Movie :
Recent Movies

kerala home tv show and news

BUSINESS OPPORTUNITIES-വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

Kerala tv show and news

വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

Pic Mgmt
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴവര്‍ഗം വാഴപ്പഴമാണ്. ഇത് പോഷക സമ്പുഷ്ടവും രുചികരവുമാണ്. വന്‍തോതില്‍ കൃഷി ചെയ്യുന്നതു മൂലം വിപണിയില്‍ മികച്ച ലഭ്യതയുമുണ്ട്. വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിപണിയാണ് ആഗോളതലത്തില്‍ തന്നെയുള്ളത്. വികസിത രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ അമ്പത് ശതമാനം വരെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത് രണ്ട് ശതമാനം മാത്രവും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണികളില്‍ തന്നെ ഏറെ സാധ്യതയാണ് വാഴപ്പഴ ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്.
സാങ്കേതിക സഹായം
വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സി.എഫ്.ടി.ആര്‍.ഐയില്‍ നിന്ന് ലഭിക്കും. നിലവില്‍ ചുരുക്കം ചില വലിയ ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. മികച്ച ഫ്‌ളേവറും ഷെല്‍ഫ് ലൈഫും ലഭ്യമാക്കാനായാല്‍ ഈ വിപണിയില്‍ എളുപ്പം പിടിച്ചു കയറാനാകും. പഴത്തിന്റെ പള്‍പ്പും പഞ്ചസാരയും ഉപയോഗിച്ച് ബനാന ബാര്‍സ്, ബനാന ടോഫീസ്, ബനാന ജാം ആന്‍ഡ് ജെല്ലി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം.

Tables:
 

Comments to വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

{[['']]}

പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക്‌ 5000: ലക്ഷ്യമിട്ടത്‌ വ്യാപക കലാപം

Kerala tv show and news

പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക്‌ 5000: ലക്ഷ്യമിട്ടത്‌ വ്യാപക കലാപം

mangalam malayalam online newspaper
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, മതംമാറി ക്രിസ്‌തുമതം സ്വീകരിച്ച ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ എറണാകുളം അസി. കമ്മീഷണര്‍ ഡി. സുനീഷ്‌ബാബു അന്വേഷിക്കും. സംഭവത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത്‌ കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട രേഖകളും മൊഴിയുമെല്ലാം ഏജന്‍സികള്‍ ശേഖരിച്ചുതുടങ്ങി.
സംഘപരിവാറിന്റെ താത്വികാചാര്യന്മാരില്‍ പ്രമുഖനായ പി. പരമേശ്വരനെയും മതംമാറി ക്രിസ്‌ത്യന്‍ സുവിശേഷ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫാദര്‍ അലവിയെയും കൊലപ്പെടുത്തുക വഴി കേരളമാകെ വ്യാപക കലാപത്തിന്‌ ആസൂത്രിത നീക്കം നടന്നുവെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ആര്‍.എസ്‌.എസിനെ പ്രകോപിപ്പിച്ച്‌ വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാനാണ്‌ പരമേശ്വരനെ ലക്ഷ്യമിട്ടതെന്നാണ്‌ പോലീസിന്റെ നിഗമനം. ക്രിസ്‌ത്യന്‍ മതപരിവര്‍ത്തകര്‍ക്കെതിരേ ശക്‌തമായ മുന്നറിയിപ്പു നല്‍കാനാണ്‌ ഫാദര്‍ അലവിയെ ലക്ഷ്യംവച്ചത്‌. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മാറാട്‌ അഷ്‌റഫ്‌ ഉള്‍പ്പെടെയുള്ളവര്‍ പോലീസ്‌ പിടിയിലായതോടെ പദ്ധതികള്‍ പാളിപ്പോവുകയായിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. മഅ്‌ദനിക്കും അഷ്‌റഫിനുമെതിരേ മുഹമ്മദ്‌ എന്നയാള്‍ നല്‍കിയ മൊഴിയുടെ ആധികാരികത ആദ്യം കേസന്വേഷിച്ച കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 1998 ലാണ്‌ കോഴിക്കോട്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.
പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ പതിനായിരം രൂപയും ഫാ. അലവിയെ കൊലപ്പെടുത്താന്‍ അയ്യായിരം രൂപയും അഷ്‌റഫിന്‌ മഅദനി നല്‍കിയെന്നാണ്‌ മുഹമ്മദിന്റെ മൊഴിയെന്നറിയുന്നു. 1996 ലായിരുന്നു വധശ്രമം. പരമേശ്വരനെ വധിക്കാനുള്ള പദ്ധതിയുമായി മാറാട്‌ അഷ്‌റഫ്‌ കന്യാകുമാരിയില്‍ എത്തിയെങ്കിലും ആള്‍ സാന്നിധ്യം അധികമായിരുന്നതിനാല്‍ തിരിച്ചുപോയെന്നാണ്‌ അന്ന്‌ പോലീസിനു ലഭിച്ച വിവരം. അഷ്‌റഫ്‌ ഇക്കാര്യം സമ്മതിച്ചു നല്‍കിയ മൊഴിയും കോടതിയിലുണ്ടെന്നാണ്‌ അറിയുന്നത്‌. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. കൊച്ചി സ്വദേശിയായ ടി.ജി. മോഹന്‍ദാസ്‌ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ എറണാകുളം അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ മഅദനിക്കെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ എറണാകുളം നോര്‍ത്ത്‌ പോലീസിന്‌ നിര്‍ദേശം നല്‍കിയത്‌.
{[['']]}

Jumbo Circus artists get married in Kollam


Kerala tv show and news

Thumbnail
{[['']]}

Lalee Lalee song from Malayalam movie Kalimannu - Full HD Version


Thumbnail
Kerala tv show and news
{[['']]}

Salam Kashmir - Making of the Movie directed by Joshiy

Thumbnail

Salam Kashmir - Making of the Movie directed by JoshiySalam Kashmir - Making of the Movie directed by Joshiy

Kerala tv show and news

Salam Kashmir - Making of the Movie directed by Joshiy

{[['']]}

Jayaram and Swetha Singing for new Malayalam Movie Salam Kashmir

Thumbnail
ThumbnailKerala tv show and news
{[['']]}

En Kanimalare song from Malayalam Movie Monkey Pen

En Kanimalare song from Malayalam Movie Monkey Pe

Thumbnail
{[['']]}

ലാലു 5 വര്‍ഷം അഴിയെണ്ണും

Kerala tv show and news

ലാലു 5 വര്‍ഷം അഴിയെണ്ണും

mangalam malayalam online newspaper
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവിന്‌ അഞ്ചുവര്‍ഷം കഠിനതടവ്‌. ഇതോടെ ലാലുവിന്‌ പാര്‍ലമെന്റ്‌ അംഗത്വം നഷ്‌ടമായി. 11 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലാലുവിന്റെ പാര്‍ട്ടിയുടെ നേതൃത്വം അങ്കലാപ്പിലായി. ലാലു 25 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
കുറ്റക്കാരെന്നു കണ്ടെത്തിയ ജെ.ഡി.യു. സിറ്റിംഗ്‌ എം.പി. ജഗദീഷ്‌ ശര്‍മയ്‌ക്കു നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയ്‌ക്ക്‌ നാലുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ജഹാനാബാദില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ ജഗദീഷ്‌ ശര്‍മയ്‌ക്കും പാര്‍ലമെന്റ്‌ അംഗത്വം നഷ്‌ടമാകും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ജഗന്നാഥ്‌ മിശ്ര സജീവരാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്‌. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉടനടി സഭാംഗത്വം നഷ്‌ടമാകുമെന്ന സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണു ലാലുവിനും ജഗദീഷ്‌ ശര്‍മയ്‌ക്കും പാര്‍ലമെന്റിനു പുറത്തുപോകേണ്ടിവരുന്നത്‌. അപ്പീല്‍ കാലയളവില്‍ അംഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു.
ലാലു അടക്കമുള്ളവരെ പാര്‍പ്പിച്ചിരുന്ന ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ മുഖേനയാണു വിധി സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി പ്രവാസ്‌ കുമാര്‍ സിംഗ്‌ ശിക്ഷ പ്രസ്‌താവിച്ചത്‌. തങ്ങള്‍ നിരപരാധികളാണെന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണു ശിക്ഷ.
അവിഭക്‌ത ബിഹാറിലെ ചായ്‌ബാസ ട്രഷറിയില്‍നിന്ന്‌ 37.7 കോടി രൂപ വ്യാജരേഖകള്‍ ഉപയോഗിച്ചു തിരിമറി നടത്തിയ തട്ടിപ്പുകേസിലെ പ്രതികളായ ആറു മറ്റു രാഷ്‌ട്രീയക്കാര്‍ക്കും നാല്‌ ഐ.എ.എസ്‌. ഓഫീസര്‍മാര്‍ക്കുമുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. 45 പ്രതികളില്‍ എട്ടുപേര്‍ക്കുള്ള ശിക്ഷ സെപ്‌റ്റംബര്‍ 30ന്‌ പ്രഖ്യാപിച്ചിരുന്നു. മറ്റു 36 പ്രതികള്‍ക്കു നല്‍കേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്നലെ രാവിലെ സി.ബി.ഐ. കോടതിയില്‍ നടന്നു.
മുന്‍ വികസന കമ്മിഷണര്‍ ഭൂല്‍ചന്ദ്‌ സിംഗ്‌, മുന്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി സെക്രട്ടറി മഹേഷ്‌ പ്രസാദ്‌, മുന്‍ എ.എച്ച്‌.ഡി. സെക്രട്ടറി ബെക്ക്‌ ജൂലസ്‌, മുന്‍ ആദായനികുതി വകുപ്പ്‌ കമ്മീഷണര്‍ അദിപ്‌ ചന്ദ്ര ചൗധരി, മുന്‍ ക്ലാസ്‌ വണ്‍ ഓഫീസര്‍മാരായ ഗൗരീ ശങ്കര്‍ പ്രസാദ്‌, ബ്രജ്‌നന്ദന്‍ ശര്‍മ, കെ.എം. പ്രസാദ്‌ എന്നിവര്‍ ശിക്ഷിക്കപ്പെട്ടവരില്‍പെടും.
വിധി ഉന്നതകോടതിയില്‍ ചോദ്യം ചെയ്യുമെന്ന്‌ ആര്‍.ജെ.ഡി. വക്‌താവ്‌ മനീഷ്‌ ഝാ പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നു ലാലുവിന്റെ മകന്‍ തേജസ്വി അറിയിച്ചു. 1990കളില്‍ കാലിത്തീറ്റയും മറ്റും വാങ്ങാനെന്നപേരില്‍ സംസ്‌ഥാനഖജനാവില്‍ നിന്ന്‌ 950 കോടിരൂപയോളം തിരിമറി നടത്തിയകേസാണ്‌ കാലിത്തീറ്റ കുംഭകോണം എന്നപേരില്‍ കുപ്രസിദ്ധമായത്‌.
53 കേസുകളോളം രജിസ്‌റ്റര്‍ ചെയ്‌ത ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ ചായ്‌ബാസ ട്രഷറി തട്ടിപ്പിലാണ്‌ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിട്ടുള്ളത്‌. കേസില്‍ കുറ്റപത്രം ചുമത്തിയതിനേത്തുടര്‍ന്ന്‌ ലാലുവിന്‌ ബിഹാര്‍ മുഖ്യമന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നിരുന്നു. തുടര്‍ന്നു ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയശേഷം 1997 ജൂലൈ 31ന്‌ ലാലു കോടതിയില്‍ ഹാജരാകുകയായിരുന്നു.
 
{[['']]}

2 Cochin Warriors ആധാർ കാർഡ്‌ 3 10 2013 Mazhavil Manorama

Thumbnail
Kerala tv show and news
{[['']]}

Comedy Festival 2 Team Romans ഗുണ്ടാ ടിവി 3 10 2013 Mazhavil Manorama

Thumbnail
{[['']]}

Pattu Saree 3-10-2013 full Mazhavil Manorama TV Serial

Thumbnail
{[['']]}

Ival Yamuna 3-10-2013 full Mazhavil Manorama TV Serial

Thumbnail
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger