Movie :
Recent Movies

kerala home tv show and news

കൂട്ടുമരുന്ന് കുത്തിവെച്ച് വധശിക്ഷ; പ്രതി മരണത്തിനു കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ചിത്രങ്ങള്‍ കാണുക.

 
Date: 17 Jan 2014
ഓഹിയോ: കൂട്ടുമരുന്നിലൂടെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പ്രതി അതിന് കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ഒഹിയോയിലെ ഡെന്നീസ് മാക് ഗ്വിര്‍ ആണ് കിതച്ചും ദീര്‍ഘമായി ശ്വാസം വലിച്ചും കൂര്‍ക്കം വലിച്ചും 15 മിനിറ്റു നേരം വെപ്രാളം കാട്ടി മരണശിക്ഷ എറ്റുവാങ്ങിയത്. 53 കാരനായ ഗ്വിര്‍ വെസ്റ്റേണ്‍ ഒഹിയോയിലെ പ്രെബിള്‍ കൌണ്ടിയിലെ ജോയ് സ്റ്റിയുവാര്‍ട്ടിനെ 1989 -ല്‍ മാനഭംഗം ചെയ്തശേഷം കുത്തിക്കൊന്നതിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1999-ല്‍ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം ഇത്രയും ദീര്‍ഘമായ മരണശിക്ഷ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജയില്‍ അധികൃതര്‍ ഉപയോഗിച്ചിരുന്ന വിഷദ്രാവകം ഇല്ലാതായതിനെത്തുടര്‍ന്ന് രണ്ടു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തുള്ള വിഷം ആദ്യമായി ഉപയോഗിക്കുകയായിരുന്നു. ഞാന്‍ സ്വര്‍ഗത്തിലേയ്ക്ക് പോവുകയാണ് അവിടെ വരുമ്പോള്‍ നമുക്ക് കാണാം എന്നും തൊട്ടടുത്ത് നിന്ന മകനോടും മകളോടും പറഞ്ഞ് രാവിലെ 10.53 ആയപ്പോഴേയ്ക്കും ഗ്വീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
                        കണ്ടുനില്‍ക്കാത്ത മരണവെപ്രാളമാണ് ഗ്വിര്‍ അവിടെ കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. അയാളുടെ വയര്‍ പലതവണ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. വായ് വിസൃതമായി തുറക്കുകയും അടയ്ക്കുകയും 

ചെയ്തു. തൊട്ടടുത്ത് നിന്നവരെല്ലാം ഇതുകണ്ട് പൊട്ടിക്കരയുകയാണ് ഉണ്ടായത്. സാധാരണ ഗതിയില്‍ മിനിറ്റിനേക്കാളും കുറഞ്ഞ സമയത്ത് നടപ്പാക്കിയിരുന്ന വധശിക്ഷ ഇത്രയും ദീര്‍ഘസമയം കൊണ്ട് ആവുന്നതിലധികം വേദയും പരിഭ്രാന്തിയും നല്‍കി നടപ്പാക്കിയത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. 

{[['']]}

മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് ഒരു യുവതി വെട്ടിലായി. ചിത്രങ്ങളും

 

വാഷിങ്ടണ്‍: ശരീര സൌന്ദര്യത്തിന് മാറിടത്തിന്റെ ഭംഗികൂട്ടാന്‍ നോക്കിയ യുവതി വെട്ടിലായി. നിരവധി പോണ്‍ സിനിമകളില്‍ നായികയായി അഭിനയിച്ച എലിസബത്ത് സ്റ്റാര്‍ ആണ് തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് വെട്ടിലായത്. 3000 പൌണ്ട് നല്‍കി പോളിപ്രോപ്പിലിന്‍ എന്ന ശസ്ത്രക്രിയയിലൂടെ 32 എഫ് സൈസിലേയ്ക്കാണ് ഇവര്‍ തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചത്. 15 വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി രോഗങ്ങള്‍ക്ക് അടിമയാണ് ഇപ്പോള്‍ താരം. ശരീരത്തില്‍ രക്തം കട്ടപിടിക്കുക, അണുബാധ അങ്ങനെ പോകുന്നു രോഗങ്ങളുടെ പട്ടിക. മാറിടത്തിന്റെ ഭാരം ശരീരത്തിന് താങ്ങാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പരസഹായം വേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് ഇവര്‍. ഈ മാറിടങ്ങള്‍ തന്നെ കൊന്നെ അടങ്ങുവെന്നാണ് ഇപ്പോള്‍ ഇവര്‍ വിലപിക്കുന്നത്. 

{[['']]}

മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല.

 
മ്യൂണിച്ച്; രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല. രഹസ്യ ബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് 5 വര്‍ഷം മുന്‍പ് മേലധികാരികളോടും അടുപ്പമുള്ളവരോടും സമ്മതിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു ടിവി അഭിമുഖത്തില്‍ സ്റ്റെഫാന്‍ ഹാര്‍ട്ട് മാന്‍ എന്ന ജര്‍മന്‍ പുരോഹിതനാണ് വെളിപ്പെടുത്തിയത്. മകള്‍ക്ക് ഇപ്പോള്‍ 24 വയസായെന്നും ഇനി രഹസ്യമാക്കി വയ്ക്കാന്‍ ആഗ്രഹമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും കത്തോലിക്ക അതിരൂപതാ അധികൃതര്‍ ഈ വൈദീകനെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
                               വിവാഹം പാടില്ലെന്നു മാത്രമേ കാനോന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ളുവെന്നും, ഹാര്‍ട്ട് മാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് അവരുടെ നിലപാട്. രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചുവെന്ന് തുറന്നുപറഞ്ഞ വൈദീകന്‍ കത്തോലിക്ക സഭയിലെ വൈദീകര്‍ വിവാഹം കഴിക്കരുതെന്ന നിബന്ധനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 
{[['']]}

മനുഷ്യന്റെ വിസര്‍ജ്യത്തില്‍യൂറിനില്‍ നിന്നും നിന്നും വീടുകള്‍ക്ക് ഇലക്ട്രിസിറ്റി

Kerala tv show and news

 

വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റിയുടെ ആവശ്യകത കണക്കിലെടുത്ത് മനുഷ്യന്റെ വിസര്‍ജ്യത്തില്‍ നിന്നും ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന ആശയവുമായി ഗവേഷകര്‍ രംഗത്ത്. യൂറിന്‍ ഉപയോഗിച്ച് മൈക്രോ ബിയല്‍ ഫ്യുവല്‍ സെല്ല് വഴി ഫോണ്‍ ചാര്‍ജു ചെയ്യാനാകുമെന്ന് ഇപ്പോള്‍ തന്നെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ തെളിയിച്ചുകഴിഞ്ഞു. കൂടുതല്‍ ഇലക്ട്രിസിറ്റി ഈ ടെക്‌നോളജി വഴി ഉല്‍പ്പാദിപ്പിക്കാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ദരിദ്രവും ഉള്‍നാടനുമായ പ്രദേശങ്ങളിലെ ബാത്ത് റൂമുകളില്‍ ശ്രദ്ധാപൂര്‍വ്വം ഈ പദ്ധതി പരീക്ഷിക്കാനും ഇവര്‍ ഒരുങ്ങുകയാണ്. 
മെലിന്റ ആന്‍ഡ് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഗവേഷണത്തിന് വേണ്ട പണം നല്‍കുന്നത്. ഇലക്ട്രിക് ഉപകരണങ്ങളെയും വീടുനുതന്നെയും പ്രകാശം നല്‍കുന്ന രീതിയില്‍ യൂറിന്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ബാത്തുറൂമുകളില്‍ ഈ ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഈ കോടീശ്വരന്റെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിന്റെയും സഹകരണത്തില്‍ റോബോട്ടിക് ലാബാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. 
ശേഖരിക്കുന്ന യൂറിനിലേക്ക് മൈക്രോബ്‌സുകള്‍ നല്‍കും. ഇവ ബയോ കാറ്റലിസ്റ്റുകളാണ്. മൈക്രോബുകള്‍ യൂറിന്‍ കണ്‍സ്യൂം ചെയ്യുന്നു. ഇതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തുവരുന്നു. ഇവ കാതോടുമായി ബന്ധിപ്പിക്കപ്പെടുന്നു. ഇതാണ് ഇലക്ട്രിക് കറന്റ് ഉണ്ടാകാന്‍ കാരണമാകുന്നത്.
{[['']]}

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

Kerala tv show and newsദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരും മെഹര്‍ തരാറും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും പുറത്ത്. ഇന്ത്യാടുഡേയാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടത്. മെഹറിനെച്ചൊല്ലി സുനന്ദയും തരൂരം തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തം. ആറ് മാസം മുന്‍പ് അയച്ച മെയിലുകളാണ് പുറത്ത് വിട്ടത്. തരൂരിന്റെ ജീവിതത്തില്‍ ഉണ്ടായ കുഴപ്പങ്ങള്‍ക്ക് മെഹര്‍ ഇമെയിലിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്. സുനന്ദയെ ആഴത്തില്‍ താന്‍ സ്‌നേഹിയ്ക്കുന്നുവെന്ന് തരൂര്‍ മെഹറിനയച്ച ഇമെയില്‍ സന്ദേശത്തിലുണ്ട്. ബൗദ്ധിക സൗഹൃദമാണ് തങ്ങളെ അടുപ്പിച്ചതെന്ന കാര്യം മനസിലാക്കാന്‍ സുനന്ദയ്ക്ക് കഴിയുന്നില്ലെന്നും തരൂര്‍ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മൂന്ന് പേരും ഒരുമിച്ച് കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് തരൂര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നിടത്ത് സന്ദേശം അവസാനിയ്ക്കുന്നു. മെഹര്‍ തരൂരിനയച്ച ഇമെയിലിന്റെ പരിഭാഷ നിങ്ങളുടെ ജീവിതത്തെയോര്‍ത്ത് എനിയ്ക്ക് ദുഖമുണ്ട്. വിവാഹവും നിങ്ങളുടെ ഭാര്യയും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യമുള്ളതാണെന്നും എനിയ്ക്കറിയാം. എന്റെ വെള്ളിയാഴ്ചത്തെ ലേഖനത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മറ്റെന്തോ ആണ് പറയുന്നത്. അതെന്നെ നിരാശയാക്കി. അതിനെക്കുറിച്ച് പറയാന്‍ കഴിയാതിരുന്നതിനാണ് ഞാന്‍ ഇന്നലെ അതേക്കുറിച്ച് തമാശ പറഞ്ഞത്. നമ്മള്‍ രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ട്.നല്ല സുഹൃത്തുക്കളായി. താങ്കളുമായുള്ള സൗഹൃദത്തില്‍ എനിയ്്്ക്ക് സന്തോഷം തോന്നുന്നു.ഞാന്‍ ട്വിറ്ററിലും ലേഖനങ്ങളിലും പറഞ്ഞത് പോലെ നിങ്ങളുടെ പുസ്തകങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആരാധികയാണ്. എന്റെ ജീവിതത്തെപ്പറ്റി നിങ്ങളോട് സംസാരിയ്ക്കുമ്പോഴാണ് എനിയ്ക്ക് തിരിച്ചറിവുകളുണ്ടാകുന്നത്. താങ്കളുടെ മാന്യതയും സദാചാരബോഝവും ചില കാര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ശശീ.സൗഹൃദം സത്യമാണ്, ചില കാര്യങ്ങളില്‍ ചിന്തിയ്ക്കാനും സമരസപ്പെടാനും പ്രയാസമാണ്. നമുക്ക് കാണാന്‍ സാധിക്കാത്തതില്‍ ംസശയം കാണുക, കാര്യങ്ങളുടെ ഒരുവശം മാത്രം കാണാനുമാണ് ജീവിതം നമ്മെ പഠിപ്പിയ്ക്കുക. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ എല്ലാ വാക്കുകളും സംശയത്തോടെ കാണുന്നു. എല്ലാ സത്യങ്ങളും പൊള്ളയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ സത്യം ജയിക്കുന്നു. നിങ്ങള്‍ നിങ്ങളായി തുടരുക. നിങ്ങള്‍ മഹാനാണ്. നിങ്ങളുടെ രണ്ട് പേരുടേയും കാര്യങ്ങള്‍ എല്ലാം ശരിയാകും, ഇന്‍ഷാ അള്ളാ. നിങ്ങളുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കാരണക്കാരി അയതില്‍ ഞെനെത് പറയാന്‍. എന്റെ ഇളയകുട്ടിയ്ക്ക് അതുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും ആഗ്രഹമില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. തെളിവുകള്‍ നിങ്ങള്‍ക്കനുകൂലമാണെങ്കിലും നിങ്ങളുടെ ഭാര്യ നിങ്ങളുടെ വാക്കുകളെ അവിശ്വസിയ്ക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ സമാധാനമുണ്ടാകട്ടെ. തരൂര്‍ മെഹറിനയച്ച ഇമെയിലിന്റെ പരിഭാഷ ദയനിറഞ്ഞതും ചിന്തയുണര്‍ത്തുന്നതുമായി വാക്കുകള്‍ക്ക് നന്ദി മെഹര്‍. ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാണെന്ന് ആളുകള്‍ക്ക് ചിന്തിയ്ക്കാന്‍ കഴിയില്ല, അതില്‍ എനിയ്ക്ക് ദുഖമുണ്ട്. ബൗദ്ധിക സൗഹൃമാണ് നമ്മളെ അടുപ്പിച്ചതെന്ന് മനസിലാക്കാന്‍ ഇത്തരക്കാര്‍ക്കാവില്ല. ഞാന്‍ അവളെ ആഴത്തില്‍ സ്‌നേഹിയ്ക്കുന്നു, പക്ഷേ അവളെന്നെ വിശ്വസിക്കുന്നില്ല, ഇതില്‍ ഞാന്‍ ദുഖിതനാണ്. ഇനി ഒരിയ്ക്കലും നമ്മള്‍ തമ്മില്‍ സംസാരിയ്ക്കരുതെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവളുടെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ക്കിടയിലെ ഇമെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങള്‍ അത് മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. എന്റെ മനസില്‍ നിങ്ങളെന്റെ നല്ല സുഹൃത്തായിരിയ്ക്കും എന്നും. നമ്മള്‍ മൂവരും ഒരുമിച്ച് കണ്ടാല്‍ തെറ്റിദ്ധാരണമാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.



{[['']]}

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയും

Kerala tv show and news

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയുംദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


{[['']]}

സെക്‌സ് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി ഗവേഷകര്‍

Kerala tv show and news
മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്. 
അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 
{[['']]}

Parasparam I പരസ്പരം Episode 139 14-01-14

Kerala tv show and newsParasparam I പരസ്പരം Episode 139 14-01-14

ThumbnailParasparam I പരസ്പരം Episode 139 14-01-14

{[['']]}

Lungi Dance by Mamootty, Mohanlal & Sharukh khan at Asianet Film Awards 2014 Coming Soon

ThumbnailKerala tv show and news

{[['']]}

City Girls Episode 32

Thumbnail

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 771 14-01-14

ThumbnailKerala tv show and news

{[['']]}

Ival Yamuna 14 1 2014,14 January 2014

ThumbnailKerala tv show and news

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger