Movie :
Recent Movies

kerala home tv show and news

Showing posts with label celebreity show. Show all posts
Showing posts with label celebreity show. Show all posts

മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌

മുകേഷിനെതിരെ മക്കള്‍Kerala tv show and news









മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌. ഒരു പ്രമുഖ തമിഴ്‌ സിനിമാ മാസികയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. അച്ഛന്‍ എന്ന നിലിയല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തിരുന്നില്ല. രണ്ടാം വിവാഹത്തിന്‌ ഒരാഴ്‌ച്ച മുമ്പ്‌ അച്ഛന്‍ ദുബായില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച്‌ സുചനകളൊന്നും അന്ന്‌ തന്നില്ല. എന്നിട്ട്‌ എന്റേയും അനുജന്റേയും സമ്മതത്തോടെ വിവാഹം കഴിച്ചെന്ന്‌ പറയുന്നതെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. എല്ലാ കുട്ടികളേയും പോലെ മാതാപിതാക്കള്‍ ഒരുമിച്ച്‌ ജീവിക്കുന്നത്‌ കാണാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങളും.

കുറേ വര്‍ഷമായി അച്ഛന്‌ ഞങ്ങളെ കാണാന്‍ വരാറില്ല. ദുബായില്‍ ഏതെങ്കിലും പരിപാടിക്കോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കോ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോയി കാണുകയാണ്‌ പതിവ്‌. മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്റെ നിര്‍ബന്ധപ്രകാരം താന്‍ മക്കളെ മലയാളം പഠിപ്പിച്ചെന്ന്‌ സരിത പറഞ്ഞു. കുട്ടികള്‍ക്ക്‌ അച്ഛന്റെ വീട്ടുകാരുമായുള്ള ബന്ധം മുറിയാതിരിക്കാനാണ്‌ അത്‌. ആന്ധ്രാക്കാരിയായ ഞാന്‍ കുട്ടികള്‍ക്ക്‌ മലയാളം പഠിപ്പിച്ച്‌കൊടുത്തു. രണ്ടാം വിവാഹക്കാര്യം എന്റെ ഒരു സുഹൃത്ത്‌ ചാനലില്‍ വാര്‍ത്ത വന്നത്‌ കണ്ട്‌ തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.

അച്ഛന്‍ രണ്ടാം വിവാഹം കഴിച്ച വാര്‍ത്ത അറിഞ്ഞതോടെ കോളേജിലും സ്‌കൂളിലുമൊക്കെ കുട്ടികള്‍ മക്കളെ കളിയാക്കുകയാണെന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു. 25 കൊല്ലം മുമ്പാണ്‌ മുകേഷും സരിതയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്‌. ഇരുവരും മദ്രാസിലായിരുന്നു താമസം. രണ്ട്‌ കുട്ടികളുണ്ടായിക്കഴിഞ്ഞ്‌ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകളുണ്ടായി. തുടര്‍ന്ന്‌ അകന്ന്‌ കഴിയുകയായിരുന്ന ഇരുവരും 2007ല്‍ ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയിതിരുന്നു. പക്ഷെ അത്‌ തീര്‍പ്പായില്ലെന്നാണ്‌ സരിത പറയുന്നത്‌. നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ്‌ അടുത്തിടെ വിവാഹം കഴിച്ചിരുന്നു
{[['']]}

Drisya Vismayam Mohanlal And Meena 26-01-14

Kerala tv show and news
Mohanlal and Meena Drisya Vismayam 26-01-14

{[['']]}

Celebrity Cricket League 2014

Kerala tv show and news

{[['']]}

16th Ujala Asianet Film Award 25-01-20 ..

{[['']]}

പുരുഷന്‌ കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ

Priya Anand













Kerala tv show and news
തെുങ്കു നാട്ടില്‍നിന്നും തമിഴ്‌ സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ നടിയാണ്‌ പ്രിയാ ആനന്ദ്‌. അതിനെപ്പറ്റി നടി പറയുന്നു- അതെന്റെ ഭാഗ്യമായി കരുതുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പാതി തമിഴ്‌ പെണ്ണാണ്‌. അമ്മ മയിലാടും തുറൈ സ്വദേശി. അപ്പയ്‌ക്ക് ആന്ധ്രയും മഹാരാഷ്‌ട്രയും നാട്‌. അതുകൊണ്ട്‌ ഹിന്ദിയും തമിഴും തെലുങ്കുമൊക്കെ പരിചയമുള്ള ഭാഷയായി. തമിഴ്‌ സിനിമ പോലെതന്നെ ഭാഷയും എനിക്കിഷ്‌ടമാണ്‌.

? വണക്കം ചെന്നൈ എന്ന പടത്തിലെ അഞ്‌ജലിയെ ഗംഭീരമാക്കി എന്നാണല്ലോ ആസ്വാദകരുടെ അഭിപ്രായം.

ഠ അക്കാര്യത്തില്‍ 90 ശതമാനം ക്രെഡിറ്റും ഞാന്‍ സംവിധായകനു നല്‍കുന്നു. എനിക്ക്‌ ആ റോള്‍ തന്നതിന്‌ അവരോടൊക്കെ നന്ദിയുണ്ട്‌. അത്‌ എനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന അഹങ്കാരമൊന്നുമില്ല. എന്നേക്കാള്‍ മികച്ച അഭിനേത്രികള്‍ ഇവിടെയുണ്ട്‌.

? വണക്കം ചെന്നൈ, ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌, വൈ രാജ വൈ എന്നിങ്ങനെ സ്‌ത്രീസംവിധായകരുടെ സിനിമകളിലാണല്ലോ കൂടുതലും അഭിനയിക്കുന്നത്‌.

ഠ അതിന്‌ പ്രത്യേക കാരണങ്ങളൊന്നുമില്ല. കഥയ്‌ക്കാണ്‌ ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്‌. പിന്നെ സ്‌ത്രീ സംവിധായകരാകുമ്പോള്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാമുഖ്യവും അവരെ മാന്യമായി ചിത്രീകരിക്കാനുള്ള താല്‌പര്യവും കൂടും.

? സ്‌ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനെപ്പറ്റി എന്തു പറയുന്നു.

ഠ അക്കാര്യത്തില്‍ മുമ്പും നമ്മുടെ നാട്‌ മോശമായിരുന്നില്ല. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിനു പിന്നാലെയാണ്‌ മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌. എത്ര ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യക്ക്‌ തനിക്കൊപ്പം തുല്യത കൊടുക്കുന്നുണ്ട്‌? പുരുഷന്മാര്‍ക്ക്‌ കീഴടങ്ങിക്കഴിയേണ്ടവളാണ്‌ സ്‌ത്രീ എന്ന അധമവിചാരം ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ഒരു സാമുഹിക, കുടുംബാന്തരീക്ഷമാണ്‌ നിലവിലുള്ളത്‌. അതിനൊരു മാറ്റം വരാതെ ഈ പിന്നോക്കാവസ്‌ഥ പരിഹരിക്കപ്പെടില്ല.

? ആണ്‍, പെണ്‍ സംവിധായകര്‍ തമ്മില്‍ എന്തു വ്യത്യാസമാണ്‌ പ്രിയ കാണുന്നത്‌.

ഠ ഇരുകൂട്ടരും ചെയ്യുന്ന ജോലി ഒന്നുതന്നെ. എന്നാല്‍ തിരക്കഥയിലും അത്‌ ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലും വ്യതാസമുണ്ടാവും. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടായിരിക്കും വനിതാ സംവിധായകര്‍ക്കുണ്ടാവുക. അതില്‍തന്നെ വേറിട്ട വീക്ഷണങ്ങള്‍ വരും.

? ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌ എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി.

ഠ അവരെന്റെ റോള്‍ മോഡലാണ്‌. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക്‌ ശ്രീദേവിയെ ഇഷ്‌ടമായിരുന്നു. അവരുടെ വസ്‌ത്രധാരണം, പെരുമാറ്റം, അഭിനയം, നടപ്പ്‌ ഒക്കെ ഞാന്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കുമായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത്‌ പ്രതിഫലം നോക്കിയല്ല.

? ആ ചിത്രത്തിനു ശേഷം ബോളിവുഡില്‍ ചെയ്‌തത്‌.

ഠ തമിഴ്‌ സിനിമയായ നാടോടികളുടെ റീമേക്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ചു. പിന്നെ ബക്‌റെ എന്ന പടം ചെയ്‌തു. തുടര്‍ന്ന്‌ തമിഴില്‍ പടങ്ങള്‍ ലഭിച്ചതിനാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
 
{[['']]}

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?


Thiruvanchur Radhakrishnan

 

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നി

ന്നുകൊണ്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്‌. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു എന്നതാണ്‌ രസകരമായ വൈരുദ്ധ്യം.
പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ്‌ തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട്‌ പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.
കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക്‌ താല്‍ക്കാലിക വിരാമംകൊടുത്ത്‌ നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക്‌ രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്‌-

?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.

സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോഴും പോകാറുണ്ട്‌. അങ്ങനെയാണ്‌ പബ്ലിക്ക്‌ കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്‌. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന്‌ മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത്‌ യാതൊരു കഴമ്പുമില്ല.

? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.

അവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്‌. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത്‌ പബ്ലിക്കിന്റെ മുന്‍പിലാണ്‌. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ്‌ ചെന്നത്‌. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?

? കുടുംബത്തെക്കുറിച്ച്‌...

ഭാര്യ ലളിതാംബിക. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക്‌ മൂന്നു മക്കളാണ്‌. മൂത്തമകന്‍ എയറോസ്‌പേസ്‌ എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ്‌ സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ്‌ കഴിഞ്ഞത്‌.

? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.

അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക്‌ നല്ല ബന്ധമാണ്‌. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന്‌ പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.

? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട്‌ പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത്‌ ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ്‌ എന്നു പറയുന്നത്‌ വലിയ ജനാധിപത്യപാര്‍ട്ടിയാണ്‌. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.

? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്‌...

അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച്‌ ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.

? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.

എനിക്ക്‌ വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട്‌ പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക്‌ എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്‌.

? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞിരുന്നു.

ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നന്ദകുമാറും എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌. സംസാരിച്ച വിഷയം എന്താണെന്ന്‌ പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്‌. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്‌. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന്‌ കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും
 
{[['']]}

മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖി

Kerala tv show and news

മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. (വീഡിയോ).


Date: 11 Jan 201






4
 
മമ്മൂട്ടി നായകനായെത്തുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികത്തുമ്പില്‍ പിറന്ന ബാല്യകാല സഖിയെന്ന നോവലിന്റെ സിനിമ ആവിഷ്ക്കാരമാണ് ഇത്. ഇഷാ തല്‍വാറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രമോദ് പയ്യന്നുരാണ് സിനിമ സംവിധാനം ചെയ്യുന്നത്. എം.ബി മുഹ്സിനും സജീബ് ഹാഷിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മമ്മൂ‍ട്ടി കോം എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടീസര്‍ കാണുക.
{[['']]}

Ujala Asianet Film Awards 2014 Exclusive Moments

Kerala tv show and

{[['']]}

ലെനയും വിവാഹമോചനത്തിലേക്ക്?


Lena















Kerala tv show and news


മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വിവാഹമോചനവും വിവാഹമോചിതരുടെ ഒന്നിക്കലും കൂടിക്കൊണ്ടിരിക്കുന്നു. കുറേയേറെ കേസുകള്‍ വിധിയും കാത്ത് കോടതിയിലാണ്. കുടുംബബന്ധങ്ങള്‍ക്ക് വിലയില്ലാതായതുപോലെയാണ് വിവാഹമോചനം ഏറിവരുന്നത്. നാടൊട്ടുക്ക് ആളുകളെ ക്ഷണിച്ച്, പ്രണയത്തിന്റെ മധുരിമ നുകര്‍ന്ന് കളിക്കൂട്ടുകാരെ വരെ വിവാഹം ചെയ്ത് നിസാര കാരണങ്ങള്‍ക്ക് ബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷംതന്നെ എത്രയെത്ര വിവാഹമോചനക്കേസുകള്‍. അതാഘോഷമാക്കി മാറ്റാനും തോന്നിയില്ല. എന്നാല്‍ പുതിയൊരു ബന്ധത്തകര്‍ച്ചയുടെ കഥകൂടി സിനിമാലോകത്ത് പരന്നുകഴിഞ്ഞു.
മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.
{[['']]}

Kalabhavan Mani sings 'Manathu'

Kerala tv show and news
{[['']]}

Home minister Ramesh Chennithala : Exclusive interview

Kerala tv show and news
    Thumbnail

{[['']]}

Asiavision Awards 2013 31-12-2013

Kerala tv show and news
Thumbnail

{[['']]}

Anjali Varma wins Miss Malayalee Worldwide 2013

    Thumbnail

{[['']]}

എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് ആര്‍ക്കും അറിയില്ല: ഭാവന

BhavanaKerala tv show and news



എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് ആര്‍ക്കും അറിയില്ല: ഭാവന 
ഭാവന സിനിമയിലെത്തിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. മലയാളത്തില്‍നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ഭാവന ഇപ്പോള്‍ കന്നഡ സിനിമയിലെ വിലപിടിപ്പുള്ള നായികയാണ്. പത്തുവര്‍ഷം മുമ്പ് തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചേരിയുടെ സെറ്റിട്ടാണ് 'നമ്മള്‍' ചിത്രീകരിച്ചത്. നമ്മളിന്റെ സെറ്റിലേക്ക് ഞാന്‍ കടന്നുചെന്നപ്പോള്‍ സംവിധായകന്‍ കമല്‍ പറഞ്ഞത് ഭാവനയെന്ന മിടുക്കിയായ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ടെന്നും ആ കുട്ടിയെക്കുറിച്ച് സിനിമാമംഗളത്തില്‍ നല്ലൊരു റൈറ്റപ്പ് നല്‍കണമെന്നുമായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'നമ്മളി'ലൂടെ സിനിമയിലെത്തിയ ഭാവന മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും തന്റേതായ സാന്നിധ്യം തെളിയിക്കുകയായിരുന്നു. ഭാവന എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പോളിടെക്‌നിക്' എന്ന ചിത്രത്തിലെ നായികയാണ്.
പാലക്കാടിന്റെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട് ടൗണില്‍ ചിത്രീകരണം നടന്ന പോളിടെക്‌നിക്കിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ ഭാവന പോലീസ് യൂണിഫോമില്‍ ക്യാമറയ്ക്കു മുന്നിലായിരുന്നു.
ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഭാവനയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ഭാവന സംസാരിക്കുകയാണ്. ഭാവനയുടെ വാക്കുകളിലൂടെ നമുക്ക് സഞ്ചരിക്കാം....
? പോളിടെക്‌നിക്കിലെ കഥാപാത്രം....
ഠ പോലീസ് സബ് ഇന്‍സ്‌പെക്ടറായാണ് അഭിനയിക്കുന്നത്. അശ്വതിയെന്നാണ് കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്റെ കാമുകിയാണ്. ഞാന്‍ സിനിമയില്‍ ആദ്യമായാണ് പോലീസ് വേഷത്തില്‍ അഭിനയിക്കുന്നത്.
? മലയാളത്തെക്കാള്‍ മറ്റ് ഭാഷാചിത്രങ്ങളിലാണല്ലോ ഭാവന ശ്രദ്ധിക്കുന്നത്.
ഠ മറ്റ് ഭാഷകളില്‍ അഭിനയസാധ്യതയുള്ള നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം സിനിമകളില്‍ അഭിനയിച്ചു. ഞാനിപ്പോള്‍ കന്നഡത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കന്നഡത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്.
? കന്നഡത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍
ഠ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കന്നഡ മലയാളസിനിമയുടേതിന് സമംതന്നെയാണ്. കന്നഡത്തില്‍ ജാക്കി, റോമിയോ, ടിപ്പിവാല, യാരോ കഹന്തു, മച്ചന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു.
? മലയാളത്തില്‍നിന്നും പൂര്‍ണ്ണമായും ഒഴിവാകുകയാണോ.
ഠ ഒരിക്കലുമില്ല. നല്ല കഥകള്‍ വരുമ്പോള്‍ ഞാന്‍ അഭിനയിക്കും. മലയാളത്തില്‍ നിന്നും ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്. സ്‌റ്റോറി കേട്ടതിനു ശേഷമാണ് ഞാന്‍ ഡേറ്റ് നല്‍കാറുള്ളത്. വാരിവലിച്ച് പടങ്ങള്‍ ചെയ്യാനൊന്നും എനിക്ക് താല്പര്യമില്ല.
? അന്യഭാഷാ ചിത്രങ്ങളിലെത്തുമ്പോള്‍ കഥയില്‍നിന്നും വ്യതിചലിച്ച് ഗ്ലാമര്‍ വസ്ത്രങ്ങളണിയാന്‍ ഭാവനയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ.
ഠ ഒരിക്കലുമില്ല. പ്രധാനമായും നമ്മുടെ നിലപാടിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഗ്ലാമര്‍ റോളുകളിലേക്ക് ക്ഷണമുണ്ടായിട്ടുണ്ടെങ്കിലും അത്തരം സിനിമകള്‍ ഞാന്‍ വേണ്ടെന്നുവച്ചിട്ടുണ്ട്.
? പ്രേക്ഷകരുടെ പ്രതികരണം...
ഠ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സംസ്‌കാരം ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ സംസ്‌കാരത്തിനനുസരിച്ചാണ് താരങ്ങളോടുള്ള ആരാധനയും ഉണ്ടാവുന്നത്. നയന്‍താര ഉള്‍പ്പെടെ മലയാളത്തില്‍നിന്ന് മറ്റു ഭാഷകളിലേക്ക് പോയിട്ടുള്ള നായികമാരെ അവിടെയുള്ള പ്രേക്ഷകര്‍ക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. മലയാളത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ ലാലേട്ടാ എന്നാണ് വിളിക്കുന്നത്. ഇത് നമ്മുടെ കുടുംബത്തിലെ ഒരാളായി കാണാന്‍ പ്രേരിപ്പിക്കുന്നു. മറ്റു ഭാഷകളില്‍ സാര്‍, മാഡം എന്നൊക്കെയാണ് വിളിക്കാറുള്ളത്. സിനിമ പുറത്തിറങ്ങിയാലുള്ള സമീപനവും പ്രേക്ഷകരുടെ പ്രതികരണവും ഒരനുഭവമാണ്.
? മറ്റു ഭാഷകളില്‍ സജീവമാകുമ്പോള്‍ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ.
ഠ ഞാന്‍ ഭക്ഷണം വാരിവലിച്ച് തിന്നാറില്ല. ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ഡയറ്റിംഗ് രീതിയോടൊന്നും എനിക്ക് താല്പര്യമില്ല. എന്റെ മുഖം വളരെ ചെറുതായതുകൊണ്ട് ശരീരം തടിവച്ചാല്‍ കാണാന്‍ ഭംഗിയുണ്ടാവില്ല. ജിമ്മില്‍ പോകാറുണ്ട്. യോഗയും ചെയ്യാറുണ്ട്.? കല്യാണം കഴിയാത്തതുകൊണ്ട് ഭാവന പലപ്പോഴും ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടല്ലോ...
ഠ എന്നെക്കുറിച്ച് ഗോസിപ്പുകള്‍ വരുമ്പോള്‍ ആദ്യമൊക്കെ ടെന്‍ഷന്‍ തോന്നിയിരുന്നു. ഇപ്പോള്‍ ഗോസിപ്പുകള്‍ വായിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നമ്മള്‍പോലും അറിയാത്ത ആളുകളുമായി പ്രണയത്തിലാണെന്ന് പോലും എഴുതാറുണ്ട്. പ്രേമം മാത്രമല്ല കല്യാണം കഴിക്കാന്‍ പോവുകയാണെന്നുവരെ പ്രചരിപ്പിക്കാറുണ്ട്. ഒരിക്കല്‍ തെലുങ്കിലെ യുവനായകനായ നിഥിനുമായി ഞാന്‍ പ്രണയത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും നെറ്റില്‍ വ്യാപകമായി പ്രചരണമുണ്ടായി. പക്ഷേ നിഥിനെന്ന വ്യക്തിയെ ഞാന്‍ നേരില്‍ കണ്ടിട്ടേയില്ലായിരുന്നു. നെറ്റില്‍ ഞാന്‍ നോക്കിയപ്പോള്‍ എന്റെ പ്രണയവാര്‍ത്ത ഞാനും വായിച്ചു. ഇതെല്ലാം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോള്‍ ഒരു സിനിമയുടെ സെറ്റിലാണ് ഞാന്‍ നിഥിനെ ആദ്യമായി കാണുന്നത്.
ഒരുദിവസം ഞാന്‍ എറണാകുളത്ത് കാറില്‍ പോകുമ്പോള്‍ ഭാവന വിവാഹിതയാകുന്നു. കല്യാണം ഗുരുവായൂരി വച്ചാണ്. വരനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നൊക്കെ എഫ്.എം. റേഡിയോയിലൂടെ ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു. ഞാനറിയാത്ത എന്റെ വിവാഹവാര്‍ത്ത എഫ്.എം. റേഡിയോയിലൂടെ കേള്‍ക്കേണ്ടി വന്നപ്പോഴാണ് ഗോസിപ്പുകളുടെ യഥാര്‍ത്ഥ വസ്തുത ഞാന്‍ മനസിലാക്കിയത്.
? അങ്ങനെ എല്ലാം വ്യാജമാവുമോ. രാജീവ്പിള്ളയുമായി ഭാവന കടുത്ത പ്രണയത്തിലായിരുന്നില്ലേ.
ഠ ഒരിക്കലുമില്ല. ഞാനും ഗോസിപ്പുകളിലൂടെയാണ് രാജീവ്പിള്ളയുമായുള്ള പ്രണയവാര്‍ത്ത അറിയുന്നത്. ഞാന്‍ ആരുമായും പ്രണയത്തിലായിരുന്നില്ല.
? ഇപ്പോള്‍ ഭാവനയുടെ കാമുകന്‍ ആരാണ്.
ഠ ഗോസിപ്പുകളിലൂടെ ഒരുപാട് കാമുകന്മാര്‍ കടന്നുപോയല്ലോ. പക്ഷേ ഒരു കാര്യം സത്യമാണ്. ആര്‍ക്കും എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് കണ്ടെത്താനോ, എഴുതാനോ കഴിഞ്ഞിട്ടില്ല. എല്ലാം വെറും ഗോസിപ്പുകളായി അവസാനിക്കുകയാണ്.
? ഭാവനയുടെ യഥാര്‍ത്ഥ കാമുകനാരാണെന്ന് സിനിമാ മംഗളത്തിലൂടെ വെളിപ്പെടുത്താമോ.
ഠ എന്തിനാ ചേട്ടാ എന്നെ വെറുതെ കുടുക്കാന്‍ നോക്കുന്നത്. അതൊന്നും ഞാന്‍ പറയില്ല. ഒന്നാമത്തെ കാര്യം ഓരോ പ്രോജക്ടുകള്‍ വരുമ്പോള്‍ അതിനാണ് പ്രാധാന്യം നല്‍കാറുള്ളത്. പ്രണയിച്ച് നടക്കാനൊന്നും സമയമില്ല.
? ഭാവന കല്യാണം കഴിക്കുന്നത് സിനിമയ്ക്കകത്ത് തന്നെയുള്ള ആളെയായിരിക്കുമോ.
ഠ കല്യാണമെന്നത് കുട്ടിക്കളിയല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നെ മനസിലാക്കുന്നയാളെയാണ് എനിക്കിഷ്ടം. സിനിമയില്‍ ഉള്ളവര്‍ക്കാണ് എന്നെ മനസിലാക്കാന്‍ കഴിയുക. അതല്ലാതെ സിനിമയ്ക്ക് പുറത്തുള്ളയാള്‍ക്ക് സിനിമാതാരങ്ങളുടെ ജീവിതമെന്തെന്ന് ഒരുപക്ഷേ അറിയില്ലായിരിക്കാം. അതുകൊണ്ടുതന്നെ സിനിമയിലെ ആളല്ലെങ്കില്‍ ഒരുതരം അഡ്ജസ്റ്റ്‌മെന്റ് ജീവിതമായിരിക്കാം സംഭവിക്കുന്നത്. മാത്രമല്ല സിനിമയില്‍ നടിമാര്‍ മോശമാണെന്ന ധാരണയാണ് സിനിമയ്ക്കു പുറത്തുള്ള പലര്‍ക്കുമുള്ളത്. അതുകൊണ്ട് സിനിമയ്ക്കകത്തുതന്നെയുള്ള ആളെയായിരിക്കും ഞാന്‍ കല്യാണം കഴിക്കുക.
? ഭര്‍ത്താവിനെക്കുറിച്ചുള്ള ഭാവനയുടെ സൗന്ദര്യസങ്കല്പം.
ഠ എന്നെ പൂര്‍ണമായും മനസിലാക്കാന്‍ പറ്റുന്ന ആളായിരിക്കണം. സൗന്ദര്യമൊന്നും പ്രശ്‌നമല്ല. നല്ല മനസുണ്ടായാല്‍ മതി. വെളുത്ത നിറമുള്ള ആളെയൊന്നും എനിക്കിഷ്ടമില്ല. മാത്രമല്ല 365 ദിവസവും സൗന്ദര്യം നോക്കിയിരിക്കാനൊന്നും പറ്റില്ലല്ലോ.
? സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഭാവന സജീവമാണല്ലോ.
ഠ അതെ, കഴിഞ്ഞ ഓഗസ്റ്റിലാണ് ഫെയ്‌സ് ബുക്കില്‍ ഒരു ഒഫീഷ്യല്‍ പേജ് ഞാന്‍ ഓപ്പണ്‍ ചെയ്തത്. എന്റെ പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്. ഞാന്‍ എവിടെയാണ്. ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കാറുണ്ട്. മാത്രമല്ല എന്റെ പുതിയ ചിത്രങ്ങളിലെ ഫോട്ടോകളെല്ലാം ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്യാറുള്ളത്. പതിനാറു ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്യാറുള്ളത്. ശരിക്കും പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അത്ഭുതമുണ്ടാക്കുന്ന കാര്യമാണിത്. ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുകയല്ലെ.
? മറ്റ് ഭാഷാചിത്രങ്ങളിലൊക്കെ ഫാന്‍സ് അസോസിയേഷനുകള്‍ നായികനടിമാര്‍ക്കും ഉണ്ടല്ലോ. ഭാവനയുടെ പേരിലും ഫാന്‍സ് അസോസിയേഷനുണ്ടോ...

ഠ തെലുങ്കിലും തമിഴിലും കന്നഡത്തിലുമൊക്കെ ധാരാളം പേരുണ്ട്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' കഴിഞ്ഞപ്പോള്‍ ചിലര്‍ വന്ന് മലയാളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. എന്റെ മാത്രം മൂവി ഇറങ്ങുമ്പോഴല്ലെ അങ്ങനെയൊക്കെ ചെയ്യേണ്ടതുള്ളൂ. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ഞാന്‍ ആളുകളുടെ സ്‌നേഹം അനുഭവിച്ചറിയുന്നത്.


? സിനിമയില്ലാത്ത ഇടവേളകളില്‍ എന്താണ് ചെയ്യാറുള്ളത്.
ഠ നേരത്തെ സിനിമ കാണുമായിരുന്നു. ഇപ്പോള്‍ വായനയിലൂടെയാണ് ഞാന്‍ ആഹ്‌ളാദം കണ്ടെത്തുന്നത്. ഫിക്ഷനും നോണ്‍ ഫിക്ഷനുമൊക്കെ വായിക്കാറുണ്ട്. വായനയിലൂടെയാണ് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നത്.
? സമീപകാലത്ത് വായിച്ച ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍...
ഠ ദാവൂദ് ഇബ്രാഹിമിന്റെ 'ദോഗ്രി ടു ദുബായ്' വളരെ നല്ല പുസ്തകമാണ്. പ്രിന്‍സസ് ഓഫ് സൗദി അറേബ്യ എന്ന പുസ്തകം വായിച്ചപ്പോള്‍ വല്ലാത്ത കൗതുകം തോന്നി. അവിടത്തെ പ്രിന്‍സസ് അനുഭവിച്ചറിഞ്ഞ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും തുറന്നെഴുത്താണ്. മലയാളത്തില്‍ ബഷീറിന്റെ കഥകള്‍, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു.
? ഭാവനയുടെ മനസിലുള്ള കഥാപാത്രം..
.
ഠ ഒരു സിനിമയിലെങ്കിലും ആണ്‍കുട്ടിയായി അഭിനയിക്കണമെന്നുണ്ട്.
? ഭാവനയുടെ പുതിയ ചിത്രങ്ങള്‍...
ഠ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥ പറയുന്ന ആംഗ്രി ബേബി, കൂതറ, ഹണിബീ രണ്ടാംഭാഗം ഇതാണ് മലയാളത്തിലെ ചിത്രങ്ങള്‍. കന്നഡത്തില്‍ ശിവരാജ് കുമാര്‍, ദിഗന്ത് എന്നിവര്‍ നായകന്മാരായ ചിത്രങ്ങളില്‍ അഭിനയിക്കുന്നു.

 

{[['']]}

നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു.

mangalam malayalam online newspaper










Kerala tv show and newsതിരുവനന്തപുരം: നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണു വരന്‍. ഫെബ്രുവരി 12 നു തലസ്‌ഥാനത്തെ എല്‍.എം.എസ്‌. പള്ളിയില്‍ നടക്കുന്ന വിവാഹത്തിനു സി.എസ്‌.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റൈറ്റ്‌. റവ. എ. ധര്‍മരാജ്‌ റസാലം മുഖ്യകാര്‍മികത്വം വഹിക്കും. ഇടപ്പഴിഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലായിരിക്കും വിവാഹസല്‍ക്കാരം. മദ്രാസ്‌ ഐ.ഐ.ടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ ബി.ടെക്‌ ബിരുദം നേടിയ അനില്‍ തിരുവനന്തപുരം നന്ദാവനം (എന്‍.ആര്‍.എ-60) ടൈറ്റസ്‌-സുഗതകുമാരി ദമ്പതികളുടെ മകനാണ്‌. -  

{[['']]}

Manassiloru Mazhavillu Manassiloru Mazhavillu, MG Sree Kumar & Lekha 26 12 2013

ThumbnailKerala tv show and news

{[['']]}

Asianet Film Awards 2010 Part 05 Exclusive

Thumbnail

 


{[['']]}

Kochouseph Chittilappilly on Point Blank 24rd Dec 2013

{[['']]}

ദീലിപ് പറയുന്നു ആരോ തകര്ക്കാൻ ശ്രമിക്കുന്നു

{[['']]}

മകൾ വില്ലന്മാരല്ല

Kerala tv show and newsÎAZ ÕßÜïXÎÞø
ÎÜÏÞ{ØßÈßÎÏßæÜ ¦ùá ÕßÜïXÎÞøáæ¿ ÎAZ ØßÈßÎÏßW ²KßAáKá.§Õøáæ¿ 
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger