Movie :
Recent Movies

kerala home tv show and news

നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

Nayanthara    'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഏതാനും മലയാളസിനിമയില്‍ കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. തമിഴിലെത്തി 'അയ്യാ' എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'അയ്യാ' റിലീസാകുന്നതിനു മുമ്പ് നയന്‍താരയ്ക്ക് മലയാളത്തിലും തമിഴിലും ഒരു സാദാ നടിയെന്ന മൂല്യമേ ഉണ്ടായിരുന്നുള്ളൂ. തമിഴില്‍ എത്തിയ ശേഷമായിരുന്നു അവര്‍ സിനിമ എന്താണെന്നറിഞ്ഞത്. 'അയ്യാ' സിനിമയില്‍ 'ഒരു വാര്‍ത്തൈ പേശ ഒരുവരുഷം കാത്തിരുന്തേന്‍' എന്ന ഗാനാലാപത്തോടെയാണ് നയന്‍താര തമിഴ് പ്രേക്ഷകമനസില്‍ ലബ്ധപ്രതിഷ്ഠ നേടിയത്.

അന്ന് തുടക്കംകുറിച്ച അവരുടെ ഈ അഭിനയപ്രയാണം ഇപ്പോഴും തുടരുന്നു. 'കജനി' 'ഈ' 'യാരടീ നീ മോഹിനി' 'ബോസ് എന്‍കിറ ഭാസ്‌കരന്‍' 'ചന്തിരമുഖി' എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയവൈഭവം വെളിപ്പെടുത്തിയതോടൊപ്പം 'ബില്ല' എന്ന സിനിമയില്‍ തന്റെ സുന്ദരമേനി അനാവൃതമാക്കുകയും ചെയ്തു.
സമീപകാലത്ത് ഇന്റര്‍നെറ്റ് പരിശോധനയിലൂടെ നീന്തല്‍ വേഷത്തില്‍ ഏറ്റവും ശോഭിക്കുന്ന താരം നയന്‍താരയാണെന്ന് കണ്ടെത്തുകയുണ്ടായി. 'ശ്രീരാമരാജ്യം' പടത്തില്‍ സാക്ഷാല്‍ സീതയുടെ തനിപ്പകര്‍പ്പായിരുന്നു നയന്‍താര എന്ന് തെലുങ്ക്‌ദേശം നെഞ്ചത്തടിച്ച് സത്യം ചെയ്യുകയുണ്ടായി. അങ്ങനെ അവര്‍ ആന്ധ്രാ ദൈവമെന്ന ഖ്യാതിയും നേടിയെടുത്തു. പിന്നീട് 'ശിവകാശി' 'കുചേലന്‍' 'എതിര്‍ നീച്ചല്‍' എന്നീ ചിത്രങ്ങളില്‍ ഒരു ഗാനത്തിനായി നൃത്തമാടുകയുണ്ടായി. തമിഴില്‍ ആദ്യമായി ഒരുകോടി രൂപ പ്രതിഫലം വാങ്ങിയ നടിയും നയന്‍താര തന്നെയാണ്. ഇന്നുവരെ 40 സിനിമകളില്‍ അഭിനയിച്ച് ജൈത്രയാത്ര തുടരുകയാണ് നയന്‍.
സിനിമപോലെയായിരുന്നു അവരുടെ സ്വകാര്യജീവിതവും. അതെ. യഥാര്‍ത്ഥ ജീവിതത്തില്‍ പരക്കം പാച്ചില്‍.... ചുരുക്കം കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നയന്‍താര മീഡിയകള്‍ക്ക് വാര്‍ത്തകളുടെ ഒരു അക്ഷയഖനിയാണ്. നയന്‍താര ചെന്നുവീണത് ചിമ്പുവിന്റെ കൈകളിലായിരുന്നു. 'വല്ലവന്‍' എന്ന സിനിമയില്‍ അയാള്‍ക്ക് വേണ്ടുവോളം ഈമ്പാന്‍ പാകത്തില്‍ നയന്‍താര തന്റെ ചൊടികള്‍ വിടര്‍ത്തി നല്‍കിയത് ഏറെ വിവാദമായിത്തീര്‍ന്നു. ഈ ഈമ്പലിലൂടെ ഇരുവരുടെയും പ്രണയം വളരുകയായിരുന്നു. പക്ഷേ, വളര്‍ന്ന വേഗതയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു. ഇങ്ങനെ വേഗപ്പൂട്ടില്ലാത്ത വാഹനം പോലെ സഞ്ചരിച്ചിരുന്ന നയന്‍താര, ഒടുവില്‍ ചെന്നുപെട്ടത് ഡാന്‍സറും നടനുമായ പ്രഭുദേവയുടെ തടവറയിലായിരുന്നു. ഇയാളുടെ പേര് പച്ചകുത്താത്ത നയന്‍താരയുടെ ശരീരഭാഗങ്ങള്‍ ഇല്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യവും ഭാഷ്യവും. ഈ പ്രണയക്കൊടുങ്കാറ്റ് കേന്ദ്രീകരിച്ചത് ഒരു കൊച്ചു കുടുംബത്തിന് പുറത്തായിരുന്നു. എന്തിനധികം അതും തകര്‍ന്നു. ഇപ്പോള്‍ ഈ പ്രണയക്കൊടുങ്കാറ്റ് ആര്യയില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞെന്നാണ് തമിഴ് സിനിമാ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആര്യ, നയന്‍താര ജോഡികള്‍ ഏതു നിമിഷവും ആദ്യരാത്രി (?) ആഘോഷിക്കുന്ന ഘട്ടത്തിലാണെന്ന വാസ്തവം തമിഴ് രംഗത്ത് ഏവര്‍ക്കും അറിയാവുന്ന വിഷയമാണല്ലോ. ഇപ്പോള്‍ കോടമ്പാക്കത്ത് കേള്‍ക്കുന്നത്, ഇരുവരും കൂടി ഓര്‍ക്കാപ്പുറത്ത് രഹസ്യമായി വിവാഹം കഴിക്കാന്‍ പോകുന്നു എന്നതാണ്. ഇതിനായി ഇവര്‍ തെരഞ്ഞെടുത്ത സങ്കേതം ഹൈദ്രബാദാണെന്ന സത്യവും നിലനില്‍ക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നയന്‍താരയ്ക്ക് തൊട്ടാവാടിയുടെ മനസാണ്. പെട്ടെന്ന് വികാരത്തിന് അടിമപ്പെട്ട് പോകുന്ന സ്വഭാവം. താന്‍ സ്‌നേഹിക്കുന്ന വ്യക്തി, അഥവാ കാമുകന്‍ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതുപോലും നയന്‍താരയ്ക്ക് ഇഷ്ടമല്ല. ഈ സ്വഭാവമാണ് അവരുടെ ജീവിതത്തിലെ തകിടംമറിച്ചലിന് കാരണവും.
മീഡിയകള്‍ അവരെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവര്‍ മീഡിയാകളുമായി മനസ് തുറന്ന് സംസാരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിരിക്കുന്നു. ഒറ്റപ്പെട്ട ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അവരുടെ സിനിമാ കരിയറിന് ഇന്നുവരെ കോട്ടം തട്ടിയിരുന്നില്ല. കാരണം തന്റെ തൊഴിലിനോട് എപ്പോഴും ആത്മാര്‍ത്ഥതയാണുള്ളത്. ക്യാമറയ്ക്കു മുന്നില്‍ എത്തിക്കഴിഞ്ഞാല്‍ അവരെ ഒരു ക്യാരക്ടറായിട്ടേ നമുക്ക് കാണാന്‍ കഴിയൂ. ഇത്തരം ഗുണങ്ങളാണ് അവരെ അഭിനയലോകത്ത് നിലനിര്‍ത്തുന്ന നിദര്‍ശനവും. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കിട്ടിയാല്‍ നയന്‍താരയ്ക്ക് അഭിനയലോകത്ത് ഒരു രാജ്ഞിയാകാന്‍ കഴിയും. മാത്രമല്ല, ആസന്ന ഭാവിയില്‍ പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡും.
{[['']]}

പി സി ജോര്‍ജിന്‌ ഒരൊറ്റ മറുപടി നല്‍കും: തിരുവഞ്ചൂര്‍

mangalam malayalam online newspaper

  പി സി ജോര്‍ജിന്‌ ഒരൊറ്റ മറുപടി നല്‍കും:

 തിരുവഞ്ചൂര്‍






  

കോട്ടയം: പി സി ജോര്‍ജിന്റ എല്ലാ വിമര്‍ശനങ്ങള്‍ക്കും കൂടി ഒരൊറ്റ മറുപടി താന്‍ നല്‍കുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അന്ന്‌ അത്‌ കൊള്ളേണ്ടിടത്തു കൊളളുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തനിക്കെതിരേ ഓരോ ദിവസവും ഓരോ എഡിഷനായിട്ടാണ്‌ വിമര്‍ശനങ്ങള്‍ വരുന്നത്‌. എല്ലാ എഡിഷനും വന്നു കഴിയുമ്പോള്‍ ഒരു മറുപടി നല്‍കും. പി സി ജോര്‍ജിന്‌ എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്‌. ഉദ്ദിഷ്‌ട കാര്യത്തിന്‌ ഉപകാര സ്‌മരണയായിട്ടാണോ ആലപ്പുഴയില്‍ വെച്ച്‌ പി സി ജോര്‍ജ്‌ വി എസിന്റെ കൈ മുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
വി എസിന്‌ താന്‍ പ്രസംഗം എഴുതി നല്‍കിയെന്ന ആരോപണത്തെ മണ്ടത്തരമെന്നാണ്‌ തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്‌. സ്വന്തം പാര്‍ട്ടിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നേതാവാണ്‌ വി എസ്‌ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്‌ഥാന സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബസ്വത്ത്‌ അല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബ പ്രശ്‌നം നിയമസഭയില്‍ എത്തിച്ചത്‌ ദല്ലാള്‍ നന്ദകുമാറും തിരുവഞ്ചൂരും ചേര്‍ന്നാണ്‌. ഇതിനായി വി എസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം, പി സി ജോര്‍ജിന്റെ പ്രസ്‌താവനകള്‍ യുഡിഎഫിനും സര്‍ക്കാരിനും ദോഷം ചെയ്യുമെന്ന്‌ കോട്ടയം ഡിസിസി കുറ്റപ്പെടുത്തി.
 
{[['']]}

PC GEORGE പുലിയാണ് V/s THIRUVANCHOOR RADHAKRISH/ പാര്‍ട്ടി നിയന്ത്രിക്കണമെന്ന്‌ യുഡിഎഫിലും കോണ്‍ഗ്രസിലും ആവശ്യം ശക്‌തമാകുന്നുണ്ട്‌.

Thumbnail



{[['']]}

Fahad Fazil in Box Office> ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപംഇനിയങ്ങോട്ട്

Thumbnail
ഇനിയങ്ങോട്ട് സംവിധായകനിലേക്ക് സിനിമ മടങ്ങുന്നുവെന്ന് ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപംഇനിയങ്ങോട്ട് സംവിധായകനിലേക്ക് സിനിമ മടങ്ങുന്നുവെന്ന് ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം
{[['']]}

പ്യഥ് രാജ് open talk

Kerala tv show and new
{[['']]}

Veruthe Alla Bharya Season 3 5-10-2013 Part-2 Mazhavil Manorama

Thumbnail
{[['']]}

Gandharva Sangeetham Kairali TV 05 10 2013 PT 1

Thumbnail 
{[['']]}

Munch Stars I മഞ്ച് സ്റ്റാർസ് Episode 50 04-10-13

   Thumbnail            
{[['']]}

Thattiyum Muttiyum തട്ടിം മുട്ടിം 5 10 2013 Mazhavil Manorama

Thumbnail
{[['']]}

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

Kerala tv show and news

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

 

 mammootty
മമ്മൂട്ടി- മലയാളത്തിലെ അഭിനയപ്രതിഭയുടെ മുന്‍നിരയിലാണ്‌ ഈ മനുഷ്യന്റെ സ്‌ഥാനം. കഥാപാത്രങ്ങളുമായി വല്ലാതെ താരത്മ്യപ്പെടുന്ന എന്തോ ഒരു സിദ്ധിവിശേഷം മമ്മൂട്ടിക്ക്‌ കൈമുതലായുണ്ട്‌. മാടയുടെ ദയനീയത, പട്ടേലറുടെ ക്രൗര്യം, വാറുണ്ണിയുടെ കൂസലില്ലായ്‌മ, വിദ്യാധരന്‍ നായരുടെ മനോവിഭ്രാന്തി, ചന്തുവിന്റെ ധര്‍മ്മസങ്കടം....
അഭിനയവൈവിധ്യത്തിന്റെ എത്രയെത്ര ഊഷ്‌മള ഭാവങ്ങളാണ്‌ മമ്മൂട്ടി ഇതിനകം നമുക്ക്‌ കാട്ടിത്തന്നത്‌. ഒന്നര വ്യാഴവട്ടമായി തന്റെ പ്രതിഭയില്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ മമ്മൂട്ടി നമ്മുടെ സിനിമയിലുണ്ട്‌.

? മലയാളത്തില്‍ മമ്മൂട്ടിയോളം വിജയിച്ചൊരു നടനില്ല. ഈ നേട്ടം എങ്ങനെ കൈവരിച്ചു.

ഠ 'നേട്ടത്തിന്‌ പിന്നിലോ. അത്‌... ദൈവാധീനം. ജനങ്ങളുടെ സ്‌നേഹം എന്റെ കഠിനാധ്വാനം. സുഹൃത്തുക്കളുടെ സ്‌നേഹം. പ്രോത്സാഹനം, അവരെനിക്ക്‌ ചെയ്‌തുവന്ന സഹായം. പിന്നെ എല്ലാം രസിക്കാത്ത നമ്മള്‍ മലയാളികളുടെ ആറ്റിറ്റ്യൂഡ്‌. നല്ലതു മാത്രം സ്വീകരിക്കുന്ന ആ മനോഭാവം. അതുകൊണ്ട്‌ നല്ലതു മാത്രം നല്‍കാന്‍ നമ്മള്‍ നടത്തുന്ന ശ്രമം. ഇതൊക്കെ തന്നെയായിരിക്കണം നിങ്ങളീ പറയുന്ന വിജയം സത്യമാണെങ്കില്‍.

? ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളാണ്‌ സിനിമയുടെ കരുത്തെങ്കില്‍ ആ കരുത്ത്‌ നമ്മുടെ സിനിമയ്‌ക്കു പകര്‍ന്നത്‌ മമ്മൂട്ടിയാണ്‌. ആ അര്‍ത്ഥത്തില്‍ നമ്മുടെ സിനിമയുടെ സുകൃതമാണീ മനുഷ്യന്‍. ഭരത്‌ അവാര്‍ഡിന്റെ മുദ്ര നെഞ്ചില്‍ ചൂടിയ മമ്മൂട്ടി, ഈ നിലയില്‍ സംതൃപ്‌തനാണോ.

ഠ 'നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനൊന്നുമല്ല.' മമ്മൂട്ടി പറയുന്നു. 'സംതൃപ്‌തനാണെങ്കില്‍ ഞാനിതു നിര്‍ത്തി വേറെന്തെങ്കിലും പണിക്ക്‌ പോകണമല്ലോ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിക്ക്വോ. അതുപോലെ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്‌. അഭിനയം അങ്ങനൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്‌. ഇതെന്റെ ആത്മാവിന്റെ അംശമാണ്‌. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതില്‍ സംതൃപ്‌തിയോ, അവസാനമോ ഇല്ല.

? ഡെറിക്‌ മാല്‍ക്കമിനെപ്പോലെ ലോകപ്രശസ്‌ത നിരൂപകരുടെ പ്രസംഗംപോലും പിടിച്ചെടുത്ത മമ്മൂട്ടി അംബേദ്‌കറെന്ന ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ അവസരം കിട്ടിയതോടെ ഇന്ത്യന്‍ സിനിമയുടെ നിറുകയിലെത്തിയിരിക്കുകയാണ്‌. ആ നിലയില്‍ ഇനി മമ്മൂട്ടിക്ക്‌ കീഴടക്കാനിവിടെ ഉയരങ്ങളില്ല. അതിനാല്‍ മമ്മൂട്ടി ഇനിയെത്രകാലം സിനിമയില്‍ തുടരും.

ഠ സിനിമയില്‍ ലോകമുള്ളേടത്തോളംകാലം ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണം. അതുപക്ഷേ സാധിക്കില്ലല്ലോ. സാധിക്കുന്നേടത്തോളം തുടരും. അത്രതന്നെ.

? മലയാളത്തിലെ ഒന്നാംനിര താരം. ഒന്നാംകിട അഭിനേതാവ്‌. ഈ രണ്ടു പദവിയും മമ്മൂട്ടിയുടേതാണ്‌. യാദൃച്‌ഛയാ വന്നുചേര്‍ന്ന അനര്‍ഹങ്ങളായ വിജയങ്ങളല്ല അതൊന്നും. നിരന്തരമായ അധ്വാനത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ ഫലം മാത്രം. എങ്കിലും നായകനെന്ന നിലയില്‍ ഇന്നുള്ള സ്‌ഥാനം മമ്മൂട്ടിക്ക്‌ നഷ്‌ടപ്പെട്ടാലോ. ഒരുപക്ഷേ സോമനും സുകുമാരനും ഒക്കെ ചെയ്‌തപോലെ വില്ലന്റെയോ, സഹനടന്റെയോ വേഷത്തില്‍ മമ്മൂട്ടി വരുമോ.ചോദ്യം മമ്മൂട്ടിയെ ശുണ്‌ഠി പിടിപ്പിച്ചുവെന്ന്‌ തോന്നി. ഉത്തരത്തില്‍ അതിന്റെ ക്ഷോഭമുണ്ടായിരുന്നു.

ഠ 'അതെന്താ, വില്ലന്‍ വേഷം ഞാന്‍ ചെയ്‌തിട്ടില്ലേ. വൃദ്ധന്റെ വേഷവും ചെയ്‌തിട്ടുണ്ട്‌. വിധേയനില്‍ വില്ലനാണ്‌. ഇല്ലേ. പൊന്തന്‍മാടയില്‍ വൃദ്ധനാണ്‌. വളരെയേറെ വൃദ്ധനാണ്‌. അപ്പോ ഇതുപോലെ ഇനിയും ചെയ്യും. ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടിങ്ങനെ ഒരു ചോദ്യംതന്നെ ശരിയല്ല. മനസിലായില്ലേ.'
അഭിമുഖത്തിനെത്തുന്നവരെ അനുനയിപ്പിക്കാത്ത ഒരു സത്യസന്ധതയുണ്ട്‌. മമ്മൂട്ടിക്ക്‌ ഈ ഉത്തരത്തിലും അതുണ്ട്‌.
ശുണ്‌ഠി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അതേ നായണത്തിലാണ്‌ മമ്മൂട്ടിയുടെ മറുപടി. അഭിനയരംഗത്തെത്തും മുമ്പ്‌ അഭിഭാഷകനായിരുന്നല്ലോ. അഭിമുഖം വിചാരണയെങ്കില്‍ ആ വിചാരണയെ കൂസലെന്യേ മമ്മൂട്ടി നേരിടുന്നു. അതില്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.
മമ്മൂട്ടിയുടെ തൊഴില്‍ അഭിനയമാണ്‌. പക്ഷേ ജീവിതത്തില്‍ അതില്ല. സ്വത്വഭാവങ്ങള്‍ക്കു മേല്‍ മുഖംമൂടി അണിയാത്ത മമ്മൂട്ടി. ക്ഷോഭിക്കേണ്ടിടത്ത്‌ ക്ഷോഭിക്കുന്നു. ആര്‍ദ്രമാകേണ്ടിടത്ത്‌ ആര്‍ദ്രമാകുന്നു. പച്ച മനുഷ്യനാണ്‌ മമ്മൂട്ടിയിന്നും. മമ്മൂട്ടിയുടെ ഈ പ്രകൃതം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ജന്മസിദ്ധമായ തന്റെ സ്വഭാവത്തിനു മാറ്റം വരുത്താന്‍ മമ്മൂട്ടി തയാറല്ല. മാടയുടെയോ, വിദ്യാധരന്റെയോ ആര്‍ദ്രത മാത്രമല്ല മമ്മൂട്ടിക്ക്‌. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമിന്റെ നായര്‍ സാബിന്റെ പട്ടേലരുടെ ക്ഷോഭവും ആ വ്യക്‌തിത്വത്തിന്റെ ഭാവമാണ്‌. അത്‌ തിരിച്ചറിയാത്തവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിക്കും. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതെ പോകും. ക്ഷോഭിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുക. അതിനു മമ്മൂട്ടി എങ്ങനെ മറുപടി പറയുന്നു എന്ന്‌ നോക്കുക. അഭിമുഖത്തിനെത്തിയപ്പോള്‍ മനസില്‍ കരുതിയതങ്ങനെയാണ്‌. അതുകൊണ്ട്‌ ചോദിച്ചു. ഉത്തരങ്ങളിലെല്ലാം പിന്നെ തീപ്പൊരിയായിരുന്നു. സ്വരത്തില്‍ ഭാവത്തില്‍ ഒക്കെ അതിന്റെ അനുരണനവും.

? രംഗീലയില്‍ ഷാക്കിഷ്‌റോഫ്‌ ചെയ്‌ത വേഷം തന്നാല്‍ സ്വീകരിക്കുമോ.

{[['']]}

Bomb blast near IUML office in Kannur

ThumbnailKerala tv show and news
Seven men, including IUML members, were severely injured when a bomb exploded near IUML office at Parad near Panoor in Kannur at around 8 PM on Thursday.
{[['']]}

Health department finds പടരുന്ന തരത്തിലുള്ള മന്ത് രോഗം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തി.

Kerala tv show and news
Thumbnailപടരുന്ന തരത്തിലുള്ള മന്ത് രോഗം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തി. ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളികളിലാണ് രോഗം ആരോഗ്യവകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 56 പേര്‍ക്ക് രോഗബാധയുണ്ട്.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger