Movie :
Recent Movies

kerala home tv show and news

വെറുതെയിരിക്കുന്ന ഭാര്യ !!!! വെറുതെയിരിക്കുന്ന ഭാര്യ !!!!

വെറുതെയിരിക്കുന്ന ഭാര്യKerala tv show and news
ഭർത്താവ് ഓഫീസിൽ നിന്നും വരുമ്പോൾ കുട്ടികൾ സ്വീകരണ മുറിയിലിരുന്ന് കളിക്കുകയായിരുന്നു. അവരുടെ പുസ്തകങ്ങളും സ്‌കൂൾബാഗും വസ്ത്രങ്ങളും സോക്‌സും ടൈയുമെല്ലാം സോഫയിൽ നിരന്നുകിടന്നിരുന്നു. ടിവിയുടെ മുൻപിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും കാർട്ടൂൺ ചാനൽ ഓടുന്നുണ്ടായിരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളും ഭക്ഷണത്തിന്റെ ബാക്കിയുമായി ഡൈനിംഗ് ടേബിൾ അലങ്കോലമായിരുന്നു. ഫ്രിഡ്ജിന്റെ ഡോർ അടച്ചിരുന്നില്ല. അയാൾ അടുക്കളയിലേക്ക് കയറി. രാവിലെ ഭക്ഷണം കഴിച്ച പാത്രങ്ങൾപ്പോലും കഴുകിയിരുന്നില്ല. എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് അടുത്ത മുറിയിലേക്കു ചെന്നപ്പോൾ താൻ രാവിലെ മാറിയിട്ട വസ്ത്രങ്ങൾ കഴുകാതെ അതേപടി കിടക്കുന്നു. ''അമ്മ എവിടെപ്പോയി?'' അയാൾ ഉൽക്കണ്ഠയോടെ ചോദിച്ചു. അകത്തുണ്ട്, എന്നു പറഞ്ഞിട്ട് കുട്ടികൾ വീണ്ടും കളിയിൽ മുഴുകി. ഭാര്യക്ക് സുഖമില്ലായിരിക്കുമോ എന്ന ആകുലതയോടെ അയാൾ മുറിയിലേക്കു ചെന്നു. പുസ്തകം വായിച്ചുകൊണ്ട് ഭാര്യ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു. ''എന്തു പറ്റി?'' ഭർത്താവ് ചോദിച്ചു. ''കുഴപ്പമൊന്നുമില്ല.'' ആ മറുപടിയിൽ അയാൾക്ക് വിശ്വാസം വന്നില്ല. ''എല്ലാം കുഴഞ്ഞുമറിഞ്ഞതു പോലെ തോന്നുന്നു. എന്തു പറ്റി?'' 
''ഞാൻ ഓഫീസിൽ പോയാൽ നീ ഇവിടെ എന്തു ചെയ്യുകയാണെന്ന് പലപ്പോഴും ചോദിക്കാറില്ലേ?'' ഉണ്ട്, സംശയഭാവത്തിൽ അയാൾ തലയാട്ടി. ''ഇന്നു ഞാൻ ഒന്നും ചെയ്തില്ല.'' ഭാര്യ ചെറുചിരിയോടെ പറഞ്ഞു. ഭാര്യ ഭവനത്തിൽ നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളെപ്പറ്റി ഭർത്താവിന് അപ്പോൾ തിരിച്ചറിവുണ്ടായി.

''നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കൾ നിന്റെ മേശയ്ക്കുചുറ്റുംഒലിവുതൈകൾപോലെയും'' (സങ്കീ.128:3).
{[['']]}

ഗര്‍ഭണിയായ യുവതി മക്കളെയും കൊണ്ട് കാര്‍ കടലിലേക്ക് ഓടിച്ചു കയറ്റി.!!

Kerala tv show and newsUS Pregnant Mom Drives Van With Kids Inside into Ocean..Mom drives van into ocean: thirty one  years old .A witness who helped rescue a family after their mother allegedly drove her minivan into the ocean tells WESH Two that one of the children was screaming that their mother was trying to kill them.Tim Tesseneer, of Rutherfordton, N.C., said he was one of the 2 men to first reach the minivan."Top Comments"- Hope she has fun getting the shit beat out of her in jail when she gets locked up for neglect. Those bitches don't care if you're pregnant, especially if you tried to kill your own kids., maybe next time she'll crash into a bridge?., Should have left the woman go with the van, Dumb woman.Sad for the children., And the mother of the year award goes to... No but seriously its awesome those guys helped as much as they could and that woman needs help, poor kids. 

{[['']]}

കിടിലന്‍ പ്രകടനം ഒന്ന് കണ്ടു നോക്കൂ.. !!!!!!!കാണൂക വീഡിയോ... SLOUGH MALAYALI COUPLE DANCE EASTER 2013

Kerala tv show and news
{[['']]}

നല്ല കാരൃ0 കേല്ക്കൂക>>>> PERSONALITY DEVELOPMENT,>>>> നല്ല കാരൃ0 കാണൂക >>> ഒരൂ നഷ്ട്ം ആകരൂത്













Kerala tv show and news


{[['']]}

കസ്തൂരി രംഗൻ റിപ്പോർട്ടിൽ UDF പൊട്ടിത്തെറിയിലേക്ക് F


Kerala tv show and news

{[['']]}

പീപ്പിൾ ചീഫ് എഡിറ്റർ ജോണ്‍ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിലാണ് ഗെയ്ലിന്റെ വെല്ലുവിളി.


Kerala tv show and news
{[['']]}

OLD -പഴയകാലങ്ങളിൽ ക്രൈസ്തവർ ദേ വാലയങ്ങളിലേക്ക് ദിവ്യബലിക്കായി നടന്നുപോകുന്നത് NEW-ഇപ്പോൾ മിക്കവരും ദേവാലയത്തിൽ പോകുന്ന ത് വാഹനങ്ങളിലാണ്. വീടിന്റെ മുറ്റത്തുനിന്നും വാഹനത്തിൽ കയറി ദേവാലയ മുറ്റത്ത് എത്തിച്ചേരുന്നു

Kerala tv show and news
ദേവാലയത്തിലേക്ക് നടന്നുപോയാലോ?
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് ജീവിതവും വിശ്വാസവും. ക്രിസ്ത്യൻ പ്രാർത്ഥനകളും ആരാധനകളും ബലിയർപ്പണവും സമൂഹജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബാന ഒരു സ്വർഗീയ വിരുന്നാണ്. ദിവ്യബലിയിൽ പങ്കുചേരാനെത്തുന്നവർ ഒരു കുടുംബം പോലെ ആ വിരുന്നിൽ പങ്കുചേരുന്നു. ഇവിടെ നിറഭേദങ്ങളും ഭാഷാഭേദങ്ങ ളും സമ്പന്നരെന്നോ ദരിദ്രരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഒക്കെയുള്ള വേർതിരിവുകളും ഇല്ല. ആദിമ ക്രൈസ്തവരാണ് ഈ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും മാതൃക (അപ്പ.പ്രവ. 4:32-37).
  1. പഴയകാലങ്ങളിൽ ക്രൈസ്തവർ ദേ വാലയങ്ങളിലേക്ക് ദിവ്യബലിക്കായി നടന്നുപോകുന്നത് സർവസാധാരണമായിരുന്നു. കുർബാനയ്ക്ക് പോയിവരുമ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. കുടുംബം, സമൂഹം, രാഷ്ട്രീയം, സാമ്പത്തികം, കൃഷി, ജോലി, നാട്ടിൽ നടക്കുന്ന മറ്റു സംഭവങ്ങൾ എന്നിങ്ങനെ പലതും. സുഹൃത്തുക്കളുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഈ യാത്രകൾ ഉപകരിച്ചിരുന്നു. രാവിലെ കാൽനടയാ യി ദേവാലയത്തിൽ പോയിവരുന്നത് ശാരീരിക വ്യായാമമായിരുന്നു. ഇപ്പോൾ മിക്കവരും ദേവാലയത്തിൽ പോകുന്ന ത് വാഹനങ്ങളിലാണ്. വീടിന്റെ മുറ്റത്തുനിന്നും വാഹനത്തിൽ കയറി ദേവാലയ മുറ്റത്ത് എത്തിച്ചേരുന്നു. ദിവ്യബലിയിൽ പങ്കുചേർന്ന് തിരിച്ചും ഇപ്രകാരം ചെയ്യുന്നു. ഈ യാത്രയിൽ മറ്റുള്ളവരുമായുള്ള സംസാരം വളരെ വിരളമാണ്. ദിവ്യബലിയും കൂട്ടായ്മയുമൊക്കെ നമ്മുടെ ബന്ധങ്ങളെ ദൃഢമാക്കുന്നവ യായിരിക്കണം. ഈശോ പറയുന്നു: 'സ്വർഗരാജ്യം നിങ്ങളുടെ ഇടയിലാണ്. കൂട്ടായ്മയിലൂടെയും പ്രാർത്ഥനയിലൂടെയുമാണ് സ്വർഗരാജ്യം അനുഭവിച്ചറിയുവാൻ സാധിക്കുക.

  2. ദേവാലയത്തിലേക്ക് എല്ലാവരും നടന്നു പോകണമെന്ന് നിർബന്ധിക്കാനാവില്ല. അത് പ്രായോഗികമല്ലതാനും. കഴിയുന്നിടത്തോളം ആളുകൾ അങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നാൽ, ദേവാലയത്തിൽനിന്നും ഓടിയിറങ്ങി വണ്ടി സ്റ്റാർട്ടു ചെയ്ത് പോകുന്ന രീതി മാറേണ്ടതാണ്. ഒരു ഇടവകയിൽ ഉള്ളവർപ്പോലും പരസ്പരം അറിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലേതുപോലെ ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞ് മറ്റുള്ളവരുമായി സംസാരിക്കുവാനും ബന്ധം പുതുക്കുവാനും സമയം കണ്ടെത്തണം. അതിനുവേണ്ടി മാറ്റിവയ്ക്കുന്ന ഏതാനും മിനിറ്റുകൾ ഒരിക്കലും നഷ്ടമാകില്ല. സഹോദരങ്ങളുടെ മുഖത്തു നോക്കാൻപോലും സമയം നഷ്ടപ്പെടുത്താത്ത ഓട്ടങ്ങൾ ലാഭം ഉണ്ടാക്കിത്തരില്ല. കൂട്ടായ്മ ഇല്ലാതാകുമെന്ന വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ബന്ധങ്ങൾ ദൃഢമാക്കാനുള്ള ഇടങ്ങൾകൂടിയായി ദേവാലയമുറ്റങ്ങൾ മാറണം. സ്വന്തം വാഹനത്തിൽ ദേവാലയത്തിലേക്ക് ചീറിപ്പായുമ്പോൾ, നടന്ന് ദേവാലയത്തിൽ പോകുന്നവർക്കും ബസു കാത്തുനില്ക്കുന്നവർക്കും ലിഫ്റ്റ് കൊടുക്കാൻ ശ്രദ്ധിക്കണം. വാഹനത്തി ൽ സ്ഥലം കുറവാണെങ്കിലും അല്പം ത്യാഗം സഹിച്ചാണെങ്കിലും അങ്ങനെ ചെയ്യുന്നത് കൂട്ടായ്മ വളർത്തും. ദൈ വത്തോടുള്ള ബന്ധം വളരുന്നതനുസരിച്ച് സഹോദരങ്ങളുമായുള്ള ബന്ധങ്ങളും വളരട്ടെ!
{[['']]}

ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ ആറ് മലയാളികള്‍ സ്ഥാനം പിടിച്ചു

Kerala tv show and news

കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ ആറ് മലയാളികള്‍ സ്ഥാനം പിടിച്ചു. എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്), സണ്ണി വര്‍ക്കി (ജെംസ്), രവി പിള്ള (ആര്‍പി ഗ്രൂപ്പ്), ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്) , പി.എന്‍.സി. മേനോന്‍ (ശോഭാ ഗ്രൂപ്പ്) , ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജ്വല്ലേഴ്‌സ്) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്. 

180 കോടി ഡോളറിന്റെ (ഏതാണ്ട് 11,250 കോടി രൂപ) ആസ്തിയുമായി യൂസഫലി, സണ്ണി വര്‍ക്കി, രവി പിള്ള എന്നിവര്‍ 988-ാം സ്ഥാനം പങ്കിട്ടു. ഇവര്‍ മാത്രമാണ് ആദ്യ 1000 സ്ഥാനങ്ങളില്‍ ഇടം നേടിയ മലയാളികള്‍. 150 കോടി ഡോളര്‍ (ഏതാണ്ട് 9,375 കോടി രൂപ) ആസ്തിയുമായി ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 1154-ാം സ്ഥാനത്തെത്തി. 1465-ാം സ്ഥാനത്താണ് പി.എന്‍.സി. മേനോന്‍. 110 കോടി ഡോളര്‍ (ഏതാണ്ട് 6875 കോടി രൂപ) ആസ്തിയുള്ള അദ്ദേഹം ഒമാനില്‍ നിന്നാണ് പട്ടികയില്‍ ഇടം നേടിയത്. 1565-ാം സ്ഥാനത്തുള്ള ടി. എസ്. കല്യാണരാമന്റെ ആസ്തി 100 കോടി ഡോളറാണ് (ഏതാണ്ട് 6,250 കോടി രൂപ). 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍. 7, 600 കോടി ഡോളറാണ് (ഏതാണ്ട് 4.75 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. മെക്‌സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 7,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒറ്റ വര്‍ഷം കൊണ്ട് ഏറ്റവുമധികം സമ്പത്ത് വളര്‍ത്തിയവരില്‍ മുന്നിലെത്തി. 1,520 കോടി ഡോളറിന്റെ വര്‍ധനയുമായി ഇദ്ദേഹത്തിന്റെ ആസ്തി 2,850 കോടി ഡോളറായി. ഏറ്റവും പ്രായം കുറഞ്ഞ അതി സമ്പന്നരില്‍ രണ്ടാം സ്ഥാനവും ഈ 29-കാരന്‍ കൈവരിച്ചു. 

ഇന്ത്യക്കാരില്‍ ഏറ്റവുമധികം സമ്പത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കാണ്. 1860 കോടി ഡോളര്‍ ആസ്തിയുള്ള (ഏതാണ്ട് 1.16 ലക്ഷം കോടി രൂപ) അദ്ദേഹം പട്ടികയില്‍ 40-ാം സ്ഥാനത്താണ്. ആഴ്‌സലര്‍ മിത്തല്‍ സ്റ്റീല്‍ കമ്പനിയുടെ ഉടമ ലക്ഷ്മി മിത്തലാണ് സമ്പന്നരായ ഇന്ത്യക്കാരില്‍ രണ്ടാമത്. 1670 കോടി ഡോളര്‍ (1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി പട്ടികയില്‍ 52-ാം സ്ഥാനം നേടി. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി 1530 കോടി ഡോളര്‍ (ഏതാണ്ട് 95,625 കോടി രൂപ) ആസ്തിയുമായി 61-ാം സ്ഥാനത്തെത്തി. ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.
{[['']]}

പുരോഹിതര്‍ തീവ്രവാദികളെന്ന് എം എം ഹസന്‍

Kerala tv show and newsMM Hassan

പുരോഹിതര്‍ തീവ്രവാദികളെന്ന് എം എം ഹസന്‍

കണ്ണൂര്‍ : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരരംഗത്തുള്ള പൂരോഹിതരെ തീവ്രവാദികളെന്നു വിശേഷിപ്പിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ രംഗത്ത്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പുേരാഹിതരെ തീവ്രവാദകളെന്ന് ഹസന്‍ വിശേഷിപ്പിച്ചത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ചു കഴിഞ്ഞതായി ഹസന്‍ അവകാശപ്പെട്ടു. സമരരംഗത്തുള്ള പുരോഹിതര്‍ തീവ്രവാദികളാണ്. അതിനാലാണ് പ്രശ്‌നം പരിഹരിക്കപ്പെടാത്തത്.
പി സി ജോര്‍ജിന് രാജിവയ്ക്കാന്‍ ഒരു തടസ
{[['']]}

പിസി ജോര്‍ജ്ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിക്ക് കൈമാറി

pc george
















Kerala tv show and news

പി സി ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിക്ക് കൈമാറി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജോര്‍ജ്ജിന്റെ രാജി.
നേരത്തെ കെഎം മാണി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഇതേവിഷയത്തില്‍ രാജിവയ്ക്കുമെന്ന് പിസി ജോര്‍ജ്ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മാണി രാജിയില്ലെന്ന് അറിയിക്കുകയായിരുന്നു. മലയോര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ രാജിക്കത്ത് സ്വീകരിക്കുമോയെന്ന കാര്യം മാണി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തന്റെ മണ്ഡലവും ഉള്‍പ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ജനപക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണെന്നും അവര്‍ സമരത്തില്‍ തുടരുമ്പോള്‍ തന്റെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി താന്‍ രാജിവയ്ക്കുന്നു. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ഒറ്റയ്ക്ക് രാജിവച്ചാല്‍ അത് താങ്കളെയും മറ്റ് പ്രവര്‍ത്തകരെയും അവഗണിക്കുന്നതായി വരുമെന്ന് താന്‍ ഭയപ്പെടുന്നു.
താന്‍ മാത്രം മാന്യന്‍ എന്ന രീതി ശരിയല്ലെന്നറിയാമെന്നും അതിനാല്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടി വിട്ടുപോരണമന്ന് താന്‍ അപേക്ഷിക്കുന്നതായും പിസി ജോര്‍ജ്ജിന്റെ കത്തില്‍ പറയുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓഫീസ് മെമ്മോറാണ്ടവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാരസമിതി യോഗം നാളെ കോട്ടയത്ത് ചേരാനിരിക്കെയാണ് ജോര്‍ജ്ജിന്റെ രാജി. കെഎം മാണി, പിജെ ജോസഫ്, പിസി ജോര്‍ജ് തുടങ്ങിയ നേതാക്കള്‍ എല്ലാം യോഗത്തില്‍ പങ്കെടുക്കും. മുന്നണി വിടാന്‍ മാണിക്ക് മേല്‍ ശ്ക്തമായ സമ്മര്‍ദ്ദമാണ് ഉള്ളത്.
കോണ്‍ഗ്രസുമായി നടത്താനിരുന്ന സീറ്റ് ചര്‍ച്ചയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ഇന്നലെ പിന്മാറിയിരുന്നു. ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് കെഎം മാണിയെ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്നാണ് സൂചന.
 
{[['']]}

ആലിഹാജിയുടെ തീരുമാനം. ചിഹ്നമായി ആവശ്യപെടുക പൊറോട്ട തന്നെ.

Kerala tv show and newsമലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ കിട്ടാതെ പോയ പൊറോട്ട ചിഹ്നം ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മലപ്പുറത്തെ ആലി ഹാജി. തൊഴിലാളികളുടെ ഭക്ഷണമായതിനാലാണ് പൊറോട്ട തെരെഞ്ഞെടുപ്പ് ചിഹ്നമായി ആലി ഹാജി ആവശ്യപെടുന്നത്.വര്‍ഷങ്ങളായി പൊറോട്ടതന്നെയാണ് ഈ അറുപതുകാരന്റെ ഇഷ്ട ഭക്ഷണവും.

കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിലാണ് ആലി ഹാജി ആദ്യ അങ്കം കുറിച്ചത്. ലേഡീസ് ആന്റ് ജന്റില്‍ മാന്‍ ഓള്‍വെയ്‌സ് വെല്‍ക്കം എന്ന് സ്വന്തമായി ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയായിരുന്നു മത്സരം. പാര്‍ട്ടി പൊറോട്ട ചിഹ്നമായി ആവശ്യപെട്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ കനിഞ്ഞില്ല. കിട്ടിയത് ഇസ്തിരിപെട്ടി. ഇസ്തിരിപെട്ടി ചിഹ്നത്തില്‍ ആലി ഹാജി 3000 ത്തോളം വോട്ട് നേടി. ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും ഒരു കൈ നോക്കാന്‍ തന്നെയാണ് ആലിഹാജിയുടെ തീരുമാനം. ചിഹ്നമായി ആവശ്യപെടുക പൊറോട്ട തന്നെ.

പൊറോട്ട ചിഹ്നമായി കിട്ടുമെന്ന് കരുതി കഴിഞ്ഞ തവണ നൂറുകണക്കിന് വോട്ടര്‍മാര്‍ക്ക് ആലിഹാജി പൊറോട്ട വാങ്ങി നല്‍കിയിരുന്നു. ആ വഴി പണം കുറച്ച് കളഞ്ഞെങ്കിലും ആലിഹാജിക്ക് അതില്‍ വിഷമമില്ല. വിശക്കുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കൂലി ദൈവത്തിന്‍ നിന്നു മാത്രമേ ആലിഹാജി പ്രതീക്ഷിക്കുന്നുള്ളു.

മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ അറിയുന്നതും കൂടി വോട്ടര്‍മാര്‍ പരിഗണിച്ചാല്‍ ഇത്തവണ ലോക്‌സഭയിലേക്ക് പോകുന്നത് താന്‍ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ആലിഹാജിക്ക് സംശയം തീരെ ഇല്ല.
{[['']]}

ശവസംസ്ക്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റു>>>>>>>>>; വിശ്വസിക്കാനാവാതെ ഡോക്ടര്‍മാര്‍.

Kerala tv show and newsമിസ്സിസിപ്പി: ശവസംസ്ക്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റു. മിസ്സിസിപ്പിയിലെ ജാക്സണിലാണ് സംഭവം നടന്നത്. 78 കാരനായ വാള്‍ട്ടര്‍ വില്യംസ് ആണ് തന്റെ ശവ സംസ്ക്കാര ചടങ്ങിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മക്കളും ബന്ധുക്കളുമായി ഒട്ടേറെപ്പേര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗില്‍ തട്ടിയിട്ട് വാള്‍ട്ടര്‍ വില്യംസ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഈ വൃദ്ധനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
                            ഇദേഹം മരിച്ചെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് സ്ഥിരീകരിച്ചിരുന്നത്. പേസ് മേക്കര്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വൃദ്ധന്‍ മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ പേസ് മേക്കര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വൃദ്ധന്റെ ഹൃദയമിടിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger