Movie :
Recent Movies

kerala home tv show and news

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

mangalam malayalam online newspaperKerala tv show and news

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

തിരുവനന്തപുരം: പതിനെട്ടു തികയുമ്പോള്‍ സര്‍ക്കാര്‍ജോലി...ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പരിസരശുചീകരണത്തിനിടെ കണ്ണില്‍ കത്തി തറച്ചുകയറി കാഴ്‌ച നഷ്‌ടപ്പെട്ട ശരണിനെ ഇത്രകാലവും മുന്നോട്ടുനയിച്ചതു പ്രതീക്ഷയുടെ ഈ തരിവെട്ടമായിരുന്നു. മന്ത്രിതന്നെ നേരിട്ടെത്തി വച്ചുനീട്ടിയ ജോലിവാഗ്‌ദാനം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു ലംഘിക്കാനുള്ള പാഴ്‌വാക്കുകളില്‍ ഒന്നു മാത്രമായിരുന്നെന്ന്‌ ഇപ്പോള്‍ ഈ ഇരുപതുകാരന്‍ തിരിച്ചറിയുന്നു.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പ്ലാക്കോട്‌ ശരണ്യനിവാസില്‍ ഗോപകുമാര്‍-വിജയശ്രീ ദമ്പതികളുടെ മകന്‍ വി.ജി. ശരണ്‍ ചൊവ്വള്ളൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കവേയാണ്‌ ഇടങ്കണ്ണില്‍ വിധി ഇരുള്‍ പടര്‍ത്തിയത്‌. 2006-ല്‍ പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ സഹപാഠിയുടെ കൈയിലിരുന്ന കത്തി അബദ്ധത്തില്‍ ശരണിന്റെ കണ്ണില്‍ തറഞ്ഞു കയറുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശരണിനു മൂന്നു ശസ്‌ത്രക്രിയകള്‍ നടത്തിയെങ്കിലും ഇടംകണ്ണിന്റെ കാഴ്‌ച വീണ്ടെടുക്കാനായില്ല. കൂലിപ്പണിക്കാരനായ ഗോപകുമാറിനും തയ്യല്‍ത്തൊഴിലാളിയായ വിജയശ്രീക്കും മകന്റെ ഈ ദുര്യോഗം താങ്ങാവുന്നതിലേറെയായിരുന്നു. ദീര്‍ഘകാലചികിത്സ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു. സര്‍ക്കാര്‍ അനുവദിച്ച ഒരുലക്ഷം രൂപ ചികിത്സയ്‌ക്കു തികഞ്ഞില്ല. നാട്ടുകാരുടെ നിര്‍ലോഭസഹായത്തിനും പരിധിയുണ്ടായിരുന്നു.
സഹായഹസ്‌തവുമായെത്തിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി, ശരണിന്‌ 18 തികയുമ്പോള്‍ സര്‍ക്കാര്‍ജോലി നല്‍കുമെന്നു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. പ്രതീക്ഷയുടെ പിന്‍ബലത്തില്‍ പഠനം തുടര്‍ന്ന ശരണ്‍ പ്ലസ്‌ടു ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചശേഷം കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിംഗ്‌ പഠിച്ചു. ഒന്നരലക്ഷത്തിലേറെ രൂപ പഠനച്ചെലവായി. മകന്റെ ഭാവി ഭദ്രമാക്കാന്‍ ശാരീരികാവശതകള്‍ മറന്നും ഗോപകുമാര്‍ പണിയെടുത്തു. രോഗങ്ങള്‍ ഗൃഹനാഥനെ അവശനാക്കിയതോടെ, വിജയശ്രീയുടെ തുന്നല്‍പണിയില്‍നിന്നുള്ള തുച്‌ഛവരുമാനമാണ്‌ ഈ വീട്ടില്‍ അടുപ്പു പുകയ്‌ക്കുന്നത്‌. മകള്‍ ശരണ്യ എം.എയ്‌ക്കു പഠിക്കുന്നു. വിജയശ്രീയുടെ പ്രായമായ മാതാവ്‌ സരസ്വതിയമ്മയും ഇവര്‍ക്കൊപ്പമുണ്ട്‌.
ചിത്രകലയിലും പ്രതിഭയായ ശരണ്‍ തന്റെ മ്യൂറല്‍ പെയിന്റിംഗുകള്‍ വിറ്റ്‌ കുടുംബത്തെ സഹായിക്കുന്നു. മന്ത്രിയുടെ വാക്കു വിശ്വസിച്ച കുടുംബം ശരണിനു 18 തികഞ്ഞതുമുതല്‍ അധികൃതര്‍ക്കു മുന്നില്‍ കയറിയിറങ്ങുന്നു. അവഗണന തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികവസതിയില്‍ നേരിട്ടെത്തി ആവലാതി ബോധിപ്പിച്ചു. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇവരെ തിരിച്ചയച്ചു. ശരണും കുടുംബവും ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു; കനിവുറ്റ തീരുമാനത്തിനായി.
 
{[['']]}

ഇന്ത്യന്‍ റുപ്പി' എവറസ്‌റ്റിന്‌ മുകളില്‍ കയറിയ ആദ്യ നായ

mangalam malayalam online newspaper

'ഇന്ത്യന്‍ റുപ്പി' എവറസ്‌റ്റിന്‌

 മുകളില്‍ കയറിയ ആദ്യ നായ

കാഠ്‌മണ്ഡു: ഈ റുപിയുടെ ഒരു കാര്യം. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ... എന്ന പരാമര്‍ശം മനുഷ്യന്റെ കാര്യത്തില്‍ മാത്രമല്ല, റുപ്പിയുടെ കാര്യത്തിലും ശരിയാണെന്ന്‌ വന്നിരിക്കുകയാണ്‌. അല്ലെങ്കില്‍ പിന്നെ കുപ്പക്കൂനയില്‍ മരണം കാത്തുകിടന്ന ഈ നായ ലോകപ്രശസ്‌തമായ ഹിമാലയത്തിന്റെ മുകളില്‍ ചെല്ലുമോ? അതേ ദക്ഷിണാഫ്രിക്കക്കാരിയായ മുന്‍ ഗോള്‍ഫ്‌ താരം ജോവാനി ലെഫ്‌സണൊപ്പം എവറസ്‌റ്റ് ആരോഹണം നടത്തിയ റുപ്പീ എവറസ്‌റ്റിന്‌ മുകളിലെത്തുന്ന ആദ്യ നായയായി മാറിയിരിക്കുകയാണ്‌.
വീടില്ലാത്ത നായകളുടെ ദുരിതങ്ങളെ കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുന്നതിനാണ്‌ ജോവാനി റുപ്പിയെ കൂടി ബേസ്‌ ക്യാമ്പിലേക്ക്‌ കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌. 13 ദിവസം നീണ്ട ശ്രമങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇരുവരും മുകളിലെത്തിയത്‌. വിദേശിയാണ്‌ വളര്‍ത്തിയതെങ്കിലും ഇന്ത്യാക്കാരനാണ്‌ റുപ്പീ. ലഡാക്കില്‍ നിന്നുമായിരുന്നു റുപ്പിയെ ജോവാനി കണ്ടെത്തിയത്‌. നിര്‍ജ്‌ജലീകരണത്തെ തുടര്‍ന്ന്‌ മരണത്തെ മുഖാമുഖം കണ്ട അവസ്‌ഥയിലായ നായ്‌ക്കുട്ടിയെ ജോവാനി ശുശ്രൂഷിച്ചും പരിചരിച്ചും ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്നു. താന്‍ കണ്ടെത്തുമ്പോള്‍ അവന്‌ 100 മീറ്റര്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലായിരുന്നതായി ജോവാനി പറയുന്നു.
നായകുലത്തില്‍ തന്നെ ആര്‍ക്കും ഇതുവരെ പറ്റിയിട്ടില്ലാത്ത ഇക്കാര്യത്തിനായി ഇവനെ പ്രാപ്‌തനാക്കിയത്‌ ലഫ്‌സന്റെ പരിചരണമായിരുന്നു. മഞ്ഞുമൂടിയ സാഹചര്യത്തില്‍ പിറന്നത്‌ കൊണ്ടാകാം ദിവസങ്ങളോളം നീണ്ട പര്‍വതാരോഹണത്തില്‍ ഒരിക്കല്‍ പോലും ഇവന്‌ മടുപ്പില്ലായിരുന്നു. പര്‍വതാരോഹണത്തിനിടയില്‍ പലപ്പോഴും മഞ്ഞില്‍ മറിയുകയായിരുന്നു അവന്‍, മഞ്ഞില്‍ കുളിക്കുകയും കളിക്കുകയും തിന്നുകയും ചിലപ്പോഴൊക്കെ അതില്‍ കിടന്നുറങ്ങുകയും ചെയ്‌തതായി ലെഫ്‌സണ്‍ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു.
 
{[['']]}

ഈജിപ്‌തിലെ ഡ്രാക്കുള മനുഷ്യന്‍

mangalam malayalam online newspaper

ഈജിപ്‌തിലെ ഡ്രാക്കുള

 മനുഷ്യന്‍


പകലെല്ലാം ശവപ്പെട്ടിയില്‍ കിടന്നുറങ്ങി രാത്രിയില്‍ മനുഷ്യരുടെ ചോരയെല്ലാം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രവര്‍ത്തിയില്‍ ഒരു വില്ലന്‍ തന്നെയാണെങ്കിലൂം ലോകം മുഴുവനുമുള്ള കഥാപ്രേമികളുടെ പ്രിയങ്കരനാണ്‌. ബ്രാം സ്‌റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരന്റെ ഈ കഥാപാത്രത്തിന്റെ പ്രേതം കയറിയ ഒരാള്‍ ഈജിപ്‌തിലുണ്ട്‌. പേര്‌ അബു കബിര്‍. ഈജിപ്‌തിലെ അല്‍ ഷര്‍ഖിയ ഗവര്‍ണേറ്റിലെ മാവാലിക്‌ സ്വദേശിയായ ഇയാളെ ഇപ്പോള്‍ നാട്ടുകാര്‍ക്ക്‌ പേടിയാണ്‌.
മനുഷ്യര്‍ക്ക്‌ പ്രശ്‌നമുണ്ടാക്കുന്ന എന്ന പേരിലല്ല ഈ ഭയം. പകരം നാട്ടുകാര്‍ ഓമനിച്ച്‌ വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടേയും ചോര കുടിക്കുക എന്നതാണ്‌ കക്ഷിയുടെ വിനോദം. വീട്ടു നായ്‌ക്കളും ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകളുമാണ്‌ ഇയാളുടെ പ്രധാന ഇരകള്‍. സൂക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ വീട്ടില്‍ നിന്നും അനേകം പൂച്ചകളേയും പട്ടികളേയും മറ്റ്‌ ജീവികളേയും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇപ്പോള്‍ കരുതലെടുത്തിരിക്കുകയാണ്‌. വളര്‍ത്തുമൃഗങ്ങള്‍ളോട്‌ ക്രൂരത കാട്ടുന്ന ഇയാള്‍ അവയുടെ രക്‌തം കുടിക്കുകയും മാസം തിന്നുകയും ചെയ്യുമെന്ന്‌ നാട്ടുകാര്‍ പറയുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പട്ടിയുടെ തലയോട്ടികളും പൂച്ചയുടെ തോലുകളും കണ്ടെത്തി. അതേസമയം രണ്ടു കുട്ടികളുടെ പിതാവായ ഇയാളുടെ ജീവിതം 2010 വരെ സാധാരണഗതിയില്‍ ആയിരുന്നെന്ന്‌ സഹോദരന്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഭാര്യ സ്വന്തം ജീവനും കുട്ടികളുടെ ജീവനും ഭയന്ന്‌ ഓടിപ്പോകുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
 
{[['']]}

Rimy tomy show Rhythm 17 11 2013

Kerala tv show and news
{[['']]}

Politrics Politrics _ Episode 352

കൂടെ നിര്‍ത്തണമെങ്കില്‍ പള്ളിക്കാരെയും പട്ടക്കാരെയും തള്ളിപ്പറയണമെന്നായിരുന്നു ഇടക്കാലത്തുണ്ടായ ശാസ്ത്രം. സിപിഐഎമ്മും എല്‍ഡിഎഫും കേരള കോണ്‍ഗ്രസുകാരുടെ ജാതി തിരിച്ചത് ഈ ശാസ്ത്രം ഉപയോഗിച്ചായിരുന്നു. വഴിപിരിഞ്ഞ കുഞ്ഞാടുകളെ പിന്നീട് ഒരുമിച്ചുനിര്‍ത്തിയത് സഭയുടെ കാരുണ്യം കൊണ്ടാണ്. അതിന്റെ നഷ്ടം എന്തെന്ന് സിപിഐഎമ്മിന് അറിയാം. മീനച്ചിലാറിലൂടെ പിന്നെയും ഒഴുകി ഒരുപാട് വെള്ളം. നഷ്ടം നികത്താനുള്ള വഴി ജാതി തിരിച്ച് ക്ഷണിക്കുകയല്ല, പകരം എല്ലാവരെയും ഒരുമിച്ച് ക്ഷണിക്കുകയാണെന്ന് സിപിഐഎം തിരിച്ചറിഞ്ഞത് അങ്ങനെയാണ്. മാണിസാറിന്റെ കാരുണ്യമൂല്യം അടുത്തകാലത്തായി നന്നായി തിരിച്ചറിഞ്ഞവരാണ് സിപിഐഎം. അങ്ങനെയാണ് പ്ലീനത്തിലേക്കുള്ള ക്ഷണപത്രം പറന്നത്. അത് സെക്രട്ടേറിയറ്റിലേക്കുള്ള ക്ഷണപത്രമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കസ്തൂരിക്കാറ്റിനൊപ്പം പറന്ന ആ ക്ഷണപത്രത്തിലെ മാറ്റത്തിന്റെ സന്ദേശത്തില്‍ പ്രതീക്ഷ നടുന്നവരുണ്ട്. സന്ദേഹമുള്ളവരുമുണ്ട്.
{[['']]}

Only Countries Have Frontiers, Not for Art or Artists: Kamal Haasan

Thumbnailഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് പൂര്‍ണ്ണതയില്ലെന്ന് കമല്‍ ഹാസന്‍. നമ്മുടെ സിനിമയുടെ നൂറാം വാര്‍ഷികമെന്നത് പാകിസ്താന്റെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റേതും കൂടിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. രാജ്യാതിരുകള്‍ക്കപ്പുറമുളള കലാകാരന്റെ ഈ വീക്ഷണം തന്റെ അടുത്ത സിനിമയുടെ പ്രമേയമാകുമെന്നും കമല്‍ഹാസന്‍ ദുബൈയില്‍ വ്യക്തമാക്കി.
{[['']]}

Manju Warrier Returns in Ranjith Film with Mohanlal - EXCLUSIVE Video

ThumbnailKerala tv show and news
{[['']]}

Onnum1 Moonu Raveendran Prathap Pothan With Rimi Tomy

Kerala tv show and news
{[['']]}

Watch Later Gulmal | Dt 17-11-13

Thumbnail
{[['']]}

Sree Kantan Nair Show | Dt 16-11-13

Kerala tv show and newsThumbnail
{[['']]}

Marimayam Mahavil Manorama 17-11-2013

ThumbnailKerala tv show and news
{[['']]}

Veruthe Alla Bharya 17-11-2013 Part-2

KThumbnailerala tv show and news
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger