy (BBY) was dropping to all-time lows of $16 a share. Sean predicted the stock could go down to $11 a share, and would then quickly rebound to $25 per share, and after that would rally to $40 per share over the next year.

Another commentator on the show actually mocked Sean for his stance, saying “$40 on Best Buy? If that’s the case Apple (AAPL) is going to $1,500. That’s the most ridiculous thing I have ever heard!” (Editor’s Note: At the time, Apple was trading at $650 per share).

Within a few weeks, Sean would receive the last laugh.

Best Buy dropped down to $11.20 a share and has since rebounded to $30 a share, continuing its path to $40 . . . exactly as Sean predicted. (Ironically, Apple has dropped down to about $400 per share).

During a recent private dinner with Sean, once he’d blessed the food, I wasted no time asking him what his secret is for investing so successfully.

I expected Sean to say that it was his years of experience at Charles Schwab or perhaps one of the complicated algorithms he uses for timing the stock market.

So when Sean responded that his secret to investing was the Bible, I was thoroughly shocked.

Yes, I knew Sean was a Christian (anyone who spends more than 1 minute with him will pick that up!). However, people usually keep their faith separate from things like . . . investing.

But not Sean.

For Sean, the Bible is his FOUNDATION for investing.

He explained to me how there is actually a “Biblical Money Code” woven into Scripture.

Sean says it is this Biblical Money Code that took him from making a mere $15,000 a year to now giving away up to $50,000 a year. Sean also credits this code with helping him turn his father’s $40,000 retirement account into $396,000.

Certain investment titans, Sean says, such as Warren Buffett and John Templeton, have already used this code to amass billions.

What Sean had to say impressed me so much that I asked him to put a presentation together that reveals how anyone could use this “Biblical Money Code.”  

I’ve personally watched this presentation several times and it is already spreading virally.

During the video, Sean uses the teachings of King Solomon, Jesus of Nazareth, and the Apostle Paul to show how anyone can get out of debt . . . make sound investments . . . and morally build substantial wealth.

Sean even reveals a “debilitating ‘financial sin’ that blinds many . . . and could be costing you up to 41% of your life savings at this very moment.” What’s so deceiving about this sin is how innocent and safe it appears at first.

And at the end, he finishes up with his “12-12-12 plan for investing.” This is a simple step-by-step plan to go from being a saver, to an investor, to a philanthropist.

{[['']]}

Three Steps To Make a Man Love You

 

Let’s face it — there is no foolproof way to get every man to fall madly in love with you. Or is there?… Almost ALL men have the same needs when it comes to looking for the right woman, so there are ways of catching the eye of almost any man.

  • Would you like to turn the head of any man?
  • Attract that man you’ve had your eye on for a while?
  • Or just want to take your current relationship to adeeper level?
{[['']]}

Rhythm, Roshan, 19 01 2014, Full Episode

ThumbnailKerala tv show and news

{[['']]}

JB Junction, Mohanlal, 19 01 2014, Full Episode

ThumbnailKerala tv show and news

{[['']]}

കാന്‍സറിനു തുളസി; ഗവേഷണം വിജയത്തിലേക്ക്‌

 



Kerala tv show and newsകാന്‍സറിനു തുളസി; ഗവേഷണം വിജയത്തിലേക്ക്‌   വാഷിംഗ്‌ടണ്‍: കാന്‍സറിനു മരുന്ന്‌ തുളസി! ജനിതകമാറ്റം വരുത്തിയ തുളസിച്ചെടിയിലൂടെയാണു കാന്‍സര്‍ പ്രതിരോധം ഉറപ്പുവരുത്തുന്നത്‌. വെസ്‌റ്റേണ്‍ കെന്റക്കി സര്‍വകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ചന്ദ്രകാന്ത എമാമിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. തുളസിയില്‍ അടങ്ങിയ യുജെനോളാണുകാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്‌. ജനിതകമാറ്റത്തിലൂടെ തുളസിച്ചെടിയിലെ യുജെനോളിന്റെ അളവ്‌ വര്‍ധിപ്പിക്കുകയാണു ഗവേഷകര്‍ ചെയ്‌തത്‌. ഏറെ വൈകാതെ കാന്‍സര്‍ മരുന്നുകളില്‍ തുളസി ഉള്‍പ്പെടുത്താനാണു ഗവേഷകരുടെ ശ്രമം. - See
{[['']]}

മലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച്ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് against nurses

mangalam malayalam online newspaper

ന്യൂഡല്‍ഹി: മലയാളി നഴ്‌സുമാര്‍ക്കു നേരെ വംശീയമായി അധിക്ഷേപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. മലയാളി നഴ്‌സുമാര്‍ കറുത്തവരാണെന്നും അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്ന് അറിയാതെ വിളിക്കുമെന്നും കുമാര്‍ വിശ്വാസ് ഒരു പൊതുചടങ്ങില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ തങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ പോലും വിമുഖത കാണിക്കുന്നവരാണെന്നും വിശ്വാസ് പറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യന്‍ നഴ്‌സുമാര്‍ അങ്ങനെയല്ല, അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്നു വിളിക്കാന്‍ തോന്നില്ല. രോഗവുമായി ചെല്ലുന്നവര്‍ക്കു പോലും തങ്ങളുടെ രോഗം മറക്കുന്ന വികാരം ഉണ്ടാകുമെന്നും വിശ്വസ് പറഞ്ഞ. എഎപിയുടെ പരമോന്നത സമിതിയായ ഒന്‍പതംഗ നയരൂപീകരണ സമിതിയിലെ അംഗമാണ് വിശ്വാസ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കുമാര്‍ വിശ്വാസ് നടത്തിയത് വംശീയ അധിക്ഷേവവും സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
അതേസമയം, വിശ്വാസ് എന്നാണ് ഈ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ല. മുന്‍പ് നടത്തിയ പരാമര്‍ശം നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എതിരാളികള്‍ പുറത്തുവിട്ടതാണെന്നും സൂചനയുണ്ട്. രണ്ടു ദിവസം മുന്‍പാണ് ഈ വീഡിയോ യൂട്യുബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുമാര്‍ വിശ്വാസിന്റെ പല പ്രസ്താവനകളും മുന്‍പും വിവാദമായിട്ടുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന വിശ്വാസ്, ഗുജറാത്തില്‍ നടത്തിയ യോഗത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയും സവര്‍ണ്ണ വിഭാഗങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം, വിശ്വാസിനെതിരെ ശ്രീരാമ ജന്മഭൂമി സേവ സമിതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കര്‍ബാല രക്തസാക്ഷികളെയും ചില ഹിന്ദു ദൈവങ്ങളെയും കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് വിശ്വാസിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മലയാളി നഴ്സുമാര്‍ക്കെതിരെ കുമാര്‍ വിശ്വാസ് നടത്തിയ വിവാദ പ്രസംഗം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
{[['']]}

മധ്യവയസ് കഴിഞ്ഞു; ഇനി സെക്‌സ്?

mangalam malayalam online newspaper














Kerala tv show and news


വയസ് 45 കഴിയുമ്പോഴേക്കും ലൈംഗിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും തലപൊക്കും. 'എനിക്കു വേണ്ട രീതിയില്‍ ഉദ്ധാരണം കിട്ടുന്നില്ല, എനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവുന്നില്ല, എന്റെ ലൈംഗികത അവസാനിച്ചു' എന്ന് പുരുഷനും, 'മക്കളും മരുമക്കളും ചെറുമക്കളുമായി. ഇനിയെന്ത് ലൈംഗികത' എന്ന് സ്ത്രീകളും ചിന്തിച്ചുതുടങ്ങുന്ന പ്രായമാണ് മധ്യവയസ്. ലൈംഗികത സ്ത്രീക്ക് അപ്പോഴേക്കും മടുപ്പിക്കുന്ന, വേദനപ്പിക്കുന്ന ഒരു പ്രക്രിയ മാത്രമായിത്തീരുന്നു.
മധ്യവയസിലേക്ക് പ്രവേശിക്കുന്ന സ്ത്രീ പുരുഷന്മാരില്‍ നടക്കുന്ന ശാരീരിക, മാനസിക, ലൈംഗിക മാറ്റങ്ങളും, ജീവിതരീതിയിലും ഉത്തരവാദിത്വത്തിലും ഉണ്ടാകുന്ന വെല്ലുവിളികളുമാണിതിന് കാരണം. വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനുഷ്യനില്‍ ലൈംഗിക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. എങ്കിലും ലൈംഗിക വളര്‍ച്ച എത്തിയവരില്‍ വാര്‍ധക്യത്തിലും സന്തോഷകരമായ ലൈംഗികത നിലനില്‍ക്കുന്നു എന്നാണ് മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായത്തിന്റേതായ സവിശേഷതകള്‍ ലൈംഗികതയെ ബാധിക്കുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

മധ്യവയസ് പിന്നിടുന്നതോടെ സ്ത്രീയുടെ അണ്‌ഡോത്പാദനവും ആര്‍ത്തവവും അവസാനിക്കുന്നു. ഇതിനെ ആര്‍ത്തവവിരാമം എന്നു പറയുന്നു. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീയില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീകളില്‍ അവസാനത്തെ ആര്‍ത്തവം സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ യോനിയിലെ സ്തരത്തിന്റെ കനം കുറയുകയും വരണ്ടതാവുകയും ചെയ്യുന്നു. യോനി ഭാഗത്തെ കൊഴുപ്പുസ്തരവും പതിയെ നഷ്ടമാകുന്നു. ഇതു കൂടാതെ സ്തനങ്ങളുടെ വലിപ്പത്തിലും ഘടനയിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ മാറ്റങ്ങള്‍ കാരണം സ്ത്രീകളില്‍ ഉത്തേജനത്തിന് സമയമെടുക്കുന്നു. യോനിയിലെ നനവ് നഷ്ടമാകുന്നതിന്റെ ഫലമായി ലൈംഗികബന്ധം വേദനാജനകമായിത്തീരുകയും ചെയ്യുന്നു.
ആര്‍ത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളില്‍ മറ്റ് പല മാറ്റങ്ങളും കാണാറുണ്ട്. അമിതമായ വിയര്‍പ്പ്, തലവേദന, സന്ധികളില്‍ വേദന, ഉത്കണ്ഠ, വിഷാദം, തന്റെ സ്ത്രീത്വം നഷ്ടമായോ എന്ന തോന്നല്‍ തുടങ്ങിയവ അനുഭവപ്പെടും. തന്റെ സൗന്ദര്യം നഷ്ടമായല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നവരുമുണ്ട്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പഴിചാരുന്നു. കാണാറുണ്ട്. ഭര്‍ത്താവു മുമ്പത്തേക്കാള്‍ ഏറെ പരുക്കനാണെന്നും തന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള ധാരണയിലേക്ക് സ്ത്രീ എത്തുകയും തുടര്‍ന്ന് ലൈംഗികതയില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ തനിക്കു കഴി യുന്നില്ലെന്നും തന്നോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു എന്നൊക്കെയുള്ള തോന്നലിലേക്ക് ഭര്‍ത്താവിനെ നയിക്കുകയും ചെയ്യുന്നു.

ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്

പ്രായമാകുന്തോറും സാധാരണ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്. സെക്‌സിനോട് അകല്‍ച്ച, ലൈംഗികചിന്തകള്‍ ഉണരാതിരിക്കുക, മക്കളായി ഇനി എന്തു ലൈംഗികത, അതിനൊക്കെയുള്ള കാലം കഴിഞ്ഞു എന്നൊക്കെയുള്ള തോന്നലുകള്‍ ഈ പ്രായത്തില്‍ ഉണ്ടായെന്നുവരാം. ലൈംഗികബന്ധത്തിലേര്‍പ്പെടാതെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പതിവ് സ്ത്രീകളില്‍ കണ്ടുതുടങ്ങും. പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും ഇക്കൂട്ടര്‍ സെക്‌സിലേര്‍പ്പെടുന്നതുതന്നെ. സെക്‌സിനോട് വെറുപ്പുപോലും ചില സ്ത്രീകളില്‍ കണ്ടെന്നുവരും.

യോനിയില്‍ നനവ് ഉണ്ടാകാതിരിക്കുക

ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ വരുന്ന ശാരീരിക മാറ്റമാണ് ഇതിന് പ്രധാന കാരണം. ഇത് ലൈംഗികബന്ധം വേദനാപൂര്‍ണമാകാനിടയാക്കുന്നു. ചിലപ്പോള്‍ ലൈംഗികബന്ധം അസാധ്യമാക്കുകയും ചെയ്യും. ലൈംഗികതയോട് താല്‍പര്യം കുറയുകയും നിര്‍ബന്ധത്തിന്നുവഴങ്ങി ബന്ധത്തില്‍ ഏര്‍പ്പെടുന്നതും യോനിയിലെ നനവ് കുറയാന്‍ കാരണമാകും. അമിതമായ മതവിശ്വാസം, വിഷാദം എന്നിവയും ഇതിന് കാരണമാകുന്നു.

രതിമൂര്‍ച്ഛ ഇല്ലായ്മ

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പൊതുവേ കുറവാണെന്ന് 2008 ല്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രായമാകുമ്പോള്‍ രതിമൂര്‍ച്ഛയിലെത്താന്‍ കൂടുതല്‍ വൈകുകയും ചെയ്യുന്നു. ഇതിനു പുറമേ രോഗങ്ങളും അസ്വസ്ഥതകളും രോഗനിവാരണത്തിനായി കഴിക്കുന്ന മരുന്നുകളും ശരിയായ രതിമൂര്‍ച്ഛയ്ക്ക് തടസം സൃഷ്ടിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ, ഭാവിയെക്കുറിച്ച് പ്രതീക്ഷയോ പദ്ധതിയോ ഇല്ലാതിരിക്കുക, വിഷാദം, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂര്‍ച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങള്‍ പറയുന്നു.
 
{[['']]}

പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

mangalam malayalam online newspaper














Kerala tv show and news


പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വിവാഹബന്ധങ്ങള്‍ തകരുന്നത്‌ ന മ്മുടെ സമൂഹത്തില്‍ സാധാരണ സംഭവമായിരിക്കുന്നു. ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തിയ മക്ക ള്‍ പെട്ടെന്നൊരു ദിവസം വിവാഹമോചന ത്തിന്റെ വക്കത്തെത്തി എന്ന അറിവ്‌ ഏതു മാതാപിതാക്കളേയും തളര്‍ത്തിക്കളയും. വിദ്യാഭ്യാസപരമായും സാമ്പത്തികമായു മൊക്കെ വളര്‍ന്നു എന്ന്‌ അഭിമാനിക്കുന്ന സമൂഹത്തില്‍ മാലപ്പടക്കം പോലെ ബന്ധ ങ്ങള്‍ തകരുന്നതിന്‌ കാരണമന്വേഷിച്ചാല്‍ കാലത്തിന്റെ മാറ്റം എന്നതല്ലാതെ വ്യക്‌ത മായ ഉത്തരമില്ല. എന്നാല്‍ വിവാഹത്തിനു മുന്‍പ്‌ മാതാപിതാക്കള്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഒരു പക്ഷേ മകള്‍ക്കു സംഭ വിച്ചേക്കാവുന്ന ദാമ്പത്യദുരന്തത്തെ ഒഴി വാക്കാനായേക്കുമെന്ന്‌ മനശാസ്‌ത്ര ജ്‌ഞരും അഭിഭാഷകരും പറയുന്നു.
തകരുന്ന ബന്ധങ്ങളില്‍ എഴുപതുശത മാനവും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വളര്‍ന്ന്‌ ഒരുമിച്ചു ജീവിക്കേണ്ടി വരുന്നവ രാണ്‌. മക്കള്‍ നല്ലരീതിയില്‍ ജീവിക്കണ മെന്ന്‌ മോഹിക്കുന്ന മാതാപിതാക്കള്‍ ത ങ്ങളേക്കാള്‍ ഉയര്‍ന്ന സാഹചര്യങ്ങള്‍ അവര്‍ക്കു കിട്ടുന്നതിന്‌ ആഗ്രഹിക്കും. അതിന്റെ ഫലമായി മകള്‍ തീര്‍ത്തും വ്യ ത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ എത്തിച്ചേരുകയും അതിനോട്‌ ഇണങ്ങി പ്പോകാന്‍ ബുദ്ധിമുട്ടുകയും ചെയ്യും. അ ങ്ങനെയുള്ളവരാണ്‌ ദാമ്പത്യത്തകര്‍ച്ച നേ രിടുന്നവരില്‍ അറുപതുശതമാനവും. മക്ക ളുടെ വിവാഹത്തിനെ കുറിച്ച്‌ ചിന്തിക്കു മ്പോള്‍ മാതാപിതാക്കള്‍ അല്‍പ്പം വിവേക ബുദ്ധി കാണിച്ചാല്‍ ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും.

മാനസികമായ ചുറ്റുപാട്‌

മധ്യതിരുവിതാംകൂറാണ്‌ നഴ്‌സിങ്‌ പ്ര?ഫ ഷനായി സ്വീകരിച്ച പെണ്‍കുട്ടികള്‍ ഏറ്റവു മധികമുളള സ്‌ഥലം. അവരില്‍ വലിയൊരു ശതമാനവും വിദേശത്ത്‌ ജോലി നോക്കുന്ന വരാണ്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ ക ല്യാണം ആലോചിക്കുമ്പോള്‍ മാതാപിതാ ക്കള്‍ സാമ്പത്തികം അത്ര പരിഗണിച്ചു കാ ണാറില്ല. കാരണം വിവാഹശേഷം പയ്യനേ യും അങ്ങോട്ടു കൊണ്ടു പോകാം എന്നാണ്‌ ചിന്ത. അപ്പോള്‍ പിന്നെ വേണ്ട യോഗ്യത മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു പയ്യന്‍. അത്രയുമായാല്‍ എല്ലാമായി. പയ്യന്റെ വിദ്യാ ഭ്യാസംപോലും പരിഗണിക്കാറില്ല. പത്താം ക്ലാസ്സു ജയിക്കാത്ത ഒരാളാ വും ബിഎസ്‌ സി നഴ്‌സിങ്‌ പാസ്സായ പെണ്‍കുട്ടിക്ക്‌ ഭര്‍ ത്താവായി കിട്ടുക. ഇല ക്‌ട്രീഷ്യന്‍ കോഴ്‌സോ പ്ലം ബിങ്ങോ മറ്റോ പാസ്സായിട്ടു ണ്ടെങ്കില്‍ സന്തോഷം.
മകളെ ഒരു 'നല്ല' പയ്യ നെ കൊണ്ടു കെട്ടിച്ചാല്‍ മതി എന്നു തിടുക്കം കാ ണിക്കുന്ന പല മാതാപി താക്കളും അവള്‍ക്ക്‌ ആ ലോചിക്കുന്ന പയ്യന്റെ മാ നസികനിലവാരത്തെ ക്കുറിച്ച്‌ ചിന്തിക്കാറില്ല. വളരെ വ്യത്യസ്‌തമായ വ്യക്‌തിത്വമുള്ളവരെ ചേര്‍ത്തു വച്ചാല്‍ ബന്ധ ങ്ങളില്‍ വിള്ളലുകള്‍ ഉ ണ്ടാവാനുള്ള സാധ്യത കൂടുതലാണ്‌. ഏതു കുടും ബത്തിലും എന്നതു പോ ലെ ഭര്‍ത്താവായിരിക്കും അവരുടെയിടയിലും കാര്യ ങ്ങള്‍ തീരുമാനിക്കുക. അ തയാളുടെ നിലവാരത്തിന്‌ അനുസരിച്ചാവും. എന്നാ ല്‍ അയാളേക്കാള്‍ ഉയര്‍ ന്ന വ്യക്‌തിത്വമുള്ള പെണ്‍ കുട്ടിക്ക്‌ ഒരു പക്ഷേ എല്ലാ തീരുമാനങ്ങളും അംഗീക രിക്കാനായെന്നുവരില്ല. നമ്മുടെ കുടുംബ രീതിയനുസരിച്ച്‌ ഭാര്യയുടെ തീരുമാനം ശരിയാണെങ്കില്‍ പോലും പുരുഷന്‍ അംഗീകരിക്കണമെന്നുമില്ല. അതു പൊതു വേ വ്യക്‌തിത്വമുളള സ്‌ത്രീകളെ വ്രണപ്പെ ടുത്തും. നിരന്തര മായി തന്റെ ഇഷ്‌ടങ്ങളും തീരുമാനങ്ങളും പരിഗണിക്കപ്പെടാതെ വരുമ്പോള്‍ പെണ്‍കുട്ടിയില്‍ നിന്നു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിത്തുടങ്ങാം. ഇത്തരം അസ്വാരസ്യങ്ങള്‍ വിവാഹമോച നത്തിലേക്കു വരെ നീങ്ങിയെന്നിരിക്കാം.
ആലോചിച്ചു നടത്തുന്ന വിവാഹങ്ങ ളുടെ കാര്യത്തിലെങ്കിലും ഇങ്ങനെ ഒര ന്തരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം. പുരു ഷന്റെ മാനസികനിലവാരത്തിന്റെ അടി സ്‌ഥാനഘടകം വിദ്യാഭ്യാസം അല്ലെങ്കിലും അത്‌ ഒരു പരിധിവരെ നിര്‍ണ്ണായകമാണ്‌. പെണ്ണും ആണും തമ്മില്‍ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ അങ്ങനെയൊരു ബന്ധം ഒഴിവാക്കുകയാ ണ്‌ നല്ലത്‌.

സാമ്പത്തികമായ കയറ്റിയിറക്കങ്ങള്‍

മകളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കു മ്പോള്‍ എല്ലാ അച്‌ഛനമ്മമാരും അവള്‍ ത ങ്ങളേക്കാര്‍ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്ക ണമെന്ന്‌ മോഹിക്കുക സ്വാഭാവികമാണ്‌. അതിനായി എത്രലക്ഷം വേണമെങ്കിലും സ്‌ത്രീധനം സ്വരുക്കൂട്ടാനും അവര്‍ ഒരുങ്ങും. എന്നാല്‍ ഇടത്തരം സാഹചര്യത്തില്‍ വള ര്‍ന്ന പെണ്‍കുട്ടി സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുമ്പോഴും സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ വള ര്‍ന്ന കുട്ടി താഴ്‌ന്ന ചുറ്റുപാടില്‍ ജീവിക്കേ ണ്ടി വരുമ്പോഴും ഒത്തിരി പ്രശ്‌നങ്ങള്‍ നേരി ടാനുള്ള സാധ്യതയുണ്ട്‌. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ കുട്ടി താഴ്‌ന്ന സാ ഹചര്യത്തില്‍ ജീവിക്കേണ്ടി വരുമ്പോഴാണ്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുക. ആവശ്യങ്ങ ളെല്ലാം മുടക്കം കൂടാതെ നടക്കുന്ന ചുറ്റുപാ ടില്‍ നിന്നും അഡ്‌ജസ്‌റ്റ് ചെയ്യേണ്ട ഒരു അവസ്‌ഥയിലേക്കു മാറ്റപ്പെടുമ്പോള്‍ സ മ്മര്‍ദ്ദമുണ്ടാകാം. അഡ്‌ജസ്‌റ്റ് ചെയ്യാന്‍ തയ്യാ റാകാതെ വീട്ടിലെ സമ്പന്നതയില്‍ ചെലവ ഴിച്ചതു പോലെ തന്നെ ഭര്‍തൃവീട്ടിലും തുടര്‍ ന്നാല്‍ അത്‌ അതൃപ്‌തിക്കും പ്രശ്‌നങ്ങ ള്‍ക്കും കാരണമാകാം. അതിനാല്‍ മകളുടെ വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഏ കദേശം
 
{[['']]}

ഒരു ക്‌നാനായ കല്യാണം പുരാതന ആചാരങ്ങളില്‍

mangalam malayalam online newspaper














Kerala tv show and news


കാലഗതിയില്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചരിത്രമാകുമ്പോള്‍ തനതായ ആചാരങ്ങളെ കൈവിടാന്‍ ക്‌നാനായ സമുദായം തയാറല്ല. ചന്തം ചാര്‍ത്തലും ഇച്‌ഛപ്പാടു കൊടുക്കലുമൊക്കെയായി അനുഷ്‌ഠനസമൃദ്ധമാണ്‌ ക്‌നാനായ വിവാഹം.വരന്റെ വീട്ടില്‍ നടക്കുന്ന ചന്തം ചാര്‍ത്തലിനു സമാന്തരമായി വധുവിന്റെ വീട്ടില്‍ മൈലാഞ്ചിയിടീല്‍ച്ചടങ്ങ്‌ നടത്തുന്നു. ഒരു ബൃഹത്‌വൃക്ഷത്തിന്റെ വേരുകള്‍ പോലെയാണ്‌ ഒരു സമുദായത്തിന്റെ ആചാരങ്ങള്‍.
ക്‌നാനായക്കാരുടെ ആചാരാനുഷ്‌ഠനങ്ങള്‍ അടുത്തറിയുമ്പോള്‍ ഒരു ക്‌നാനായ പെണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നാം. അങ്ങനെ മോഹിക്കുന്നവരെ കുറ്റം പറയാനാകില്ല. അനുഷ്‌ഠാനങ്ങളുടെ ഉത്സവമാണ്‌ ക്‌നാനായ വിവാഹത്തില്‍ കാണുന്നത്‌. ആചാരങ്ങളിലും രീതികളും വ്യത്യസ്‌തതപുലര്‍ത്തി തനതായ ഒരു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ക്‌നാനായക്കാരുടെ കല്യാണ വിശേഷങ്ങളിലൂടെ....

വിവാഹം ഉറപ്പിക്കല്‍

പെണ്‍കുട്ടിയുടെ ഭവനത്തില്‍വച്ചാണ്‌ വിവാഹം ഉറപ്പിക്കുന്നത്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുരുഷന്റെ ഭവനത്തില്‍വച്ചും വിവാഹം ഉറപ്പിക്കാറുണ്ട്‌.

ഒത്തുകല്യാണം

സ്‌ത്രീവീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണ്‌ ഒത്തുകല്യാണം. ഇതിനായി പള്ളിയിലേക്ക്‌ പുറപ്പെടും മുന്‍പ്‌ പുരുഷന്റെ/ സ്‌ത്രീയുടെ വീട്ടില്‍ ബന്ധുക്കളെല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന നടത്താറുണ്ട്‌.

സ്‌തുതികൊടുക്കല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും (വല്യപ്പന്‍, വല്യമ്മ, മാതൃപിതൃസഹോദരന്‍മാര്‍) അവസാനം മാതാപിതാക്കള്‍ക്കും മണവാളന്‍/ മണവാട്ടി സ്‌തുതിചൊല്ലി അനുഗ്രഹം വാങ്ങുന്നു. സ്‌തുതിവാചകം (ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ) ചൊല്ലേണ്ടത്‌ മണവാളന്‍/ മണവാട്ടിയാണ്‌. കൈകൂപ്പി സ്‌തുതി നല്‍കുകയും കൈക്കുമ്പിളില്‍ സ്‌തുതി സ്വീകരിക്കുകയും ചെയ്യുന്നു.

കൈപിടുത്തം

കല്യാണം ഉറപ്പിച്ചതിനെത്തുടര്‍ന്ന്‌ അത്‌ നടത്തിക്കൊള്ളാമെന്ന്‌ ദേവാലയത്തില്‍വച്ചുള്ള പരസ്യമായ പ്രഘോഷമാണ്‌ ഒത്തുകല്യാണം. കല്യാണം നടത്തുവാന്‍ ഇരുകുടുംബങ്ങളിലെയും കാരണവന്‍മാര്‍ക്കാണ്‌ ഉത്തരവാദിത്വം. ഇതു വ്യക്‌തമാക്കാന്‍ ക്‌നാനായ സമുദായത്തില്‍ ഉപയോഗിക്കുന്ന പറം 'കാരണവന്‍മാരുടെ കൈപിടുത്തം' എന്നാണ്‌. ഒത്തുകല്യാണത്തിന്‌ ദേവാലയത്തില്‍വച്ച്‌ വധുവിന്റെയും വരന്റെയും പിതൃസഹോദരന്‍ (ഇല്ലെങ്കില്‍ പിതൃവഴിയിലെ ഏറ്റവും അടുത്തയാള്‍) തമ്മിലുള്ള കൈപിടുത്തം നടത്തണം. രണ്ട്‌ വ്യക്‌തികള്‍ മാത്രമല്ല കുടുംബങ്ങള്‍ തമ്മിലും ബന്ധിക്കപ്പെടുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

സദ്യ

പെണ്ണിന്റെ അമ്മാച്ചന്‍ (അമ്മയുടെ സഹോദരന്‍) ചെറുക്കന്റെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നതോടെ ഒത്തുകല്യാണത്തിന്റെ സദ്യ ആരംഭിക്കുന്നു.

ചന്തം ചാര്‍ത്ത്‌

വിവാഹത്തലേന്ന്‌ വൈകിട്ട്‌ വരന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. ചന്തം ചാര്‍ത്തല്‍ എന്നാല്‍ വരന്റെ മുഖം ക്ഷൗരം ചെയ്‌ത് ഭംഗിവരുത്തുക എന്നാണര്‍ത്ഥം. പഴയകാലത്ത്‌ ഈ ചടങ്ങിലാണ്‌ വരന്‍ ആദ്യമായി ക്ഷൗരം ചെയ്‌തിരുന്നത്‌. ക്ഷുരകനെക്കൊണ്ട്‌ തന്നെ വേണം ഈ ചടങ്ങില്‍ വരനെ ക്ഷൗരം ചെയ്യിക്കുവാന്‍.വെള്ളവസ്‌ത്രം വിരിച്ച ചെറിയ പീഠവും കത്തിച്ച കോലുവിളക്കും വരന്റെ സഹോദരിമാര്‍ പന്തലില്‍ സജ്‌ജീകരിക്കുന്നു. മണവാളനെ അളിയന്‍മാര്‍ പന്തലിലേക്കാനയിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. തുടര്‍ന്ന്‌ ക്ഷുരകന്‍ വരന്റെ സമീപത്തുവന്ന്‌ സദസിനെ അഭിമുഖീകരിച്ചുകൊണ്ട്‌ ''17 പരിഷകള്‍ക്കുമേലുള്ള മാളോരോട്‌ ചോദിക്കുന്നു, മാണവാളച്ചെറുക്കനെ ചന്തം ചാര്‍ത്തട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയ ശേഷം ചന്തം ചാര്‍ത്ത്‌ നടത്തുന്നു. ഈ സമയത്ത്‌ ചന്തം ചാര്‍ത്ത്‌ പാട്ട്‌ പാടുന്നു. ചന്തം ചാര്‍ത്തലിനുശേഷം സഹോദരിമാര്‍ എണ്ണ കൊണ്ടുവരുന്നു.
''എണ്ണ തേപ്പിക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയശേഷം മണവാളനെ ക്ഷുരകന്‍ എണ്ണതേപ്പിക്കുന്നു. തുടര്‍ന്ന്‌ മണവാളനെ അളിയന്‍മാര്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നു. ശുഭ്രവസ്‌ത്രമണിയിച്ച്‌ അളിയന്‍മാര്‍ പന്തലില്‍ കൊണ്ടുവന്ന്‌ വെള്ളവിരിച്ച പീഠത്തില്‍ ഇരുത്തുന്നു.

ഇഛപ്പാട്‌ കൊടുക്കല്‍

മണവാളന്റെ സഹോദരിമാര്‍ ഒരു താലത്തില്‍ വെണ്‍പാല്‍ച്ചോറും ശര്‍ക്കരയും കിണ്ടിയില്‍ വെള്ളവും കോളാമ്പിയും കൊണ്ടുവന്ന്‌ മണവാളച്ചെറുക്കന്റെ സമീപം വയ്‌ക്കുന്നു.മണവാളന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാംമുണ്ടെടുത്ത്‌ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ട്‌ തലയില്‍കെട്ടിയശേഷം ''ഇഛപ്പാട്‌ കൊടുക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്നദ്ദേഹം കൈകഴുകി ശുദ്ധമാക്കിയതിനുശേഷം വെണ്‍പാല്‍ച്ചോറില്‍ ശര്‍ക്കര കൂട്ടിത്തിരുമ്മി (ആദരവ്‌ പ്രകടിപ്പിക്കുവാന്‍ ഇടതുകരംകൊണ്ട്‌ വലതുകൈമുട്ട്‌ താങ്ങി) 3 പ്രാവശ്യം ഇഛപ്പാട്‌ നല്‍കുന്നു. 'ഇഛ' പോലെ ഭവിക്കട്ടെ എന്ന ആശംസയാണ്‌ ഇഛപ്പാട്‌ എന്ന പേരിനു നിദാനം.
ഇഛപ്പാട്‌ നല്‍കുന്നതിന്‌ മുമ്പും പിമ്പും മണവാളച്ചെറുക്കനെ കിണ്ടിയില്‍ നിന്നും നല്‍കി വായ്‌ ശുദ്ധമാക്കണം.
ഇഛപ്പാട്‌ ഒരാള്‍മാത്രം കൊടുത്താല്‍ മതി. നിര്‍ബന്ധമാണെങ്കില്‍ മാത്രം പിതൃസഹോദരന്‍മാരില്‍ മറ്റ്‌ രണ്ടുപേര്‍ക്കുകൂടി നല്‍കാം. എണ്ണ തേപ്പിക്കുമ്പോഴും കുളിക്കാന്‍ കൊണ്ടുപോകുമ്പോഴും പുരാതന പാട്ടുകള്‍ അവസരോചിതമായി പാടാവുന്നതാണ്‌.

മൈലാഞ്ചിയിടീല്‍

വിവാഹത്തിന്റെ തലേദിവസം വധുവിന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. സൗന്ദര്യവര്‍ധനവ്‌ മാത്രമല്ല വിശുദ്ധീകരണം കൂടിയാണ്‌ ഈ അനുഷ്‌ഠാനത്തിലൂടെ നടത്തപ്പെടുന്നത്‌. ആദ്യ മാതാവായ ഹവ്വാ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനി പറിച്ചു തിന്ന്‌ ദൈവകല്‍പ്പന ലംഘിച്ചതിനാല്‍ അവളുടെ പാദങ്ങളും കരങ്ങളും കളങ്കപ്പെട്ടു. ആ പാപം അവളുടെ മക്കളുടെ കരചരണങ്ങളെയും കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ കറ നീക്കി വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടിയെ വിശുദ്ധീകരിക്കുന്ന ചടങ്ങാണ്‌ മൈലാഞ്ചിയിടീല്‍.
ഇതിനായി വെള്ളവസ്‌ത്രം ധരിച്ച പീഠവും കത്തിച്ച കോലുവിളക്കും സഹോദരി പന്തലില്‍ സജ്‌ജീകരിക്കുന്നു. ആഭരണവിഭൂഷിതയായ വധുവിനെ സഹോദരി പന്തലിലേക്കാനയിച്ച്‌ കൊണ്ടുവന്ന്‌ പ്രാര്‍ത്ഥനയ്‌ക്കുശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. സഹോദരി മൈലാഞ്ചി അരച്ചത്‌ വധുവിന്റെ സമീപത്ത്‌ കൊണ്ടുവന്ന്‌ വയ്‌ക്കുന്നു. മൈലാഞ്ചിപ്പാട്ട്‌ ആരംഭിക്കുമ്പോള്‍ വല്യമ്മ വധുവിന്റെ ഉള്ളംകൈയില്‍ മൈലാഞ്ചി പുരട്ടി രണ്ടു കരങ്ങളും കൂട്ടിപ്പിടിക്കുകയും പിന്നീട്‌ കാല്‍, നഖങ്ങള്‍ മുതലായ സ്‌ഥാനങ്ങളില്‍ മൈലാഞ്ചി പുരട്ടുകയും ചെയ്യുന്നു.
തുടര്‍ന്ന്‌ വധുവിന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാള്‍ ഇഛപ്പാട്‌ നല്‍കുന്നു.

താലി

കല്യാണത്തിന്‌ തലേദിവസം തട്ടാന്‍ താലികൊണ്ടുവരുന്ന ചടങ്ങ്‌ ഉണ്ടായിരുന്നു. ഒരു പാത്രത്തില്‍ ഒന്നേകാല്‍ ഇടങ്ങഴി അരിയിട്ട്‌ അതില്‍ വെറ്റിലയിട്ട്‌ അതിനുമുകളില്‍ താലിവച്ച്‌ തട്ടാന്‍ നല്‍കുമ്പോള്‍ വരന്റെ സഹോദരി അത്‌ സ്വീകരിച്ച്‌ തട്ടാന്‌ പാരിതോഷികങ്ങള്‍ നല്‍കുമായിരുന്നു. ക്‌നാനായരുടെ താലിക്ക്‌ ചില പ്രത്യേകതകളുണ്ട്‌. താലി ആലിലയുടെ ആകൃതിയിലാണ്‌. ഇതില്‍ 21 അരിമ്പ്‌ (മൊട്ട്‌) കൊണ്ടുള്ള കുരിശ്‌ ഉണ്ട്‌. 21 അരിമ്പ്‌ ജാതി പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നതോടൊപ്പം ഏഴ്‌ (കൂദാശകള്‍) നെ മൂന്ന്‌ (ത്രിത്വം) കൊണ്ട്‌ ഗുണിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു.
താലികെട്ടുന്നതിനുള്ള ചരട്‌ മന്ത്രകോടിയില്‍ നിന്നും എടുക്കുന്ന ഏഴുനൂലുകള്‍ പിരിച്ചാണ്‌ ഉണ്ടാക്കുന്നത്‌. ഇത്‌ ഏഴ്‌ കൂദാശകളെ സൂചിപ്പിക്കുന്നു.

തലയില്‍ കെട്ട്‌

തലയില്‍ കെട്ട്‌ ക്‌നാനായര്‍ക്ക്‌ ഒരു പദവി ആയതിനാല്‍ ചടങ്ങ്‌ നടത്താന്‍ അനുവാദം ചോദിക്കുന്നതും കര്‍മ്മം നടത്തുന്നതും (ഇഛപ്പാട്‌ നല്‍കുക, കച്ചതഴുകുക) തലയില്‍ കെട്ടിയതിനുശേഷമായിരിക്കണം. രണ്ടാംമുണ്ടിന്റെ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ടാണ്‌ തലയില്‍ കെട്ടുന്നത്‌.

കല്യാണത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌

വിവാഹത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പായി വധു/ വരന്‍/ ഒരുങ്ങി പന്തലില്‍ എത്തുന്നു. കോലുവിളക്ക്‌ കത്തിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

സ്‌തുതിചൊല്ലല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും അവസാനം മാതാപിതാക്കള്‍ക്കും വധു/ വരന്‍ കൈകൂപ്പി തലകുമ്പിട്ട്‌ സ്‌തുതിചൊല്ലുന്നു. അവര്‍ ഇരുകരങ്ങളും വിടര്‍ത്തി സ്‌തുതി സ്വീകരിക്കുന്നു. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള അനുഗ്രഹം പ്രാപിക്കലാണ്‌ ഈ സ്‌തുതിചൊല്ലിലൂടെ.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുറ്റംവരെ കത്തിച്ചകോലുവിളക്കുമായി സഹോദരികൂടെ ഇറങ്ങേണ്ടതാണ്‌. ലോകത്തിന്റെ പ്രകാശമായ ക്രിസ്‌തുവിനോടൊപ്പം പുറപ്പെടുന്നുവെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

മന്ത്രകോടി അണിയിക്കല്‍

റോമന്‍സംസ്‌കാരത്തില്‍ വിവാഹത്തിന്‌ മന്ത്രകോടി അണിയിക്കല്‍ ഉണ്ട്‌. ഗ്രീക്ക്‌ പാരമ്പര്യത്തില്‍ കിരീടമണിയിക്കലാണ്‌. ഹൈന്ദവാചാരമാണ്‌ താലിക്കെട്ട്‌. ക്‌നാനായ വിവാഹത്തില്‍ ഈ 3 ചടങ്ങുകളും ഉള്‍ച്ചേരിക്കുന്നു.

ബറുമറിയം

വിവാഹത്തെ മഹനീയമായി ഉയര്‍ത്തി അനുഗ്രഹിച്ച ക്രിസ്‌തുവിന്റെ രക്ഷാകരചരിത്രം വിവരിക്കുന്ന സ്‌തുതിപ്പായ ബറുമറിയം വിവാഹാശീര്‍വാദത്തിനുശേഷം വധൂവരന്‍മാരെ പ്രത്യേകമായി അനുഗ്രഹിക്കുന്നതിന്‌ വൈദികഗുണം പാടുന്നു. 'മറിയത്തിന്റെ മകന്‍' എന്നാണ്‌ ഈ സുറിയാനി വാക്കിന്റെ അര്‍ത്ഥം.

വിവാഹഘോഷയാത്ര

നടവിളി, പഞ്ചവാദ്യം, കുരവ തുടങ്ങിയവയോടുകൂടി ആഘോഷമായിട്ടാണ്‌ നവദമ്പതിമാരെ വിവാവപ്പന്തലിലേക്ക്‌ ആനയിച്ചിരുന്നത്‌. പഴയകാലത്ത്‌ (കൗമാരപ്രായത്തില്‍ വിവാഹം നടത്തിയിരുന്ന കാലം) വധൂവരന്‍മാരെ അമ്മാച്ചന്‍മാര്‍ എടുത്ത്‌ പന്തലിലേക്ക്‌ ആനയിച്ചിരുന്നു. ഈ ചടങ്ങ്‌ ഇപ്പോഴും തുടരുന്നു.ചേരമാന്‍പെരുമാളില്‍ നിന്ന്‌ ക്‌നാനായര്‍ക്ക്‌ കിട്ടിയ 72 പദവികളില്‍പ്പെടുന്നവയാണ്‌ ആഘോഷയിനങ്ങളില്‍ പലതും.

നടവിളി

പള്ളിയുടെ മുന്നില്‍ മുറ്റത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന കുരിശിന്‍ചുവട്ടില്‍ നിന്നാണ്‌ നടവിളിക്കുന്നത്‌. നടവിളി വധൂവരന്‍മാരുടെ വരവേല്‍പ്പിന്റെ ഭാഗമാണ്‌. മൂന്നുപ്രാവശ്യമാണ്‌ നടവിളി നടത്തുന്നത്‌. അമ്മാച്ചന്‍ നടാ... എന്നുവിളിച്ച്‌ ആരംഭിക്കുന്നു. തുടര്‍ന്ന്‌ മറ്റുള്ളവര്‍ ഒന്നിച്ച്‌ നട നടായേ... എന്ന്‌ വിളിച്ച്‌ മുകളിലേക്ക്‌ വലതുകൈ ഉയര്‍ത്തുന്നു. ഈ സമയം സ്വാം വിട്ടെടുക്കാന്‍ പാടില്ല. തുടര്‍ന്ന്‌ നട, നട, നട എന്നു പറഞ്ഞ്‌ ഓരോ നടയ്‌ക്കും വലതുകൈ മുകളില്‍ നിന്നും താഴേക്കിറങ്ങുന്നു. തുടര്‍ന്ന്‌ നവദമ്പതിമാരെ അമ്മാച്ചന്‍മാര്‍ പന്തലിന്റെ പ്രധാന കവാടത്തിലേക്ക്‌ ആനയിച്ച്‌ പന്തലിന്‌ അഭിമുഖമായി നിര്‍ത്തുന്നു.

നെല്ലും നീരും വയ്‌ക്കല്‍

വരന്റെ മാതാവും, നെല്ലും കുരുത്തോലയുമിട്ട ജലത്തട്ടവുമായി വധുവിന്റെ അമ്മയും, കത്തിച്ച കോലുവിളക്കുമായി വരന്റെ സഹോദരിയും നവവധൂവരന്‍മാര്‍ക്ക്‌ അഭിമുഖമായി നില്‍ക്കുന്നു. വധൂവരന്‍മാരുടെ നെറ്റിയില്‍ വരന്റെ മാതാവ്‌ 3 പ്രാവശ്യം കുരിശ്‌ വരയ്‌ക്കുന്നു. ഓരോ പ്രാവശ്യവും കുരുത്തോല ജലത്തില്‍ മുക്കി അതുകൊണ്ടാണ്‌ കുരശ്‌ വരയ്‌ക്കുന്നത്‌. ഭാരതീയാചാരത്തിലെ ആരതിയോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. നെല്ല്‌ ഐശ്വര്യത്തെയും വെള്ളം ശുദ്ധീകരണത്തെയും വെഞ്ചരിച്ച കുരുത്തോല വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു.
പിന്നീട്‌ ദമ്പതിമാരെ മണര്‍ക്കോലത്തിലേക്ക്‌ ആനയിക്കുന്നു.

വാഴുപിടുത്തം

തുടര്‍ന്ന്‌ വധുവിന്റെ അമ്മ മണര്‍ക്കോലത്തിനു മുന്നില്‍ വന്ന്‌ സഭയെ അഭിമുഖീകരിച്ച്‌ ''വാഴുപിടിക്കട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. അതിനുശേഷം വലതുകരം വരന്റെ ശിരസിലും ഇടതുകരം വധുവിന്റെ ശിരസിലുമായി കുരിശാകൃതിയില്‍വച്ച്‌ വാഴ്‌വ് നല്‍കുന്നു. യാക്കോബ്‌ ജോസഫിന്‌ അനുഗ്രഹം നല്‍കിയതിന്റെ ഓര്‍മ്മയാണിത്‌.

പാലും പഴവും നല്‍കല്‍

വധുവിന്റെ അമ്മ പാലും പഴവും ചേര്‍ന്ന മിശ്രിതം വനദമ്പതികള്‍ക്ക്‌ ഒരേ പാത്രത്തില്‍ നിന്ന്‌ നല്‍കുന്നു. നവദമ്പതികളുടെ ഭാവിജീവിതം മധുരതരമായിത്തീരട്ടെ എന്ന ആശംസയാണ്‌ ഇതിന്റെ മുഖ്യ ആശയം. പരിശുദ്ധിയുടെ പര്യായമായ പാലും നൈവേദ്യപ്രതീകമായ പഴവുമാണ്‌ ഈ മധുരം നല്‍കലില്‍ ഉപയോഗിക്കുന്നത്‌. ഒരേ പാത്രത്തില്‍നിന്ന്‌ കുടിക്കുമ്പോള്‍ ഇനിമേല്‍ അവര്‍ രണ്ടല്ല ഒന്നാണ്‌ എന്ന തിരുവചനം ഇവിടെ അനുസ്‌മരിക്കുന്നു. വിവാഹത്തിന്റെ അവിഭാജ്യതയും ദാമ്പത്യവിശ്വസ്‌തതയും ഇത്‌ സൂചിപ്പിക്കുന്നു.

കച്ച തഴുകല്‍

വരന്റെ പിതൃസഹോദരന്‍ വസ്‌ത്രമെടുത്ത്‌ വരന്റെ കൈയില്‍ ഏല്‍പ്പിക്കുന്നു. മണവാട്ടിയുടെ അമ്മാച്ചന്‍ തലയില്‍ കെട്ടിയശേഷം ''കച്ച തഴുകട്ടെ'' എന്ന്‌ മൂന്ന്‌ പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്ന്‌ വരനെ മൂന്നുപ്രാവശ്യം തഴുകി കച്ചവാങ്ങി വധുവിന്റെ കൈയില്‍ കൊടുത്ത്‌ വധുവിനെ 3 പ്രാവശ്യം തഴുകി കച്ചവാങ്ങി പിന്‍വാങ്ങുന്നു.

വിവാഹസദ്യ

തുടര്‍ന്ന്‌ മണവാളന്റെ അമ്മാച്ചന്‍ മണവാട്ടിയുടെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നു.വിവാഹവിരുന്നിനിടയില്‍ അവസരോചിതമായി പുരാതനപ്പാട്ടുകള്‍ പാടുന്നു.
 
{[['']]}

കൂട്ടുമരുന്ന് കുത്തിവെച്ച് വധശിക്ഷ; പ്രതി മരണത്തിനു കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ചിത്രങ്ങള്‍ കാണുക.

 
Date: 17 Jan 2014
ഓഹിയോ: കൂട്ടുമരുന്നിലൂടെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പ്രതി അതിന് കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ഒഹിയോയിലെ ഡെന്നീസ് മാക് ഗ്വിര്‍ ആണ് കിതച്ചും ദീര്‍ഘമായി ശ്വാസം വലിച്ചും കൂര്‍ക്കം വലിച്ചും 15 മിനിറ്റു നേരം വെപ്രാളം കാട്ടി മരണശിക്ഷ എറ്റുവാങ്ങിയത്. 53 കാരനായ ഗ്വിര്‍ വെസ്റ്റേണ്‍ ഒഹിയോയിലെ പ്രെബിള്‍ കൌണ്ടിയിലെ ജോയ് സ്റ്റിയുവാര്‍ട്ടിനെ 1989 -ല്‍ മാനഭംഗം ചെയ്തശേഷം കുത്തിക്കൊന്നതിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1999-ല്‍ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം ഇത്രയും ദീര്‍ഘമായ മരണശിക്ഷ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജയില്‍ അധികൃതര്‍ ഉപയോഗിച്ചിരുന്ന വിഷദ്രാവകം ഇല്ലാതായതിനെത്തുടര്‍ന്ന് രണ്ടു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തുള്ള വിഷം ആദ്യമായി ഉപയോഗിക്കുകയായിരുന്നു. ഞാന്‍ സ്വര്‍ഗത്തിലേയ്ക്ക് പോവുകയാണ് അവിടെ വരുമ്പോള്‍ നമുക്ക് കാണാം എന്നും തൊട്ടടുത്ത് നിന്ന മകനോടും മകളോടും പറഞ്ഞ് രാവിലെ 10.53 ആയപ്പോഴേയ്ക്കും ഗ്വീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
                        കണ്ടുനില്‍ക്കാത്ത മരണവെപ്രാളമാണ് ഗ്വിര്‍ അവിടെ കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. അയാളുടെ വയര്‍ പലതവണ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. വായ് വിസൃതമായി തുറക്കുകയും അടയ്ക്കുകയും 

ചെയ്തു. തൊട്ടടുത്ത് നിന്നവരെല്ലാം ഇതുകണ്ട് പൊട്ടിക്കരയുകയാണ് ഉണ്ടായത്. സാധാരണ ഗതിയില്‍ മിനിറ്റിനേക്കാളും കുറഞ്ഞ സമയത്ത് നടപ്പാക്കിയിരുന്ന വധശിക്ഷ ഇത്രയും ദീര്‍ഘസമയം കൊണ്ട് ആവുന്നതിലധികം വേദയും പരിഭ്രാന്തിയും നല്‍കി നടപ്പാക്കിയത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. 

{[['']]}

മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് ഒരു യുവതി വെട്ടിലായി. ചിത്രങ്ങളും

 

വാഷിങ്ടണ്‍: ശരീര സൌന്ദര്യത്തിന് മാറിടത്തിന്റെ ഭംഗികൂട്ടാന്‍ നോക്കിയ യുവതി വെട്ടിലായി. നിരവധി പോണ്‍ സിനിമകളില്‍ നായികയായി അഭിനയിച്ച എലിസബത്ത് സ്റ്റാര്‍ ആണ് തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് വെട്ടിലായത്. 3000 പൌണ്ട് നല്‍കി പോളിപ്രോപ്പിലിന്‍ എന്ന ശസ്ത്രക്രിയയിലൂടെ 32 എഫ് സൈസിലേയ്ക്കാണ് ഇവര്‍ തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചത്. 15 വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി രോഗങ്ങള്‍ക്ക് അടിമയാണ് ഇപ്പോള്‍ താരം. ശരീരത്തില്‍ രക്തം കട്ടപിടിക്കുക, അണുബാധ അങ്ങനെ പോകുന്നു രോഗങ്ങളുടെ പട്ടിക. മാറിടത്തിന്റെ ഭാരം ശരീരത്തിന് താങ്ങാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പരസഹായം വേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് ഇവര്‍. ഈ മാറിടങ്ങള്‍ തന്നെ കൊന്നെ അടങ്ങുവെന്നാണ് ഇപ്പോള്‍ ഇവര്‍ വിലപിക്കുന്നത്. 

{[['']]}

മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല.

 
മ്യൂണിച്ച്; രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല. രഹസ്യ ബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് 5 വര്‍ഷം മുന്‍പ് മേലധികാരികളോടും അടുപ്പമുള്ളവരോടും സമ്മതിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു ടിവി അഭിമുഖത്തില്‍ സ്റ്റെഫാന്‍ ഹാര്‍ട്ട് മാന്‍ എന്ന ജര്‍മന്‍ പുരോഹിതനാണ് വെളിപ്പെടുത്തിയത്. മകള്‍ക്ക് ഇപ്പോള്‍ 24 വയസായെന്നും ഇനി രഹസ്യമാക്കി വയ്ക്കാന്‍ ആഗ്രഹമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും കത്തോലിക്ക അതിരൂപതാ അധികൃതര്‍ ഈ വൈദീകനെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
                               വിവാഹം പാടില്ലെന്നു മാത്രമേ കാനോന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ളുവെന്നും, ഹാര്‍ട്ട് മാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് അവരുടെ നിലപാട്. രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചുവെന്ന് തുറന്നുപറഞ്ഞ വൈദീകന്‍ കത്തോലിക്ക സഭയിലെ വൈദീകര്‍ വിവാഹം കഴിക്കരുതെന്ന നിബന്ധനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger