Movie :
Recent Movies

kerala home tv show and news

പ്രണയം പുലിവാല്‌ പിടിക്കുമ്പോൾ!!!!!!!!!! പ്രണയം പുലിവാല്‌ പിടിക്കുമ്പോൾ


 


{[['']]}

ഇവർക്കെന്താ കല്യാണം കഴിച്ചൂടെ ?????????

صورة مصغرةKerala tv show and news

x

{[['']]}

ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍ chinese man kisses turtle goodbye lands in hospital

'ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍Kerala tv show and news: ചുംബനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിവര്‍ ഒത്തിരിയാണ്. അക്കൂട്ടത്തിലേയ്ക്ക് ഇതാ 29 കാരനായ ഒരു യുവാവും. ഇയാള്‍ക്കെന്നാല്‍ ചുംബനം അത്ര നല്ല ഓര്‍മ്മയൊന്നുമല്ല വേദനിപ്പിയ്ക്കുന്ന ഓര്‍മ്മയാണ്. യാദൃശ്ചികമായി തനിയ്ക്ക് കിട്ടിയ കടലാമയെ യുവാവൊന്ന് ചുംബിച്ചു. ആമ സുന്ദരിയ്ക്ക് അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. യുവാവിന്റെ ചുണ്ടുകള്‍ ആമ അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ആമയില്‍ നിന്ന് ചുണ്ട് മോചിപ്പിയ്ക്കാന്‍ യുവാവിന് ആശുപത്രി വരെ എത്തേണ്ടി വന്നു. അല്‍പ്പം സഹജീവി സ്‌നേഹമൊക്കെയുള്ള കൂട്ടത്തിലാണ് നമ്മുടെ കഥാനായകന്‍. അതിനാലാണ് തനിയ്ക്ക് കിട്ടിയ ആമയെ കാട്ടിനുള്ളിലെ അരുവിയില്‍ വിടാന്‍ ഇയാള്‍ തീരുമാനിച്ചത്. അരുവിയിലെത്തിയപ്പോഴോ നമ്മുടെ നായകന് ഒരു വിഷമം. ഇത്രയും ദിവസം തന്നോടൊപ്പമുണ്ടായിരുന്നതല്ലേ യാത്ര മൊഴിയായി ആമയ്ക്ക് ഒരു ചുംബനം നല്‍കാന്‍ ഇയാള്‍ ശ്രമിച്ചു. ആമയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച് ഉമ്മ നല്‍കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവാവ്. എന്നിട്ടെന്തായി ആമ യുവാവിന്റെ ചുണ്ടുകള്‍ അമര്‍ത്തിപ്പിപ്പിടിച്ചു. വേര്‍പെടുത്താന്‍ ആകാത്ത വിധം യുവാവിന്‍റെ ചുണ്ടുകള്‍ അകപ്പെട്ടു. എന്തായാലും ആമയുടെ 'ലിപ് ലോക്ക്' യുവാവിന് നല്‍കിയതാവട്ടെ കടുത്ത വേദനയും അല്‍പ്പം മാനക്കേടും. ആശുപത്രിയലെത്തിയാണ് യുവാവ് ചുണ്ടുകള്‍ മോചിപ്പിച്ചത്.


{[['']]}

ആനയ്ക്കൊപ്പം നീന്തി ദുബായ് രാജകുമാരന്‍ hamdan-bin-mohammed-goes-diving-with-an- Elephants swimming

ആനയ്ക്കൊപ്പം നീന്തി ദുബായ് രാജകുമാരന്‍Kerala tv show and newsദുബായ്: സാഹസികത ചിലരുടെ കൂടെപ്പിറപ്പാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാഹസികനായ ഒരു രാജകുമാരനാണെന്ന് ദുബായ്ക്കാര്‍ക്കറിയാമല്ലോ. ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി യുഎഇ പതാക നാട്ടിയിരുന്നു. നീന്താനുള്ള ഹമദാന്റെ താത്പര്യവും പ്രസിദ്ധമാണല്ലോ ഇത്തവണ 64 കാരനായ ആനയ്‌ക്കൊപ്പം നീന്തിയാണ് ഹംദാന്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. ഹമദാനും ആനയും വെള്ളത്തിനടിയിലൂടെ നീന്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. പൊതുവെ സാഹസികനായ രാജകുമാരന്റെ ഈ പ്രവര്‍ത്തികള്‍ യുഎഇക്കാരെ അദ്ഭുതപ്പെടുത്തുന്നില്ല. ടപ്പാട്: അല്‍ ബയാന്‍ എന്നാല്‍ ചിത്രങ്ങളള്‍ പ്രചരിച്ചതോടെ ഹംദാന്റെ ആരാധകരുടെ എണ്ണം കൂടി. കരയിലെ ഭീമനൊപ്പം വെള്ളത്തില്‍ ആസ്വദിച്ച് നീന്തുന്ന ഹംദാന്റെ ചിത്രങ്ങള്‍ അല്‍ബയാന്‍ നല്‍കിയിട്ടുണ്ട്. ആനയ്‌ക്കൊപ്പം നീന്തുന്ന ഹമദാന്‍ ഏറെ സന്തോഷവാനായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്.
{[['']]}

ഗിന്നസ് റെക്കോര്‍ഡ് !!!!!!! നിങ്ങള്‍ ഹൃദയമിടിപ്പോടെ കാണും ഈ കാഴ്ച..!!!!!! SHARE IT!!!!!

Kerala tv show and news
ഗിന്നസ് റെക്കോര്‍ഡ്
{[['']]}

SARITHA NAIR'S SHOCKING REVELATION ON ?????????? സരിതാ നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍


Kerala tv show and news part 2 Kerala tv show and news
{[['']]}

കാമുകന്റെ കൂടെ ഇറങ്ങി പോകുന്നവർ ഓർക്കുക, നിന്നെ നൊന്തു പെറ്റ അമ്മയുടെ ഹൃദയത്തിലെ വേദന . കുറച്ചു നാൾ നിനക്ക് സുഖം ലഭിച്ചേക്കാം , പിന്നീട് നിന്റെ ജീവിതം പട്ടിക്കു സമം . അമ്മയെ വെറുപ്പിച്ചു കൊണ്ടുള്ള ഒരു സന്തോഷവും നമുക്ക് വേണ്ട ..

Kerala tv show and newsകാമുകന്റെ കൂടെ ഇറങ്ങി പോകുന്നവർ ഓർക്കുക, നിന്നെ നൊന്തു പെറ്റ അമ്മയുടെ ഹൃദയത്തിലെ വേദന .
കുറച്ചു നാൾ നിനക്ക് സുഖം ലഭിച്ചേക്കാം , പിന്നീട് നിന്റെ ജീവിതം പട്ടിക്കു സമം .
അമ്മയെ വെറുപ്പിച്ചു കൊണ്ടുള്ള ഒരു സന്തോഷവും നമുക്ക് വേണ്ട ..

{[['']]}

വാഴപ്പഴം കൊണ്ട് പിയാനോ !!!!!!!!!!!!വാഴപ്പഴം കൊണ്ട് പിയാനോ !!!!!!!!!!!!

Kerala tv show and news
ലണ്ടന്‍: വാഴപ്പഴം കൊണ്ട് പിയാനോ. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റുയൂട്ട് ഓഫ് ടെക് നോളജിയിലെ വിദ്യാര്‍ത്ഥികളായ ജയ്സില്‍വറും എറിക് റോസന്‍ബാമുമാണ് വാഴപ്പഴം കൊണ്ട് പിയാനോ ഉണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്. മാക്കി മാക്കി എന്ന പേരില്‍ ഒരു കിറ്റാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇതിലുള്ള സര്‍ക്യൂട്ട് ബോര്‍ഡിലേയ്ക്ക് ഒരു യുഎസ്ബി വഴിയാണ് പഴം ഘടിപ്പിക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡ് കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് പോലെ കൃത്യമായി പ്രോഗ്രാം ചെയ്തുവച്ചിരിക്കുകയാണ്. ഇനി ഈ സംവിധാനത്തെ കമ്പ്യൂട്ടറിലേയ്ക്ക് ഘടിപ്പാച്ചാണ് ഇലക്ട്രിസ്റ്റി കടത്തിവിടുന്നത്.
                   വളരെ ചെറിയ തോതിലുള്ള പവര്‍ ഇതിനു മതിയാകും. അപ്പോള്‍ പഴങ്ങള്‍ കീബോര്‍ഡായി മാറും.  ചുറ്റും കാണുന്നതിനെയെല്ലാം ഉപയോഗിച്ച് പുതുതായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരുവരെയും മാക്കി മാക്കി കിറ്റിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് ഇപ്പോള്‍ ബനാന പിയാനോയെത്തേടി വന്നുകൊണ്ടിരിക്കുന്നത്.
{[['']]}

video കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്.












Kerala tv show and newsറിയാദ്: കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്. സൗദിയിലാണ് തങ്ങളുടെ തൊഴിലുടമയുടെ മക്കളെയാണ് രണ്ട് യുവതികളും ചേര്‍ന്ന് തല്ലിയത്. വസ്ത്രം ധരിപ്പിയ്ക്കുന്നതിനിടെ ഒരു കുട്ടിയെ ആയമാരില്‍ ഒരാള്‍ പൊതിരെ തല്ലുന്നു. ഇതിനിടെ മറ്റൊരു ജോലിക്കാരി ഒരു കുട്ടിയെ മര്‍ദ്ദിയ്ക്കുയകും തള്ളിയിടുകയും ചെയ്തു. അജേല്‍ പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ നടന്ന സംഭവനമാണെന്ന് പത്രത്തില്‍ പറയുന്നു. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെയാണ് ആയമാര്‍ മര്‍ദ്ദിച്ചത്. എത്തിയോപ്യന്‍ വീട്ട് ജോലിക്കാര്‍ക്കെതിര സൗദിയില്‍ മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം പേരാണ് വീട്ട് ജോലിയ്ക്കായി സൗദിയില്‍ എത്തുന്നത്. ഇതില്‍ അധികവും എത്തിയോപ്യയില്‍ നിന്നും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

 l
{[['']]}

തന്നെ പൊന്നു പോലെ നോക്കിയ ഡോക്ടറോടും ഒപ്പമുള്ളവരുടെയും കരളലിയിച്ച് കാട്ടിലേക്കു തിരികെപോയ വോങ്ക എന്ന ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു

Kerala tv show and newsതന്നെ പൊന്നു പോലെ നോക്കിയ ഡോക്ടറോടും ഒപ്പമുള്ളവരുടെയും കരളലിയിച്ച് കാട്ടിലേക്കു തിരികെപോയ വോങ്ക എന്ന ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.കോങ്കോയിലെ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗശാല അധികൃതര്‍ പുറത്തു വിട്ടു.

കാട്ടില്‍ ഗുരുതരമായ മുറിവുകളേറ്റ് കിടന്നിരുന്ന വോങ്കയെ മൃഗശാല അധികൃതരാണ് പരിപാലിച്ചത്.ശുശ്രൂഷകളെല്ലാം കഴിഞ്ഞ് തിരികെ കാടിന്റെ അതിര്‍ത്തിയില്‍ വോങ്കയെ കൊണ്ടു വിട്ടപ്പോള്‍ ഉടനെ കാട്ടിലേക്ക് ഓടിപ്പോവുകയല്ല ചെയ്തത്.തന്നെ പരിപാലിച്ചവരോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച ശേഷമാണ് വോങ്ക കാട്ടിലേക്ക് മടങ്ങിയത്.

നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നതില്‍ സ്വതവേ പിശുക്കു കാണിക്കുന്നവരാണ് മനുഷ്യര്‍.വോങ്കയുടെ സ്നേഹപ്രകടനം ഇത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ദൃശ്യമാണ്.

{[['']]}

മാധ്യമധര്‍മം നിറവേറ്റിയ ബ്രിട്ടാസിനും മമ്മൂട്ടിക്കും അഭിനന്ദനങ്ങള്‍; ആശ്രമവക്താക്കളുടെ ശ്വാനഗര്‍ജനം അവസാനിപ്പിക്കണമെന്ന് സ്വാമി ഭദ്രാനന്ദ്

swami bhadranandKerala tv show and news















മാധ്യമധര്‍മം നിറവേറ്റിയ ബ്രിട്ടാസിനും മമ്മൂട്ടിക്കും അഭിനന്ദനങ്ങള്‍; ആശ്രമവക്താക്കളുടെ ശ്വാനഗര്‍ജനം അവസാനിപ്പിക്കണമെന്ന് സ്വാമി ഭദ്രാനന്ദ്

തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ഗെയ്ല്‍ ട്രഡ്വലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത കൈരളി ടിവിക്കെതിരായ നിയമനടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കെതിരെ ഒരു അമൃത ഭക്തന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ മുനിസിപ്പല്‍ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പലഭാഗത്തുനിന്നും ഉയരുന്നു. ജോണ്‍ബ്രിട്ടാസിനും മമ്മൂട്ടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. അമൃത ആശ്രമത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആശ്രമവക്താക്കള്‍ നടത്തുന്ന ശ്വാനഗര്‍ജനം അവസാനിപ്പിക്കണമെന്നും സ്വാമി ഭദ്രാനന്ദ് ആവശ്യപ്പെട്ടു.
സ്വാമി ഭദ്രാനന്ദിന്റെ ലേഖനം വായിക്കാം.
കേരളത്തില്‍ ഉദയമസ്തമിക്കാത്ത മാധ്യമ സൂര്യന്മാര്‍ ഉണ്ടെന്ന് തെളിയിച്ച കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങള്‍. സിനിമാക്കാരുടെ ഇടയില്‍ വളരെ വ്യക്തിത്വമുള്ള മനുഷ്യനാണ് കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി. മാനസിക വൈകല്യത്തിനും വീണ്ടു വിചാരമില്ലാത്ത വികാരത്തിനും അടിമപ്പെട്ട ചില അഭിനേതാക്കളെപോലെ ആള്‍ദൈവ ഭക്തനല്ല അദ്ദേഹം. ആത്മീയതയുടെ അനുഭൂതി അറിയാത്ത, അഭിസാരികയെന്ന് പലരാലും മുദ്രചെയ്യപ്പെട്ട ഒരു കച്ചവടക്കാരിക്ക് അടിമപ്പെട്ട്, ഭക്തി മൂത്ത് സമനില തെറ്റിയ ഒരാളാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി പരിഗണിച്ചതും ഇരുവര്‍ക്കും നോട്ടീസ് അയച്ചതുമായ നടപടി കോടതിക്ക് തന്നെ അപമാനമാണ്.
സന്യാസ ധര്‍മ്മം പാലിക്കാത്ത ഒരു അധോലോക സംഘത്തിന്റെ ക്രൂരതക്ക് ഇരയായ ഒരു പാവം വിദേശ വനിതയുടെ വേദനയാണ് തന്റെ മാധ്യമത്തിലൂടെ ജോണ്‍ ബ്രിട്ടാസ് ചോദിച്ചറിഞ്ഞത്. ബ്രിട്ടാസ് അദ്ദേഹത്തിന്റെ മാധ്യമ ധര്‍മ്മമാണ് നിറവേറ്റിയത്.mammoottybritasമമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടസിനേയും കോടതി കയറ്റാന്‍ നോട്ടീസ് അയച്ച അതേ കോടതി തന്നെ സുധാമണി നടത്തിയെന്ന് ശക്തമായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും അക്രമങ്ങളും അറുകൊലകളും അന്വേഷിക്കാന്‍ ഉത്തരവിടണം. കൈയില്‍ പണം ഉണ്ടെകില്‍ ലോകത്ത് ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് സുധാമണിയും ആശ്രമഗുണ്ടകളും കാണിക്കുന്നത്.
നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനോ ഒരു ആത്മീയ ചോദ്യത്തിന് മറുപടി നല്‍കാനോ ഒരുപൊതുവേദിയില്‍ ഇതര സാംസ്‌കാരിക പ്രാസംഗികരുടെ സാനിധ്യത്തില്‍ ഒരുപ്രഭാഷണം നടത്താനോ ഏതെങ്കിലും ഒരു തരത്തിലുള്ള അത്ഭുതമോ പ്രവചനമോ നടത്താനോ സാധിക്കാത്ത സാധാരണക്കാരിയായ ഒരു കടപ്പുറത്തെ സ്ത്രീയെ കൊണ്ടുവന്നിരുത്തി വേഷഭൂഷാദികളും ആടയാഭരണങ്ങളും അണിയിച്ച് ദേവിയും അമ്മയുമാക്കി സമൂഹത്തിന്റെ അജ്ഞതയെ മുതലെടുത്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രധാന കണ്ണിയെ ഭയക്കുന്ന രാഷ്ട്രീയക്കാരേ, നിങ്ങളാണോ സമൂഹത്തിന്റെ രക്ഷകര്‍?
പ്രിയ സജ്ജങ്ങളെ, ആര്‍ക്കും ദൈവമാകാന്‍ സാധിക്കില്ല, ആര്‍ക്കും ആരുടേയും വേദന മറ്റാനും സാധിക്കില്ല. മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നമ്മുടെ വിശപ്പ് മാറില്ല. എല്ലാ വിചാരങ്ങളും വികാരങ്ങളും മനസിന്റെ സൃഷ്ടിയാണ്. ഒരു തികഞ്ഞ സന്യാസി ഒരിക്കലും ഭക്തരെ സൃഷ്ടിക്കില്ല. ഒരു സന്യാസിയുടെ ലക്ഷണം സുധാമണിക്കില്ല. ഇഷ്ട പുരുഷനില്‍ നിന്നും ഇഷ്ട സമയത്ത് ഇഷ്ട ഗര്‍ഭം ധരിച്ച് പ്രസവിച്ചാലേ ഒരു അമ്മയാകാന്‍ സാധിക്കു. അല്ലാത്ത ഒരുവളെ അമ്മയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
KAIRALI1.26724637_std (1)സാധുവായ ഗെയ്ല്‍ ട്രഡ്വല്‍ പറഞ്ഞത് എല്ലാം ശരിതന്നെയെന്ന് ഉള്‍കാഴ്ചയുള്ള ഒരു വ്യക്തിക്കോ സുധയെ അടുത്ത് അറിയുന്നവര്‍ക്കോ മനസ്സിലാകും. യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് ഒരര്‍ത്ഥത്തില്‍ സുധയെ പോലുള്ളവര്‍ ഒരു മഹാ ഭാഗ്യം തന്നെയാണ്. എങ്ങനെയെന്നാല്‍ ഇത്തരം കമ്പോസ്റ്റ് കുഴികള്‍ ഉള്ളതിനാല്‍ ചപ്പു ചവറുകളും മറ്റു മലിന വസ്തുക്കളും യഥാര്‍ത്ഥ സന്യാസിമാരെ ശല്യം ചെയുകയില്ല. എനിക്ക് പൊതുവെ ആരേയും കുറ്റം പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ സ്വന്തം മാതാപിതാക്കളെ കൊണ്ട് പാദം കഴുകിപ്പിക്കുകയും പൂജിപ്പിക്കുകയും ചെയ്യുന്ന സുധയുടെ കോപ്രായങ്ങള്‍ ദര്‍ശിക്കുകയും സാധു ജനങ്ങളെ ആത്മീയതയുടെ പേരുംപറഞ്ഞു ദ്രോഹിക്കുകയും ചെയുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നതിലും ഒരു പരിധിയുണ്ട്.
മഹത് വ്യതികള്‍ എഴുതിയ ഗ്രന്ഥങ്ങളും മറ്റും അമ്മയുടെ ദര്‍ശനവും ആശയവും എന്ന് പറഞ്ഞ് പാവം ജനങ്ങളെ പുസ്തകത്തിലൂടേയും മറ്റും പകര്‍ന്നുനല്‍കി വിഡ്ഢിയാക്കുന്ന സുധ ഇതുവരെ ഒരു സന്യാസിയായിട്ടില്ല. സുധയുടെ കര്‍മ്മ ശുദ്ധിയെ ചോദ്യം ചെയ്യുന്നവര്‍ അമേരിക്കയുടെ ചാരനാണെന്നും ഭാരതത്തിന്റെ അദ്ധ്യാത്മികയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണെന്നുമുള്ള ആസ്ഥാന വക്താക്കളുടെ ശ്വാനഗര്‍ജനം ഇനി ആരും വിശ്വസിക്കില്ല. തീപ്പൊരിക്ക് ഒരിക്കലും അഗ്‌നിയെ ദഹിപ്പിക്കാന്‍ സാധിക്കില്ല. ഭഗവാന്‍ ശ്രീകൃഷ്ണനാണ് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന സത്യം ഓര്‍ക്കുന്നതും നന്നായിരിക്കും. സുധയെക്കാളും എന്തുകൊണ്ടും യോഗ്യത നമ്മുടെ മാദക ചലച്ചിത്രനടിമാര്‍ക്ക് ഉണ്ടെന്നും പറയാതെ വയ്യ.
{[['']]}

ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം ഇപ്പോള്‍ നിക്കാഹിലെത്തിയിരിക്കുന്നു.മലയാളികള്‍ക്ക്‌ ഏറെ കൗതുകവും ജിഞ്‌ജാസയും തോന്നിയ ഫഹദ്‌ നസ്‌റിയ വിവാഹവിശേഷങ്ങളിലേക്ക്‌...

Fahad Fazil

Keraഗോസിപ്പുകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം ഇപ്പോള്‍ നിക്കാഹിലെത്തിയിരിക്കുന്നു.മലയാളികള്‍ക്ക്‌ ഏറെ കൗതുകവും ജിഞ്‌ജാസയും തോന്നിയ ഫഹദ്‌ നസ്‌റിയ വിവാഹവിശേഷങ്ങളിലേക്ക്‌...
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഫഹദ്‌ ഫാസിലും നസ്‌റിയ നസീമും ഇനി ജീവിതത്തിലും താരജോഡികള്‍.ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പുറത്തുവരാനിരിക്കെയാണ്‌ ഇവരുടെ നിക്കാഹ്‌. ഗോസിപ്പുകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം ഇപ്പോള്‍ നിക്കാഹിലെത്തിയിരിക്കുന്നു.മലയാളികള്‍ക്ക്‌ ഏറെ കൗതുകവും ജിഞ്‌ജാസയും തോന്നിയ ഫഹദ്‌ നസ്‌റിയ വിവാഹവിശേഷങ്ങളിലേക്ക്‌....

മനോഹരമായ കൈ്ലമാക്‌സ്

തനി ഫാസില്‍ ചിത്രം പോലെ മനോഹരമായ കൈ്ലമാക്‌സിലാണ്‌ ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്‌.അടുത്ത ഓഗസ്‌റ്റില്‍ ഫഹദും നസ്‌റിയയും വിവാഹിതരാകാന്‍ പോകുന്ന വിവരം ഫഹദിന്റെ പിതാവും പ്രശസ്‌ത സംവിധായകനുമായ ഫാസിലാണ്‌ അറിയിച്ചത്‌.ഏതെങ്കിലും സിനിമാ ലൊക്കേഷനില്‍ മൊട്ടിട്ടതല്ല ഫഹദ്‌-നസ്‌റിയ പ്രണയമെന്ന്‌. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ചതാണ്‌ വിവാഹമെന്ന്‌ ഫാസില്‍ പറഞ്ഞു.നസ്‌റിയയുടെ പിതാവ്‌ നസീമുദ്ദീന്‍, മാതാവ്‌ ബീഗം ബീന എന്നിവരുമായി ഫാസിലും ഭാര്യ റോസീനയും വിവാഹോലോചന നടത്തുകയായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച ശേഷം വിവാഹവാര്‍ത്ത പുറത്തുവിട്ടതുകൊണ്ട്‌പതിവ്‌ താരവിവാഹങ്ങള്‍ പോലെ ഗോസിപ്പുകള്‍ക്കും അശ്ലീല കമന്റുകള്‍ക്കും ഫഹദിനും നസ്‌റിയയ്‌ക്കും നിന്നുകൊടുക്കേണ്ടിവന്നില്ല.

ഫഹദിന്‌ ഒരു പ്രണയിനിയുണ്ട്‌

ഫഹദിനും ഒരു പ്രണയിനിയുണ്ടെന്ന വാര്‍ത്ത നാളുകളായി സിനിമമാരംഗത്തും മാധ്യമങ്ങള്‍ക്കിടയിലും സജീവചര്‍ച്ചയായിരുന്നു.രാജീവ്‌ രവിയുടെ 'അന്നയും റസൂലും' എന്ന പ്രണയ ചിത്രം പുറത്തുവന്നതിനു ശേഷം ഫഹദ്‌ തന്നെയാണ്‌ തന്റെ പ്രണയം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്‌.ആ ചിത്രത്തില്‍ റസൂലായി വളരെ റൊമാന്റിക്കായാണ്‌ ഫഹദ്‌ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത്‌.കാല്‌പനിക കാമുകന്റെ എല്ലാ ഭാവുകങ്ങളും ഫഹദ്‌ മനോഹരമായാണ്‌ ആ ചിത്രത്തില്‍ അവതരിപ്പിച്ചു.
"എന്റെ പ്രണയം എനിക്ക്‌ എത്രയും പ്രിയപ്പെട്ടതും സ്വകാര്യവുമാണ്‌. ഞാനത്‌ ആഘോഷിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല."തന്റെ പ്രണയത്തെക്കുറിച്ച്‌ ഫഹ ദ്‌ ആദ്യമായി ഇങ്ങനെയാണ്‌ വെളിപ്പെടുത്തിയത്‌.പിന്നീട്‌ പല മാധ്യമങ്ങള്‍ക്കു നല്‍കിയ കൂടിക്കാഴ്‌ചകളിലും ഫഹദ്‌ പ്രണയത്തെക്കുറിച്ച്‌ നിരന്തരം സംസാരിച്ചെങ്കിലും പേര്‌ വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പല പേരുകളെ ഫഹദ്‌ നിഷേധിച്ചിരുന്നുമില്ല.

പ്രണയിച്ച്‌ പ്രണയിച്ച്‌ നസ്‌റിയ

"സിനിമയില്‍ പ്രണയിച്ച്‌ പ്രണയിച്ച്‌ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനോട്‌ ഒരു മടുപ്പ്‌ വരുമെന്നും പ്രേമിക്കാന്‍ താന്‍ മറന്നുപോകു"മെന്നുമാണ്‌ നസ്‌റിയ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നത്‌.എന്നാല്‍ നസ്‌റിയ തമിഴിലെ ഒരു സംവിധായകനുമായി പ്രണയത്തിലാണെന്ന്‌ വാര്‍ത്ത പ്രചരിച്ചിരുന്നു.കൂടാതെ നസ്‌റിയയുടെ പ്രണയത്തെക്കുറിച്ച്‌ കൊച്ചു കൊച്ചു സൂചനകള്‍ നസ്‌റിയയുടെ ചില അഭിമുഖങ്ങളിലും പുറത്തുവന്നിരുന്നു. പക്ഷേ യഥാര്‍ത്ഥ പ്രണയത്തെ നസ്‌റിയയും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

ഇനിയെല്ലാം ഫഹദിന്റെ ഇഷ്‌ടം

കരാറൊപ്പിച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിവാഹശേഷം അഭിനയിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നസ്‌റിയ പറയുന്നു.കുടുംബ ജീവിതമാണ്‌ പരമപ്രധാനം.അതുകഴിഞ്ഞേ ബാക്കിയെല്ലാമുള്ളൂ.ഇനിയെല്ലാം ഫഹദിന്റെ ഇഷ്‌ടമായിരിക്കുമെന്നും നസ്‌റിയ പറഞ്ഞു.

ചൂടേറിയ ചര്‍ച്ച

ഫെയ്‌സ് ബുക്കില്‍ 30 ലക്ഷത്തിലേറെ ആരാധകരുടെ ലൈക്ക്‌ നേടിയ നസ്‌റിയയുടെ വിവാഹവാര്‍ത്തയും സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു.ഇടയ്‌ക്ക് 'നയ്യാണ്ടി' എന്ന തമിഴ്‌ ചിത്രത്തില്‍ ഗ്ലാമറസായ വേഷം അണിയാന്‍ നസ്‌റിയ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തെക്കാളും ഏറെ ചര്‍ച്ചയാണ്‌ വിവാഹ വാര്‍ത്തയ്‌ക്ക് കിട്ടിയത്‌.ഫഹദ്‌-നസ്‌റിയ വിവാഹ വാര്‍ത്ത ഇപ്പോഴും ലൈവായിത്തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്‌. ഒരു ഗോസിപ്പിനും ഇട നല്‍കാതെ തികച്ചും ഔപചാരികമായി ഫഹദിന്റെ വിവാഹവാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന്‌ ഫാസില്‍ പറഞ്ഞു.ബാലതാരവും അവതാരികയുമായി രംഗത്തെത്തിയ നസ്‌റിയയെ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു.കുട്ടിക്കാലം മുതലേ നസ്‌റിയയെ അറിയാം.'നേരം' എന്ന സിനിമയുടെ പൂജാവേളയിലാണ്‌ നസ്‌റിയയെ ആദ്യമായി നേരില്‍ കാണുന്നത്‌.അന്നുതന്നെ ഫഹദിന്‌ ഇവള്‍ ചേരുമെന്ന്‌ തോന്നിയിരുന്നതായും ഫാസില്‍ പറഞ്ഞു.എന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകേണ്ട കുട്ടിയാണ്‌ നസ്‌റിയ എന്നുതോന്നി.ഫഹദിനോട്‌ പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.ഫാസില്‍ പറഞ്ഞു.
ഫാസില്‍ നേരിട്ട്‌ നസ്‌റിയയെ വിളിച്ച്‌ വിവാഹമാലോചിക്കട്ടെയെന്ന്‌ ചോദിക്കുകയായിരുന്നു. തുടര്‍ന്ന്‌ നസ്‌റിയയുടെ വീട്ടുകാരോട്‌ ലൊക്കേഷനിലെത്തി ഫഹദുമായി സംസാരിക്കാന്‍ പറഞ്ഞതും ഫാസിലാണ്‌. പെണ്ണുകാണലും വിവാഹമുറപ്പിക്കലുമൊക്കെ ലൊക്കേഷനില്‍ തന്നെ നടന്നു. പക്ഷേ ഇതാരെയും അറിയിച്ചില്ലയെന്നതാണ്‌ ഫാസിലിന്റെ വിജയം. കുറച്ചു നാളെങ്കിലും പ്രണയം രഹസ്യമാക്കി വെച്ചതിന്റെ ക്രഡിറ്റ്‌ ഫഹദിനും നസ്‌റിയയ്‌ക്കും ഇതോടെ സ്വന്തമാകുകയും ചെയ്‌തു.

നിക്കാഹ്‌ ഓഗസ്‌റ്റില്‍

തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജില്‍ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ നസ്‌റിയ ഇന്ന്‌ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരമാണ്‌.50 ലക്ഷം പ്രതിഫലം വാങ്ങിക്കുന്ന താരമെന്ന വാര്‍ത്തയും നസ്‌റിയയ്‌ക്ക് ഉണ്ട്‌.വിവാഹശേഷം നസ്‌റിയ സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിന്‌ അതെല്ലാം അവരു ഭാര്യയും ഭര്‍ത്താവും കൂടി തീരുമാനിക്കട്ടെയെന്നാണ്‌ നസ്‌റിയയുടെ പിതാവ്‌ നസീം ചിരിച്ചുകൊണ്ടു പറഞ്ഞത്‌.ഞങ്ങളൊന്നിനും എതിരല്ല.ഭാവികാര്യങ്ങളെല്ലാം അവര്‍തന്നെ തീരുമാനിക്കട്ടെ.ഓഗസ്‌റ്റില്‍ തിരുവനന്തപുരത്ത്‌ വെച്ച്‌ തന്നെയായിരിക്കും വിവാഹമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയുടെ തലവരതന്നെ തിരുത്തിയെഴുതിയതില്‍ ഫഹദ്‌ ഫാസിലിന്‌ മുഖ്യപങ്കുണ്ട്‌.ഇതുവരെ കണ്ടുപരിചയിച്ച സിനിമയുടെ ദൃശ്യഭാഷ പൊളിച്ചെഴുതിയവരില്‍ ഫഹദ്‌ തന്നെയാണ്‌ ഒന്നാമന്‍.സംവിധായകര്‍ നല്‍കിയ ഓരോ വേഷവും കരളുറപ്പോടെ അഭിനയിച്ച്‌ പ്രേക്ഷകരുടെ ഹൃദയത്തില്‍ വളരെ വേഗത്തില്‍ കയറിക്കൂടാനും ഫഹദിന്‌ കഴിഞ്ഞു.
അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ഹിറ്റായി മാറിയതാണ്‌ നസ്‌റിയ എന്ന മലയാളികളുടെ സ്വന്തം താരത്തിന്റെ വിജയമന്ത്രം.ചുരുങ്ങിയ കാലം കൊണ്ട്‌ തെന്നിന്ത്യയിലെ സൂപ്പര്‍താരമായി നസ്‌റിയയ്‌ക്ക് മാറാന്‍ കഴിഞ്ഞതും നസ്‌റിയയുടെ ഭാഗ്യമായി.

ഹിറ്റ്‌ ചിത്രം പോലെ

സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന ഫഹദ്‌-നസ്‌റിയ ഇനി ജീവിതത്തിലും ഒരു സൂപ്പര്‍ഹിറ്റ്‌ ചിത്രം പോലെ വന്‍വിജയം നേടട്ടേയെന്നാണ്‌ ആരാധകരുടെ പ്രാര്‍ത്ഥന.നസ്‌റിയയ്‌ക്ക് കിട്ടിയ ലൈക്കുകളെ കടത്തിവെട്ടിക്കൊണ്ടാണ്‌ ആരാധകര്‍ ഇവരുടെ വിവാഹവാര്‍ത്തയ്‌ക്കും ആശംസകള്‍ അര്‍പ്പിക്കുന്നത്‌.ഒരു ഫാസില്‍ ചിത്രം പോലെ മനോഹരമായ കൈ്ലമാക്‌സിനായി ഓഗസ്‌റ്റിലെ നിക്കാഹിനായി നമുക്ക്‌ കാത്തിരിക്കാം.

അവളെ സ്‌നേഹിച്ച്‌ സംരക്ഷിക്കും

അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'ബാംഗ്‌ളൂര്‍ ഡെയ്‌സ്' എന്ന ഫഹദും നസ്‌റിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ബാംഗ്ലൂരില്‍ നടക്കുമ്പോഴാണ്‌ ഫഹദ്‌-നസ്‌റിയ വിവാഹവാര്‍ത്ത പുറത്തുവന്നത്‌.ഫാസില്‍തന്നെ വിവാഹവിവരം മാധ്യമങ്ങളോട്‌ പറഞ്ഞതോടെ ബാംഗ്ലൂരിലെ ലൊക്കേഷനിലും ആഹ്‌ളാദം നിറഞ്ഞു.ആ സമയം സെറ്റിലില്ലാതിരുന്ന ഫഹദ്‌ സെറ്റിലെത്തി പ്രതിശ്രുത വധു നസ്‌റിയയെ അഭിനന്ദിക്കുകയും ഇരുവരും വിവാഹ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.
"എന്നെ വിവാഹം കഴിക്കുക എന്നത്‌ വലിയ വെല്ലുവിളിയും ഭാഗ്യപരീക്ഷണവും ത്യാഗവുമാണ്‌.എന്റെ കുടുംബത്തിന്‌ ഈ കുട്ടിയെ വലിയ ഇഷ്‌ടമായതിനെ തുടര്‍ന്ന്‌ ഞാന്‍ ചാറ്റിംങ്‌ നടത്തി പ്രണയത്തിലായി.അവള്‍ മാജിക്കാണ്‌.എന്നെ മാറ്റിമറിച്ചു കളഞ്ഞു.മരണം വരെയും തുടര്‍ന്നും ഞാന്‍ അവളെ സ്‌നേഹിച്ച്‌ സംരക്ഷിക്കും."'ഫഹദ്‌ നസ്‌റിയയോടുളള പ്രണയവും ഇഷ്‌ടവും തന്റെ ഫെയ്‌ സ്‌ബുക്കില്‍ ഇങ്ങനെയാണ്‌ കുറിച്ചിട്ടത്‌.
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger